ലണ്ടൻ: രാവിലെ തങ്ങളുടെ ബി ടെക് ഫലങ്ങൾ പ്രതീക്ഷിക്കുന്ന വിദ്യാർത്ഥികൾക്ക് തിരിച്ചടി. അവസാന നിമിഷത്തെ തീരുമാനത്തിന് ശേഷം ഫലങ്ങൾ പ്രഖ്യാപിക്കുന്നത് പരീക്ഷ ബോർഡ് മാറ്റി വച്ചു. വൊക്കേഷണൽ കോഴ്‌സുകൾക്കായി ലെവൽ ഒന്ന്, രണ്ട് ഫലങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന് പരീക്ഷ ബോർഡ് പിയേഴ്‌സൺ സ്‌കൂളുകളോടും കോളേജുകളോടും ആവശ്യപ്പെട്ടു.
എ-ലെവൽ ഫലങ്ങളിൽ വന്ന പാളിച്ചകളെത്തുടർന്ന് ഗ്രേഡുകൾ വീണ്ടും കണക്കാക്കാൻ ബോർഡ് കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടിണ്ട്. ചില ബി ടെക് കോഴ്‌സുകൾ അസൈൻമെന്റുകളിലൂടെ പൂർണ്ണമായും വിലയിരുത്തുന്നു, അതേസമയം പുതിയ ബി ടെക് കോഴ്സുകൾക്ക് സെറ്റ് ടാസ്‌ക്കുകൾ അല്ലെങ്കിൽ ടെസ്റ്റുകൾ, അവസാന പരീക്ഷ എന്നിവയിലൂടെ വിലയിരുത്തപ്പെടുന്ന ചില യൂണിറ്റുകൾ ഉൾപ്പെടുത്താൻ കഴിയും. കോഴ്‌സിന്റെ മുഴുവൻ സമയത്തും വിദ്യാർത്ഥികൾ നേടിയ യൂണിറ്റ് അല്ലെങ്കിൽ അസൈൻമെന്റ് മാർക്കുകൾ അവസാന ഗ്രേഡിലേക്ക് പരിഗണിക്കും.
കൊറോണ വൈറസ് പാൻഡെമിക് കാരണം പരീക്ഷകൾ റദ്ദാക്കിയതിന് ശേഷം കമ്പ്യൂട്ടർ അൽഗോരിതം ഉപയോഗിക്കുന്നതിനുപകരം അധ്യാപക മൂല്യനിർണ്ണയത്തെ അടിസ്ഥാനമാക്കിയുള്ള അവാർഡ് ഗ്രേഡുകളിലേക്ക് ബി ടെക് വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയിരുന്നില്ല, അതിനാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്.
കഴിഞ്ഞയാഴ്ച നൽകിയ ബി ടെക് വിദ്യാർത്ഥികളുടെ ഫലങ്ങളും പുനപരിശോധിക്കും, ഗ്രേഡുകളൊന്നും തരംതാഴ്ത്തപ്പെടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് (ഡിഎഫ്‌ഇ) ഉറപ്പ് നൽകി, അവ അതേപടി തുടരുകയോ മെച്ചപ്പെടുത്തുകയോ ചെയ്യും.
അതേസമയം ഇന്ന് ജിസിഎസ്ഇ പരീക്ഷ ഫലങ്ങൾ പ്രഖ്യാപിക്കും. സർക്കാരിന്റെ പുതിയ നയത്തിന്റെ ഭാഗമായി ഏകദേശം ഒന്നര മില്യൺ വിദ്യാർത്ഥികൾക്ക് മികച്ച വിജയം നേടാനാകും. അധ്യാപക മൂല്യനിർണ്ണയത്തിലേക്ക് മാറിയതിനാൽ ഗ്രേഡ് 7 പഴയ എ / എ * ന് തുല്യമായ അനുപാതത്തിലേക്ക് ഉയരും. ഗ്രേഡുകൾ ഏകദേശം 30 ശതമാനം ഉയരുമെന്നാണ് കണക്കാക്കുന്നത്.
click on malayalam character to switch languages