1 GBP = 104.76
breaking news
- അദാനി കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് സെബി
- ആലപ്പുഴയിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി
- കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി; കൊലപാതക കുറ്റം സമ്മതിച്ചു; രക്ഷിതാക്കൾക്ക് പങ്കില്ലെന്ന് നിഗമനം
- റെക്കോർഡ് തകർത്ത് വീണ്ടും വൈദ്യുതി ഉപഭോഗം; ഇന്നലെ ഉപയോഗിച്ചത് 114.18 ദശലക്ഷം യൂണിറ്റ് വൈദ്യുതി
- മാസപ്പടി കേസ്; മുഖ്യമന്ത്രിയുടെയും മകളുടെയും പങ്ക് തെളിയിക്കുന്ന രേഖകൾ ഹാജരാക്കി മാത്യു കുഴൽനാടൻ
- ഹൈദരാബാദിന് മുന്നിൽ അടിതെറ്റി രാജസ്ഥാൻ; തോൽവി ഒരു റൺസിന്
- പ്രാദേശിക തിരഞ്ഞെടുപ്പ്; ആദ്യ മണിക്കൂറുകളിൽ നേട്ടം കൊയ്ത് ലേബർ പാർട്ടി; തകർന്നടിഞ്ഞ് ടോറികൾ
സ്ത്രീ മനസ്സ് രഹസ്യങ്ങളുടെ തടവറയയോ? മീ. ടു. പുരുഷന്മാരെ പൊളിച്ചടുക്കുമോ? – കാരൂർ സോമൻ
- Oct 12, 2018
ലൈ൦ഗികത ഒരു വ്യക്തിയുടെ സംസ്ക്കാരത്തെയാണ് സൂചിപ്പിക്കുന്നത് കാലാകാലങ്ങളിലായി സ്ത്രീകളെ ഒരു ഉപഭോഗവസ്തുവായി ഉപയോഗിക്കുന്നത് ഒരു യാഥാർഥ്യമാണ്. ഇത് ഒരു വ്യക്തിയെ അപമാനിക്കാനും രാഷ്ട്രീയ പകപോക്കൽ, ഗുഡാലോചനകളായി മാറരുത്. കുറെ പകൽ മാന്യന്മാരിൽ ഒളിഞ്ഞിരിക്കുന്ന ഗുഢമായ വാസനയാണ് മത ഭ്രാന്തുപോലുള്ള കാമ ഭ്രാന്ത്. സൂര്യനെല്ലി-ഐസ്ക്രീം-വിതുരയിൽ നിന്നും നമ്മൾ പഠിച്ചത് ഇതൊന്നും അവര്ക് പുത്തരിയല്ല എന്നതാണ്. ഈ മാലിന്യ൦ കഴുകിക്കളഞ്ഞു കോടതി വഴി കുമ്പസാരം നടത്തി ശുദ്ധി ചെയ്തവർ പുറത്തുവരും. അധികാരത്തിന്റ, പ്രശസ്‌തിതിയുടെ ശീതളച്ഛായയിലിരുന്നാൽ അങ്ങനെ ചില അനുഗ്രഹവരങ്ങൾ ലഭിക്കും. ഇവർ കരുതിയിരിക്കുന്നത് സ്ത്രീകൾ ഇന്ധനം നിറക്കാനുള്ള ഒരു പെട്രോൾ പമ്പ് ആണെന്നാണ്. അവർ വീണ്ടും അനുരാഗസമുദ്രത്തോണിയിൽ മൽസ്യത്തൊഴിലാളികളെപോലെ മാദകലഹരിപൂണ്ട സുന്ദരികളെ തേടി വഞ്ചി തുഴയുന്നു. അവരുടെ വലയിൽ കുടുങ്ങുന്ന സുന്ദരമത്സ്യങ്ങൾ അവരുടെ നഗ്‌നത വെളിപ്പെടുത്തുന്നു. കാമനുരാഗ ത്തിൽ ഇതുപോലെ ഉ ന്നതന്മാരുടെ ഇഷ്ടാനിഷ്ടങ്ങൾക്കൊത്തു വേട്ടയാടപ്പെടുന്ന ധാരാളം സ്ത്രീകൾ എല്ലാ മേഖലകളിലുമുണ്ട്. അതിൽ ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്നത് കലാ രംഗത്തുള്ളവരാണ്. പേരും പ്രശസ്തിയും സമ്പത്തുമുണ്ടാക്കിയ ഹോളിവുഡ് നടിമാർ ഇതിന് തുടക്കം കുറിച്ചു എന്നുമാത്രം. ഇത്തരത്തിലുള്ള സ്ത്രീകളുടെ ജീവിതം ഒരു ദുരന്തമാണ്. പേരിനും പണത്തിനുമായി മനസ്സും ശരീരവും പണയപ്പെടുത്തി ജീവിതത്തിന്റ അടിത്തറ തകർക്കുന്നവർ. സിനിമ ഒരാസ്വാദനമെന്നപോലെ അവർക്ക് ഇതും ഒരാസ്വാദനമാണ്. മനസ്സും ശരീരവും കൂടുതൽ അല്മനാശത്തിലേക് പോകുന്നത് കണ്ടപ്പോഴാണ് ചിലർ ആഞ്ഞടിക്കാൻ തയ്യാറാകുന്നത്. ആ ചതിക്കുഴിയിൽ വീഴാത്തവർ മന്ദസ്മിതം പൊഴിച്ചുകൊണ്ടിരിക്കുന്നു. ഒരു കൂട്ടരാകട്ടെ ജീവിതത്തിൽ വളർച്ച ഉണ്ടാക്കിത്തന്നവരെ സമൂഹത്തിൽ താറടിക്കാൻ തയ്യാറല്ല. ലൈ൦ഗികതയെ വാടകക് എടുത്തവർ. സ്ത്രീത്വ൦ എന്തെന്ന് തിരിച്ചറിയാതെ അന്തസ്സുള്ള സ്ത്രീകൾക് അപമാനമായി നിറപ്പകിട്ടിൽ പൊങ്ങച്ചം കാട്ടി നടക്കുന്നവർ. അവർക്ക് കുട്ടിന്കുറെ ചാനലുകളും മാധ്യമങ്ങളുമുണ്ട്. ഈ കൂട്ടരേ അവർ ആകാശത്തോളമുയർത്തും. മത-രാഷ്ട്രിയ അരാജകത്വം പോലെ ലൈ൦ഗിക അരാജകത്വവും ഇന്ത്യയിൽ വളരുകയാണോ?
തിരശീലക്കുള്ളിൽ അരങ്ങുവാഴുന്ന വീര-ശൂര-പ്രണയ-കാമ വേഷങ്ങൾ കെട്ടിയാടുന്ന സൂപ്പർമാന്മാരുടെ അരമന രഹസ്യങ്ങൾ അങ്ങാടിപ്പാട്ടായി അധികം പുറത്തുവരാറില്ല. പലതും ഒത്തുതീർപ്പിൽ അവസാനിക്കുന്നു. സതി എന്ന ദുരാചാരത്തിൽ വെന്തെരിഞ്ഞ ജീവനുള്ള മാംസംപോലെ എത്രയോ വർഷങ്ങളായി ചുഷണം ചെയ്യപ്പെട്ട സ്ത്രീകൾ അവരുടെ കദന കഥകൾ കൊണ്ടുനടക്കുന്നു. സ്വയം തുറന്നുപറഞ്ഞവർ കുമ്പസാരിക്കട്ടെ. മനഃസമാധാനം നേടട്ടെ. എത്ര സ്ത്രീകൾ ഇത് തുറന്നു പറയും? സ്ത്രീ മനസ്സ് രഹസ്യങ്ങളുടെ തടവറയാണ്. പലതും തുറന്നു പറയില്ല. സ്ത്രീകളുടെ ഈ മനോഭാവത്തിന് മാറ്റമുണ്ടാകണം. ഞാനിത് എഴുതിയതുകൊണ്ടു ആദ്യരാത്രി കിടന്നുറങ്ങി വെള്ളപ്പുടവയിൽ രക്‌തം കണ്ടില്ല എന്ന് പറഞ്ഞു നിന്റ കന്യകാത്വ൦ ആര് കൊണ്ടുപോയെന്നു നവവധുവിനോട് ചോദിക്കരുത്. അങ്ങനെ ചോദിച്ചാൽ നിങ്ങൾ കന്യകാനാണോയെന്നു തെളിയിക്കണം എന്ന മറുചോദ്യ൦ ചോദിക്കാൻ എത്ര പെൺകുട്ടികൾക്ക് ധൈര്യമുണ്ട്? സ്വന്ത൦ വിടുകളിൽപോലും പെൺകുട്ടികൾ പീഡിപ്പിക്കപ്പെടുന്നു. ഇത് ഇന്ത്യയിൽ കാണുന്ന പുരുഷാധിപത്യമാണ് വെളിപ്പെടുത്തുന്നത്. അധികാരവും, പേരും പ്രശസ്തിയും എന്തുകൊണ്ട് പാവങ്ങളെ, സ്ത്രീകളെ ചുഷണം ചെയുന്നു. വേട്ടയാടുന്നു?
ഞാൻ 1983 ൽ എന്റ ഭാര്യയുടെ സൗദിയിലേക്കുള്ള ഡോക്ടർസ്, നഴ്സസ്, പാരാമെഡിക്കൽ ഇന്റർവ്യൂമായി ബന്ധപ്പെട്ടു കനോട്ട് പ്ലസിലെ ഏകാന്ത് ഹോട്ടലിൽ എനിക്ക് പോലീസിനെ ഇടപെടുത്തേണ്ട ഒരു കാര്യമുണ്ടായി. പോലീസ് തിരച്ചിലിൽ നേരിട്ട് മനസ്സിലാക്കിയത് അന്ന് ഇരുപതിനായിരം രൂപ ഏജന്റിന് കൊടുത്തു പോകാൻ നിവർത്തിയില്ലാത്ത പല പെൺകുട്ടികളും മുതാളിമാർക് കിടക്ക വിരിച്ചത് ഓര്മയിലെത്തി. ഇതുപോലെ പലവിധത്തിൽ സാമൂഹിക സമ്മർദങ്ങൾക് വഴങ്ങി ഇരയാക്കപ്പെടുന്ന, ചുഷണം ചെയ്യപ്പെടുന്ന എത്രയെത്ര സ്ത്രീകൾ. നാം വാർത്തകൾ എത്രമാത്രം വളച്ചൊടിച്ചാലും, പണം വാങ്ങി ഒരാളെ വെള്ള പൂശിയാലും ഒരിക്കൽ സത്യ൦ തെളിയും. ഇന്ന് പുറത്തു വരുന്നത് ആയിരത്തിൽ ഒരാൾ മാത്രമാണ്. ഓരോരുത്തരുടെ സ്വാർത്ഥ താല്പര്യങ്ങൾക് വേണ്ടി സ്വയം കുഴിയിൽ ചാടുന്നവർ പുരുഷന്മാരെ മാത്രം അപമാനിച്ചിട്ട് കാര്യമില്ല. വ്യക്തിത്വ൦ നഷ്ടപെട്ട സ്ത്രീകൾ എന്തിനും തയ്യാറാകും. ആ കുട്ടത്തിൽ എല്ലാ സ്ത്രീകളും വരില്ല. ഒരു സ്ത്രീയുടെ ഇച്ഛക് വിരുദ്ധമായി അവളുടെ ശരീരത്തെ മലിനപ്പെടുത്തിയാൽ അത് തുറന്നു പറയാനുള്ള ആർജ്ജവം ആള്മഭിമാനമുള്ള സ്ത്രീകൾ കാണിക്കണം. അതുപോലെ എത്രയോ പുരുഷന്മാരെ സ്ത്രീകൾ വഞ്ചിച്ചു, പീഡിപ്പിച്ചു. അവർക്കും മി ടു പോലെ ഒരു സംഘടന ആവശ്യമല്ലേ?
ഇന്ത്യയിലെ നീതി പീഠങ്ങൾ കുറച്ചുകൂടി ജാഗ്രത ഈ വിഷയത്തിൽ കാണിച്ചിരുന്നെങ്കിൽ സ്ത്രീകൾ ഇത്രമാത്രം അപമാനിക്കപ്പെടില്ലായിരുന്നു. 2013 ന് മുൻപും ശേഷവും എത്രയോ സ്ത്രീപീഡകർ രംഗത്തു വന്നു. ഈ കോടതികൾക്ക് എത്രപേരെ ജയിലിൽ അടക്കാൻ സാധിച്ചു? എത്രപേര്ക് ജാമ്യ൦ നിഷേധിച്ചു? എത്രയോ കുറ്റവാളികളെ വിശുദ്ധന്മാരായി പുറത്തുവിട്ടു? രാജ്യ-ലോകസഭയിൽ എത്രയോ ജനപ്രതിനിധികൾ സ്ത്രീ പീഡകരായിട്ടുണ്ട്? ഈ സ്ത്രീലമ്പടൻമാർക് കഠിനശിക്ഷ കിട്ടാറില്ല. അതിനാൽ സ്ത്രീകൾ പരാതി പറയാൻ മടിക്കുന്നു. പല മേഖലകളിലും അവർ അടിമകളാണ്. പോലീസ് സ്റ്റേഷനിൽ പോയാലോ അവിടെയും കാമകണ്ണുമായിരിക്കുന്നു കഴുകന്മാരാണ്. എന്തുകൊണ്ട് പോലീസ് സ്റ്റേഷനുകളിൽ സ്ത്രീകൾക്കായി ഒരു പ്രത്യക സെൽ പ്രവർത്തിക്കുന്നില്ല? നീതിക്കായി അവര്ക് മുട്ടാൻ വാതിലുകളില്ല. കന്യാസ്ത്രീകളെപോലെ പീഡിപ്പിക്കപ്പെട്ട സ്ത്രീകൾ തെരുവിലിറങ്ങി നീതി വാങ്ങുന്ന ഒരു സമൂഹം സാക്ഷര കേരളത്തിന് അപമാനമല്ലേ? പീഡിപ്പിക്കപ്പെടുന്ന സ്ത്രീകൾക് തുണയായി ആരാണുള്ളത്? സമൂഹത്തിലെ ഉന്നതർക് എതിരെ ആരെങ്കിലും മുന്നോട്ടു വന്നാൽ അവര്ക് കുടപിടിക്കുന്ന ഭരണകൂടങ്ങൾ, നീതിന്യായ വകുപ്പുകളുണ്ടായാൽ അവിടെയുള്ളത് ഏകാധിപതികളല്ലേ? എന്ത് ജനാധിപത്യ൦? നമ്മുടെ നീതിപീഠങ്ങൾ കുടത്തിൽവെച്ച വിളക്കുപോലെ കത്തികൊണ്ടിരുന്നാൽ സ്ത്രീ പീഡനം ആളികത്തുക തന്നെ ചെയ്യും. പൈശാചികമായ ഈ മൃഗീയതക് കഠിന ശിക്ഷ ഉറപ്പാക്കണം. രക്ഷപ്പെടാനുള്ള വഴികൾ തുറന്നുകൊടുക്കരുത്. മിക്ക ഗൾഫ് രാജ്യങ്ങളിലും ബലാത്സംഗത്തിനുള്ള ശിക്ഷ തല വെട്ടലാണ്. വികസിത രാജ്യങ്ങളിൽ ശിക്ഷകൾ കഠിനമാണ്/. ഇന്ത്യ മഹാരാജ്യത്തു സ്ത്രീ പീഡകർ കൊട്ടാരപൊയ്കയിലെ ഉദ്യാനത്തിൽ പരിചാരകരുമായി ഉല്ലസിക്കുന്ന. ഇത് സ്ത്രീ സമൂഹത്തോടു കാട്ടുന്ന ക്രൂരതയാണ്. എല്ലാ രംഗങ്ങളിലും റോഡുകളിലായാലും പെൺകുട്ടികൾ, സ്ത്രീകൾക് നേരെ നടക്കുന്ന അതിക്രമങ്ങൾക്ക് ശക്തമായ നടപടികൾ വേണം. അതിന് പ്രത്യക സംവിധാനങ്ങളും നിയമപാലകരുമുണ്ടാകണം. സ്ത്രീയുടെ മാനം സംരക്ഷിക്കാൻ അവര്ക് ശിരസ്സുയർത്തി നടക്കാൻ അവസരമൊരുക്കേണ്ടത് നിയമപാലകരാണ്. അമ്മ-പെങ്ങന്മാരെ സ്നേഹിക്കുന്ന പുരുഷന്മാർ അവരുടെ ശത്രുക്കളാകരുത്. സ്ത്രീവിമോചനപോരാട്ടം എന്ന പേരിൽ വീമ്പിളക്കി നടക്കുന്ന വനിതാസംഘടനകൾ മത-രാഷ്ട്രിയക്കാരുടെ അടിമപ്പണി ചെയ്യാതെ നിരാലംബരായ സ്ത്രീകൾക്കൊപ്പം ഇറങ്ങിച്ചെല്ലണം. പെൺകുട്ടികളെ പ്രസവിച്ചിട്ടുള്ള അമ്മമാർക്കു നിശ്ശബ്തരായിരിക്കാൻ എങ്ങനെ സാധിക്കുന്നു? കാമ ഭ്രാന്തുമായി നടക്കുന്ന മനോരോഗികളെ ഇരുമ്പഴിക്കുള്ളിൽ തളക്കാൻ നിയമപാലകർ തയാറാണോ?
മീ ടൂ ഇന്ത്യയിൽ പുരുഷന്മാർക്കു ഒരു മുന്നറിയിപ്പാണ്. ഇത് സ്ത്രീകൾക് മാത്രമല്ല വരും തലമുറക്ക് ആവേശം പകരുന്നു. ഒരാളുടെ
ആല്മാ ഭിമാനത്തെ അനാവശ്യമായി തട്ടിയെടുത്താൽ ആരും പൊട്ടിത്തെറിക്കു൦. അതിൽ പ്രമുഖരെങ്കിൽ ആ പരുക് ആഴത്തിലായിരിക്കും. സാക്ഷരകേരളമേ ഉണരൂ. നമ്മുടെ പെൺകുഞ്ഞുങ്ങളെ,സഹോദരിമാരെ സംരക്ഷിക്കു.
Latest News:
അദാനി കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് സെബി
അദാനി ഗ്രൂപ്പിന്റെ ആറ് കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് സെബി. കമ്പനി ഡയറക്ടര്‍മാര്‍ ...ആലപ്പുഴയിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി
ആലപ്പുഴയിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. തോട്ടപ്പുളി ഒറ്റപ്പന പുതുവൽ കാർത്തികേയന്റെ മ...കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി; കൊലപാതക കുറ്റം സമ്മതിച്ചു; രക്ഷിതാക്കൾക്ക് പങ്കില്ലെന്ന് ന...
കൊച്ചിയിൽ ഫ്ളാറ്റിൽ നിന്ന് നവജാത ശിശുവിനെ എറിഞ്ഞ് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുഞ്ഞിന...റെക്കോർഡ് തകർത്ത് വീണ്ടും വൈദ്യുതി ഉപഭോഗം; ഇന്നലെ ഉപയോഗിച്ചത് 114.18 ദശലക്ഷം യൂണിറ്റ് വൈദ്യുതി
സംസ്ഥാനത്ത് പ്രാദേശിക നിയന്ത്രണം ഏർപ്പെടുത്തിയിട്ടും വൈദ്യുതി ഉപയോഗത്തിൽ സർവ്വകാല റെക്കോർഡ്. 114.18...മാസപ്പടി കേസ്; മുഖ്യമന്ത്രിയുടെയും മകളുടെയും പങ്ക് തെളിയിക്കുന്ന രേഖകൾ ഹാജരാക്കി മാത്യു കുഴൽനാടൻ
മാസപ്പടി കേസിൽ കൂടുതൽ രേഖകളുമായി മാത്യു കുഴൽനാടൻ. മുഖ്യമന്ത്രിയുടെയും മകളുടെയും പങ്ക് തെളിയിക്കുന്ന...ഹൈദരാബാദിന് മുന്നിൽ അടിതെറ്റി രാജസ്ഥാൻ; തോൽവി ഒരു റൺസിന്
ഐപിഎല്ലിൽ രാജസ്ഥാനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് ജയം. ഒരു റൺസിനാണ് രാജസ്ഥാൻ തോൽവി വഴങ്ങിയത്. 202 റൺസ...പ്രാദേശിക തിരഞ്ഞെടുപ്പ്; ആദ്യ മണിക്കൂറുകളിൽ നേട്ടം കൊയ്ത് ലേബർ പാർട്ടി; തകർന്നടിഞ്ഞ് ടോറികൾ
ലണ്ടൻ: ഇംഗ്ലണ്ടിലെ പ്രാദേശിക കൗൺസിലുകളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ ആദ്യ ഫലം പ്രഖ്യാപിക്കുമ്പോൾ ലേബർ പ...സ്കോട്ലൻഡിൽ മലയാളി നേഴ്സ് മരണമടഞ്ഞു; വിട പറഞ്ഞത് റാന്നി സ്വദേശി ജേക്കബ് ചാക്കോ
ഷാജി കൊറ്റിനാട്ട് സ്കോട്ട്ലൻ്റി ലെ ഫാല്കിർക്കിൽ ആദ്യ കാല പ്രവാസിയും, കഴിഞ്ഞ 23 വര്‍ഷമായി ആരോഗ്യ ...
Post Your Comments Here ( Click here for malayalam )
Press Esc to close
Latest Updates
- അദാനി കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് സെബി അദാനി ഗ്രൂപ്പിന്റെ ആറ് കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് സെബി. കമ്പനി ഡയറക്ടര്‍മാര്‍ വ്യക്തിഗത താത്പര്യമുള്ള ഇടപാടുകള്‍ നടത്തുമ്പോള്‍ ഓഹരി ഉടമകളുടെയോ സര്‍ക്കാരിന്റെ അനുമതി വാങ്ങണമെന്ന ചട്ടം ലംഘിച്ചത് ചൂണ്ടിക്കാട്ടിയാണ് സെക്യൂരിറ്റി എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ നടപടി അദാനി എന്റര്‍പ്രൈസിസ്, അദാനി പോര്‍ട്സ് ആന്റ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍, അദാനി പവര്‍, അദാനി എനര്‍ജി, അദാനി വില്‍മര്‍, അദാനി ടോട്ടല്‍ ഗ്യാസ് എന്നീ കമ്പനികള്‍ക്കാണ് സെബിയുടെ നോട്ടീസ് ലഭിച്ചിരിക്കുന്നത്. അദാനി എന്റര്‍പ്രൈസിസിന് രണ്ട് കാരണം
- ആലപ്പുഴയിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി ആലപ്പുഴയിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. തോട്ടപ്പുളി ഒറ്റപ്പന പുതുവൽ കാർത്തികേയന്റെ മകൻ ശ്യാം ഘോഷിനെയാണ് രാവിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആലപ്പുഴ എആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനാണ് ശ്യാം ഘോഷ്. ജോലിയിൽ ലീവെടുത്ത് ഇരിക്കുകയായിരുന്നു. രണ്ടു വർഷം മുൻപാണ് ശ്യാം ഘോഷ് സർവീസിൽ പ്രവേശിച്ചത്. വിവാഹ ബന്ധം വേർപെടുത്തിയ ശ്യാംഘോഷ് കുറേ നാളായി നീണ്ട അവധിയിലായിരുന്നു. പുറത്തേക്ക് ഒന്നും പോകാറില്ലെന്ന് വീട്ടുകാർഡ പറയുന്നു. രാത്രി ഭക്ഷണം കഴിച്ചതിന് ശേഷം മുറിയിൽ പോയതായിരുന്നു ശ്യാം
- കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായെന്ന് മൊഴി; കൊലപാതക കുറ്റം സമ്മതിച്ചു; രക്ഷിതാക്കൾക്ക് പങ്കില്ലെന്ന് നിഗമനം കൊച്ചിയിൽ ഫ്ളാറ്റിൽ നിന്ന് നവജാത ശിശുവിനെ എറിഞ്ഞ് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുഞ്ഞിന്റെ അമ്മ പീഡനത്തിന് ഇരയാണ്. 23 വയസുള്ള പെൺകുട്ടി പീഡനത്തിനിരയായ വിവരം മാതാപിതാക്കൾ അറിഞ്ഞിരുന്നില്ല. കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തിൽ രക്ഷിതാക്കൾക്ക് പങ്കില്ലെന്നാണ് പൊലീസ് നിഗമനം. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് പെൺകുട്ടി ഫ്ളാറ്റിലെ ശുചിമുറിയിൽ പ്രസവിക്കുന്നത്. പിന്നാലെ കുഞ്ഞിനെ ബെഡ്ഷീറ്റ് കൊണ്ട് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി ബാൽക്കണിയിൽ നിന്ന് അടുത്തുള്ള പറമ്പിലേക്ക് എറിയുകയായിരുന്നു. എന്നാൽ ഉന്നം തെറ്റി കുഞ്ഞിന്റെ മൃതദേഹം റോഡിൽ
- റെക്കോർഡ് തകർത്ത് വീണ്ടും വൈദ്യുതി ഉപഭോഗം; ഇന്നലെ ഉപയോഗിച്ചത് 114.18 ദശലക്ഷം യൂണിറ്റ് വൈദ്യുതി സംസ്ഥാനത്ത് പ്രാദേശിക നിയന്ത്രണം ഏർപ്പെടുത്തിയിട്ടും വൈദ്യുതി ഉപയോഗത്തിൽ സർവ്വകാല റെക്കോർഡ്. 114.18 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ ഉപയോഗിച്ചത്. ഇതോടെ പ്രാദേശിക നിയന്ത്രണങ്ങൾ ശക്തമാക്കാൻ കെഎസ്ഇബി തീരുമാനിച്ചു. പ്രതിസന്ധി 10 ദിവസത്തിനകം പരിഹരിക്കപ്പെടുമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ. ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിലാണ് സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണ്ടെന്നും ബദൽ നിയന്ത്രണങ്ങൾ മതിയെന്നുമുള്ള തീരുമാനമെടുത്തത്. പിന്നാലെ വൈദ്യുതി ഉപഭോഗത്തിൽ സംസ്ഥാനത്ത് സർവ്വകാല റെക്കോഡ് ഉണ്ടായി. ഇന്നലെ ഉപയോഗിച്ചത് 114.18 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. പുറത്തു നിന്നും എത്തിച്ച വൈദ്യുതിയിലും
- മാസപ്പടി കേസ്; മുഖ്യമന്ത്രിയുടെയും മകളുടെയും പങ്ക് തെളിയിക്കുന്ന രേഖകൾ ഹാജരാക്കി മാത്യു കുഴൽനാടൻ മാസപ്പടി കേസിൽ കൂടുതൽ രേഖകളുമായി മാത്യു കുഴൽനാടൻ. മുഖ്യമന്ത്രിയുടെയും മകളുടെയും പങ്ക് തെളിയിക്കുന്നതാണ് രേഖകളെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. രേഖകൾ തിരുവനന്തപുരം വിജിലൻസ് കോടതിയിലാണ് ഹാജരാക്കിയത്. ഈ മാസം ആറിന് വീണ്ടും ഹർജി പരിഗണിക്കും. അഞ്ച് പുതിയ രേഖകൾ കൂടിയാണ് മാത്യു കുഴൽനാടൻ ഹാജരാക്കിയിരിക്കുന്നത്. ഈ രേഖകൾ മുഖ്യമന്ത്രി പിണറായി വിജയന്റെയും മകൾ ടി വീണയുടെയും പങ്ക് തെളിയിക്കുന്നതാണെന്ന് മാത്യു കുഴൽനാടൻ വാദിക്കുന്നത്. കരിമണൽ കമ്പനിയുമായി നടത്തിയ ഇടപാടുകളിൽ ഇവരുടെ പങ്ക് തെളിയിക്കുന്ന രേഖകളാണ് ഇതെന്നാണ് മാത്യു
click on malayalam character to switch languages