1 GBP = 107.78
breaking news

കൊല്ലപ്പെട്ട ഷുഹൈബിനെ ജയിലിൽ ആക്രമിക്കാൻ ഉദ്യോഗസ്ഥർ ഒത്താശ ചെയ്തെന്ന് കെ.സുധാകരൻ

കൊല്ലപ്പെട്ട ഷുഹൈബിനെ ജയിലിൽ ആക്രമിക്കാൻ ഉദ്യോഗസ്ഥർ ഒത്താശ ചെയ്തെന്ന് കെ.സുധാകരൻ

കണ്ണൂർ: മട്ടന്നൂരിൽ വെട്ടേറ്റ് മരിച്ച യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ ജയിലിൽ ആക്രമിക്കാൻ ഉദ്യോഗസ്ഥർ ഒത്താശ ചെയ്തെന്ന് കോൺഗ്രസ് നേതാവ് കെ.സുധാകരൻ ആരോപിച്ചു. ഇതിനായി സബ് ജയിലിൽ കഴിഞ്ഞിരുന്ന ഷുഹൈബിനെ ചട്ടം ലംഘിച്ച് സ്‌പെഷ്യൽ സബ് ജയിലിലേക്ക് മാറ്റിയെന്നും സുധാകരൻ പറഞ്ഞു.
ജയിൽ ഡി.ജി.പി ശ്രീലേഖയുടെ ഇടപെടൽ കൊണ്ടാണ് ഷുഹൈബിനെ അന്ന് രക്ഷിക്കാനായത്. ഷുഹൈബിന് ഭീഷണി ഉണ്ടെന്ന റിപ്പോർട്ട് പൊലീസ് അവഗണിച്ചുവെന്നും സുധാകരൻ പറഞ്ഞു. ഷുഹൈബിനെ ചട്ടം ലഘിച്ച് സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റാൻ പോകുന്നെന്ന വിവരം താൻ ശ്രീലേഖയെ അറിയിച്ചു. ഉടൻ തന്നെ ജയിൽ ഡി.ജി.പി ജയിലധികൃതരെ വിളിച്ച് സംസാരിച്ചു. കടുത്ത ഭാഷയിൽ ഉദ്യോഗസ്ഥരെ ശാസിക്കുകയും ചെയ്തു. ശ്രീലേഖ ഇടപെട്ടില്ലായിരുന്നെങ്കിൽ അന്ന് തന്നെ ഷുഹൈബിനെ സി.പി.എമ്മുകാർ തീർത്തേനെയെന്നും സുധാകരൻ പറഞ്ഞു.

ഷുഹൈബിന്റെ ജീവൻ രക്ഷിക്കാൻ പൊലീസ് യാതൊന്നും ചെയ്തില്ല. നിസംഗ മനോഭാവമായിരുന്നു ഇക്കാര്യത്തിൽ പൊലീസ് സ്വീകരിച്ചത്. കേരളത്തിൽ അക്രമം നടത്തുന്നത് സി.പി.എമ്മും ബി.ജെ.പിയുമാണ്. കോൺഗ്രസ് അക്രമത്തിനായി ആയുധമെടുക്കുകയോ ആയുധമെടുക്കാൻ ആരെയെങ്കിലും പ്രേരിപ്പിക്കുകയോ ചെയ്യുന്നില്ലെന്നും സുധാകരൻ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more