നേതൃമത്സരത്തിൽ നിന്ന് മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പിന്മാറിയതോടെ ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാൻ നിലവിൽ മുൻ ചാൻസലർ കൂടിയായ റിഷി സുനകും പെനി മോർഡന്റും മാത്രമാകും. ഉച്ചയ്ക്ക് 2 മണിയോടെ ഇവർ രണ്ടുപേരുമുണ്ടാകുമോ അതോ ഒരാൾ മാത്രമാകുമോ എന്നറിയാം. നിലവിൽ 155 എംപിമാർ റിഷി സുനകിനെ പിന്തുണയ്‌ക്കുന്നുണ്ട്. മത്സര രംഗത്ത് വരുന്നതിന് 100 എംപിമാരുടെ പിന്തുണ ആവശ്യമുണ്ട്. അതേസമയം പരസ്യമായി പെനി മൊർഡാന്റിന് പിന്തുണ പ്രഖ്യാപിച്ചത് 25 എംപിമാർ മാത്രമാണ്.
ഇന്നലെ രാവിലെ ഔദ്യോഗികമായി പ്രചാരണം ആരംഭിച്ച മുൻ ചാൻസലർക്ക് 150-ലധികം ടോറി എംപിമാരുടെ പൊതു പിന്തുണ ലഭിച്ചു. ജോൺസൺ മത്സരത്തിൽ നിന്ന് വിട്ടുനിന്നതിനെത്തുടർന്ന് കൂടുതൽ പേർ സുനക് ടീമിൽ ചേരുന്നതായാണ് വിവരം. ഇന്നലെ രാത്രി വരെ, 155 എംപിമാർ സുനക്കിനെ പിന്തുണയ്ക്കുന്നുവെന്ന് പറഞ്ഞപ്പോൾ 25 പേർ മാത്രമാണ് മോർഡോണ്ടിനെ പിന്തുണച്ച് സംസാരിച്ചത്. എന്നാൽ ജോൺസൺ പ്രീമിയർ സ്ഥാനത്തേക്ക് മടങ്ങിവരുമെന്ന് പ്രതീക്ഷിച്ചിരുന്ന 54 പേർ ഇതുവരെ ആരോടാണ് കൂറ് മാറിയതെന്ന് പരസ്യമായി വെളിപ്പെടുത്തിയിട്ടില്ല.
102 പേരുടെ പിന്തുണ തനിക്കുണ്ടെന്നും നേതൃമത്സരത്തിൽ താൻ വിജയിക്കുമെന്നതിന് വളരെ നല്ല അവസരമുണ്ടെന്ന്
വിശ്വസിക്കുന്നതായും ജോൺസൺ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ, പാർട്ടിയെ ഒന്നിപ്പിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി തിരിച്ചുവരാനുള്ള ശ്രമം തുടരുന്നത് ശരിയായ നടപടിയല്ലെന്ന് പറഞ്ഞാണ് മുൻ പ്രധാനമന്ത്രി മത്സര രംഗത്ത് നിന്ന് പിന്മാറിയത്.
അതേസമയം പെനി മൊർഡാന്റ് കൺസർവേറ്റീവ് പാർട്ടിയുടെ നേതാവാകാൻ മത്സരിക്കുന്നുണ്ടെന്നും, കൺസർവേറ്റീവ് പാർട്ടിയുടെ ചിറകുകൾ ഒരുമിച്ച് നിലനിർത്താൻ ഏറ്റവും സാധ്യതയുള്ള ഏകീകൃത സ്ഥാനാർത്ഥിയാണ് പെനിയെന്നും, 2019 ൽ കൺസർവേറ്റീവ് പാർട്ടി നേടിയ സീറ്റുകൾ നിലനിർത്താൻ ഏറ്റവും സാധ്യതയുള്ള സ്ഥാനാർത്ഥി അവരാണെന്ന് പോളിംഗ് കാണിക്കുന്നുവെന്നും പെനി ക്യാമ്പിന്റെ വക്താവ് പറഞ്ഞു.
രണ്ടു മണിക്ക് മുൻപായി പെനി 100 എംപിമാരുടെ പിന്തുണ നേടിയാൽ വെള്ളിയാഴ്ചയായിരിക്കും പാർട്ടി അംഗങ്ങളുടെ വോട്ടെടുപ്പ് നടക്കുക.
click on malayalam character to switch languages