യുക്രയ്ൻ പൗരന്മാർക്കെതിരെ റഷ്യ നടത്തുന്ന നിന്ദ്യമായ ആക്രമണങ്ങളെ അപലപിച്ച് ബോറിസ് ജോൺസൺ
Apr 04, 2022
ലണ്ടൻ: ബുച്ചയിലും ഇർപിനിലും നിരപരാധികളായ ഉക്രേനിയൻ സിവിലിയൻമാർക്കെതിരെ റഷ്യ നടത്തുന്ന നിന്ദ്യമായ ആക്രമണങ്ങൾ യുദ്ധക്കുറ്റങ്ങളുടെ കൂടുതൽ തെളിവുകളാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. പരാജയപ്പെട്ട അധിനിവേശത്തിനിടയിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ നിരാശനാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. യുകെ ഉപരോധങ്ങളും സൈനിക പിന്തുണയും വർദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കീവിലെ ബുച്ചയിൽ നിന്ന് മാത്രമായി മുന്നൂറോളം മൃതദേഹങ്ങളാണ് കണ്ടെത്തിയത്. റഷ്യൻ സൈന്യത്തിൽ നിന്ന് യുക്രൈൻ സൈന്യം കീവിന്റെ പല പ്രദേശങ്ങളും തിരിച്ചു പിടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നഗരത്തിലെ വഴിയോരങ്ങളിലും മൃതദേഹങ്ങൾ ചിതറിക്കിടക്കുന്നത് കണ്ടെത്തിയത്.
നിരത്തുകളിൽ കിടന്നിരുന്ന 280 മൃതദേഹങ്ങൾ ശ്മശാനത്തിൽ കൂട്ടിയിട്ട് കത്തിച്ചതായി മേയർ അനറ്റൊലി ഫെഡറുക് പറഞ്ഞതായി എ.എഫ്.പി റിപ്പോർട്ട് ചെയ്യുന്നു. വൻ തോതിൽ നാശനഷ്ടങ്ങൾ വരുത്തിയ നഗരത്തിൽ ശവങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും അനറ്റൊലി പറഞ്ഞു.
കുറഞ്ഞത് 20 പുരുഷന്മാരുടെ മൃതദേഹം സാധാരണക്കാരുടെ വേഷത്തിൽ ബുച്ചയിലെ ഒരു നിരത്തിൽ മാത്രമായി തങ്ങൾക്ക് കാണാൻ സാധിച്ചുവെന്ന് എ.എഫ്.പി റിപ്പോർട്ട് ചെയ്യുന്നു. മരിച്ചു കിടന്നവരിൽ പലർക്കും പിന്നിൽ നിന്നാണ് വെടിയേറ്റതെന്ന് ഫെഡറുക് പറയുന്നു. ഭീതിയോടെ റഷ്യൻ സൈന്യത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ഓട്ടത്തിനിടയിൽ സാധാരണക്കാരായവർക്ക് നേരെ റഷ്യൻ സൈന്യം തുരുതുരാ വെടിയുതിർത്തതായിരിക്കാം എന്നാണ് റിപ്പോർട്ട്. കണ്ടെടുത്ത മൃതദേഹങ്ങളിൽ പുരുഷന്മാരും സ്ത്രീകളും ഉൾപ്പെടുന്നുവെന്നും ഇതിൽ 14 വയസ്സുള്ള കുട്ടിയുടെ മൃതദേഹവും കണ്ടെത്തിയിട്ടുണ്ടെന്നും ഫെഡറുക് കൂട്ടിച്ചേത്തു. തങ്ങളുടെ പക്കൽ ആയുധങ്ങളൊന്നും ഇല്ല എന്നറിയിക്കാൻ വേണ്ടി പലരും കൈകളിൽ വെളുത്ത ബാൻഡേജ് ചുറ്റിയിട്ടുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പുടിൻ നിരാശനാണ്, അദ്ദേഹത്തിന്റെ അധിനിവേശം പരാജയപ്പെടുന്നു, ഉക്രെയ്നിന്റെ ദൃഢനിശ്ചയം ഒരിക്കലും ശക്തമാകുമെന്ന് അദ്ദേഹം വിചാരിച്ചിരുന്നില്ലെന്നും, അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അന്വേഷണത്തെ സഹായിക്കാൻ അധിക ധനസഹായവും സ്പെഷ്യലിസ്റ്റ് ഇൻവെസ്റ്റിഗേറ്റർമാരുടെ സേവനം ഉറപ്പാക്കിയെന്നും, നീതി ലഭിക്കും വരെ യുകെ വിശ്രമിക്കില്ലെന്നും ഒരു പ്രസ്താവനയിൽ ജോൺസൺ പറഞ്ഞു. ഉക്രെയ്‌നിന് സർക്കാർ മാനുഷിക പിന്തുണ വർദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, യുകെ വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് റഷ്യയെ ബുച്ചയിലെയും ഇർപിനിലെയും റഷ്യയുടെ ഭീകര ചെയ്തികൾ നിന്ദ്യമായ തെറ്റായ വിവരങ്ങൾ ഉപയോഗിച്ച് മറയ്ക്കാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടു. യുക്രെയിനിലെ യുദ്ധക്കുറ്റങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അന്വേഷണത്തെ വേഗത്തിലാക്കാനും പിന്തുണയ്ക്കാനുമുള്ള യുകെ നേതൃത്വത്തിലുള്ള ശ്രമം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സ്റ്റേറ്റ് റഫറൽ ആണെന്ന് അവർ പറഞ്ഞു. അന്താരാഷ്ട്ര സമൂഹം ഉക്രെയ്‌നിന് സൈനികവും മാനുഷികവുമായ പിന്തുണ നൽകുന്നത് തുടരേണ്ടത് അത്യാവശ്യമാണെന്നും അവർ കൂട്ടിച്ചേർത്തു. മറ്റ് രാജ്യങ്ങളും റഷ്യൻ സേനയുടെ നടപടികളെ അപലപിച്ചു.
ഡോ ഹിക്സിന് പിന്നാലെ സുജിത് രാമചന്ദ്രനും; ഞായറാഴ്ച് രണ്ടു മണിക്ക് ‘ETHICAL DILEMMAS IN NURSING’ എന്ന വിഷയത്തിൽ സുജിത് രാമചന്ദ്രൻ; യുഎൻഎഫ് സമ്മേളനം കെങ്കേമമാക്കാൻ സംഘാടക സമിതി /
യുഎൻഎഫ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നഴ്സസ് ദിനാചരണത്തിന് മുന്നോടിയായുള്ള ലൈവ് വെബിനാറുകൾ ശ്രദ്ധേയമാകുന്നു; ഈ ശനിയാഴ്ച്ച പ്രമുഖ കൺസൾട്ടൻ്റ് സൈക്യാട്രിസ്റ്റായ ഡോ. ഹിക്സ് ‘MINDFULNESS AND MENTAL RESILIENCE IN NURSING’ എന്ന വിഷയവുമായി വെബിനാറിൽ /
അന്താരാഷ്ട്ര നേഴ്സസ് ദിനാചരണത്തോട് അനുബന്ധിച്ച യുക്മ നേഴ്സസ് ഫോറം സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനത്തിൽ മുഖ്യ പ്രഭാഷകരിൽ ആർസിഎൻ നോർത്ത് വെസ്റ്റ് റീജിയണൽ ഡയറക്ടറും /
അന്താരാഷ്ട്ര നേഴ്സസ് ദിനാചരണത്തോട് അനുബന്ധിച്ച യുക്മ നേഴ്സസ് ഫോറം സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനത്തിൽ മുഖ്യ പ്രഭാഷകരിൽ ഒരാളായി എൻഎംസിയുടെചീഫ് എക്സിക്യൂട്ടീവും രജിസ്ട്രാറുമായ ആൻഡ്രിയ സട്ട്ക്ലിഫ് CBE /
click on malayalam character to switch languages