1 GBP = 107.78
breaking news

രാമക്ഷേത്രത്തിനായി പിരിച്ച 1400 കോടി ബി.ജെ.പി ‘മുക്കി’; അഴിമതി ആരോപണവുമായി സന്യാസി സമൂഹം

രാമക്ഷേത്രത്തിനായി പിരിച്ച 1400 കോടി ബി.ജെ.പി ‘മുക്കി’; അഴിമതി ആരോപണവുമായി സന്യാസി സമൂഹം

അയോദ്ധ്യയിലെ രാമക്ഷേത്രത്തിനായി പിരിച്ച 1400 കോടി‌ രൂപ ബി.ജെ.പി മുക്കിയെന്ന് സന്യാസി സമൂഹം രംഗത്ത്. അയോധ്യ ക്ഷേത്രത്തിനായി തുടക്കം മുതൽ രംഗത്തുണ്ടായിരുന്ന  നിർമോഹി അഖാഡയിലെ സന്യാസിമാരാണ് ആരോപണവുമായി രംഗത്തെത്തിയത്.

രാമക്ഷേത്രം പൊളിച്ചാണ് ബാബറി മസ്ജിദ് പണിതതെന്ന വാദവുമായി ആദ്യമായി രംഗത്തു വന്ന വിഭാഗങ്ങളിലൊന്ന് നിർമോഹി അഖാഡയെന്ന സന്യാസി സമൂഹമാണ്.

രാമക്ഷേത്രത്തിനായി പിരിച്ച തുക ബി.ജെ.പി സ്വന്തം കെട്ടിടങ്ങൾ നിർമ്മിക്കാനും സർക്കാർ രൂപീകരിക്കാനുമാണ് ചെലവഴിച്ചതെന്നും ഇതിന് തെളിവുണ്ടെന്നും നിർമോഹൻ അഖാഡയിലെ സന്യാസിമാർ വെളിപ്പെടുത്തുന്നു.

ഇവർ മാധ്യമങ്ങളോട് സംസാരിക്കുന്നതിന്റെ വീഡിയോ ദൃശ്യം മുതിർന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ പങ്കുവെച്ചു. എൽ.കെ അദ്വാനി അടക്കമുള്ള ബി.ജെ.പി നേതാക്കളും ആർ.എസ്.എസിന്റെ പ്രമുഖ നേതാക്കളും തങ്ങളുമായി ബന്ധപ്പെട്ടെന്നും പിന്തുണ തേടിയെന്നും നേതാക്കൾ പറഞ്ഞു.

തങ്ങളുടെ സർക്കാർ അധികാരത്തിലെത്തിയാൽ രാമക്ഷേത്രം യാഥാർത്ഥ്യമാകുമെന്ന് അവർ പറഞ്ഞതായും അയോദ്ധ്യ പ്രസ്ഥാനത്തിലെ നേതാക്കൾ പറഞ്ഞു. തങ്ങൾ ബി.ജെ.പിയെ പോലെ പണത്തിനു വേണ്ടിയല്ല രാമനെ സ്നേഹിക്കുന്നതെന്നും സന്യാസിമാർ പറഞ്ഞു.

അയോദ്ധ്യ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച നിരവധി പേരുടെ നിഡൂഢ കൊലപാതകത്തെ കുറിച്ച് ചർച്ച ചെയ്യണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.

‌‌

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more