കൊച്ചി: ഒാഖി ചുഴലിക്കാറ്റിൽ പെട്ട് ലക്ഷദ്വീപിൽ കുടുങ്ങിയ 67 പേർ തീരമണഞ്ഞു. ആറു ബോട്ടുകളിലായാണ് 67 പേർ കൊച്ചി തോപ്പുംപടി ഹാർബറിൽ വന്നിറങ്ങിയത്. 11 മലയാളികളും മറ്റുള്ളവർ തമിഴ്നാട് സ്വദേശികളുമാണെന്ന് കരുതുന്നു. ഒമ്പതുപേർക്ക് പരിക്കുള്ളതിനാൽ അവരെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
ഒാഖി ചുഴലിക്കാറ്റിൽ പെട്ട് ലക്ഷദ്വീപിലെത്തിയ തൊഴിലാളികൾ അവിടെ ആശുപത്രിയിലും ദുരിതാശ്വാസകേന്ദ്രങ്ങളിലുമായി കഴിയുകയായിരുന്നു. കടൽ ശാന്തമായതോടെ ആേരാഗ്യമുള്ളവരെ തീരത്തേക്ക് കയറ്റിവിടുകയാണ് ദ്വീപ് അധികൃതർ. സ്വന്തം ബോട്ടുകളിൽ തന്നെയാണ് ഇവർ തീരമണഞ്ഞത്.
അതേസമയം, കടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഇന്നും തുടരുകയാണ്. വ്യോമസേനയുടെ വിമാനം തിരുവനന്തപുരം പൊഴിയൂരിൽ നിന്ന് മത്സ്യത്തൊഴിലാളികളെയും കൂട്ടി തിരച്ചിലിനായി പുറപ്പെട്ടു. അഞ്ച് മത്സ്യത്തൊഴിലാളികളാണ് സംഘത്തോടൊപ്പമുള്ളത്.
കൊച്ചിയിൽ തിരിച്ചെത്തിയവർ
കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിനും ജീവന് നഷ്ടപ്പെട്ടവരുടെ മൃതദേഹങ്ങൾ കരക്കെത്തിക്കുന്നതിനും പത്തുദിവസം കൂടി കടലിൽ തിരച്ചിൽ തുടരുമെന്ന് അധികൃതർ അറിയിച്ചു. നാവിക, വ്യോമ, തീരസംരക്ഷണ സേനകളാണ് തിരച്ചിൽ നടത്തുന്നത്. ഉൾക്കടലിൽ മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ ഒഴുകിനടക്കുന്നതായി കണ്ടെന്ന മത്സ്യത്തൊഴിലാളികളുടെ െവളിപ്പെടുത്തലിനെതുടർന്നാണ് തീരുമാനം. മത്സ്യത്തൊഴിലാളികളെ കൂടുതലായി ഉൾപ്പെടുത്തിയാകും തിരച്ചിൽ. കൂടുതൽ കപ്പലുകളുടെ േസവനവും ലഭ്യമാക്കും.
അതിനിടെ ആലപ്പുഴ അർത്തുങ്കലിൽനിന്ന് ഒരുമൃതദേഹം കണ്ടെത്തി.ഇയാളെ തിരിഞ്ഞറിഞ്ഞിട്ടില്ല.ഇതോടെ മരിച്ചവരുടെ എണ്ണം 38 ആയി. തിരുവനന്തപുരം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന ഒരു മൃതദേഹം ഡി.എൻ.എ പരിശോധനയിലൂടെ ശനിയാഴ്ച തിരിച്ചറിഞ്ഞു. അടിമലത്തുറ ഷിബു ഹൗസില്‍ ദേവദാസിെൻറ മകന് സേസിലൻറിനെയാണ് (58) തിരിച്ചറിഞ്ഞത്.
തിരച്ചിലിൽ തങ്ങളെക്കൂടി ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി കഴിഞ്ഞ ദിവസം പൊഴിയൂരിൽനിന്നുള്ള മത്സ്യത്തൊഴിലാളികൾ നെയ്യാറ്റിൻകരയിൽ റോഡ് ഉപരോധിച്ചതിനെ തുടർന്നാണ് ഇവരെ ഉൾപ്പെടുത്തി തിരച്ചിൽ ആരംഭിച്ചത്. വിമാനങ്ങളും കപ്പലുകളും ഉപയോഗിച്ചുള്ള തിരച്ചില്‍ പത്തുദിവസം കൂടി തുടരണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം സേനാവിഭാഗങ്ങള്‍ക്കും കോസ്റ്റ്ഗാര്‍ഡിനും നേരത്തെ, അടിയന്തര സന്ദേശമയച്ചിരുന്നു.
click on malayalam character to switch languages