കസാൻ: കസാൻ അറീനയിൽ ഗോൾമഴ പെയ്തിറങ്ങിയ മത്സരത്തിൽ അവസാനചിരി ഫ്രാൻസിേൻറത്. ഇരുനിരയും കൊണ്ടും കൊടുത്തും മുന്നേറിയപ്പോൾ ലീഡ് മാറിമറിഞ്ഞതിനൊടുവിൽ ഫ്രാൻസിെൻറ കടുംനീല കുപ്പായക്കാർ വിജയഭേരി മുഴക്കി. അർജൻറീനയുടെ നീലയും വെള്ളയും ജഴ്സിയും കണ്ണീരിൽ കുതിർന്നു. ഗ്രൂപ് റൗണ്ടിൽ മൂന്ന് ഗോൾ വീതം മാത്രം നേടിയ ഇരുനിരകളും തമ്മിലുള്ള അങ്കത്തിൽ ഗോൾ കുറവായിരിക്കുമെന്ന പ്രവചനങ്ങളെ കാറ്റിൽപറത്തിയ മത്സരത്തിൽ ഏഴു ഗോളുകളാണ് പിറവിയെടുത്തത്.ഇരട്ട ഗോളുമായി തിളങ്ങിയ കെയ്ലിയൻ എംബാപെയായിരുന്നു ഫ്രാൻസിെൻറ വിജയശിൽപി. അർജൻറീനയുടെ സൂപ്പർ താരം ലയണൽ മെസ്സിയെ ഫ്രഞ്ച് പ്രതിരോധം കെട്ടിപ്പൂട്ടി നിർത്തിയതാണ് ഫ്രഞ്ച് വിജയത്തിൽ നിർണായകമായത്. ടീമിെൻറ കളിയിൽ നിർണായക സ്വാധീനം ചെലുത്തിയെങ്കിലും മെസ്സിക്ക് സ്കോർ ചെയ്യാനുള്ള അവസരം ഫ്രഞ്ചുകാർ നൽകിയില്ല. ഇതോടെ, ലോകകപ്പ് നോക്കൗട്ട് റൗണ്ടിൽ ഇതുവരെ ഗോൾ നേടിയിട്ടില്ലെന്ന ചീത്തപ്പേര് മായ്ച്ചുകളയാൻ മെസ്സിക്കായില്ല.
ഡിഫൻസിവ് മിഡ്ഫീൽഡർ എൻഗോളോ കാെൻറയുടെ ഒരു കണ്ണ് എപ്പോഴും മെസ്സിയുടെ മേലായിരുന്നു. ഡിഫൻഡർമാരായ റാഫേൽ വരാനെയും സാമുവൽ ഉംറ്റിറ്റിയും കൂടെ ജാഗരൂകരായതോടെ മെസ്സിക്ക് കാര്യമായൊന്നും ചെയ്യാനായില്ല. മറുവശത്ത് എംബാപെയുടെ വേഗമായിരുന്നു ഫ്രാൻസിെൻറ കരുത്ത്. രണ്ടുേ ഗാളുകൾ നേടുക മാത്രമല്ല, ഗ്രീസ്മാെൻറ പെനാൽറ്റി ഗോളിനുള്ള അവസരമൊരുക്കിയതും എംബാപെയായിരുന്നു. ബെഞ്ചമിൻ പാവർഡിെൻറ മനോഹര ഗോൾകൂടി എത്തിയതോടെ ഫ്രഞ്ച് മുന്നേറ്റം അതിവേഗത്തിലായി. ഗ്രീസ്മാെൻറ ഒരു ഫ്രീകിക്ക് ബാറിൽതട്ടി പുറത്തുപോവുകയും ചെയ്തു.
മറുവശത്ത് എയ്ഞ്ചൽ ഡിമരിയയുടെ അത്ഭുത ഗോളും അവസാനഘട്ടത്തിൽ സെർജിയോ അഗ്യൂറോയുടെ ഹെഡർ ഗോളുമായിരുന്നു അർജൻറീനക്ക് ആശ്വസിക്കാനുണ്ടായിരുന്നത്. മെർകാഡോയുടേത് ഭാഗ്യ ഗോളായിരുന്നു. ആദ്യം വെടിപൊട്ടിച്ചത് ഫ്രാൻസായിരുന്നു, 13ാം മിനിറ്റിൽ ഗ്രീസ്മാെൻറ പെനാൽറ്റിയിലൂടെ. ഇടവേളക്ക് തൊട്ടുമുമ്പും ശേഷവും ഗോൾ നേടിയാണ് അർജൻറീന മത്സരത്തിലേക്ക് തിരിച്ചുവന്നത്. 41ാം മിനിറ്റിൽ ഡിമരിയയും 48ാം മിനിറ്റിൽ മെർകാഡോയും സ്കോർ ചെയ്തു. എന്നാൽ, തളരാതെ പോരാടിയ ഫ്രാൻസ് 57ാം മിനിറ്റിൽ പാവർഡിെൻറ ഹാഫ്വോളിയിൽ ഒപ്പംപിടിച്ചു. പിന്നാലെ 64, 68 മിനിറ്റുകളിൽ ഗോളുകളുമായി എംബാപെ ടീമിെൻറ ജയമുറപ്പിച്ചു. ഇഞ്ചുറി സമയത്തായിരുന്നു അഗ്യൂറോയുടെ ഗോൾ.
ഫ്രഞ്ച് കോച്ച് ദിദിയർ ദെഷാംപ്സ് 4-2-3-1 ശൈലിയിൽ മാറ്റമില്ലാതെ ടീമിനെയിറക്കിയപ്പോൾ അർജൻറീന കോച്ച് ജോർജെ സാംപോളി ഒരു മാറ്റവുമായാണ് ടീമിനെ അണിനിരത്തിയത്. മുൻനിരയിൽ അേമ്പ പരാജയമായ ഗോൺസാലോ ഹിെഗ്വയ്നു പകരം ക്രിസ്റ്റ്യൻ പാവോൺ മെസ്സിക്ക് കൂട്ടായി ഇറങ്ങി. ഗോൾവലക്ക് മുന്നിൽ ഫ്രാേങ്കാ അർമാനി, പ്രതിരോധത്തിൽ ഗബ്രിയേൽ മെർകാഡോ, നികളസ് ഒടമെൻഡി, മാർകസ് റോഹോ, നികളസ് താഗ്ലിയഫികോ, മധ്യനിരയിൽ ഹാവിയർ മഷറാനോ, എവർ ബനേഗ, എൻസോ പെരസ്, എയ്ഞ്ചൽ ഡിമരിയ, മുൻനിരയിൽ മെസ്സി, പാവോൺ എന്നതായിരുന്നു അർജൻറീന ലൈനപ്. ആരാധകരുടെ മുറവിളിയുണ്ടായിട്ടും പ്രതിഭാധനനായ പൗലോ ഡിബാലയെ ഉൾപ്പെടുത്താൻ സാംപോളി തയാറായില്ല. പകരക്കാരനായിപ്പോലും താരത്തിന് അവസരം ലഭിച്ചില്ല.
ഫ്രഞ്ച് നിരയിൽ ഗോളി ഹ്യൂഗോ ലോറിസിന് മുന്നിൽ ലൂകാസ് ഹെർണാണ്ടസ്, സാമുവൽ ഉംറ്റിറ്റി, റാഫേൽ വരാനെ, ബെഞ്ചമിൻ പാവർഡ് എന്നിവർ പ്രതിരോധത്തിലും ഡിഫൻസിവ് മിഡ്ഫീൽഡർമാരായി എൻഗോളോ കാെൻറയും പോൾ പൊഗ്ബയും അറ്റാക്കിങ് മിഡ്ഫീൽഡർമാരായി ബ്ലെയ്സ് മത്യൂഡി, അേൻറായിൻ ഗ്രീസ്മാൻ, കെയ്ലിയൻ എംബാപെ എന്നിവരും സ്ട്രൈക്കറായി ഒലിവർ ജിറൗഡും അണിനിരന്നു.
click on malayalam character to switch languages