1 GBP = 104.01
breaking news

പ്ലസ് വണ്‍ വിദ്യാര്തഥിനിയെ പള്ളിയില്‍ വച്ച് പലതവണ ഫാദര്‍ റോബിന്‍ പീഢിപ്പിച്ചിരുന്നതായി മൊഴി; കേസ് ഒതുക്കിത്തീര്‍ക്കാന്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് വന്‍ തുക നല്‍കിയതായി സൂചന

പ്ലസ് വണ്‍ വിദ്യാര്തഥിനിയെ പള്ളിയില്‍ വച്ച് പലതവണ ഫാദര്‍ റോബിന്‍ പീഢിപ്പിച്ചിരുന്നതായി മൊഴി; കേസ് ഒതുക്കിത്തീര്‍ക്കാന്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് വന്‍ തുക നല്‍കിയതായി സൂചന

കണ്ണൂര്‍: പ്ലസ് വണ്‍ വിദ്യാര്തഥിനിയെ പീഢിപ്പിച്ച സംഭവത്തില്‍ പള്ളിയില്‍ വച്ച് ഫാദര്‍ റോബിന്‍ വടക്കുംചേരി പലതവണ പീഡിപ്പിച്ചതായി പോലീസില്‍ നല്‍കിയ മൊഴിയില്‍ പെണ്‍കുട്ടി വ്യക്തമാക്കി. കേസ് ഒതുക്കി തീര്‍ക്കാന്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് അച്ചന്‍ വന്‍ തുക നല്‍കിയതായും സൂചനയുണ്ട്. അങ്ങനെയാണ് ഗര്‍ഭിണിയായതിന്റെ ഉത്തരവാദിത്തം പെണ്‍കുട്ടിയുടെ അച്ഛന്റെ മേല്‍ കെട്ടിവച്ചത്. അതിനിടെ പെണ്‍കുട്ടി പ്രസവിച്ചതറിഞ്ഞ റോബിന്‍ അച്ചന്‍ കാനഡയിലേക്കു മുങ്ങാനായിരുന്നു പരിപാടിയിട്ടിരുന്നത്. തനിക്കു കാനഡയില്‍ പോകേണ്ടതുണ്ടെന്നും തനിക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ഇയാള്‍ ഇടവകക്കാരോട് പറഞ്ഞിരുന്നു.

രോഗബാധിതയായ പെണ്‍കുട്ടിയെ ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയെന്നാണ് ബന്ധുക്കളോടും അയല്‍ക്കാരോടും വീട്ടുകാര്‍ പറഞ്ഞത്. സഭ നേതൃത്വം കൊടുക്കുന്ന ക്രിസ്തു രാജ് ആശുപത്രിയിലാണ് പ്രസവത്തിനായി പെണ്‍കുട്ടിയെ പ്രവേശിപ്പിച്ചത്. ആണ്‍കുഞ്ഞിനു ജന്‍മം നല്‍കിയ ശേഷം കുട്ടിയെ വീട്ടുകാര്‍ തന്നെ മാറ്റുകയും ചെയ്തു. നാട്ടുകാരില്‍ ചിലര്‍ നല്‍കിയ രഹസ്യവിവരത്തെ തുടര്‍ന്നാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തി വിവരം ശേഖരിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയുമായി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സംസാരിച്ചപ്പോഴാണ് അച്ചന്റെ കള്ളത്തരം പുറത്തായത്.

സംഭവം പുറത്തായി കേസായതോടെ കാനഡയിലേക്കു മുങ്ങാനായിരുന്നു അച്ചന്റെ പദ്ധതി. കുര്‍ബാനയ്ക്കിടെ താന്‍ കാനഡയിലേക്ക് പോകുകയാണെന്നും തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും റോബിന്‍ അച്ചന്‍ പറഞ്ഞു. എന്നാല്‍, അത് കേസില്‍പ്പെട്ട് മുങ്ങാനുള്ള ശ്രമമാണെന്ന് വിശ്വാസികള്‍ അറിഞ്ഞിരുന്നില്ല. കാനഡയിലേക്ക് പോകാനുള്ള ശ്രമത്തിനിടെ അങ്കമാലിയില്‍ വച്ചാണ് ഫാ. റോബിന്‍ പിടിയിലായത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ മറവില്‍ മാന്യനായി കഴിയുകയായിരുന്ന അച്ചന്റെ പൊയ്മുഖമാണ് ഇതോടെ അഴിഞ്ഞുവീണത്. പെണ്‍കുട്ടികളെ നഴ്‌സിംഗ് പഠനത്തിനും ജോലിക്കുമായി അന്യസംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും അയക്കുന്നതിനും ഇയാള്‍ സഹായിച്ചിരുന്നു. ഇതുവഴി ഇയാള്‍ നടത്തിയിരുന്നത് മനുഷ്യക്കടത്താണെന്നു ആരോപണം ഉയര്‍ന്നിട്ടുണ്ട്.

അതേസമയം, പതിനാറുകാരി പ്രസവിച്ച സംഭവത്തില്‍ ന്യായീകരണവുമായി പ്രസവം നടന്ന ആശുപത്രി അധികൃതര്‍ രംഗത്തെത്തി. പെണ്‍കുട്ടിയുടെ പ്രായം മറച്ചുവച്ചത് വീട്ടുകാര്‍ തന്നെയാണെന്നാണ് ക്രിസ്തു രാജ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം. പെണ്‍കുട്ടിയുടെ പ്രായമോ പ്രസവം നടന്ന വിവരമോ മറച്ചുവച്ചിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. പെണ്‍കുട്ടിക്ക് 18 വയസ് ആയെന്നു വീട്ടുകാര്‍ പറഞ്ഞതു കൊണ്ടാണ് പ്രസവം എവിടെയും അറിയിക്കാതിരുന്നതെന്ന് തൊക്കിലങ്ങാടി ക്രിസ്തു രാജ് ആശുപത്രി അധികൃതര്‍ അറിയിച്ചു.

അച്ഛനും അമ്മയ്ക്കും ഒപ്പമാണ് പെണ്‍കുട്ടി ആശുപത്രിയില്‍ എത്തിയതെന്നു ആശുപത്രി അധികൃതര്‍ പറയുന്നു. ഫെബ്രുവരി ഏഴിന് ആദ്യമായി അത്യാഹിത വിഭാഗത്തിലെത്തുമ്പോള്‍ അമ്മയാണ് കൂടെയുണ്ടായിരുന്നത്. വയറുവേദന എന്നു പറഞ്ഞാണ് പെണ്‍കുട്ടി ആദ്യമായി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ വരുന്നത്. ഡ്യൂട്ടി ഡോക്ടറുടെ വിശദമായ പരിശോധനയിലാണ് പ്രസവവേദനയാണെന്ന് മനസിലായത്. ഉടന്‍ തന്നെ ലേബര്‍ റൂമില്‍ പ്രവേശിപ്പിക്കുകയും പെണ്‍കുട്ടി സാധാരണ പ്രസവത്തിലൂടെ കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. ഇതിനിടെ സഭാ നേതൃത്വം റോബിനെ സഭാപരമായ കര്‍മ്മങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് വിലക്കിയിരുന്നു.

പ്‌ലസ് വണ്‍ വിദ്യാര്തഥിനിയെ പീഡിപ്പിച്ച സംഭവം; വൈദികനെ സഭാപരമായ കര്‍മ്മങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് വിലക്കി

പ്‌ലസ്‌വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പള്ളി വികാരി അറസ്റ്റില്‍; കണ്ണൂര്‍ നീണ്ടുനോക്കി പള്ളി വികാരി റോബിന്‍ വടക്കുംഞ്ചേരിയാണ് കസ്റ്റഡിയില്‍

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more