1 GBP = 104.15
breaking news

തൃശൂർ കോർപറേഷനിൽ യു.ഡി.എഫിന് ഗംഭീര വിജയം; ഇനി ‘മേയറിൽ തൂങ്ങി’ എൽ.ഡി.എഫ് ഭരണം

തൃശൂർ കോർപറേഷനിൽ യു.ഡി.എഫിന് ഗംഭീര വിജയം; ഇനി ‘മേയറിൽ തൂങ്ങി’ എൽ.ഡി.എഫ് ഭരണം

തൃശൂർ: കോർപറേഷൻ പുല്ലഴി ഡിവിഷൻ യു.ഡി.എഫ് പിടിച്ചെടുത്തു. കോൺഗ്രസ് സ്ഥാനാർഥി കെ. രാമനാഥൻ 993 വോട്ടിെൻറ ഭൂരിപക്ഷത്തിന് ഡിവിഷൻ പിടിച്ചെടുത്തു. എൽ.ഡി.എഫ് സ്വതന്ത്രൻ അഡ്വ. മഠത്തിൽ രാമൻകുട്ടിക്ക് 1049 വോട്ട് ലഭിച്ചപ്പോൾ കെ. രാമനാഥൻ 2042 വോട്ട് നേടി. ബി.ജെ.പിയുടെ സന്തോഷ് പുല്ലഴിക്ക് 539 വോട്ടാണ് കിട്ടിയത്. ആം ആദ്മി പാർട്ടിയുടെ ജോഗിഷ് എ. ജോണിന് 33 വോട്ടും സ്വതന്ത്രന്മാരായ ആൻറണി പുല്ലഴിക്ക് 59 വോട്ടും ജോഷി തൈക്കാടന് 11 വോട്ടുമാണ് കിട്ടിയത്.

പാരമ്പര്യമായി യു.ഡി.എഫിനെ പിന്തുണക്കുന്ന പുല്ലഴി ഡിവിഷൻ 2015ൽ വനിത സംവരണമായപ്പോൾ എൽ.ഡി.എഫിനൊപ്പം ചേർന്നു. അന്ന് എൽ.ഡി.എഫിലെ രജനി വിജു 177 വോട്ടിെൻറ ഭൂരിപക്ഷത്തിന് ജയിച്ച സ്ഥാനത്താണ് ഇത്തവണ രാമനാഥൻ വൻ ഭൂരിപക്ഷത്തോടെ ജയിച്ചത്. കളിഞ്ഞ തവണ 517 വോട്ട് നേടിയ ബി.ജെ.പി നേരിയ തോതിൽ വോട്ട് വർധിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ കോർപറേഷൻ ഭരണസമിതിയുടെ അവസാന കാലത്ത് കോൺഗ്രസ് വിട്ട് എൽ.ഡി.എഫിനൊപ്പം ചേർന്ന മുൻ പ്രതിപക്ഷ കക്ഷി നേതാവ് അഡ്വ. എം.കെ. മുകുന്ദനെയാണ് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പുല്ലഴിയിൽ സ്ഥാനാർഥിയാക്കിയത്. തെരഞ്ഞെടുപ്പിന് മുമ്പ് മുകുന്ദൻ മരിച്ചതിനെ തുടർന്നാണ് ഡിവിഷനിൽ വോട്ടെടുപ്പ് മാറ്റിവെച്ചത്. മുൻ കോൺഗ്രസ് കൗൺസിലറായിരുന്നു, വർഷങ്ങളായി പാർട്ടിയുമായി ബന്ധമില്ലാത്ത അഡ്വ. മഠത്തിൽ രാമൻകുട്ടിയെ സ്ഥാനാർഥിയാക്കി ഡിവിഷൻ നിലനിർത്താനുള്ള എൽ.ഡി.എഫ് തന്ത്രമാണ് പാളിയത്. 

പുല്ലഴി ഡിവിഷൻ യു.ഡി.എഫ് പിടിച്ചെടുത്തതോടെ തൃശൂർ കോർപറേഷനിലെ എൽ.ഡി.എഫിെൻറ ഭരണം ഇനി കോൺഗ്രസ് വിമതനായി ജയിച്ച മേയർ എം.കെ. വർഗീസിെൻറ മാത്രം കാരുണ്യത്തിലാവും. നെട്ടിശ്ശേരി ഡിവിഷനിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട വർഗീസിനെ ഏറെ വില പേശലിന് ശേഷം രണ്ട് വർഷത്തേക്ക് മേയറാക്കാമെന്ന ഉറപ്പോടെയാണ് എൽ.ഡി.എഫ് കൂടെ കൂട്ടിയത്. 

പുല്ലഴിയിൽ ജയിച്ചിരുന്നെങ്കിൽ വർധിക്കുകമായിരുന്ന ബലം എൽ.ഡി.എഫിന് ഈ ഫലത്തോടെ നഷ്ടമായി. 24 സീറ്റുള്ള എൽ.ഡി.എഫിനൊപ്പം ഇപ്പോൾ യു.ഡി.എഫിനും 24 സീറ്റായി. ആറ് സീറ്റ് ബി.ജെ.പിക്കാണ്. മേയർ എം.കെ. വർഗീസ് ഏതെങ്കിലും ഘട്ടത്തിൽ നിലപാട് മാറ്റിയാൽ എൽ.ഡി.എഫ് ഭരണം തലകുത്തും. മാത്രമല്ല, ഭരണം അഞ്ച് വർഷം തുടരണമെങ്കിൽ രണ്ട് വർഷം മേയർ സ്ഥാനമെന്ന് വർഗീസുമായി ഉണ്ടാക്കിയ ധാരണ എൽ.ഡി.എഫിന് വിഴുങ്ങേണ്ടി വരും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more