1 GBP = 104.30
breaking news

സുശാന്തി‍െൻറ മരണം: സഞ്ജയ് ബൻസാലിയെ ചോദ്യം ചെയ്തു

സുശാന്തി‍െൻറ മരണം: സഞ്ജയ് ബൻസാലിയെ ചോദ്യം ചെയ്തു

മുംബൈ: സുശാന്ത് സിങ് രജ്പുത് ജീവനൊടുക്കിയ കേസിൽ പ്രമുഖ സംവിധായകൻ സഞ്ജയ് ലീല ബൻസാലിയെ ചോദ്യം ചെയ്തു. തിങ്കളാഴ്ച ഉച്ചക്ക് 12.30ന് ബാന്ദ്ര പൊലീസ് സറ്റേഷനിൽ അഭിഭാഷകനൊപ്പം എത്തിയ ബൻസാലിയെ വൈകീട്ട് മൂന്നരവരെയാണ് ചോദ്യം ചെയ്തത്. സുശാന്തിനെ നായകനാക്കി സിനിമകൾ ചെയ്യാൻ ബൻസാലി തീരുമാനിക്കുകയും പിന്നീട് പിൻവാങ്ങിയിരുന്നു.

ഇതുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. സുശാന്ത് മറ്റൊരു നിർമാണ കമ്പനിയുമായി കരാറിൽ ഏർപ്പെട്ടതിനാൽ അദ്ദേഹത്തെ നായകനാക്കാൻ പറ്റിയില്ലെന്നാണ് ബൻസാലി മൊഴി നൽകിയത്. സുശാന്തിനെ ബോളിവുഡിലെ പ്രമുഖർ ഒറ്റപ്പെടുത്തുകയും സംവിധായകരിലും നിർമാതാക്കളിലും സമ്മർദം ചെലുത്തി സിനിമകളിൽനിന്ന് ഒഴിവാക്കിപ്പിച്ചെന്നും ആരോപണമുയർന്ന സാഹചര്യത്തിലാണ് അന്വേഷണം.

കേസിൽ 29 പേരെ ചോദ്യം ചെയ്തു. ജൂൺ 14നാണ് സുശാന്ത് തൂങ്ങിമരിച്ചത്. ഇതിനിടെ, സുശാന്ത് അവസാനം അഭിനയിച്ച ചിത്രം ‘ദിൽ ബേചാര’യുടെ ട്രെയിലർ ആരാധകർ ആഘോഷമാക്കി. 24ന് ചിത്രം ഒാൺലൈൻ പ്രദർശനത്തിന് എത്തും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more