- തമിഴ്നാട്ടിൽ കനത്ത ചൂട്; ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
- ചെപ്പോക്കില്‍ വീണ് ചെന്നൈ; പഞ്ചാബിന്റെ ജയം 7 വിക്കറ്റിന്
- സൂര്യാഘാതമേറ്റ് വീണ്ടും മരണം; മലപ്പുറം സ്വദേശി മരിച്ചു
- മലപ്പുറത്ത് പ്ലസ് വൺ സീറ്റുകളുടെ എണ്ണം കൂട്ടി
- ‘മനുഷ്യ ജീവനാണ് വലുത്, മിന്നൽ വേഗത്തിലുള്ള ടെസ്റ്റ് ആളെ കൊല്ലാനുള്ള ലൈസൻസ് നൽകൽ’: കെ ബി ഗണേഷ് കുമാർ
- ചന്ദ്രനിൽ വെള്ളമുണ്ടെന്ന് ISRO; 5 മുതൽ 8 മീറ്റർ താഴ്ചയിൽ മഞ്ഞ് കട്ടകളായാണ് ജലമുള്ളത്
- വിവാദത്തിനിടെ കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദി ചിത്രം നീക്കി
യോര്‍ക്ക്ഷെയര്‍ ഡാാാ: ദേശീയ കലാമേളയില്‍? ഏവരേയും ഞെട്ടിച്ച അത്യുജ്ജ്വല പ്രകടനം
- Nov 09, 2016
( അനീഷ് ജോണ്‍ യുക്മ പി ആര് ഓ )
കവന്‍ട്രി 2016 ദേശീയ കലാമേളയില്‍ അഭിമാനകരമായ നേട്ടം കൈവരിച്ചവരുടെ പട്ടികയെടുക്കുമ്പോള്‍ അതില്‍ ഏറ്റവും മുന്നില്‍ തന്നെ പറയേണ്ട പേരാണ് യോര്‍ക്ക്ഷെയര്‍ റീജിയന്റേത്. മുന്‍നിര റീജിയണുകളയെല്ലാം ഞെട്ടിയ്ക്കുന്ന അത്യുജ്ജ്വല പ്രകടനമാണ് യോര്‍ക്ക്ഷെയര്‍ ഇത്തവണത്തെ കലാമേളയില്‍ കാഴ്ച്ചവച്ചത്. 89 പോയിന്റ് നേടി ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടുന്ന റീജണുകളില്‍ മൂന്നാം സ്ഥാനം സ്വന്തമാക്കിയതിനൊപ്പം ശ്രദ്ധേയമായ പല മത്സര ഇനങ്ങളിലും വിജയം നേടുന്നതിനും ഈ റീജണില്‍ നിന്നെത്തിയവര്‍ക്ക് സാധിച്ചു. അസോസിയേഷനുകള്‍ കൂട്ടായ ശ്രമം നടത്തിയാല്‍ റീജിയണ്‍ ശക്തിപ്പെടും. ശക്തമായ റീജിയണുകളാണ് യുക്മ എന്ന മഹാപ്രസ്ഥാനത്തിന്റെ കരുത്ത്. ഈ തത്വം ഏറ്റവും വിജയകരമായ രീതില്‍ പ്രവൃത്തിപഥത്തില്‍ എത്തിച്ചവരാണ് യോര്‍ക്ക്ഷെയര്‍ എന്നുള്ളത് 2016 ദേശീയ കലാമേള കൊണ്ട് തെളിഞ്ഞിരിക്കുകയാണ് യോര്‍ക്ക്ഷെയര്‍ കൈവരിച്ച നേട്ടത്തിന്റെ മഹത്വം മനസ്സിലാക്കണമെങ്കില്‍ ഇതുവരെയുള്ള കലാമേള ചരിത്രവും നമ്മള് പരിശോധിക്കേണ്ടതായുണ്ട്.
‘നാഷണല്‍ കലാമേളയില്‍ മത്സരാര്‍ത്ഥികളൊന്നും പങ്കെടുക്കാനായെത്തിയില്ലെങ്കിലും റീജണല്‍ കലാമേളയെങ്കിലും നടത്തുവാന്‍ സാധിക്കുമോ’ എന്ന ചോദ്യം യുക്മ ദേശീയ നേതൃത്വം റീജനല്‍ ഭാരവാഹികളോട് അപേക്ഷിച്ചു നടന്നിരുന്ന ഒരു ഭൂതകാലം യോര്‍ക്ക്ഷെയര്‍ റീജിയണ്‍ ഉണ്ടായിരുന്നു. ഈ റീജിയണില്‍ നിന്നും ഒരാള്‍ പോലും മത്സരിക്കാനെത്താതിരുന്ന ദേശീയ കലാമേളകളായിരുന്നു ആദ്യവര്‍ഷങ്ങളില്‍ നടന്നിരുന്നത്. എന്നാല്‍ ഈ റീജിയണ്‍ നേതൃത്വം നല്കിയിരുന്നവര് യുക്മയ്ക്ക് ബദല്‍ സംഘടന ഉണ്ടാക്കുന്നതിനു വേണ്ടി പുറത്ത് പോയതോട് കൂടി റീജിയണ്‍ നല്ലകാലം കൈവന്നുവെന്നുള്ളതാണ് സത്യം.
ലിവര്‍പൂളില്‍ നടന്ന നാലാമത് ദേശീയ കലാമേളയിലാണ് യോര്‍ക്ക്ഷെയര്‍ ഒരു റീജിയണ്‍ എന്ന നിലയില്‍ ആദ്യമായി പങ്കെടുക്കുന്നത്. ആ വര്‍ഷം തന്നെ ശ്രദ്ധേയമായ നിലയില്‍ സാന്നിധ്യം അറിയിക്കുവാന്‍ സാധിച്ച യോര്‍ക്ക്ഷെയര്‍ പിന്നീട് ലെസ്റ്റര്‍, ഹണ്ടിംഗ്ടണ് കലാമേളകളിലും നിറസാന്നിധ്യമായിരുന്നു. എന്നാല്‍ പലപ്പോഴും പോയിന്റ് നിലയില്‍ മുന്‍നിര റീജണുകള്‍ക്ക് ഒപ്പമെത്തുന്ന തരത്തിലുള്ള ശക്തമായ ഒരു പ്രകടനം സാധ്യമായിരുന്നില്ല. എന്നാല്‍ കവ?ന്‍ട്രി 2016 ദേശീയ കലാമേളയില്‍ എല്ലാ മുന്‍നിര റീജണുകളേയും അമ്പരപ്പിച്ച് മൂന്നാം സ്ഥാനത്തേയ്ക്കു കുതിച്ചുയര്‍ന്ന യോര്‍ക്ക്ഷെയര്‍ ആന്‍ഡ് ഹംബര്‍ റീജിയണെയാണ് കാണുവാന്‍ കഴിഞ്ഞത്. 2015 ലെ കലാമേളയില്‍ 51 പോയിന്റോടെ നാലാം സ്ഥാനത്തെത്തിയ യോര്‍ക്ക്ഷെയര്‍ ഇത്തവണ വ്യക്തമായ മികവ് പുലര്‍ത്തികൊണ്ടു 89 പോയിന്റ് നേടിയാണ് ഇത്തവണ മൂന്നാം സ്ഥാനത്ത് എത്തിയത്. വെറും നാല് പോയിന്റ് നഷ്ടത്തിലാണ് രണ്ടാം സ്ഥാനം അവര്‍ക്കു നഷ്ട്ടമായതു എന്നകാര്യം എടുത്തു പറയേണ്ടിയിരിക്കുന്നു. ഉറപ്പായിട്ടും ഒന്നാം സ്ഥാനം പ്രതീക്ഷിച്ചിരുന്ന ചില മത്സര ഇനങ്ങളില്‍ തിരിച്ചറ്റി നേരിട്ടിരുന്നില്ലെങ്കില്‍ ഈ ദേശീയ കലാമേളയില്‍ റണ്ണേഴ്സ് അപ്പ് കിരീടം യോര്‍ക്ക്ഷെയര്‍ സ്വന്തമാക്കുമായിരുന്നു.
കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും യുക്മ റീജണല്‍ കലാമേളകള്‍ക്ക് തുടക്കം കുറിച്ചത് യോര്‍ക്ക്ഷെയര്‍ ആന്റ് ഹംബര്‍ റീജിയന് ആയിരുന്നു. ഇത്തവണ റീജണല്‍ കലാമേളയ്ക്ക് വെയ്ക്ക്ഫീല്‍ഡ് ആതിഥേയത്വം വഹിച്ചപ്പോള്‍ മത്സരിക്കുന്നതിനും മത്സരാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി വന്‍ ജനപങ്കാളിത്തമായിരുന്നു കലാമേളയ്ക്ക് എത്തിയിരുന്നത്. റീജണല്‍ കലാമേളയില്‍ പ്രകടമായ ആവേശം കണ്ടപ്പോള്‍ തന്നെ ഉറച്ച കാല്വെപ്പോടുകൂടിയിരിക്കും ഇത്തവണ യോര്‍ക്ക്ഷെയര്‍ ആന്റ് ഹംബര്‍ റീജിയന് നാഷണല്‍ കലാമേളയില്‍ പങ്കെടുക്കുവാനെത്തുകയുള്ളൂ എന്ന് ഉത്ഘാടകനായിരുന്ന നാഷണല്‍ പ്രസിഡണ്ട് അഡ്വ. ഫ്രാന്‍സിസ് കവളക്കാട്ടില്‍ വ്യക്തമാക്കിയിരുന്നു. ഒന്‍പത് അംഗ അസോസിയേഷനുകളില്‍ നിന്നായി ഇരുന്നൂറില്പരം എന്‍ട്രികളായിരുന്നു റീജണല്‍ കലാമേളയ്ക്ക് ഉണ്ടായിരുന്നത്. വിശിഷ്ടാതിഥിയായെത്തി റീജണല്‍ കലാമേള നഗരിയില്‍ വിവിധ പരിപാടികള്‍ വീക്ഷിച്ച ദേശീയ കലാമേള ജനറല്‍ കണ്‍വീനര്‍ മാമ്മന്‍ ഫിലിപ്പും നാഷണല്‍ കലാമേളയില്‍ നേട്ടം കൈവരിക്കുന്നതിനു സാധ്യമായ നിലവാരം പുലര്‍ത്തുന്നവരാണ് മത്സരാര്‍ത്ഥികളെന്നും അഭിപ്രായപ്പെട്ടിരുന്നു. ഇവരുടെ പ്രതീക്ഷകളെയും കവച്ചുവയ്ക്കുന്ന പ്രകടനമായിരുന്നു ദേശീയ കലാമേളയില്‍ യോര്‍ക്ക്ഷെയര്‍ നടത്തിയത്.
2015ല്‍ പുതിയ ഭരണസമിതി ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോള്‍ അഞ്ചു അംഗസംഘടനകള്‍ മാത്രമായിരുന്നുവെങ്കില്‍ ഇപ്പോള്‍ ഒന്‍പത് അസോസിയേഷനുകളുടെ പിന്‍ബലമാണുള്ളത്. ഈ റീജിയണിലെ മൂന്ന് അസോസിയേഷനുകള്‍ ചേര്‍ന്നാണ് 89 പോയിന്റ് വാരിക്കൂട്ടിയത്. റീജിയണല്‍ ജേതാക്കളായ ഷെഫീല്‍ഡ് കേരളാ കള്‍ച്ചറല്‍ അസ്സോസ്സിയേഷന്‍ (എസ്.കെ.സി.എ) 41 പോയിന്റും, ഈസ്റ് യോര്‍ക്ക്ഷെയര്‍ കള്‍ച്ചറല്‍ ഓര്ഗനൈസേഷന് (ഇ.വൈ.സി.ഒ ഹള്‍) 31 പോയിന്റും കീത്ലി മലയാളി അസ്സോസ്സിയേഷന്‍ (കെ.എം.എ) 17 പോയിന്റും നേടി. ദേശീയ തലത്തില്‍ അസ്സോസ്സിയേഷനുകളില്‍ ഷെഫീല്‍ഡ് നാലാം സ്ഥാനവും ഹള്‍ അഞ്ചാം സ്ഥാനവും കീത്?ലി പതിനഞ്ചാം സ്ഥാനവും നേടി എന്നതും എടുത്തുപറയേണ്ടിയിരിക്കുന്നു.
തുടര്‍ച്ചയായ മൂന്നാം വര്‍ഷവും സംഘഗാന മത്സരത്തില്‍ ഒന്നാം സ്ഥാനം ഷെഫീല്‍ഡ് നേടിയെടുത്തു. കഴിഞ്ഞ രണ്ടുകലാമേളകളിലും ജൂനിയര്‍ ക്ലാസിക്കല്‍ ഗ്രൂപ്പ് ഡാന്‍സില്‍ രണ്ടാം സ്ഥാനത്തായിരുന്ന ഷെഫീല്‍ഡ് ഈ വര്‍ഷം ഒന്നാം സ്ഥാനം പിടിച്ചെടുത്തു. അതിശക്തമായ മത്സരം നടക്കുന്ന ജൂനിയര്‍ വിഭാഗത്തില്‍, റീജിയണല്‍ കലാതിലകമായ ഷെഫീല്‍ഡിന്റെ ജിഷ്ന വര്‍ഗീസ് ഗ്രുപ്പിനത്തില് ഒന്നാംസ്ഥാനവും സിംഗിള്‍ ഇനങ്ങളില്‍ മൂന്നിനും മൂന്നാം സ്ഥാനവും കരസ്ഥമാക്കികൊണ്ടു പങ്കെടുത്ത നാലിനങ്ങളിലും വിജയിയായി. റീജിയണിലെ ഏറ്റവും കരുത്തുറ്റതും ഏറ്റവുമധികം അംഗങ്ങള്‍ ഉള്ള അസോസിയേഷനുമാണ് ഷെഫീല്‍ഡ് എസ്.കെ.സി.എ.
ഹള്‍ യുക്മയില്‍ സജീവമാകുന്നത് തന്നെ അടുത്തയിടയ്ക്കാണ്. കൃത്യതയാര്‍ന്ന നീക്കങ്ങളാണ് ഇത്രയും മികച്ച നേട്ടം ഈ കലാമേളയില്‍ സ്വന്തമാക്കുന്നതിന് ഹള്‍ അസോസിയേഷനെ സഹായിച്ചത്. റീജിയണല്‍ കലാമേളയില്‍ നഷ്ട്ടപെട്ട രണ്ടാം സ്ഥാനം നാഷണലില്‍ അവര്‍ പിടിച്ചെടുത്തു. ധീരജ് ജയകുമാറിന്റെ നേതൃത്വത്തില്‍ ആടിത്തിമിര്‍ത്ത സിനിമാറ്റിക് ഡാന്‍സ്, സദസ്സിലുണ്ടാക്കിയ ആരവം എടുത്തുപറയേണ്ടതാണ്. കരിമരുന്നുപുരയുമായി ഫാന്‍സി ഡ്രസ്സ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ അശ്വിന് മാണി ജെയിംസ്, പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടം കാണികളെ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ചു.
കീത്?ലിയില്‍ നിന്നും പുലര്‍ച്ചെതന്നെ മത്സരാര്‍ത്ഥികളും കലാസ്നേഹികളുമായി പുറപ്പെട്ട കോച്ച് ബസ് ഉത്ഘാടനത്തിനു മുന്‍പുതന്നെ കലാമേളാനഗരിയില് എത്തി. അസ്സോസ്സിയേഷന്‍ ഭാരവാഹികളുടെ സംഘടനാ പാടവം അവിടെനിന്നു തന്നെ മനസ്സിലാക്കാം. പ്രതീക്ഷിച്ച ചില വിജയങ്ങള്‍ നഷ്ടമായത് നിരാശ നല്‍കിയെങ്കിലും കാണികളുടെ ശ്രദ്ധയാകര്‍ഷിച്ച നീതു ഇബിന്റെ മോഹിനിയാട്ടം എടുത്തുപറയേണ്ട ഒന്നുതന്നെയാണ്.ഈ സംഘടനയില്‍ നിന്നുള്ള ദിവ്യ സെബാസ്റ്റ്യന്‍ കലാതിലകമായ സ്നേഹ സജിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തി ഭരതനാട്യത്തിനും മോഹിനിയാട്ടത്തിനും രണ്ടാം സ്ഥാനം നേടി.ഒപ്പം ഗ്രൂപ്പ് ക്ലാസിക്കല്‍ നൃത്തത്തില്‍ ഒന്നാം സ്ഥാനം നേടിയ ടീമിലെ അംഗവുമായിരുന്നു.
റീജിയണിലെ മറ്റുപല അംഗ അസോസിയേഷനുകളും മത്സരത്തിലുണ്ടായിരുന്നു എങ്കിലും തലനാരിഴ വ്യത്യാസത്തിലാണ് വിജയപട്ടികയില്‍ ഇടം പിടിക്കാതെ പോയത്. കൂടുതല്‍ കരുത്തോടെ വരും വര്‍ഷങ്ങളില്‍ നഷ്ടപ്പെട്ട വിജയങ്ങള്‍ സ്വന്തമാക്കുവാന്‍ എത്തുമെന്നുള്ള വാശിയിലാണ് റീജണല്‍ നേതൃത്വം. സ്ഥാനമാനങ്ങളുടെ പുറകെ ഓടി സമയം കളയാതെ ‘സംഘടനയാണ് വലുത് എന്നും അംഗീകരിക്കപ്പെടുന്നവന്റെ പുറകെ സ്ഥാനങ്ങളാണ് ഓടേണ്ടത്’ എന്നും വിശ്വസിക്കുന്ന ഒരുപറ്റം ആളുകളാണ് ഈ റീജിയന്റെ വളര്‍ച്ചയുടെ ഒരു പ്രധാന ഘടകം. യുക്മയില്‍ മുന്‍നിര സ്ഥാനങ്ങള്‍ സ്വന്തമാക്കിയ ചില റീജണുകള്‍, റീജണല്‍ കലാമേള പോലും നടത്തുന്നതില്‍ പരാജപ്പെട്ട് നില്ക്കുന്നിടത്താണ് യോര്‍ക്ക്ഷെയര്‍ ആന്റ് ഹംബര്‍ റീജിയന്റെ വിജയം നിറപ്പകിട്ടാര്ന്നതാവുന്നത്.
അലക്സ് എബ്രഹാം പ്രസിഡണ്ടും വര്‍ഗീസ് ദാനിയേല്‍ സെക്രട്ടറിയും സോജന് ജോസഫ് നാഷണല്‍ കമ്മിറ്റി അംഗവും ജെസ്സി ജോണ്‍ വൈസ് പ്രസിഡണ്ടും സജിന്‍ രവീന്ദ്രന് ആര്‍ട്സ് കോ ഓര്‍ഡിനെറ്ററും സാബു മാടശ്ശെരില് ജോയിന്റ് സെക്രട്ടറിയുമായ റീജണല്‍ നേതൃത്വമാണ് അംഗ സംഘടനകളെ വിശ്വാസത്തിലെടുത്ത് അവരുടെ പൂര്‍ണ സഹകരണത്തോടെ ഈ അഭൂതപൂര്‍വമായ വിജയം റീജിയന് സമ്മാനിച്ചത്.യുക്മ ദേശീയ ജോയിന്റ ട്രഷററും റീജണില്‍ നിന്നുള്ള ആദ്യകാല യുക്മ സ്ഥാപക നേതാവുമായ എബ്രഹാം ജോര്‍ജ് ചേട്ടന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ എക്കാലവും പ്രചോദനം നല്‍കിയിരിന്നുവെന്നും റീജണല്‍ നേതൃത്വം പറഞ്ഞു.
Latest News:
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ. കായികമേള അറ്റ്ലോസ് 2024 ജൂൺ 8നു ലുട്ടനിൽ …
ജോബിൻ ജോർജ്ജ് യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ കായികമേള ലുട്ടനിലെ യുക്മ ഈസ്റ്റ് ആംഗ്ലിയ സ്പോർട്സ് മീ...ഡോ ഹിക്സിന് പിന്നാലെ സുജിത് രാമചന്ദ്രനും; ഞായറാഴ്ച് രണ്ടു മണിക്ക് 'ETHICAL DILEMMAS IN NURSING' എന്‍...
ലണ്ടൻ: യുക്മ നഴ്സസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര നഴ്സസ് ദിനാചരണത്തോടനുബന്ധിച്ചു മെയ് പതി...യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ കായികമേള ജൂൺ 22 ന് വാറിംഗ്ടണിൽ….കായിക മേളയിലേക്ക് ക്വൊട്ടേഷനുകൾ ക്ഷണി...
അലക്സ് വർഗ്ഗീസ്(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) വാറിംഗ്ടൺ മലയാളി അസോസിയേഷൻ (WAMA) ആതിഥേയത...യുഎൻഎഫ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നഴ്സസ് ദിനാചരണത്തിന് മുന്നോടിയായുള്ള ലൈവ് വെബിനാറുകൾ ശ്രദ്ധേയ...
യുക്മ നഴ്സസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര നഴ്സസ് ദിനാചരണത്തോടനുബന്ധിച്ചു മെയ് പതിനൊന്നിന...ഒ ഇ ടി പരീക്ഷ ക്രമക്കേട്; ജാഗ്രതാ നിർദ്ദേശങ്ങളടങ്ങിയ ക്യാംപെയ്നുമായി ഒ ഇ ടിയും യുക്മയും
ലണ്ടൻ: ഒ ഇ ടി പരീക്ഷയ്ക്ക് തയ്യാറാകുന്ന നേഴ്സുമാർക്ക് ജാഗ്രതാ നിർദ്ദേശങ്ങളുമായി ഒ ഇ ടിയും യുക്മയും...യുക്മ സൗത്ത് വെസ്റ്റ് റീജിയൺ മുൻ വൈസ് പ്രസിഡന്റ് ബെറ്റി തോമസിന്റെ മാതാവ് നിര്യാതയായി
യുക്മ സൗത്ത് വെസ്റ്റ് റീജിയൺ മുൻ വൈസ് പ്രസിഡന്റ് ബെറ്റി തോമസിന്റെ മാതാവ് അമ്മിണി സഖറിയ നാട്ടിൽ നിര്...അന്താരാഷ്ട്ര നേഴ്സസ് ദിനാചരണത്തോട് അനുബന്ധിച്ച യുക്മ നേഴ്സസ് ഫോറം സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനത്ത...
ലണ്ടൻ: അന്താരാഷ്ട്ര നേഴ്സസ് ദിനാചരണത്തോട് അനുബന്ധിച്ച യുക്മ നേഴ്സസ് ഫോറം സംഘടിപ്പിക്കുന്ന വാർഷിക സമ...അന്താരാഷ്ട്ര നേഴ്സസ് ദിനാചരണത്തോട് അനുബന്ധിച്ച യുക്മ നേഴ്സസ് ഫോറം സംഘടിപ്പിക്കുന്ന വാർഷിക സമ്മേളനത്ത...
യുക്മ നേഴ്സസ് ഫോറം മെയ് പതിനൊന്നിന് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നേഴ്സസ് ദിനാചരണവും വാർഷിക സമ്മേ...
Post Your Comments Here ( Click here for malayalam )
Latest Updates
- തമിഴ്നാട്ടിൽ കനത്ത ചൂട്; ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തമിഴ്നാട്ടിൽ കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഏഴ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. എട്ട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. തമിഴ്നാട്ടിൽ ആദ്യമായാണ് ചൂടിന് മുന്നറിയിപ്പായി ഓറഞ്ച് അലേർട്ട് പ്രഖ്യാപിയ്ക്കുന്നത്. കൃഷ്ണഗിരി, ധർമ്മപുരി, കള്ളക്കുറിച്ചി, പെരമ്പലൂർ, കരൂർ, ഈറോഡ്, നാമക്കൽ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. റാണിപ്പേട്ട്, വെല്ലൂർ, തിരുപ്പത്തൂർ, തിരുവണ്ണാമലൈ, സേലം, ട്രിച്ചി, തിരുപ്പൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 40 ഡിഗ്രി സെൽസ്യഷിനു
- ചെപ്പോക്കില്‍ വീണ് ചെന്നൈ; പഞ്ചാബിന്റെ ജയം 7 വിക്കറ്റിന് ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ 7 വിക്കറ്റിന് പരാജയപ്പെടുത്തി പഞ്ചാബ് കിങ്സിന് ജയം. ചെപ്പോക്കില്‍ വച്ചുനടന്ന മത്സരത്തില്‍ ബെയര്‍സ്റ്റോയും റുസോയും ചേര്‍ന്ന് പഞ്ചാബിന് ശക്തമായ തുടക്കം നല്കി. ഒരു സിക്സും ഏഴ് ഫോറും അടിച്ച് 30 പന്തില്‍ 46 റണ്‍സെടുത്താമണ് ബെയര്‍സ്റ്റോ പുറത്തായത്. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് നേടി. തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും അര്‍ധസെഞ്ചുറി നേടിയ ഋതുരാജ് ഗെയിക്വാദ് ആണ് ടോപ് സ്കോറര്‍
- സൂര്യാഘാതമേറ്റ് വീണ്ടും മരണം; മലപ്പുറം സ്വദേശി മരിച്ചു സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെ വീണ്ടും സൂര്യാഘാതമേറ്റ് മരണം. മലപ്പുറം സ്വദേശിയാണ് സൂര്യാഘാതമേറ്റ് മരിച്ചത്. മലപ്പുറം പടിഞ്ഞാറ്റുമുറി സ്വദേശി മുഹമ്മദ് ഹനീഫയാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. വയലിൽ ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഇന്നലെയാണ് സൂര്യതപമേറ്റത്. ഇന്നലെ ഉച്ചയ്ക്ക് കുഴഞ്ഞുവീണ ഹനീഫയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.വ്യാഴാഴ്ച രാവിലെയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും
- മലപ്പുറത്ത് പ്ലസ് വൺ സീറ്റുകളുടെ എണ്ണം കൂട്ടി മലപ്പുറം ജില്ലയിൽ പ്ലസ് വൺ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാൻ സർക്കാർ തീരുമാനം. എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനം സീറ്റുകൾ വർധിപ്പിക്കും. സർക്കാർ സ്കൂളുകളിൽ 30 ശതമാനം സീറ്റുകൾ വർധിപ്പിക്കാനുമാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായത്. മലപ്പുറം ജില്ലയിൽ പ്ലസ് വൺ സീറ്റുകളുടെ എണ്ണം കുറവാണെന്ന പരാതി മുൻ വർഷങ്ങളിലും ഉയർന്നിരുന്നു. കഴിഞ്ഞവർഷം നിരവധി വിദ്യാർഥികൾക്ക് സീറ്റ് ലഭിക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ഇതോടെ പ്ലസ് വൺ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം മലപ്പുറത്തിന്
- ‘മനുഷ്യ ജീവനാണ് വലുത്, മിന്നൽ വേഗത്തിലുള്ള ടെസ്റ്റ് ആളെ കൊല്ലാനുള്ള ലൈസൻസ് നൽകൽ’: കെ ബി ഗണേഷ് കുമാർ കേരളത്തിൽ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ പ്രതിഷേധം തുടരുന്നതിനിടെ ഡ്രൈവിങ് സ്കൂളുകാര്‍ക്കെതിരെ മന്ത്രി കെബി ഗണേഷ് കുമാര്‍. ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും പ്രതിഷേധം കണ്ട് പിന്മാറില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. പരിഷ്കരണത്തിൽ നിന്നും പിന്മാറ്റം കോടതി പറഞ്ഞാൽ മാത്രം. മനുഷ്യ ജീവനാണ് വലുത്. നാല് മിനിറ്റ് കൊണ്ട് ലൈസൻസ് നൽകണമെന്ന് കോടതി പറഞ്ഞാൽ അനുസരിക്കും. ഇക്കാര്യത്തിൽ ഈഗോ ഇല്ല. മിന്നൽ വേഗത്തിലുള്ള ടെസ്റ്റ് ആളെ കൊല്ലാനുള്ള ലൈസൻസ് നൽകൽ. ഇലക്ട്രോണിക് വാഹനത്തിനായി ഇന്ത്യയിൽ പ്രത്യേക ലൈസൻസില്ലെന്നും
click on malayalam character to switch languages