1 GBP = 104.15
breaking news

മരിയുപോൾ ഉരുക്ക് ഫാക്ടറിയിൽ ശക്തമായ ചെറുത്തുനിൽപ്; 500 പേരെ ഒഴിപ്പിച്ചു 

മരിയുപോൾ ഉരുക്ക് ഫാക്ടറിയിൽ ശക്തമായ ചെറുത്തുനിൽപ്; 500 പേരെ ഒഴിപ്പിച്ചു 

കിയവ്: റഷ്യയുടെ യുക്രെയ്ൻ അധിനിവേശം 72 ദിവസം പിന്നിടവെ, മരിയുപോളിലെ അസോവ്സ്റ്റാൾ ഉരുക്കു ഫാക്ടറിയിൽ കനത്ത പോരാട്ടമാണ് നടക്കുന്നത്. ശക്തമായ ചെറുത്തുനിൽപ് നടത്തുന്ന സൈനികരോട് ആയുധംവെച്ച് കീഴടങ്ങണമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ആവശ്യപ്പെട്ടു.

യു.എൻ നേതൃത്വത്തിലുള്ള സുരക്ഷ നടപടികളുടെ ഭാഗമായി മരിയുപോളിൽനിന്ന് 500 സിവിലിയൻമാരെ ഒഴിപ്പിച്ചു. ഫാക്ടറിയിൽനിന്ന് കൂടുതൽ പേരെ ഒഴിപ്പിക്കാൻ ശ്രമം തുടരുകയാണ്. 20 കുട്ടികളടക്കം 200ഓളം ആളുകൾ ഫാക്ടറിയുടെ ബങ്കറിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതുന്നത്. യുക്രെയ്ന്റെ നിരവധി ആയുധകേന്ദ്രങ്ങളും ശക്തികേന്ദ്രങ്ങളും തകർത്തതായും 600 സൈനികരെ വധിച്ചതായും റഷ്യ അവകാശപ്പെട്ടു.

യു.എസും നാറ്റോ രാജ്യങ്ങളും യുക്രെയ്ന് രഹസ്യവിവരങ്ങൾ പതിവായി നൽകുന്നതായി റഷ്യ ആരോപിച്ചു. അതേസമയം, റഷ്യൻ ജനറലുമാരെ കുറിച്ച് യുക്രെയ്ന് വിവരങ്ങൾ നൽകിയെന്ന റിപ്പോർട്ട് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് തള്ളി. അതിനിടെ, യുക്രെയ്ൻ യുദ്ധത്തിൽ ഒരുപക്ഷവും വിജയിച്ചിട്ടില്ലെന്ന് ഇന്ത്യ യു.എൻ രക്ഷാസമിതിയിൽ അഭിപ്രായപ്പെട്ടു. ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കാൻ നയതന്ത്രത്തിന്റെയും ചർച്ചയുടെയും പാതയിൽ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമം വേണം.

യുക്രെയ്നിലെ സിവിലിയൻ കൂട്ടക്കുരുതിയെയും ഇന്ത്യ ശക്തമായി വിമർശിച്ചു. മരിയുപോൾ വളഞ്ഞ റഷ്യൻ സൈനികരിൽ ഭൂരിഭാഗവും മറ്റ് മേഖലകളിലേക്ക് നീങ്ങിയതായി പെന്റഗൺ അഭിപ്രായപ്പെട്ടു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more