- അദാനി കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് സെബി
- ആലപ്പുഴയിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി
- കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി; കൊലപാതക കുറ്റം സമ്മതിച്ചു; രക്ഷിതാക്കൾക്ക് പങ്കില്ലെന്ന് നിഗമനം
- റെക്കോർഡ് തകർത്ത് വീണ്ടും വൈദ്യുതി ഉപഭോഗം; ഇന്നലെ ഉപയോഗിച്ചത് 114.18 ദശലക്ഷം യൂണിറ്റ് വൈദ്യുതി
- മാസപ്പടി കേസ്; മുഖ്യമന്ത്രിയുടെയും മകളുടെയും പങ്ക് തെളിയിക്കുന്ന രേഖകൾ ഹാജരാക്കി മാത്യു കുഴൽനാടൻ
- ഹൈദരാബാദിന് മുന്നിൽ അടിതെറ്റി രാജസ്ഥാൻ; തോൽവി ഒരു റൺസിന്
- പ്രാദേശിക തിരഞ്ഞെടുപ്പ്; ആദ്യ മണിക്കൂറുകളിൽ നേട്ടം കൊയ്ത് ലേബർ പാർട്ടി; തകർന്നടിഞ്ഞ് ടോറികൾ
ബ്രെക്സിറ്റ് എന്ന ബിസ്കറ്റിന് മധുരമോ, കയ്പോ?
- Mar 25, 2019
ഡൊമിനിക് മാത്യൂ
അണിയറയില്‍ ബ്രെക്സിറ്റ് എന്ന ബിസ്കറ്റിന്റെ ബേകിംഗ് തകൃതിയ്യായി നടന്നു കൊണ്ടിരിക്കുകയാണ്. മുൻകൂട്ടി നിശ്ചയിച്ച പല ചേരുവകകൾ കൂടിയും കുറച്ചും പരീക്ഷിച്ചിട്ടും ബിസ്കറ്റിന് വിചാരിച്ചത്ര സ്വാദ് കിട്ടുന്നില്ല .പരീക്ഷിച്ചു, പരീക്ഷിച്ചു, കുക്കും മടുത്തു, ശുഭാപ്തി വിശ്വാസവും പോയി. എന്നാല്‍, ഇതു ഇനി വേണ്ട എന്ന് വച്ചിട്ട് പണി നിര്‍ത്താന്‍ ആത്മാഭിമാനം അനുവദിക്കുന്നുമില്ല. നല്ല രുചിയുള്ള ബിസ്കറ്റ് എപ്പോള്‍ കൊണ്ടുവരും എന്ന് പ്രതീക്ഷിച് ഡൈനിങ്ങ് മുറിയില്‍ ഇരിക്കുന്നവരുടെയും ക്ഷമ കെട്ടു.
ഈ സാഹചര്യത്തില്‍ ബ്രെക്സിറ്റ് ന്റെ നാള് വഴികളിലുടെ ഒന്ന് സഞ്ചരിക്കുന്നത് അനുചിതം എന്ന് കരുതുന്നു. നാടിനെ ബ്രെക്സിറ്റ് എന്ന ചിന്തയിലേക്ക് നയിച്ച സാഹചര്യം എന്താണ്. കുറെ നാളുകളായി ,ഒരു നല്ല വിഭാഗം ബ്രിട്ടീഷ്കാര്‍ക്ക്, ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ തുടരുന്നത് കൊണ്ട്, പലതും കൈമോശം വന്നു കൊണ്ടിരിക്കുന്നു എന്ന വികാരം സക്തമായിരുന്നു.അതുകൊണ്ട് ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്ത് വരണം എന്ന് അവര്‍ ഇവിടുത്തെ രാഷ്ട്രീയ പാർട്ടികളിൽ സമ്മര്‍ദം ചെലുത്തിക്കൊണ്ടുമിരുന്നു. ഈ സന്ദര്‍ഭത്തിലാണ് ശ്രീ ഡേവിഡ് കാമറോണിന്റെ നേതൃത്വത്തില്‍ തിരഞ്ഞടുപ്പിനെ നേരിടുന്ന സാഹചര്യം ഉണ്ടായതു.
പാര്‍ട്ടി നേതാവായ ശ്രീ കാമാരോണ്‍ ഈ ജനവികാരം ശമിപ്പിക്കാൻ, തങ്ങളെ ജയിപ്പിച്ചു ലേബര്‍ പാര്‍ട്ടിയെ തള്ളി ,അധികാരത്തിൽ കൊണ്ടുവന്നാല്‍ ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തു പോകണമോ വേണ്ടയോ എന്നകാര്യത്തില്‍ ഒരു അഭിപ്രായ വോട്ടെടുപ്പ് നടുത്തുമെന്ന് പ്രഖ്യാപിച്ചു. ഇതിനു അനുകുല പ്രതികരണം എന്ന പോലെ ആ തെരഞ്ഞെടുപ്പില്‍ കൺസർവേറ്റിവ് പാര്‍ട്ടി അധികാരത്തില്‍ വന്നു, ശ്രീ ഡേവിഡ് കാമറോൺ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി. തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റാന്‍ വേണ്ടി മാത്രം ശ്രീ കാമറോൺ ബ്രെക്സിറ്റ് എന്ന പേരില്‍ ഒരു ജനഹിത പരിശോധനക്ക് തയാറായി. ഈ ഹിത പരിശോധനയില്‍ ബ്രെക്സിറ്റ് നു മുന്‍ തൂക്കം കിട്ടുകയില്ലെന്നും റിസള്‍ട്ട് വരുമ്പോള്‍ ബ്രെക്സിറ്റ് തള്ളിപ്പോകുമെന്നും കൺസർവേറ്റിവ് പാർട്ടിയും ഡേവിഡ് കാമറോണും അന്ധമായി വിശ്വസിച്ചു. അതിനാല്‍ ബ്രെക്സിറ്റ് അനുകുല ജനവിധി വന്നാലും തന് പ്രധാന മന്ത്രി ആയി തുടരുമെന്നും പറഞ്ഞുകൊണ്ടിരുന്നു.
എന്നാല്‍ റിസള്‍ട്ട് വന്നപ്പോല് അപ്രതീഷിതമായി ബ്രക്സിറ്റ് പക്ഷം നേരിയ ഭൂരിപക്ഷത്തിനു വിജയിക്കുന്നതാണ് കണ്ടത്.തന്ത്ര പ്രധാനമായ ഒരു ഹിത പരീക്ഷണത്തിന് മുതിരുമ്പോള്‍ വെറും 50% ഭൂരിപക്ഷം ഉണ്ടെങ്കില്‍ ബ്രെക്സിറ്റ് നടപ്പാക്കും എന്നതിന് പകരം, അപകടം മുന്നില്‍ കണ്ടു 60 ഓ 70 ഓ ശതമാനം വോട്ട് ഉണ്ടെങ്കിലെ ബ്രെക്സിറ്റ് അനുവദിക്കൂ എന്ന് നേരത്തെ നിയമം പാസ്സാക്കേണ്ടിയിരുന്നു. കാരണം ഒരു രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്ന ഒരു തീരുമാനം ഒരു ചെറിയ ശതമാനത്തിന്റെ ഭൂരിപക്ഷത്തിൽ തീരുമാനിക്കപ്പെടേണ്ടതല്ല എന്ന് ഞാന്‍ കരുതുന്നു.
ബ്രെക്സിറ്റിൽ അവിചാരിത തോല്‍വി നേരിട്ടപ്പോള്‍ സ്വയം വരുത്തിവച്ച അബദ്ധത്തിലേക്ക് രാജ്യത്തെ തള്ളിവിട്ടിട്ടു, ഒരു ഭീരുവിനെപ്പോലെ പ്രധാനമന്ത്രി ഡേവിഡ് കാമറോൺ രാഷ്ട്രീയ വനവാസത്തിനു ഒളിച്ചോടുന്നതാണ് നാം കണ്ടത്. ഒരു പ്രതിസന്ധി ഘട്ടത്തിൽ അന്തസ്സുള്ള ഒരു നേതാവ് കാണിക്കുന്ന ഒരു പ്രവര്‍ത്തിയായി ഇതിനെ കാണാനാവില്ല.
ബ്രക്സിറ്റ് ജനവിധിക്ക് മുന്നോടിയായി നടത്തിയ നാഷണൽ ഡിബേറ്റുകളിൽ ബ്രക്സിറ്റ് അനുകുലികള്‍ പൊതുജനങ്ങളിൽ അടിസ്ഥാന രഹിതമായ പല പൊള്ളത്തരങ്ങളും സാമ്പത്തിക ലാഭകണക്കുകളും ബ്രെക്സിറ്റ് കൊണ്ട് രാജ്യത്തിന് ഉണ്ടാകും എന്നാ ധാരണ പരത്തി.ഈ ധാരണ ഒരു നല്ല ജനവിഭാഗത്തെ ബ്രെക്സിറ്റ് അനുകുലമായി വോടുചെയ്യാന്‍ പ്രേരിപ്പിച്ചു. എന്നാല്‍ ഇതില്‍ പലതും വാസ്തവമല്ലെന്ന് തെളിഞ്ഞുകൊണ്ടിരിക്കുന്നു. ബ്രിട്ടന് സ്വപ്നം കണ്ടത് പോലെ ഒരു ബ്രെക്സിറ്റ് കിട്ടിയിരുന്നെങ്കിൽ ഗുണമുണ്ടായേനെ .എന്നാല്‍ അതല്ലല്ലോ ഇപ്പോള്‍ കാണുന്നത്.
ബ്രെക്സിറ്റിന്റെ രണഭൂമിയില്‍, നിന്ന് നയിക്കേണ്ട പട നായകന് ഒളിച്ചോടിയപ്പോൾ പിന്നെ മുന്‍നിരയിലുണ്ടായിരുന്ന പാവം, ശ്രീമതി തെരേസ മേയുടെ ചുമലില്‍ ചുമതല വന്നു പെട്ടു. ബ്രെക്സിറ്റ് അനുകുലി അല്ലാതിരുന്ന അവര്‍ ജനഹിതം മാനിച് ബ്രെക്സിറ്റ്നായി പടപൊരുതി, തുടരെ തോല്‍വികള്‍ ഏറ്റുവാങ്ങുന്ന അസുഖകരമായ കാഴ്ചയാണ് നാമിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. തുടക്കം മുതല്‍ “No deal is better than bad deal” എന്ന് തുടരെ വീരവാദം മുഴക്കികൊണ്ടിരുന്നവര് തന്നെ, ഇപ്പോള്‍ ഒരു കാരണവശാലും നോ ഡീൽ വേണ്ടേ വേണ്ട എന്ന് പറഞ്ഞു കരയുന്നു.ബ്രിട്ടന് ഒരു ബുദ്ധിമുട്ടും ഇല്ലാതെ, സ്വന്തമായ തീരുമാനങ്ങള്‍ നിരത്തി, യൂറോപ്യൻ യൂണിയനിൽ നിന്നും ബാക്സിറ്റ് നേടിയെടുക്കാം എന്നുകരുതിയവര്‍ ഇന്നു “ഇല്ലത്ത് നിന്ന് പുറപ്പെട്ടു,അമ്മത്ത് ഒട്ട് എത്തിയുമില്ല “ എന്ന അവസ്ഥയിലാണ്. അമിത ആവേശത്താല്‍ ഒരു വലിയ ദുരന്തത്തിലേക്ക് ചിന്താ ശൂന്യനായി നടന്നു കയറിയ അഭ്യാസിയെപ്പോലെ തലയൂരാന്‍ പാടുപെടുകയാണിപ്പോൾ. എങ്ങിനെ കളിച്ചാലും പരിക്ക് ഉറപ്പ്. പരിക്ക് എങ്ങിനെ കുറയ്ക്കാം എന്ന് മാത്രം ചിന്തിക്കേണ്ട അവസ്ഥ.
എന്തൊക്കെയാണ് ജനത്തെ ബ്രെക്സിറ്റിലേക്ക് നയിച്ച വികാരങ്ങള്‍? ബ്രിട്ടന്റെ പരമാധികാരങ്ങളില്‍ യൂറോപ്യൻ യൂണിയൻ കൈകടത്തുന്നു, ഇ.യു .രാജ്യങ്ങള്‍ തമ്മില്ലുള്ള ആളുകളുടെ സ്വതന്ത്ര സഞ്ചാരത്തിന്റെ ദുരുപയോഗത്താല്‍ നമുക്ക് വലിയ സാമ്പത്തിക നഷ്ടം, അടിസ്ഥാന സർവീസുകൾക്ക് താങ്ങാനാവാത്ത തിരക്ക്, മൂന്നാം രാജ്യങ്ങളില്‍ നിന്നും യൂറോപ്യൻ യൂണിയൻ വഴി വരുന്ന അനിയന്ത്രിത കുടിയേറ്റം, അതിന്റെ സാമ്പത്തിക ഭാരം, പല ,ഇ.യു നിയമങ്ങലോടുള്ള ബ്രിട്ടന്റെ എതിര്‍പ് . ഒറ്റയ്ക്ക് നിന്നാല്‍ രാജ്യത്തിന് കൂടുതല്‍ വളര്‍ച്ച ഉണ്ടാകും,ഇങ്ങനെ പലതും.
മേൽപ്പറഞ്ഞ കാര്യങ്ങളിൽ കുറെയൊക്കെ വാസ്തവം ഇല്ലാതില്ല. ബ്രിട്ടനെപ്പോലെയുള്ള ചെറിയ ഒരു രാജ്യത്തിന് അനിയന്ത്രിതമായ കുടിയേറ്റം, തത്ഫലമായി ഉണ്ടാകുന്ന സാമൂഹിക, സാമ്പത്തിക ബാധ്യതകൾ മുതലായവ താങ്ങാൻ ബുദ്ധിമുട്ട് വരും. ബ്രെക്സിറ്റ് എന്ന ആശയത്തിലേക്ക് നയിച്ച മറ്റു പല ഘടകങ്ങളും കുറെയെങ്കിലും അതിന്റെ ഉദ്ദേശശുദ്ധിയെ ന്യായീകരിക്കുന്നു.
പക്ഷേ ബ്രെക്സിറ്റ് നടന്നാലുണ്ടാകുന്ന ഭവിഷ്യത്തുകളെയോ അവയെ നേരിടാനുള്ള മുന്നൊരുക്കങ്ങളെക്കുറിച്ചോ വേണ്ടത്ര യുക്തിസഹമായ ആലോചനകളോ ചിന്തകളോ ഇല്ലാതെ പൊള്ളയായ കണക്കുകൾ നിരത്തി, ജനങ്ങളെ വിശ്വസിപ്പിച്ച്, വോട്ട് ചെയ്യിച്ച് ഭൂരിപക്ഷം നേടിയെടുത്ത മേലാളന്മാർക്ക് പതിമൂന്നാം മണിക്കൂറിൽ മാത്രമാണ്, ബ്രെക്സിറ്റ് നടത്തിയെടുക്കുന്നതിന്റെ ബുദ്ധിമുട്ട് മനസ്സിലായത്. ഇത് തികഞ്ഞ ബുദ്ധിശൂന്യത തന്നെ.
ബ്രിട്ടനെ നല്ലൊരു ഡീൽ നൽകി യൂറോപ്യൻ യൂണിയൻ യാത്രയാക്കിയാൽ, ഇത് നല്ലതെന്ന് കണ്ടു ഇതേ പാത പിന്തുടർന്ന് യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്ത് പോകാൻ വെമ്പുന്ന മറ്റ് രാജ്യങ്ങൾക്ക് പ്രചോദനമാകും. അതുകൊണ്ട് തന്നെ ബ്രിട്ടന് മാത്രമായി നല്ലൊരു ഡീൽ നൽകാൻ യൂറോപ്യൻ യൂണിയൻ തയ്യാറാകും എന്നത് കണ്ടു തന്നെയറിയണം. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ബ്രെക്സിറ്റ് ഉണ്ടോ, നടക്കുമോ, അതോ മറ്റു സാഹചര്യങ്ങൾ ഉരുത്തിരിഞ്ഞു എന്നേക്കുമായി ബ്രെക്സിറ്റ് ഇല്ലാതാകുമോ എന്നതൊക്കെ പ്രവചിക്കാൻ അസാദ്ധ്യം. ബ്രെക്സിറ്റ് ബ്രിട്ടൻ പ്രതീക്ഷിച്ച രീതിയിൽ നടന്നാൽ, അതുകൊണ്ടു രാജ്യത്തിന് ഗുണമുണ്ടാകുമെന്ന് കരുതിയിരുന്ന ജനത്തിന്റെ ഒരു പ്രതിനിധിയാണ് ഞാനും. എന്നാൽ അത് യാഥാർഥ്യവുമായി വളരെ അകലെയാണെന്ന് സംശയം കൂറുന്നവരുടെ കൂടെയാണ് ഇപ്പോൾ എന്റെയും നില.
ഒന്ന് പറയാതെ വയ്യ, രാഷ്ട്രീയ പാർട്ടികളും ചില നേതാക്കന്മാരും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ബ്രെക്സിറ്റ് വരുത്തി വച്ചിട്ട്, ഇപ്പോൾ അബദ്ധം പറ്റിയെന്ന് തോന്നുന്ന ജനത്തിന്റെ ‘ബ്രെക്സിറ്റ് ജനഹിതം’ എന്ത് വിലകൊടുത്തും രാജ്യത്തിന് നഷ്ടം വന്നാലും നടത്തിയെടുക്കും എന്ന രാഷ്ട്രീയക്കാരുടെ ‘ജനവാത്സല്യം’ എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല………
Latest News:
അദാനി കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് സെബി
അദാനി ഗ്രൂപ്പിന്റെ ആറ് കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് സെബി. കമ്പനി ഡയറക്ടര്‍മാര്‍ ...ആലപ്പുഴയിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി
ആലപ്പുഴയിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. തോട്ടപ്പുളി ഒറ്റപ്പന പുതുവൽ കാർത്തികേയന്റെ മ...കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി; കൊലപാതക കുറ്റം സമ്മതിച്ചു; രക്ഷിതാക്കൾക്ക് പങ്കില്ലെന്ന് ന...
കൊച്ചിയിൽ ഫ്ളാറ്റിൽ നിന്ന് നവജാത ശിശുവിനെ എറിഞ്ഞ് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുഞ്ഞിന...റെക്കോർഡ് തകർത്ത് വീണ്ടും വൈദ്യുതി ഉപഭോഗം; ഇന്നലെ ഉപയോഗിച്ചത് 114.18 ദശലക്ഷം യൂണിറ്റ് വൈദ്യുതി
സംസ്ഥാനത്ത് പ്രാദേശിക നിയന്ത്രണം ഏർപ്പെടുത്തിയിട്ടും വൈദ്യുതി ഉപയോഗത്തിൽ സർവ്വകാല റെക്കോർഡ്. 114.18...മാസപ്പടി കേസ്; മുഖ്യമന്ത്രിയുടെയും മകളുടെയും പങ്ക് തെളിയിക്കുന്ന രേഖകൾ ഹാജരാക്കി മാത്യു കുഴൽനാടൻ
മാസപ്പടി കേസിൽ കൂടുതൽ രേഖകളുമായി മാത്യു കുഴൽനാടൻ. മുഖ്യമന്ത്രിയുടെയും മകളുടെയും പങ്ക് തെളിയിക്കുന്ന...ഹൈദരാബാദിന് മുന്നിൽ അടിതെറ്റി രാജസ്ഥാൻ; തോൽവി ഒരു റൺസിന്
ഐപിഎല്ലിൽ രാജസ്ഥാനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് ജയം. ഒരു റൺസിനാണ് രാജസ്ഥാൻ തോൽവി വഴങ്ങിയത്. 202 റൺസ...പ്രാദേശിക തിരഞ്ഞെടുപ്പ്; ആദ്യ മണിക്കൂറുകളിൽ നേട്ടം കൊയ്ത് ലേബർ പാർട്ടി; തകർന്നടിഞ്ഞ് ടോറികൾ
ലണ്ടൻ: ഇംഗ്ലണ്ടിലെ പ്രാദേശിക കൗൺസിലുകളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ ആദ്യ ഫലം പ്രഖ്യാപിക്കുമ്പോൾ ലേബർ പ...സ്കോട്ലൻഡിൽ മലയാളി നേഴ്സ് മരണമടഞ്ഞു; വിട പറഞ്ഞത് റാന്നി സ്വദേശി ജേക്കബ് ചാക്കോ
ഷാജി കൊറ്റിനാട്ട് സ്കോട്ട്ലൻ്റി ലെ ഫാല്കിർക്കിൽ ആദ്യ കാല പ്രവാസിയും, കഴിഞ്ഞ 23 വര്‍ഷമായി ആരോഗ്യ ...
Post Your Comments Here ( Click here for malayalam )
Latest Updates
- അദാനി കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് സെബി അദാനി ഗ്രൂപ്പിന്റെ ആറ് കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് സെബി. കമ്പനി ഡയറക്ടര്‍മാര്‍ വ്യക്തിഗത താത്പര്യമുള്ള ഇടപാടുകള്‍ നടത്തുമ്പോള്‍ ഓഹരി ഉടമകളുടെയോ സര്‍ക്കാരിന്റെ അനുമതി വാങ്ങണമെന്ന ചട്ടം ലംഘിച്ചത് ചൂണ്ടിക്കാട്ടിയാണ് സെക്യൂരിറ്റി എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ നടപടി അദാനി എന്റര്‍പ്രൈസിസ്, അദാനി പോര്‍ട്സ് ആന്റ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍, അദാനി പവര്‍, അദാനി എനര്‍ജി, അദാനി വില്‍മര്‍, അദാനി ടോട്ടല്‍ ഗ്യാസ് എന്നീ കമ്പനികള്‍ക്കാണ് സെബിയുടെ നോട്ടീസ് ലഭിച്ചിരിക്കുന്നത്. അദാനി എന്റര്‍പ്രൈസിസിന് രണ്ട് കാരണം
- ആലപ്പുഴയിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി ആലപ്പുഴയിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. തോട്ടപ്പുളി ഒറ്റപ്പന പുതുവൽ കാർത്തികേയന്റെ മകൻ ശ്യാം ഘോഷിനെയാണ് രാവിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആലപ്പുഴ എആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനാണ് ശ്യാം ഘോഷ്. ജോലിയിൽ ലീവെടുത്ത് ഇരിക്കുകയായിരുന്നു. രണ്ടു വർഷം മുൻപാണ് ശ്യാം ഘോഷ് സർവീസിൽ പ്രവേശിച്ചത്. വിവാഹ ബന്ധം വേർപെടുത്തിയ ശ്യാംഘോഷ് കുറേ നാളായി നീണ്ട അവധിയിലായിരുന്നു. പുറത്തേക്ക് ഒന്നും പോകാറില്ലെന്ന് വീട്ടുകാർഡ പറയുന്നു. രാത്രി ഭക്ഷണം കഴിച്ചതിന് ശേഷം മുറിയിൽ പോയതായിരുന്നു ശ്യാം
- കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി; കൊലപാതക കുറ്റം സമ്മതിച്ചു; രക്ഷിതാക്കൾക്ക് പങ്കില്ലെന്ന് നിഗമനം കൊച്ചിയിൽ ഫ്ളാറ്റിൽ നിന്ന് നവജാത ശിശുവിനെ എറിഞ്ഞ് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുഞ്ഞിന്റെ അമ്മ പീഡനത്തിന് ഇരയാണ്. 23 വയസുള്ള പെൺകുട്ടി പീഡനത്തിനിരയായ വിവരം മാതാപിതാക്കൾ അറിഞ്ഞിരുന്നില്ല. കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തിൽ രക്ഷിതാക്കൾക്ക് പങ്കില്ലെന്നാണ് പൊലീസ് നിഗമനം. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് പെൺകുട്ടി ഫ്ളാറ്റിലെ ശുചിമുറിയിൽ പ്രസവിക്കുന്നത്. പിന്നാലെ കുഞ്ഞിനെ ബെഡ്ഷീറ്റ് കൊണ്ട് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി ബാൽക്കണിയിൽ നിന്ന് അടുത്തുള്ള പറമ്പിലേക്ക് എറിയുകയായിരുന്നു. എന്നാൽ ഉന്നം തെറ്റി കുഞ്ഞിന്റെ മൃതദേഹം റോഡിൽ
- റെക്കോർഡ് തകർത്ത് വീണ്ടും വൈദ്യുതി ഉപഭോഗം; ഇന്നലെ ഉപയോഗിച്ചത് 114.18 ദശലക്ഷം യൂണിറ്റ് വൈദ്യുതി സംസ്ഥാനത്ത് പ്രാദേശിക നിയന്ത്രണം ഏർപ്പെടുത്തിയിട്ടും വൈദ്യുതി ഉപയോഗത്തിൽ സർവ്വകാല റെക്കോർഡ്. 114.18 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ ഉപയോഗിച്ചത്. ഇതോടെ പ്രാദേശിക നിയന്ത്രണങ്ങൾ ശക്തമാക്കാൻ കെഎസ്ഇബി തീരുമാനിച്ചു. പ്രതിസന്ധി 10 ദിവസത്തിനകം പരിഹരിക്കപ്പെടുമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ. ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിലാണ് സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണ്ടെന്നും ബദൽ നിയന്ത്രണങ്ങൾ മതിയെന്നുമുള്ള തീരുമാനമെടുത്തത്. പിന്നാലെ വൈദ്യുതി ഉപഭോഗത്തിൽ സംസ്ഥാനത്ത് സർവ്വകാല റെക്കോഡ് ഉണ്ടായി. ഇന്നലെ ഉപയോഗിച്ചത് 114.18 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. പുറത്തു നിന്നും എത്തിച്ച വൈദ്യുതിയിലും
- മാസപ്പടി കേസ്; മുഖ്യമന്ത്രിയുടെയും മകളുടെയും പങ്ക് തെളിയിക്കുന്ന രേഖകൾ ഹാജരാക്കി മാത്യു കുഴൽനാടൻ മാസപ്പടി കേസിൽ കൂടുതൽ രേഖകളുമായി മാത്യു കുഴൽനാടൻ. മുഖ്യമന്ത്രിയുടെയും മകളുടെയും പങ്ക് തെളിയിക്കുന്നതാണ് രേഖകളെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. രേഖകൾ തിരുവനന്തപുരം വിജിലൻസ് കോടതിയിലാണ് ഹാജരാക്കിയത്. ഈ മാസം ആറിന് വീണ്ടും ഹർജി പരിഗണിക്കും. അഞ്ച് പുതിയ രേഖകൾ കൂടിയാണ് മാത്യു കുഴൽനാടൻ ഹാജരാക്കിയിരിക്കുന്നത്. ഈ രേഖകൾ മുഖ്യമന്ത്രി പിണറായി വിജയന്റെയും മകൾ ടി വീണയുടെയും പങ്ക് തെളിയിക്കുന്നതാണെന്ന് മാത്യു കുഴൽനാടൻ വാദിക്കുന്നത്. കരിമണൽ കമ്പനിയുമായി നടത്തിയ ഇടപാടുകളിൽ ഇവരുടെ പങ്ക് തെളിയിക്കുന്ന രേഖകളാണ് ഇതെന്നാണ് മാത്യു
click on malayalam character to switch languages