- മഞ്ഞുമൂടിയതിന് സമാനമായി ആലിപ്പഴവര്‍ഷം; മണിപ്പൂരില്‍ രണ്ടുദിവസം സ്കൂളുകള്‍ക്ക് അവധി
- വൈദ്യുതി നിയന്ത്രണം, സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ ജനങ്ങളെ ദുരിതത്തിലാക്കുന്നു; എംഎം ഹസന്
- പൊരുതാതെ കീഴടങ്ങി ലക്നൗ; ഒന്നാം സ്ഥാനത്തേക്കുയർന്ന് കൊൽക്കത്ത
- ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം: സമരത്തിൽ നിന്ന് പിന്മാറിയിട്ടില്ലെന്ന് സിഐടിയു; ഉത്തരവ് പൊടിക്കൈ എന്ന് ഡ്രൈവിങ്ങ് സ്കൂൾ സംയുക്ത സമര സമിതി
- ഉഷ്ണ തരംഗം : റേഷൻ കടകളുടെ പ്രവർത്തനവ സമയത്തിൽ മാറ്റം
- അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ജനങ്ങളെ കബളിപ്പിക്കലെന്ന് പ്രതിപക്ഷ നേതാവ്
- മോശം ധനസ്ഥിതി; കേന്ദ്രസഹായം ഉടൻ വേണമെന്ന് കേരളം
ബ്രെക്സിറ്റ് എന്ന ബിസ്കറ്റിന് മധുരമോ, കയ്പോ?
- Mar 25, 2019
ഡൊമിനിക് മാത്യൂ
അണിയറയില്‍ ബ്രെക്സിറ്റ് എന്ന ബിസ്കറ്റിന്റെ ബേകിംഗ് തകൃതിയ്യായി നടന്നു കൊണ്ടിരിക്കുകയാണ്. മുൻകൂട്ടി നിശ്ചയിച്ച പല ചേരുവകകൾ കൂടിയും കുറച്ചും പരീക്ഷിച്ചിട്ടും ബിസ്കറ്റിന് വിചാരിച്ചത്ര സ്വാദ് കിട്ടുന്നില്ല .പരീക്ഷിച്ചു, പരീക്ഷിച്ചു, കുക്കും മടുത്തു, ശുഭാപ്തി വിശ്വാസവും പോയി. എന്നാല്‍, ഇതു ഇനി വേണ്ട എന്ന് വച്ചിട്ട് പണി നിര്‍ത്താന്‍ ആത്മാഭിമാനം അനുവദിക്കുന്നുമില്ല. നല്ല രുചിയുള്ള ബിസ്കറ്റ് എപ്പോള്‍ കൊണ്ടുവരും എന്ന് പ്രതീക്ഷിച് ഡൈനിങ്ങ് മുറിയില്‍ ഇരിക്കുന്നവരുടെയും ക്ഷമ കെട്ടു.
ഈ സാഹചര്യത്തില്‍ ബ്രെക്സിറ്റ് ന്റെ നാള് വഴികളിലുടെ ഒന്ന് സഞ്ചരിക്കുന്നത് അനുചിതം എന്ന് കരുതുന്നു. നാടിനെ ബ്രെക്സിറ്റ് എന്ന ചിന്തയിലേക്ക് നയിച്ച സാഹചര്യം എന്താണ്. കുറെ നാളുകളായി ,ഒരു നല്ല വിഭാഗം ബ്രിട്ടീഷ്കാര്‍ക്ക്, ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ തുടരുന്നത് കൊണ്ട്, പലതും കൈമോശം വന്നു കൊണ്ടിരിക്കുന്നു എന്ന വികാരം സക്തമായിരുന്നു.അതുകൊണ്ട് ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്ത് വരണം എന്ന് അവര്‍ ഇവിടുത്തെ രാഷ്ട്രീയ പാർട്ടികളിൽ സമ്മര്‍ദം ചെലുത്തിക്കൊണ്ടുമിരുന്നു. ഈ സന്ദര്‍ഭത്തിലാണ് ശ്രീ ഡേവിഡ് കാമറോണിന്റെ നേതൃത്വത്തില്‍ തിരഞ്ഞടുപ്പിനെ നേരിടുന്ന സാഹചര്യം ഉണ്ടായതു.
പാര്‍ട്ടി നേതാവായ ശ്രീ കാമാരോണ്‍ ഈ ജനവികാരം ശമിപ്പിക്കാൻ, തങ്ങളെ ജയിപ്പിച്ചു ലേബര്‍ പാര്‍ട്ടിയെ തള്ളി ,അധികാരത്തിൽ കൊണ്ടുവന്നാല്‍ ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തു പോകണമോ വേണ്ടയോ എന്നകാര്യത്തില്‍ ഒരു അഭിപ്രായ വോട്ടെടുപ്പ് നടുത്തുമെന്ന് പ്രഖ്യാപിച്ചു. ഇതിനു അനുകുല പ്രതികരണം എന്ന പോലെ ആ തെരഞ്ഞെടുപ്പില്‍ കൺസർവേറ്റിവ് പാര്‍ട്ടി അധികാരത്തില്‍ വന്നു, ശ്രീ ഡേവിഡ് കാമറോൺ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി. തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റാന്‍ വേണ്ടി മാത്രം ശ്രീ കാമറോൺ ബ്രെക്സിറ്റ് എന്ന പേരില്‍ ഒരു ജനഹിത പരിശോധനക്ക് തയാറായി. ഈ ഹിത പരിശോധനയില്‍ ബ്രെക്സിറ്റ് നു മുന്‍ തൂക്കം കിട്ടുകയില്ലെന്നും റിസള്‍ട്ട് വരുമ്പോള്‍ ബ്രെക്സിറ്റ് തള്ളിപ്പോകുമെന്നും കൺസർവേറ്റിവ് പാർട്ടിയും ഡേവിഡ് കാമറോണും അന്ധമായി വിശ്വസിച്ചു. അതിനാല്‍ ബ്രെക്സിറ്റ് അനുകുല ജനവിധി വന്നാലും തന് പ്രധാന മന്ത്രി ആയി തുടരുമെന്നും പറഞ്ഞുകൊണ്ടിരുന്നു.
എന്നാല്‍ റിസള്‍ട്ട് വന്നപ്പോല് അപ്രതീഷിതമായി ബ്രക്സിറ്റ് പക്ഷം നേരിയ ഭൂരിപക്ഷത്തിനു വിജയിക്കുന്നതാണ് കണ്ടത്.തന്ത്ര പ്രധാനമായ ഒരു ഹിത പരീക്ഷണത്തിന് മുതിരുമ്പോള്‍ വെറും 50% ഭൂരിപക്ഷം ഉണ്ടെങ്കില്‍ ബ്രെക്സിറ്റ് നടപ്പാക്കും എന്നതിന് പകരം, അപകടം മുന്നില്‍ കണ്ടു 60 ഓ 70 ഓ ശതമാനം വോട്ട് ഉണ്ടെങ്കിലെ ബ്രെക്സിറ്റ് അനുവദിക്കൂ എന്ന് നേരത്തെ നിയമം പാസ്സാക്കേണ്ടിയിരുന്നു. കാരണം ഒരു രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്ന ഒരു തീരുമാനം ഒരു ചെറിയ ശതമാനത്തിന്റെ ഭൂരിപക്ഷത്തിൽ തീരുമാനിക്കപ്പെടേണ്ടതല്ല എന്ന് ഞാന്‍ കരുതുന്നു.
ബ്രെക്സിറ്റിൽ അവിചാരിത തോല്‍വി നേരിട്ടപ്പോള്‍ സ്വയം വരുത്തിവച്ച അബദ്ധത്തിലേക്ക് രാജ്യത്തെ തള്ളിവിട്ടിട്ടു, ഒരു ഭീരുവിനെപ്പോലെ പ്രധാനമന്ത്രി ഡേവിഡ് കാമറോൺ രാഷ്ട്രീയ വനവാസത്തിനു ഒളിച്ചോടുന്നതാണ് നാം കണ്ടത്. ഒരു പ്രതിസന്ധി ഘട്ടത്തിൽ അന്തസ്സുള്ള ഒരു നേതാവ് കാണിക്കുന്ന ഒരു പ്രവര്‍ത്തിയായി ഇതിനെ കാണാനാവില്ല.
ബ്രക്സിറ്റ് ജനവിധിക്ക് മുന്നോടിയായി നടത്തിയ നാഷണൽ ഡിബേറ്റുകളിൽ ബ്രക്സിറ്റ് അനുകുലികള്‍ പൊതുജനങ്ങളിൽ അടിസ്ഥാന രഹിതമായ പല പൊള്ളത്തരങ്ങളും സാമ്പത്തിക ലാഭകണക്കുകളും ബ്രെക്സിറ്റ് കൊണ്ട് രാജ്യത്തിന് ഉണ്ടാകും എന്നാ ധാരണ പരത്തി.ഈ ധാരണ ഒരു നല്ല ജനവിഭാഗത്തെ ബ്രെക്സിറ്റ് അനുകുലമായി വോടുചെയ്യാന്‍ പ്രേരിപ്പിച്ചു. എന്നാല്‍ ഇതില്‍ പലതും വാസ്തവമല്ലെന്ന് തെളിഞ്ഞുകൊണ്ടിരിക്കുന്നു. ബ്രിട്ടന് സ്വപ്നം കണ്ടത് പോലെ ഒരു ബ്രെക്സിറ്റ് കിട്ടിയിരുന്നെങ്കിൽ ഗുണമുണ്ടായേനെ .എന്നാല്‍ അതല്ലല്ലോ ഇപ്പോള്‍ കാണുന്നത്.
ബ്രെക്സിറ്റിന്റെ രണഭൂമിയില്‍, നിന്ന് നയിക്കേണ്ട പട നായകന് ഒളിച്ചോടിയപ്പോൾ പിന്നെ മുന്‍നിരയിലുണ്ടായിരുന്ന പാവം, ശ്രീമതി തെരേസ മേയുടെ ചുമലില്‍ ചുമതല വന്നു പെട്ടു. ബ്രെക്സിറ്റ് അനുകുലി അല്ലാതിരുന്ന അവര്‍ ജനഹിതം മാനിച് ബ്രെക്സിറ്റ്നായി പടപൊരുതി, തുടരെ തോല്‍വികള്‍ ഏറ്റുവാങ്ങുന്ന അസുഖകരമായ കാഴ്ചയാണ് നാമിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. തുടക്കം മുതല്‍ “No deal is better than bad deal” എന്ന് തുടരെ വീരവാദം മുഴക്കികൊണ്ടിരുന്നവര് തന്നെ, ഇപ്പോള്‍ ഒരു കാരണവശാലും നോ ഡീൽ വേണ്ടേ വേണ്ട എന്ന് പറഞ്ഞു കരയുന്നു.ബ്രിട്ടന് ഒരു ബുദ്ധിമുട്ടും ഇല്ലാതെ, സ്വന്തമായ തീരുമാനങ്ങള്‍ നിരത്തി, യൂറോപ്യൻ യൂണിയനിൽ നിന്നും ബാക്സിറ്റ് നേടിയെടുക്കാം എന്നുകരുതിയവര്‍ ഇന്നു “ഇല്ലത്ത് നിന്ന് പുറപ്പെട്ടു,അമ്മത്ത് ഒട്ട് എത്തിയുമില്ല “ എന്ന അവസ്ഥയിലാണ്. അമിത ആവേശത്താല്‍ ഒരു വലിയ ദുരന്തത്തിലേക്ക് ചിന്താ ശൂന്യനായി നടന്നു കയറിയ അഭ്യാസിയെപ്പോലെ തലയൂരാന്‍ പാടുപെടുകയാണിപ്പോൾ. എങ്ങിനെ കളിച്ചാലും പരിക്ക് ഉറപ്പ്. പരിക്ക് എങ്ങിനെ കുറയ്ക്കാം എന്ന് മാത്രം ചിന്തിക്കേണ്ട അവസ്ഥ.
എന്തൊക്കെയാണ് ജനത്തെ ബ്രെക്സിറ്റിലേക്ക് നയിച്ച വികാരങ്ങള്‍? ബ്രിട്ടന്റെ പരമാധികാരങ്ങളില്‍ യൂറോപ്യൻ യൂണിയൻ കൈകടത്തുന്നു, ഇ.യു .രാജ്യങ്ങള്‍ തമ്മില്ലുള്ള ആളുകളുടെ സ്വതന്ത്ര സഞ്ചാരത്തിന്റെ ദുരുപയോഗത്താല്‍ നമുക്ക് വലിയ സാമ്പത്തിക നഷ്ടം, അടിസ്ഥാന സർവീസുകൾക്ക് താങ്ങാനാവാത്ത തിരക്ക്, മൂന്നാം രാജ്യങ്ങളില്‍ നിന്നും യൂറോപ്യൻ യൂണിയൻ വഴി വരുന്ന അനിയന്ത്രിത കുടിയേറ്റം, അതിന്റെ സാമ്പത്തിക ഭാരം, പല ,ഇ.യു നിയമങ്ങലോടുള്ള ബ്രിട്ടന്റെ എതിര്‍പ് . ഒറ്റയ്ക്ക് നിന്നാല്‍ രാജ്യത്തിന് കൂടുതല്‍ വളര്‍ച്ച ഉണ്ടാകും,ഇങ്ങനെ പലതും.
മേൽപ്പറഞ്ഞ കാര്യങ്ങളിൽ കുറെയൊക്കെ വാസ്തവം ഇല്ലാതില്ല. ബ്രിട്ടനെപ്പോലെയുള്ള ചെറിയ ഒരു രാജ്യത്തിന് അനിയന്ത്രിതമായ കുടിയേറ്റം, തത്ഫലമായി ഉണ്ടാകുന്ന സാമൂഹിക, സാമ്പത്തിക ബാധ്യതകൾ മുതലായവ താങ്ങാൻ ബുദ്ധിമുട്ട് വരും. ബ്രെക്സിറ്റ് എന്ന ആശയത്തിലേക്ക് നയിച്ച മറ്റു പല ഘടകങ്ങളും കുറെയെങ്കിലും അതിന്റെ ഉദ്ദേശശുദ്ധിയെ ന്യായീകരിക്കുന്നു.
പക്ഷേ ബ്രെക്സിറ്റ് നടന്നാലുണ്ടാകുന്ന ഭവിഷ്യത്തുകളെയോ അവയെ നേരിടാനുള്ള മുന്നൊരുക്കങ്ങളെക്കുറിച്ചോ വേണ്ടത്ര യുക്തിസഹമായ ആലോചനകളോ ചിന്തകളോ ഇല്ലാതെ പൊള്ളയായ കണക്കുകൾ നിരത്തി, ജനങ്ങളെ വിശ്വസിപ്പിച്ച്, വോട്ട് ചെയ്യിച്ച് ഭൂരിപക്ഷം നേടിയെടുത്ത മേലാളന്മാർക്ക് പതിമൂന്നാം മണിക്കൂറിൽ മാത്രമാണ്, ബ്രെക്സിറ്റ് നടത്തിയെടുക്കുന്നതിന്റെ ബുദ്ധിമുട്ട് മനസ്സിലായത്. ഇത് തികഞ്ഞ ബുദ്ധിശൂന്യത തന്നെ.
ബ്രിട്ടനെ നല്ലൊരു ഡീൽ നൽകി യൂറോപ്യൻ യൂണിയൻ യാത്രയാക്കിയാൽ, ഇത് നല്ലതെന്ന് കണ്ടു ഇതേ പാത പിന്തുടർന്ന് യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്ത് പോകാൻ വെമ്പുന്ന മറ്റ് രാജ്യങ്ങൾക്ക് പ്രചോദനമാകും. അതുകൊണ്ട് തന്നെ ബ്രിട്ടന് മാത്രമായി നല്ലൊരു ഡീൽ നൽകാൻ യൂറോപ്യൻ യൂണിയൻ തയ്യാറാകും എന്നത് കണ്ടു തന്നെയറിയണം. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ബ്രെക്സിറ്റ് ഉണ്ടോ, നടക്കുമോ, അതോ മറ്റു സാഹചര്യങ്ങൾ ഉരുത്തിരിഞ്ഞു എന്നേക്കുമായി ബ്രെക്സിറ്റ് ഇല്ലാതാകുമോ എന്നതൊക്കെ പ്രവചിക്കാൻ അസാദ്ധ്യം. ബ്രെക്സിറ്റ് ബ്രിട്ടൻ പ്രതീക്ഷിച്ച രീതിയിൽ നടന്നാൽ, അതുകൊണ്ടു രാജ്യത്തിന് ഗുണമുണ്ടാകുമെന്ന് കരുതിയിരുന്ന ജനത്തിന്റെ ഒരു പ്രതിനിധിയാണ് ഞാനും. എന്നാൽ അത് യാഥാർഥ്യവുമായി വളരെ അകലെയാണെന്ന് സംശയം കൂറുന്നവരുടെ കൂടെയാണ് ഇപ്പോൾ എന്റെയും നില.
ഒന്ന് പറയാതെ വയ്യ, രാഷ്ട്രീയ പാർട്ടികളും ചില നേതാക്കന്മാരും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ബ്രെക്സിറ്റ് വരുത്തി വച്ചിട്ട്, ഇപ്പോൾ അബദ്ധം പറ്റിയെന്ന് തോന്നുന്ന ജനത്തിന്റെ ‘ബ്രെക്സിറ്റ് ജനഹിതം’ എന്ത് വിലകൊടുത്തും രാജ്യത്തിന് നഷ്ടം വന്നാലും നടത്തിയെടുക്കും എന്ന രാഷ്ട്രീയക്കാരുടെ ‘ജനവാത്സല്യം’ എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല………
Latest News:
മഞ്ഞുമൂടിയതിന് സമാനമായി ആലിപ്പഴവര്‍ഷം; മണിപ്പൂരില്‍ രണ്ടുദിവസം സ്കൂളുകള്‍ക്ക് അവധി
പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മണിപ്പൂരില്‍ രണ്ട് ദിവസം സ്കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യ...വൈദ്യുതി നിയന്ത്രണം, സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ ജനങ്ങളെ ദുരിതത്തിലാക്കുന്നു; എംഎം ഹസന്
ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തുകയില്ലെന്ന പിണറായി സര്‍ക്കാരിന്റെ അവകാശവാദം ചീട്ടുകൊട്ടാരം പോലെ പൊളിഞ്ഞപ...പൊരുതാതെ കീഴടങ്ങി ലക്നൗ; ഒന്നാം സ്ഥാനത്തേക്കുയർന്ന് കൊൽക്കത്ത
ഐപിഎലിൽ ലക്നൗവിനെ വീഴ്ത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. 98 റൺസിനാണ് കൊൽക്കത്ത വിജയം കുറിച്ചത്. 236 റൺ...ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം: സമരത്തിൽ നിന്ന് പിന്മാറിയിട്ടില്ലെന്ന് സിഐടിയു; ഉത്തരവ് പൊടിക്കൈ എന്ന് ...
ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ സമരത്തിൽ നിന്ന് പിന്മാറിയിട്ടില്ലെന്ന് സിഐടിയു. സമരം താത്കാലി...ഉഷ്ണ തരംഗം : റേഷൻ കടകളുടെ പ്രവർത്തനവ സമയത്തിൽ മാറ്റം
ഉഷ്ണ തരംഗം പരിഗണിച്ച് സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയം പുനക്രമീകരിച്ചു. ഇന്നുമുതൽ രാവിലെ എട്...അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ജനങ്ങളെ കബളിപ്പിക്കലെന്ന് പ്രതിപക്ഷ നേതാവ്
സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ജനങ്ങളെ കബളിപ്പിക്കലെന്ന് പ്രതിപക്...മോശം ധനസ്ഥിതി; കേന്ദ്രസഹായം ഉടൻ വേണമെന്ന് കേരളം
മോശം ധനസ്ഥിതി, സമയബന്ധിത സഹായം വേണമെന്ന് കേന്ദ്രത്തോട് കേരളം. കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി...നരേന്ദ്രമോദി വീണ്ടും അയോധ്യയിൽ; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ
അയോധ്യയിൽ വീണ്ടും സന്ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. രാമക്ഷേത്രത്തിൽ ദർശനവും പൂജയും നടത്ത...
Post Your Comments Here ( Click here for malayalam )
Latest Updates
- മഞ്ഞുമൂടിയതിന് സമാനമായി ആലിപ്പഴവര്‍ഷം; മണിപ്പൂരില്‍ രണ്ടുദിവസം സ്കൂളുകള്‍ക്ക് അവധി പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മണിപ്പൂരില്‍ രണ്ട് ദിവസം സ്കൂളുകള്‍ക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചു. ഇന്നും നാളെയുമാണ് അവധിയെന്ന് മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് അറിയിച്ചു. കനത്ത മഴ തുടരുന്ന മണിപ്പൂരില്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് തീരുമാനം. ആളുകള്‍ പരമാവധി വീടിനുള്ളില്‍ തന്നെ കഴിയണമെന്നും സംസ്ഥാന സര്‍ക്കാര്‍ എല്ലാവിധ സഹായങ്ങളും നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്നലെ സംസ്ഥാനത്തുണ്ടായ കനത്ത ആലിപ്പഴ വര്‍ഷത്തില്‍ നിരവധി നാശനഷ്ടങ്ങളുണ്ടായി. നാശനഷ്ടം സംബന്ധിച്ച് വിവരങ്ങളും ഫോട്ടോകളും അധികൃതര്‍ക്ക് കൈമാറാനും സര്‍ക്കാര്‍ നിര്‍ദേശം നല്കി. ദുരിത
- വൈദ്യുതി നിയന്ത്രണം, സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ ജനങ്ങളെ ദുരിതത്തിലാക്കുന്നു; എംഎം ഹസന് ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തുകയില്ലെന്ന പിണറായി സര്‍ക്കാരിന്റെ അവകാശവാദം ചീട്ടുകൊട്ടാരം പോലെ പൊളിഞ്ഞപ്പോള്‍ അതു മറച്ചുവയ്ക്കാനാണ് പ്രാദേശിക നിയന്ത്രണമെന്ന ഓമനപ്പേരില്‍ ജനങ്ങളെ ദ്രോഹിച്ചുകൊണ്ടിരിക്കുന്നതെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്. കേരളത്തില്‍ മുമ്പും സമാനമായ സാഹചര്യം ഉണ്ടായിട്ടുണ്ടെങ്കിലും അന്നൊക്കെ ജനങ്ങളെ മുന്‍കൂട്ടി സമയം അറിയിച്ചാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഒരു നിശ്ചയവുമില്ലൊന്നിനും എന്നതാണ് അവസ്ഥ. കേരളം വൈദ്യുതി ഉല്പാദനത്തില് സ്വയം പര്യാപ്തമാകും, വൈദ്യുതി കേരളം വില്‍ക്കും തുടങ്ങിയ പിണറായി സര്‍ക്കാരിന്റെ എല്ലാ അവകാശവാദങ്ങളും നിലംപൊത്തിയിരിക്കുകയാണ്. അമിതവിലയ്ക്കാണ്
- പൊരുതാതെ കീഴടങ്ങി ലക്നൗ; ഒന്നാം സ്ഥാനത്തേക്കുയർന്ന് കൊൽക്കത്ത ഐപിഎലിൽ ലക്നൗവിനെ വീഴ്ത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. 98 റൺസിനാണ് കൊൽക്കത്ത വിജയം കുറിച്ചത്. 236 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ലക്നൗ 16.1 ഓവറിൽ 137 റൺസിന് ഓൾ ഔട്ടായി. 36 റൺസ് നേടിയ മാർക്കസ് സ്റ്റോയിനിസാണ് ലക്നൗവിൻ്റെ ടോപ്പ് സ്കോറർ. കൊൽക്കത്തയ്ക്കായി ഹർഷിത് റാണ, വരുൺ ചക്രവർത്തി എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് പാഡ് കെട്ടിയിറങ്ങിയ ലക്നൗ ഒരിക്കൽ പോലും കൊൽക്കത്തയ്ക്ക് വെല്ലുവിളി ഉയർത്തിയില്ല. മികച്ച രീതിയിൽ പന്തെറിഞ്ഞ കെകെആർ നിശ്ചിത
- ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം: സമരത്തിൽ നിന്ന് പിന്മാറിയിട്ടില്ലെന്ന് സിഐടിയു; ഉത്തരവ് പൊടിക്കൈ എന്ന് ഡ്രൈവിങ്ങ് സ്കൂൾ സംയുക്ത സമര സമിതി ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ സമരത്തിൽ നിന്ന് പിന്മാറിയിട്ടില്ലെന്ന് സിഐടിയു. സമരം താത്കാലികമായി മാറ്റിവെച്ചതാണ് എന്നും ആൾ കേരള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സിടി അനിൽ പറഞ്ഞു. ഡ്രൈവിങ്ങ് ടെസ്റ്റ് പരിഷ്കാരത്തിൽ ഇളവനുവദിച്ചുള്ള ഉത്തരവ് പൊടിക്കൈ മാത്രമെന്ന് ഡ്രൈവിങ്ങ് സ്കൂൾ സംയുക്ത സമര സമിതി പറഞ്ഞു. പരിഷ്കരണം അംഗീകരിച്ച് സിഐടിയു നേതാക്കൾ കയ്യടിച്ചു എന്ന് മന്ത്രി പറഞ്ഞത് തെറ്റാണെന്ന് സിടി അനിൽ പറഞ്ഞു. ഗതാഗത മന്ത്രിയുടെ പ്രസ്താവന നിർഭാഗ്യകരമാണ്. മന്ത്രിക്ക് തെറ്റായ ധാരണകളാണ്
- ഉഷ്ണ തരംഗം : റേഷൻ കടകളുടെ പ്രവർത്തനവ സമയത്തിൽ മാറ്റം ഉഷ്ണ തരംഗം പരിഗണിച്ച് സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയം പുനക്രമീകരിച്ചു. ഇന്നുമുതൽ രാവിലെ എട്ടുമണി മുതൽ 11 മണി വരെയും വൈകിട്ട് നാലു മുതൽ എട്ടുവരെയുമാണ് പുതിയ സമയക്രമം. അതേസമയം ഈ മാസത്തെ ഭക്ഷ്യ ധാന്യങ്ങളുടെ വിതരണവും ഇന്ന് ആരംഭിക്കും. കഴിഞ്ഞ മാസത്തെ റേഷൻ വിതരണം ഈ മാസം മൂന്ന് വരെ നീട്ടിയിരുന്നു. അതേസമയം 11 ജില്ലകളിൽ ഇന്നും നാളെയും താപനില മുന്നറിയിപ്പ് തുടരും. കൊല്ലം തൃശ്ശൂർ ആലപ്പുഴ കണ്ണൂർ കോഴിക്കോട് ജില്ലകളിൽ താപനില
click on malayalam character to switch languages