1 GBP = 104.15
breaking news

ബുലന്ദ് ശഹറില്‍ പൊലീസുകാരന്‍ സുബോധ് കുമാര്‍ സിങിനെ വെടിവെച്ചു കൊന്ന കേസില്‍ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തു

ബുലന്ദ് ശഹറില്‍ പൊലീസുകാരന്‍ സുബോധ് കുമാര്‍ സിങിനെ വെടിവെച്ചു കൊന്ന കേസില്‍ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തു

ഉത്തര്‍ പ്രദേശിലെ ബുലന്ദ് ശഹറില്‍ പൊലീസുകാരന്‍ സുബോധ് കുമാര്‍ സിങിനെ വെടിവെച്ചു കൊന്ന കേസില്‍ പ്രധാന പ്രതിയെ അറസ്റ്റുചെയ്തതായി യു.പി പൊലീസ്. പ്രശാന്ത് നട് എന്ന വ്യക്തിയെയാണ് സംഭവം നടന്ന് മൂന്നാഴ്ചകള്‍ക്കു ശേഷം പൊലീസ് അറസറ്റു ചെയ്തത്.

പിടിയിലായ പ്രതിയാണ് സുബോധ്കുമാര്‍ സിങിനെ വെടിവച്ചതെന്ന് പൊലീസ് പറഞ്ഞു. സുബോധ്കുമാറിനെ പ്രശാന്തിന്റെ നേതൃത്വത്തില്‍ ആള്‍ക്കൂട്ടം വളഞ്ഞുവക്കുകയും കല്ലെറിയുകയും ശേഷം തോക്ക് പിടിച്ചുവാങ്ങി വെടിവെച്ചുകൊല്ലുകയുമായിരുന്നു. ഇക്കാര്യം പ്രശാന്ത് സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

പൊലീസിന്റെ എഫ്.ഐ.ആറില്‍ ആദ്യം പ്രശാന്ത് നട്ടിന്റെ പേരുണ്ടായിരുന്നില്ല. എഫ്.ഐ.ആറില്‍ ബജ്‌റംഗ്ദള്‍ പ്രാദേശിക നേതാവായ യോഗേഷ് രാജാണ് സുബോധ്കുമാര്‍ സിങിനെ കൊന്ന കേസിലെ പ്രധാന പ്രതിയായിരുന്നത്. യോഗേഷ് രാജിനെ ഇതുവരെ പൊലീസ് പിടിച്ചിട്ടില്ല.

ഡിസംബര്‍ മൂന്നിനാണ് പശുവിന്റെ ജഡാവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്നാരോപിച്ച് ബുലന്ദ് ശഹറില്‍ ആള്‍ക്കൂട്ട ആക്രമണമുണ്ടായത്. ആക്രമണം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സബ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങ് വെടിയേറ്റ് കൊല്ലപ്പെത്. ആക്രമണത്തില്‍ ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടിരുന്നു. 2014ല്‍ ദാദ്രിയില്‍ അഖ്‌ലാഖ് ഗോമാംസം കൈവശം വച്ചുവെന്ന് ആരോപിച്ച് കൊലചെയ്യപ്പെട്ട കേസ് ആദ്യം അന്വേഷിച്ചത് സുബോധ് കുമാറായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more