1 GBP = 104.15
breaking news

ഇരവിപേരൂരില്‍ പി ആർ ഡി എസ് ആസ്ഥാനത്തെ പടക്കശാലയില്‍ തീപിടുത്തം; രണ്ട് മരണം; നിരവധി പേര്‍ക്ക് പൊള്ളലേറ്റു

ഇരവിപേരൂരില്‍ പി ആർ ഡി എസ്  ആസ്ഥാനത്തെ പടക്കശാലയില്‍ തീപിടുത്തം; രണ്ട് മരണം; നിരവധി പേര്‍ക്ക് പൊള്ളലേറ്റു

പത്തനംതിട്ട: ഇരവിപേരൂരില്‍ പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ ആഘോഷത്തിനിടെ പടക്കശാലയ്ക്ക് തീപിടിച്ചു. സഭ ആസ്ഥാനത്തെ പടക്ക നിര്‍മ്മാണ ശാലയ്ക്ക് തീപിടിക്കുകയായിരുന്നു. വഴിപാടിനായി പടക്കങ്ങള്‍ നിര്‍മ്മിക്കുന്നതിനിടെയാണ് അപകടം. രണ്ടു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പൊള്ളലേറ്റു. ഒരാള്‍ സംഭവസ്ഥലത്തും രണ്ടാമത്തെയാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. രാവിലെ ഒന്‍പത് മണിയോടെയായിരുന്നു അപകടം.

പ്രത്യക്ഷരക്ഷാ ദൈവസഭാ സ്ഥാപകന്‍ പൊയ്കയില്‍ ശ്രീകുമാര ഗുരുദേവന്റെ 140ാം ജന്മദിന വാര്‍ഷിക ആഘോഷത്തിനിടെയാണ് അപകടം. ഏഴ് പേര്‍ക്കാണ് പൊള്ളലേറ്റത്. ഇവരില്‍ രണ്ടു പേരുടെ നില അതീവ ഗുരുതരമായിരുന്നു. ഇവരാണ് പിന്നീട് മരണമടഞ്ഞത്. പടക്കം നിര്‍മ്മിച്ചുകൊണ്ടിരുന്നവരാണ് ഇവര്‍. ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

മറ്റുള്ളവരുടെ പരുക്ക് ഗുരുതരമല്ല. ഇവരെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. വഴിപാടിനായി കതിനയില്‍ വെടിമരുന്ന് നിറയ്ക്കുന്നതിനിടെയായിരുന്നു അപകടം. വെടിക്കെട്ട് തൊഴിലാളികളായ മൂന്നു പേര്‍ക്കും വെടിവഴിപാട് കണ്ടുനിന്ന നാലു പേര്‍ക്കുമാണ് പൊള്ളലേറ്റത്. വന്‍ സ്‌ഫോടനശബ്ദമാണ് കേട്ടതെന്ന് സ്ഥലത്തുണ്ടായിരുന്നവര്‍ പറയുന്നു. സഭാ ആസ്ഥാനത്തെ മണ്ഡലത്തിന്റെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്.

അതേസമയം, പോലീസിന്റെയോ ഫയര്‍ ഫോഴ്സിന്റെയോ അനുമതി ഇല്ലാതെയാണ് ഇവിടെ വെടിവഴിപാട് നടത്തിയതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. അപകട വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ മാധ്യമപ്രവര്‍ത്തകരെ വിശ്വാസികള്‍ തടഞ്ഞതായും ആക്രമിക്കാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്.

അപകടത്തിെന്റ പശ്ചാത്തലത്തില്‍ നാെള നടത്താനിരുന്ന കരിമരുന്ന്പരിപാടി മാറ്റിവച്ചിട്ടുണ്ട്. െചറിയ കരിമരുന്ന് ‍്രപകടനമാണ് നിശ്ചയിച്ചിരുന്നെതന്നും അതിന് േപാലീസിെന്റ അനുമതി േവണെമന്ന അറിയില്ലായിരുന്നു എന്നുമാണ് സംഘാടകര്‍ പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more