ലണ്ടൻ: ബോറിസ് ജോൺസന്റെ ബ്രെക്സിറ്റ് മന്ത്രി ലോർഡ് ഫ്രോസ്റ്റ് മന്ത്രിസഭയിൽ നിന്ന് രാജിവച്ചു. കഴിഞ്ഞയാഴ്ച പ്രധാനമന്ത്രിക്ക് അയച്ച കത്തിലാണ് ലോർഡ് ഫ്രോസ്റ്റ് രാജിവച്ചത്. നേരത്തെ ആസൂത്രണം ചെയ്തതുപോലെ ജനുവരിയിൽ മന്ത്രിസ്ഥാനത്ത് നിന്ന് മാറാനാണ് ഫ്രോസ്റ്റ് തീരുമാനിച്ചിരുന്നത്. എന്നാൽ സർക്കാരിന്റെ നയങ്ങളോടുള്ള പ്രതിഷേധമാണ് രാജി ഉടൻ നൽകാൻ കാരണമെന്നാണ് സൂചന.
ഉയർന്ന നികുതികൾ, നെറ്റ്-സീറോയിലേക്കുള്ള മുന്നേറ്റം, ഏറ്റവും പുതിയ കോവിഡ് നിയന്ത്രണങ്ങൾ തുടങ്ങി ഗവൺമെന്റിന്റെ നിർദ്ദേശങ്ങളിൽ അദ്ദേഹത്തിന് അതൃപ്തിയുണ്ട്. കോവിഡ് വ്യാപനം ലഘൂകരിക്കാൻ സർക്കാർ കൈക്കൊള്ളുന്ന നടപടികളിലെ അതൃപ്തിയാണ് രാജിക്കുള്ള പ്രധാനകാരണമായി ചൂണ്ടിക്കാട്ടുന്നത്. രാജിക്കത്തിൽ വളരെയധികം എതിർപ്പുകൾക്കെതിരെ, രാജ്യം വീണ്ടും തുറക്കാൻ ബോറിസ് ജോൺസൺ ജൂലൈയിൽ ധീരമായ തീരുമാനമെടുത്തുവെന്നും നിർഭാഗ്യവശാൽ, താൻ ആഗ്രഹിച്ചതുപോലെ ഇത് നിലനിറുത്താൻ സർക്കാരിന് കഴിയുന്നില്ലെന്നും മറ്റെവിടെയെങ്കിലും കണ്ടിട്ടുള്ള നിർബന്ധിത നടപടികളാൽ പ്രലോഭിപ്പിക്കപ്പെടരുതെന്നും കോവിഡിനൊപ്പം ജീവിക്കാൻ നമ്മൾ പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.
ബ്രെക്സിറ്റ് നടപ്പിലാക്കുന്നതിനുള്ള അദ്വിതീയ സംഭാവനയ്ക്ക് ഫ്രോസ്റ്റിന് നന്ദി പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി പ്രതികരിച്ചത്. നോർത്തേൺ അയർലൻഡ് പ്രോട്ടോക്കോളിനെ കുറിച്ചുള്ള ചർച്ചകൾ അതിന്റെ പാരമ്യത്തിനടുത്തുന്ന സമയത്താണ് ലോർഡ് ഫ്രോസ്റ്റിന്റെ വിടവാങ്ങൽ.
രണ്ട് മാസം മുമ്പ്, പ്രോട്ടോക്കോൾ മറികടക്കുന്നതിനുള്ള ഒരു സംവിധാനമായ ആർട്ടിക്കിൾ 16 പ്രവർത്തനക്ഷമമാക്കുമെന്ന് സർക്കാർ ഭീഷണിപ്പെടുത്തിയിരുന്നു. ഐറിഷ് സീ നോ ബോർഡർ യുകെയിലെ വടക്കൻ അയർലണ്ടിന്റെ സ്ഥാനത്തെ നേർപ്പിക്കുമെന്ന് യൂണിയനുകൾ പരാതി പറഞ്ഞിരുന്നു. ആ ഭീഷണിയിൽ നിന്ന് സർക്കാർ ഇപ്പോൾ പിന്മാറിയതോടെ, പ്രധാനമന്ത്രിയേക്കാൾ കൂടുതൽ വിശ്വാസം ബ്രെക്സിറ്റ് മന്ത്രിയിൽ തങ്ങൾക്ക് ഉണ്ടായിരുന്നുവെന്ന് യൂണിയനുകൾ പറയുന്നു. ഫ്രോസ്റ്റിന്റെ രാജിയുടെ ബോറിസിന് മേലും കൂടുതൽ സമ്മർദ്ദങ്ങളുയരുന്നുണ്ട്.
click on malayalam character to switch languages