1 GBP = 104.83

തങ്ങളെത്തിയത് സാലിസ്ബറി കത്തീഡ്രൽ കാണാൻ; നോർവിചോക്ക് ഉപയോഗിച്ചിട്ടില്ല; റഷ്യൻ വാർത്താ ചാനലിൽ പ്രതികളുടെ കള്ളത്തരങ്ങൾ പൊളിച്ചടുക്കി അവതാരകയും

തങ്ങളെത്തിയത് സാലിസ്ബറി കത്തീഡ്രൽ കാണാൻ; നോർവിചോക്ക് ഉപയോഗിച്ചിട്ടില്ല; റഷ്യൻ വാർത്താ ചാനലിൽ പ്രതികളുടെ കള്ളത്തരങ്ങൾ പൊളിച്ചടുക്കി അവതാരകയും

ലണ്ടൻ: മുൻ റഷ്യൻ ചാരൻ സെർജി സ്ക്രിപാലിനും മകൾക്കുമെതിരെ രാസായുധം പ്രയോഗിച്ച സംഭവത്തിൽ പ്രതികളായ രണ്ടുപേർ വിനോദസഞ്ചാരികളെന്ന് സമര്ഥിക്കാനുള്ള നീക്കം പാളി. റഷ്യൻ സ്വദേശികളായ അലക്സാണ്ടർ പെട്രോവ്, റുസ്ലൻ ബോഷിറോവ് എന്നിവർക്കെതിരെയാണ് ബ്രിട്ടൻ കുറ്റം ആരോപിച്ചിരിക്കുന്നത്. ഇവർ സാധാരണക്കാരാണെന്നും ക്രിമിനലുകളല്ലെന്നും റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

റഷ്യൻ സൈനിക ഇൻറലിജൻസ് ഏജൻറുമാരാണിരുവരുമെന്നാണ് ബ്രിട്ടൻ പറയുന്നത്. എന്നാൽ, സുഹൃത്തുക്കൾ ദീർഘകാലമായി ഇൗ സ്ഥലത്തിെൻറ മനോഹാരിതയെ കുറിച്ച് പറഞ്ഞതനുസരിച്ച് വിനോദസഞ്ചാരികൾ എന്ന നിലയിലാണ് സംഭവസ്ഥലം സന്ദർശിച്ചതെന്നും ഇവർ പറയുന്നു. ദേവാലയ ഗോപുരവും ക്ലോക്കും കാണാൻ ആഗ്രഹിച്ചിരുന്നതായും അവർ കൂട്ടിച്ചേർത്തു. ആക്രമണം നടന്ന മാർച്ച് നാലിന് ഇരുവരും ഇൗ പ്രദേശങ്ങളിലൂടെ നടക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് കണ്ടെത്തിയിരുന്നു.

റഷ്യൻ ടിവി ചാനലായ ആർ ടി ടെലിവിഷൻ നടത്തിയ അഭിമുഖത്തിലാണ് ഇരുവരും ഇക്കാര്യങ്ങൾ പറഞ്ഞത്. എന്നാൽ അവതാരക തന്നെ ഇവർ പറഞ്ഞത് പലതും കള്ളമാണെന്ന് സമര്ഥിക്കുകയും ചെയ്തു. മാർച്ച് മൂന്നിന് സാലിസ്ബറിയിലെത്തിയ ഇവർ ഒരു മണിക്കൂറിനുള്ളിൽ തന്നെ തിരിച്ച് പോയിരുന്നു. കത്തീഡ്രൽ കാണാനെത്തിയ ഇവർ സ്ക്രിപാലിന്റെ വീടിന്റെ പരിസരപ്രദേശങ്ങളിൽ എത്തിയത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ തങ്ങൾ നഗരം ചുറ്റിക്കാണാനിറങ്ങിയതാണെന്നും സ്ക്രിപാലിനെക്കുറിച്ച് അറിയില്ലെന്നുമാണ് പറഞ്ഞത്. സാലിസ്ബറി കത്തീഡ്രൽ കാണാൻ വേണ്ടി മാത്രം രണ്ടു ദിവസത്തേക്ക് ബ്രിട്ടനിലെത്തിയതും സംശയ നിഴലിലാണ്. സന്ദർശനത്തിനെത്തിയ ഇവർ ബിസിനെസ്സ് വിസയിൽ എത്തിയതെന്തിനെന്ന അവതാരകയുടെ ചോദ്യത്തിനും മറുപടിയില്ലായിരുന്നു. എന്നാൽ ഇവരുടെ വാദങ്ങളെല്ലാം മേയുടെ ഓഫിസ് തള്ളി. ഇവർക്കെതിരെ യൂറോപ്യൻ യൂണിയൻ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more