കൊടുങ്കാറ്റിൽ സ്റ്റോൺഹേവന് സമീപം പാസഞ്ചർ ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് യാത്രക്കാർക്ക് ഗുരുതരമായ പരിക്കുകൾ
Aug 12, 2020
സുരേന്ദ്രൻ ആരക്കോട്ട് (യുക്മ ന്യൂസ് എഡിറ്റർ)
ആബർഡീൻഷെയറിലെ സ്റ്റോൺഹേവന് സമീപം ഒരു പാസഞ്ചർ ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് ഗുരുതരമായ പരിക്കുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇതിനെ ഒരു മേജർ ഇൻസിഡന്റ് ആയി പ്രഖ്യാപിക്കുകയും എയർ ആംബുലൻസ് പിന്തുണ ഉൾപ്പെടെ 30 ഓളം എമർജൻസി സർവീസ് വാഹനങ്ങൾ സംഭവസ്ഥലത്തേക്ക് പുറപ്പെടുകയും ചെയ്തിട്ടുണ്ട്.
അപകട പ്രദേശത്ത് നിന്ന് പുക വരുന്നതായി കണ്ടുവന്നു ദൃക്സാക്ഷികൾ റിപ്പോർട്ട് ചെയ്യുന്നു.
സ്കോട്ലൻഡിലെ പ്രഥമ മന്ത്രി നിക്കോള സ്റ്റർജിയൻ ഇത് വളരെ ഗുരുതരമായ സംഭവമാണെന്ന് വിശേഷിപ്പിക്കുകയും ഗുരുതരമായ പരിക്കുകൾ ഉണ്ടെന്ന് സ്ഥിരീകരിച്ചതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
സ്കോട്ടിഷ് പാർലമെന്റിൽ സംസാരിച്ച അവർ പറഞ്ഞു: ‘ഈ അപകടത്തിൽ പെട്ട കുടുംബങ്ങളെക്കുറിച്ചാണ് എന്റെയും ചേംബറിലെ മറ്റ് അംഗങ്ങളുടെ ചിന്തകൾ മുഴുവൻ’
തീവണ്ട പാളം തെറ്റുന്നതിനെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റുകൾ നൽകിയ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു: ‘ആബർഡീൻഷെയറിലെ അത്യന്തം ഗുരുതരമായ സംഭവത്തെക്കുറിച്ച് ഞാൻ ഖേദിക്കുന്നു, എന്റെ ചിന്തകൾ ബാധിച്ച എല്ലാവരുമായും ഉണ്ട്. സംഭവസ്ഥലത്തെ അടിയന്തര സേവനങ്ങൾക്ക് എന്റെ നന്ദി.’
കനത്ത മഴയും ഇടിമിന്നലും മധ്യ, കിഴക്കൻ സ്കോട്ട്ലൻഡിലെ പല ഭാഗങ്ങളിലും വെള്ളപ്പൊക്കത്തിനും യാത്രാ തടസ്സത്തിനും കാരണമായിരുന്നു. സ്റ്റോൺഹേവന് സമീപമുള്ള കാർമോണ്ടിലാണ് സംഭവം. ഒരു ലോക്കോമോട്ടീവും നാല് വണ്ടികളും ചേർന്നതാണ് ട്രെയിൻ.
മുന്നിലെ ലോക്കോമോട്ടീവും മൂന്ന് കയ്ച്ചുകളും പാളം തെറ്റി ഒരു കയത്തിലേക്ക് പതിച്ചതായാണ് അറിയുന്നത്. നേരത്തെ നെറ്റ്വർക്ക് റെയിൽ കാർമോണ്ടിൽ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തിരുന്നു.
പാളം തെറ്റിയ സ്ഥലത്തെക്ക് തങ്ങളെ സഹായത്തിനായി വിളിച്ചത് രാവിലെ 09:43 നാണ് എന്ന് ബ്രിട്ടീഷ് ട്രാൻസ്പോർട്ട് പോലീസ് പ്രസ്താവിച്ചു.
എൻഎച്ച്എസ് ഗ്രാമ്പിയൻ ഇത് അതിപ്രധാനമായ ഒരു അടിയന്തിര ഘട്ടത്തിലാണെന്ന് സ്ഥിരീകരിച്ചു. അടിയന്തര സേവനങ്ങളെ സഹായിക്കുകയാണെന്ന് സ്കോട്ട് റെയിൽ പറഞ്ഞു.
ട്രെയിൻ ഡ്രൈവർമാരുടെ യൂണിയൻ അസ്ലെഫിന്റെ സ്കോട്ടിഷ് സംഘാടകനായ കെവിൻ ലിൻഡ്സെ പറഞ്ഞു: ‘ഇത് അങ്ങേയറ്റം ഗുരുതരമായ സംഭവമാണ്. ഞങ്ങളുടെ ചിന്തകൾ ഇതിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാവരുടെയും ആരോഗ്യസ്ഥിതിയെക്കുറിച്ചാണ്’.
ആർഎംടി യൂണിയന്റെ മിക് ലിഞ്ച് പറഞ്ഞു: ‘ഈ സംഭവത്തിന് പിന്നിലെ വസ്തുതകൾ യഥാസമയം സ്ഥാപിക്കേണ്ടതുണ്ട്, എന്നാൽ ഈ ഘട്ടത്തിൽ ഞങ്ങൾ സഹായ൦ എത്തിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്’.
ഡോ ഹിക്സിന് പിന്നാലെ സുജിത് രാമചന്ദ്രനും; ഞായറാഴ്ച് രണ്ടു മണിക്ക് ‘ETHICAL DILEMMAS IN NURSING’ എന്ന വിഷയത്തിൽ സുജിത് രാമചന്ദ്രൻ; യുഎൻഎഫ് സമ്മേളനം കെങ്കേമമാക്കാൻ സംഘാടക സമിതി /
യുഎൻഎഫ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നഴ്സസ് ദിനാചരണത്തിന് മുന്നോടിയായുള്ള ലൈവ് വെബിനാറുകൾ ശ്രദ്ധേയമാകുന്നു; ഈ ശനിയാഴ്ച്ച പ്രമുഖ കൺസൾട്ടൻ്റ് സൈക്യാട്രിസ്റ്റായ ഡോ. ഹിക്സ് ‘MINDFULNESS AND MENTAL RESILIENCE IN NURSING’ എന്ന വിഷയവുമായി വെബിനാറിൽ /
അന്താരാഷ്ട്ര നേഴ്സസ് ദിനാചരണത്തോട് അനുബന്ധിച്ച യുക്മ നേഴ്സസ് ഫോറം സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനത്തിൽ മുഖ്യ പ്രഭാഷകരിൽ ആർസിഎൻ നോർത്ത് വെസ്റ്റ് റീജിയണൽ ഡയറക്ടറും /
അന്താരാഷ്ട്ര നേഴ്സസ് ദിനാചരണത്തോട് അനുബന്ധിച്ച യുക്മ നേഴ്സസ് ഫോറം സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനത്തിൽ മുഖ്യ പ്രഭാഷകരിൽ ഒരാളായി എൻഎംസിയുടെചീഫ് എക്സിക്യൂട്ടീവും രജിസ്ട്രാറുമായ ആൻഡ്രിയ സട്ട്ക്ലിഫ് CBE /
click on malayalam character to switch languages