1 GBP = 104.16
breaking news

സിപിഐ ദേശീയ കൗൺസില്‍ കാനം പക്ഷത്തിന്റെ ആധിപത്യം; സി ദിവാകരനടക്കം നാല് പേരെ ഒഴിവാക്കി

സിപിഐ ദേശീയ കൗൺസില്‍ കാനം പക്ഷത്തിന്റെ ആധിപത്യം; സി ദിവാകരനടക്കം നാല് പേരെ ഒഴിവാക്കി

 

കൊല്ലം: കൊല്ലത്ത് നടക്കുന്ന സിപിഐ 23 -ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കി മുഖം മിനുക്കി പാര്‍ട്ടി. കേരളത്തില്‍ നിന്ന് സീനിയര്‍ നേതാവും മുന്‍ മന്ത്രിയുമായ സി ദിവാകരന്‍ അടക്കം മൂന്ന് പേരെ ദേശീയ കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കി. പകരം അഞ്ചുപുതുമുഖങ്ങളെ കേരളത്തില്‍ നിന്ന് ഉള്‍പ്പെടുത്തി.

ദിവാകരനെ കൂടാതെ മുതിര്‍ന്ന നേതാക്കളായ സിഎന്‍ ചന്ദ്രന്‍, സത്യന്‍ മൊകേരി തുടങ്ങിയവരെയാണ് ദേശീയ കൗണ്‍സില്‍ നിന്ന് ഒഴിവാക്കിയത്. അഞ്ചുപുതുമുഖങ്ങള്‍ ദേശീയ കൗണ്‍സിലില്‍ കേരളത്തില്‍ നിന്ന് മാത്രം ഇടംപിടിച്ചു.

എന്‍ അനിരുദ്ധന്‍, കെപി രാജേന്ദ്രന്‍, എന്‍ രാജന്‍, പി വസന്ത എന്നിവരും കാന്‍ഡിഡേറ്റ് അംഗമായി മഹേഷ് കക്കത്തുമാണ് ദേശീയ കൗണ്‍സിലില്‍ കേരളത്തില്‍ നിന്ന് എത്തിയ പുതുമുഖങ്ങള്‍.

പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് നടന്ന ചര്‍ച്ചകളില്‍ നിലവിലുള്ള നേതൃത്വത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. യുവാക്കള്‍ക്ക് പ്രാതിനിധ്യം വേണമെന്നായിരുന്നു ബഹുഭൂരിപക്ഷം വരുന്ന പ്രതിനിധികളുടെ നിലപാട്. ഇതനുസരിച്ചുള്ള അഴിച്ചുപണിയാണ് ദേശീയ കൗണ്‍സിലില്‍ ഉണ്ടായത്.

നേരത്തെ തിരുവനന്തപുരത്തെ ലോക്‌സഭാ സ്ഥാനാര്‍ത്ഥിയെ പണം വാങ്ങി തീരുമാനിച്ചുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ദിവാകരന് പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടീവ് മെമ്പര്‍ സ്ഥാനം നഷ്ടമായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ദേശീയ കൗണ്‍സിലില്‍ നിന്ന് കൂടി ഒഴിവാക്കപ്പെടുന്നത്.

പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് സമാപിക്കും. അതേസമയം, സുധാകര്‍ റെഡ്ഡി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ഒരുതവണ കൂടി തുടരുമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more