ശ്രീ അമ്മ യാങ്കർ അയ്യപ്പൻ എന്ന ശിവകാശിക്കാരി പെൺകൊടി, ലോകം മുഴുവൻ അറിയപ്പെടുന്ന ഒരു അഭിനേത്രിയായി വളർന്നത് അവരുടെ നിതാന്തമായ പരിശ്രമം ഒന്നുകൊണ്ടുമാത്രമാണ്.
”ശ്രീദേവി” ആ പേര് വിളിച്ചോതും പോലെ തന്നെ, അഭ്രപാളിയിൽ മിന്നിമായുന്ന, ഐശ്വര്യമുള്ള അവരുടെ മുഖകാന്തിയാണോ , അതോ ആ നടനചാരുതയാണോ അതുമല്ലെങ്കിൽ വിടർന്ന ആ കണ്ണുകളാണോ …
അഞ്ചു ദശാബ്ദ കാലം പ്രായഭേദമെന്യേ നമ്മെ തീയേറ്ററുകളിക്കും ടെലിവിഷനുമുന്നിലും പിടിച്ചിരുത്തിയതെന്നു നിവചിക്കാൻ പ്രയാസം.
ഭാരതത്തിലെ ഒട്ടുമിക്ക ഭാഷകളിലും മുന്നോറോളം സിനിമകളിൽ തന്റെ കഴിവുതെളിയിച്ച അവർ അവാർഡുകളുടെ പ്രിയതോഴികൂടിയായിരുന്നു, 2018 ലെ ബെസ്ററ് ആക്ടറെസ്സനിന്നുള്ള നാഷണൽ അവാർഡ് ഉൾപ്പെടെ …
നാലാം വയസ്സിൽ അഭിനയിക്കാൻ ചായമിട്ട ശ്രീ പുതുതലമുറയിലുള്ള നായികാനായകൻമാർക്ക് ഒരു പാഠപുസ്‌തകമായി എന്നും നിലകൊള്ളും . അതുകൊണ്ടാവാം 2013 ൽ പദ്മശ്രീ നൽകി ശ്രീദേവിയെ രാജ്യം അനുമോദിച്ചത് . ശ്രീദേവിയുടെ വിയോഗം വളരെ ഞെട്ടലോടെയാണ് നമ്മൾ ഓരോരുത്തരും കേട്ടത് , അന്പത്തിനാലാം വയസ്സിൽ ബോളിവുഡിന്റെ ആദ്യത്തെ ലേഡി സൂപ്പർസ്റ്റാർ കിരീടം അഴിച്ചുവച് സിംഹാസനം ഒഴിഞ്ഞപ്പോൾ കണ്ണിൽ നനവ് പൊടിയാത്തവർ വളരെ വിരളമായിരിക്കും.
ഓസ്കാർ അവാർഡുദാനച്ചടങ്ങിൽ പോലും അവർക്ക് ആദരവ് കൊടുത്തു് അനുശോചനം ഏർപെടുത്തിയിരുന്നത് നമ്മൾ ഓരോരുത്തരും അഭിമാനത്തോടെ കണ്ടിരുന്നതാണ്.
ജൂൺ രണ്ടിന് ബോൺമൗത്തിൽ വച്ച് നടക്കുന്ന മഴവിൽ സംഗീതത്തിൽ ശ്രീദേവിയോടുള്ള ആദരസൂചകമായി ഒരു നൃത്താഞ്ജലിയുമായി എത്തുകയാണ് പ്രസക്ത നർത്തകിയും മുൻ യുക്മ കാലത്തിലാകുമായിരുന്ന സാലിസ്ബറിയിൽ നിന്നുള്ള മിന്നാ ജോസും സംഘവും. ഓരോ ചുവടിലും ആരാധകരെ ഇളക്കിമറിച്ച ശ്രീദേവിയുടെ ഗാനങ്ങൾ കോർത്തിണക്കി ആ യുഗത്തിലേക്ക് നമ്മെ കൂട്ടികൊണ്ടുപോവാൻ മിന്നായും സംഘവും തീവ്രമായ പരിശ്രമത്തിലാണ്, അത് പാഴാവില്ല എന്ന ഒരു നല്ല വിശ്വസത്തോടെ ക്ഷണിക്കുകയാണ് നിങ്ങളെ ഓരോരുത്തരെയും മഴവിൽ സംഗീത വിരുന്നിലേക്ക്.
click on malayalam character to switch languages