ന്യൂഡൽഹി: ബി.ജെ.പി സർക്കാർ കൊണ്ടുവന്ന ചരക്കു സേവന നികുതി (ജി.എസ്.ടി) ഒരു നികുതിസമ്പ്രദായമല്ലെന്നും മറിച്ച് രാജ്യത്തെ പാവങ്ങൾക്കും ചെറുകിട-ഇടത്തരം ബിസിനസുകൾക്കുംനേരെ നടത്തിയ രണ്ടാം ആക്രമണമായിരുന്നുവെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
ഈ ആക്രമണത്തിനെതിരെ ജനങ്ങൾ പ്രതികരിക്കണമെന്നും ഇന്ത്യൻ സമ്പദ്ഘടനയുടെ അവസ്ഥ വിശകലനം ചെയ്ത് പുറത്തിറക്കിയ വിഡിയോയിൽ രാഹുൽ ആഞ്ഞടിച്ചു. ജി.എസ്.ടിയെ ‘ഗബ്ബർസിങ് നികുതി’ എന്നു പരിഹസിച്ച രാഹുൽ, നോട്ടുനിരോധനത്തിനുശേഷം രാജ്യത്തിെൻറ അസംഘടിത സമ്പദ്ഘടനക്കുനേരെ നടന്ന രണ്ടാം കൈേയേറ്റമാണെന്നും ഇത് സമ്പൂർണ പരാജയമായിരുന്നുവെന്നും ആരോപിച്ചു. വലിയ വ്യവസായപ്രമുഖരെ സംരക്ഷിക്കുന്നതിനായി ജി.എസ്.ടിയുടെ പേരിൽ സർക്കാർ നാലു നികുതിസ്ലാബുകൾ ആവിഷ്കരിക്കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പെട്ടിക്കടക്കാർക്കും ചെറുകിട-ഇടത്തരം വ്യാപാരങ്ങൾക്കും ജി.എസ്.ടി ഗുരുതര പരിക്കേൽപിച്ചു. ജി.ഡി.പി ചരിത്രത്തിലെങ്ങുമില്ലാത്തവിധം കൂപ്പുകുത്തി. ലക്ഷക്കണക്കിന് ചെറുവ്യാപാരങ്ങളെ അതു നശിപ്പിച്ചു. കോടിക്കണക്കിന് ജോലികൾ ഇല്ലാതാക്കി. യുവജനങ്ങളുടെ ഭാവി തകർത്തു. സംസ്ഥാനങ്ങളുടെ സാമ്പത്തികനില അവതാളത്തിലാക്കി. ജി.എസ്.ടി എന്നാൽ സമ്പൂർണ തകർച്ച എന്നാണർഥം- സമ്പദ്ഘടന സംബന്ധിച്ച വിഡിയോ പരമ്പരയിൽ മൂന്നാമത്തേതിൽ രാഹുൽ പറഞ്ഞു.
ഏപ്രിൽ-ജൂൺ പാദത്തിൽ സാമ്പത്തിക വളർച്ച സർവകാലതകർച്ച കാണിച്ചതിനു പിന്നാലെ മോദി സർക്കാറിനെതിരെ രൂക്ഷമായ ആക്രമണമാണ് കോൺഗ്രസ് നടത്തിയിരിക്കുന്നത്.
‘ഒരു നികുതി, ലളിതമായ നികുതി, മിനിമം നികുതി’ എന്ന യു.പി.എ സർക്കാറിെൻറ ആശയത്തെ നാലു സ്ലാബുകളും ആർക്കും മനസ്സിലാകാത്തവിധം സങ്കീർണവും ബുദ്ധിമുട്ട് നിറഞ്ഞതുമാക്കി മോദി സർക്കാർ മാറ്റിയെന്നും രാഹുൽ കുറ്റപ്പെടുത്തി.
click on malayalam character to switch languages