ലണ്ടൻ: ജോൺസൻ & ജോൺസനിൽ നിന്നുള്ള സിംഗിൾ-ഷോട്ട് കൊറോണ വൈറസ് വാക്സിൻ യുകെയിൽ ഉപയോഗത്തിന് അനുമതി അനൽകി. കമ്പനിയുടെ അനുബന്ധ കമ്പനിയായ ജാൻസെൻ വികസിപ്പിച്ചെടുത്ത വാക്സിനാണ് യുകെ മെഡിസിൻ റെഗുലേറ്റർ അംഗീകാരം നൽകിയത്. വർഷാവസാനത്തോടെ ഇത് യുകെയിൽ ലഭ്യമാകും.
20 മില്യൺ ഡോസ് വാക്സിൻ യുകെ ഓർഡർ ചെയ്തിട്ടുണ്ട്. കോവിഡ് പ്രതിരോധിക്കുന്നതിൽ 67 ശതമാനം വരെ ഫലപ്രദമാണെന്ന് വാക്സിൻ തെളിയിച്ചിട്ടിട്ടുണ്ടെന്ന് റെഗുലേറ്റർ വ്യക്തമാക്കുന്നു. കഠിനമായ രോഗം തടയുന്നതിനോ ആശുപത്രിയിൽ പ്രവേശനം ഒഴിവാക്കുന്നതിനോ 85 ശതമാനം വരെ ഫലപ്രദമാണെന്നും കരുതപ്പെടുന്നു.
യുകെയുടെ വിജയകരമായ വാക്സിനേഷൻ പ്രോഗ്രാമിന് കൂടുതൽ പ്രോത്സാഹനമാണെന്ന് ആരോഗ്യ-സാമൂഹ്യ പരിപാലന സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു. ആളുകളെ സംരക്ഷിക്കാൻ സഹായിക്കുന്നതിന് സുരക്ഷിതവും ഫലപ്രദവുമായ നാല് വാക്സിനുകൾ ഇപ്പോൾ അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജാൻസെൻ ഒരു സിംഗിൾ-ഡോസ് വാക്സിൻ ആയതിനാൽ തന്നെ എല്ലാവരേയും അവരുടെ ജാബുകൾ നേടാൻ പ്രോത്സാഹിപ്പിക്കുന്നതിനും ഈ വർഷാവസാനം ഒരു ബൂസ്റ്റർ പ്രോഗ്രാം ആരംഭിക്കുന്നതിനുമുള്ള ശ്രമങ്ങളെ ഇരട്ടിയാക്കുമെന്നും ആരോഗ്യവിഭാഗം കണക്കുകൂട്ടുന്നു. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വാക്സിനേഷൻ പ്രോഗ്രാമിൽ ഉപയോഗിക്കുന്നതിന് നാല് വാക്സിനുകൾ ബ്രിട്ടനിൽ അംഗീകരിച്ചിട്ടുണ്ട്. ഫൈസർ-ബയോടെക്, ഓക്സ്ഫോർഡ്-അസ്ട്രസെനെക്ക, മോഡേണ എന്നിവ വികസിപ്പിച്ചെടുത്ത വാക്സിനുകളാണ് മറ്റുള്ളവ.
വളരെ അപൂർവമായ രക്തം കട്ടപിടിക്കുന്നതിനുള്ള ആശങ്കകൾ ഉയർന്നതിനെത്തുടർന്ന് മെഡിസിൻസ് & ഹെൽത്ത് കെയർ പ്രൊഡക്റ്റ്സ് റെഗുലേറ്ററി ഏജൻസി (എംഎച്ച്ആർഎ) ജാൻസെൻ വാക്സിൻ നേരത്തേ അംഗീകരിച്ചതിൽ നിന്ന് പിന്തിരിഞ്ഞിരുന്നു. രക്തം കട്ടപിടിക്കുന്നത് ഓക്സ്ഫോർഡ് / അസ്ട്രസെനെക്ക ജാബ് ലഭിച്ചവരിൽ വളരെ ചെറിയ അനുപാതത്തിൽ കാണപ്പെടുന്നതിന് സമാനമാണ് ജെൻസൺ വികസിപ്പിച്ച വാക്സിനിലുമെന്ന് അധികൃതർ സ്ഥിരീകരിച്ചു. രക്തം കട്ടപിടിക്കുന്നതിനെക്കുറിച്ചുള്ള മുന്നറിയിപ്പ് വാക്സിനുള്ള ഉൽപ്പന്ന വിവരങ്ങളിൽ ചേർക്കണമെന്ന് യൂറോപ്യൻ മെഡിസിൻസ് ഏജൻസി (ഇഎംഎ) ഏപ്രിലിൽ പറഞ്ഞു. യുഎസിൽ വാക്സിനേഷൻ നൽകിയ ഏഴ് ദശലക്ഷത്തിലധികം ആളുകളിൽ എട്ട് രക്തം കട്ടപിടിച്ചതിനെ തുടർന്നാണിത്.
കൊറോണ വൈറസിന്റെ ഒന്നിലധികം വകഭേദങ്ങളിൽ വാക്സിൻ പ്രവർത്തിക്കുന്നുവെന്ന് ജോൺസൺ & ജോൺസൺ പറഞ്ഞു. ഈ വർഷം ആദ്യം പ്രസിദ്ധീകരിച്ച 43,783 ആളുകൾ ഉൾപ്പെട്ട ഒരു ക്ലിനിക്കൽ ട്രയലിൽ, മിതമായതും കഠിനവുമായ കോവിഡ് -19 അണുബാധയ്ക്കെതിരായ സംരക്ഷണത്തിന്റെ തോത് യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ വിശകലനത്തിൽ 72 ശതമാനമാണെന്ന് കണ്ടെത്തി. ലാറ്റിൻ അമേരിക്കൻ വിഭാഗത്തിൽ ഇത് 66 ശതമാനവും ദക്ഷിണാഫ്രിക്കൻ വിഭാഗങ്ങളിൽ 57 ശതമാനവുമാണ്. ക്ലിനിക്കൽ പരീക്ഷണങ്ങളിൽ നിന്നുള്ള മൊത്തം ഫലപ്രാപ്തി 67 ശതമാനമാണ്
ഈ പകർച്ചവ്യാധിയെ തരണം ചെയ്യുന്നതിനുള്ള തങ്ങളുടെ ആയുധപ്പുരയിലെ മറ്റൊരു ആയുധമായിരിക്കും ജാൻസെൻ വാക്സിനെന്ന് വാക്സിനേഷൻ മന്ത്രി നാദിം സഹാവി പറഞ്ഞു.
എല്ലാ മുതിർന്നവർക്കും എത്രയും വേഗം പ്രതിരോധ കുത്തിവയ്പ് നൽകാൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുന്നുവെന്നും യോഗ്യത ലഭിച്ചാലുടൻ ജാബിനായി മുന്നോട്ട് വരാൻ എല്ലാവരേയും പ്രോത്സാഹിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
click on malayalam character to switch languages