മാഞ്ചസ്റ്റർ: ഷ്രൂസ്ബറി രൂപതയിലെ സെന്റ് മേരീസ് ക്നാനായ ചാപ്ലയൻസിയുടെ സ്വർഗീയ മധ്യസ്ഥ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുന്നാളിന് രണ്ട് ദിനം മാത്രം അവശേഷിക്കെ സെന്റ് മേരീസ് ക്നാനായ ചാപ്ലയൻസി അംഗങ്ങൾ വിശ്വാസികളെ സ്വീകരിക്കുവാൻ ഒരുങ്ങിക്കഴിഞ്ഞു. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും അനേകായിരങ്ങൾ വിഥിൻഷോയിലെ സെന്റ്. ആന്റണീസ് ചർച്ചിലേക്ക് ശനിയാഴ്ച രാവിലെ മുതൽ തീർത്ഥാടന യാത്രയായി ഒഴുകിയെത്തും.
ഇത്തവണ തിരുന്നാളിന് കഴിഞ്ഞ വർഷത്തെക്കാളും അധികം പ്രസുദേന്തിമാരാണ് തിരുന്നാൾ ഏറ്റെടുത്തു നടത്തുന്നത്. നൂറിലധികം പ്രസുദേന്തിമാർ തിരുന്നാൾ ഏറ്റെടുത്തു നടത്തുമ്പോൾ ചരിത്ര സംഭവമാക്കാനാണ് സെന്റ് മേരീസ് ക്നാനായ ചാപ്ലയൻസി അംഗങ്ങൾ.
പുഷ്‌പാലംകൃതമായ ദേവാലയത്തിൽ ഭക്തിസാന്ദ്രമാർന്ന ആഘോഷമായ ദിവ്യബലിക്ക് മുഖ്യകാർമ്മികനാകുന്ന വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് മാർ കുര്യൻ വയലുങ്കലിന് ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്.
ആർച്ച് ബിഷപ്പ് ആയതിനു ശേഷം പ്രഥമ യുകെ സന്ദർശനത്തിന് എത്തുന്ന ആർച്ച് ബിഷപ്പ് മാർ കുര്യൻ വയലുങ്കലിന് സ്വാഗതമരുളി യുകെകെസിഎയും യൂണിറ്റ് അംഗങ്ങളും ആശംസകൾ അറിയിച്ചു.
പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുന്നാളിന് തിരു വചന സന്ദേശം നൽകുന്നത് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ അധ്യക്ഷൻ ൻ മാർ ജോസഫ് സ്രാമ്പിക്കലും മതബോധന വാർഷികം ഉത്‌ഘാടനം ചെയ്യുന്നത് യുകെ ക്നാനായക്കാരുടെ രണ്ടാം പത്താം പിയൂസ് മാർപാപ്പ എന്ന വിശേഷണമുള്ള ഷ്രൂസ്ബറി രൂപതാധ്യക്ഷൻ മാർ മാർക്ക് ഡേവീസുമാണ്.
കണ്ണഞ്ചിപ്പിക്കുന്നതും നയന മനോഹരവുമായ കലാപരിപാടികളാണ് തിരുന്നാളിനോടനുബന്ധിച്ച് ചാപ്ലയൻസി അംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. പരിശുദ്ധ അമ്മയുടെ അനുഗ്രഹവർഷത്തിനായി ഏവരെയും ഭക്ത്യാദരപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഫാ. സജി മലയിൽ പുത്തൻപുര അറിയിച്ചു.
click on malayalam character to switch languages