- സ്കോട്ലൻഡിൽ മലയാളി നേഴ്സ് മരണമടഞ്ഞു; വിട പറഞ്ഞത് റാന്നി സ്വദേശി ജേക്കബ് ചാക്കോ
- അരുൺ എൻ കുഞ്ഞപ്പന് ശനിയാഴ്ച്ച യുകെ മലയാളികളുടെ അന്ത്യയാത്രാമൊഴി
- ബ്രിട്ടീഷ് കബഡി ലീഗിന് തുടക്കമായി
- തമിഴ്നാട്ടിൽ കനത്ത ചൂട്; ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
- ചെപ്പോക്കില്‍ വീണ് ചെന്നൈ; പഞ്ചാബിന്റെ ജയം 7 വിക്കറ്റിന്
- സൂര്യാഘാതമേറ്റ് വീണ്ടും മരണം; മലപ്പുറം സ്വദേശി മരിച്ചു
- മലപ്പുറത്ത് പ്ലസ് വൺ സീറ്റുകളുടെ എണ്ണം കൂട്ടി
കിളിക്കൊഞ്ചല്‍ (ബാലനോവല്‍- 12: കാരൂര്‍ സോമന്)
- Feb 13, 2019
പശുവിനെ തൊഴുത്തില്‍ കെട്ടിയിട്ട് ചാര്‍ളി പുല്ല് പറിക്കാനായി പറമ്പിലേക്ക് പോയി. കുട്ടനും അവനൊപ്പം വാലാട്ടി നടന്നു. തത്തമ്മ പറന്നുവന്നു. “ചാ…ളി….ചാളി….’ അവന്റെ കണ്ണുകള്‍ വിടര്‍ന്നു. സ്നേഹത്തോടെ ചോദിച്ചു. “തത്തമ്മക്ക് സുഖമാണോ?’ തത്തമ്മ മറുപടി പറഞ്ഞു. “സു….സു….’ എന്നു പറഞ്ഞാല്‍ സുഖം തന്നെ. അവന് വേദനയോടെ പറഞ്ഞു. “തത്തമ്മേ ആ ദുഷ്ടനായ പരുന്ത് ഒരു കോഴിക്കുഞ്ഞിനെ കൊന്നു തിന്നു. അതിന് കുഞ്ഞമ്മ എന്നെ ഒത്തിരി അടിച്ചു.’ തത്തമ്മ അവനെ സൂക്ഷിച്ചു നോക്കി. അവന്റെ കണ്ണുകള്‍ നിറഞ്ഞു. തേങ്ങലുകളെ കടിച്ചമര്ത്താന് ശ്രമിച്ചു. തത്തമ്മ ആശ്വസിച്ചു. “ചാ…ളി…ചാളി’ കണ്ണുകള്‍ തുടച്ചിട്ട് പുല്ല് പറിക്കുന്നതില്‍ ശ്രദ്ധിച്ചു. തത്തമ്മ അവനൊപ്പം അല്പനേരം ചുറ്റിനും നടന്നു. പോകാന്‍ നേരമായപ്പോള്‍ പറഞ്ഞു.
“ചാ…..ചാളി……സു..സു..’ തത്തമ്മ നിന്നോട് ഒപ്പമില്ലേ. നീ വിഷമിക്കാതിരിക്ക്. ചാര്‍ളി തത്തമ്മയെ അഭിമാനത്തോടെ നോക്കി. തത്തമ്മ പറന്നുപോകുന്നത്് അവന് കണ്ണിമയ്ക്കാതെ നോക്കിനിന്നു. മനസ്സിലുണ്ടായിരുന്ന വേദന മാറി. വേദന തിങ്ങിയ പുഞ്ചിരിയോടെ സ്വയം പറഞ്ഞു. “”തെറ്റ് എന്റേതാണ്. തത്തമ്മ പറഞ്ഞതാണ് ശരി. വിഷമിച്ചിട്ടു കാര്യമില്ല. ഇനിയും എന്താണ് ചെയ്യാന്‍ കഴിയുക? പഠിക്കാനിരിക്കുമ്പോഴും കോഴിയെ നോക്കുമ്പോഴും ഉറങ്ങാനോ മയങ്ങാനോ ശ്രമിക്കരുത്. ഇങ്ങനെ ഒരവസരം ഉണ്ടാക്കീത് നീയാണ്. അടികിട്ടിയത് കൈയ്യിലിരുപ്പ് കൊണ്ടല്ലേ? ഇനിയും അടുത്ത ശിക്ഷ എന്താണ്? രാത്രിയില്‍ ഭക്ഷണമില്ല. അതിന് അടിയന്തിരമായി എന്ത് ചെയ്യാന്‍ കഴിയും? പറങ്കിമാവിലൊന്നും പഴയതുപോലെ പഴങ്ങള്‍ ഇല്ലെന്നറിയാമല്ലോ?”
ചാര്‍ളിയുടെ മനസ്സ് ഒരു പുതുവഴിയിലേക്ക് തിരിഞ്ഞു. അടുത്ത വീട്ടിലെ രാമകൃഷ്ണപിള്ളയുടെ വസ്തുവില്‍ ധാരാളം കപ്പകള്‍ വളര്‍ന്നു നില്പുണ്ട്. അതിനടുത്തായി കുഞ്ഞമ്മയും കുറെ കപ്പകള്‍ നട്ട് പിടിപ്പിച്ചട്ടുണ്ട്. അത് വില്പനക്ക് വേണ്ടിയല്ല. വല്ലപ്പോഴുമൊക്കെ പിഴുത് പുഴുങ്ങിത്തരും. അത് തനിക്ക് വേണ്ടിയാണോ വളര്‍ത്തുന്നത് എന്നുപോലും തോന്നാറുണ്ട്. ഇന്ന് താന്‍ കപ്പ കഴിക്കുമ്പോള്‍ മേശപ്പുറത്ത് കെവിന് കഴിച്ചത് മധുരപലഹാരങ്ങളാണ്.
പുല്ലുമായി വീട്ടിലേക്ക് നടന്നു. കുഞ്ഞമ്മയെ കാണാതിരിക്കാന്‍ ശ്രമിച്ചു. മനസ്സില്‍ കുറ്റബോധമുണ്ട്. കുഞ്ഞമ്മ സീരിയല്‍ കാണുന്നു. കെവിനും അടുത്തുണ്ട്. ചാര്‍ളി കൂന്താലിയും മണ്‍വെട്ടിയുമായി പറമ്പിലേക്ക് നടന്നു. ഇനിയും രണ്ട് തെങ്ങുകള്‍ കൂടിയുണ്ട് തടമെടുക്കാന്‍. അതു തീര്‍ന്നാല്‍ വായിക്കാന്‍ കുറെ സമയം കിട്ടാതിരിക്കില്ല. പടിഞ്ഞാറെ ചക്രവാളത്തില്‍ തീനാളങ്ങള്‍ എരിഞ്ഞു. ഭൂമി കുറെ കിളച്ചിട്ട് എന്തെന്നില്ലാത്ത പ്രസരിപ്പോടെ അവന് വീട്ടിലേക്ക് നടന്നു. മുററത്തെ ചെടിക്ക് കിണറ്റില്‍ നിന്നും വെള്ളം കോരി ഒഴിച്ചു. ചാര്‍ളി കൃത്യനിഷ്ഠയോടെ വീട്ടിലെ എല്ലാ പണികളും ചെയ്തുകൊണ്ടിരുന്നു. ഇനിയുള്ളത് പുളിയരി വേവിക്കണം. അപ്പോഴേക്കും സന്ധ്യ വരും. ആ സമയം വടക്കുള്ള വളര്‍ന്നു നില്ക്കുന്ന കപ്പയുടെ മൂട്ടില് നിന്ന് ഏതാനും കപ്പകള്‍ മാന്തിയെടുത്ത് പുളിയരി വേവിക്കുന്ന അടുപ്പിലിട്ട് വേവിച്ച് തിന്നണം. കിണറ്റിന് കരയില്‍ നിന്ന് കുളിക്കുമ്പോഴും അവന്റെ ചിന്ത കപ്പയെപ്പറ്റിയായിരുന്നു.
പശുവിന് പുളിയരി തിളപ്പിക്കാന്‍ വിറക് കഷണങ്ങള്‍, കൊതുമ്പ്, തെങ്ങോല മുതലായവ തയ്യാറാക്കി. പുളിയരി തിളപ്പിക്കുന്ന ചെമ്പ് ചരുവത്തില്‍ പുളിയരിയും വെള്ളവും കൂട്ടിയിണക്കി അടുപ്പില്‍ വെച്ചിട്ട് തീ കത്തിച്ചു. കുഞ്ഞമ്മയെ മുറ്റത്ത് ചെന്ന് ജനാലയിലൂടെ നോക്കി. ഇപ്പോഴും റ്റി.വി.യുടെ മുന്നിലാണ്. വേഗത്തില്‍ വടക്കോട്ട് ഓടി. ചാര്‍ളി സമയം കളയാതെ കപ്പയുടെ മൂട്ടില് മണ്ണ് നിറച്ച് വീട്ടിലേക്കോടി. അപ്പോഴും അടുപ്പില്‍ തീ എരിഞ്ഞുകൊണ്ടിരുന്നു. മുഖത്തെ ഉത്കണ്ഠ മാറി. അടുപ്പിന് മുന്നിലിരുന്ന് ആ രണ്ട് കപ്പയും തീയിലിട്ടു. അപ്പോള്‍ മനസ്സിന് ഒരു ഉലച്ചില്‍ അനുഭവപ്പെട്ടു. കള്ളം പറയാത്ത വ്യക്തി ഇങ്ങനെ മോഷ്ടിക്കുന്നത് ശരിയാണോ? ഒരു അപരാധിയെപ്പോലെ അവന് എരിയുന്ന തീയിലേക്ക് നോക്കി.
വിശന്നപ്പോള്‍ എല്ലാം മറുന്നു. അടുപ്പില്‍ വെന്തു കൊണ്ടിരുന്ന കപ്പയെ തിരിച്ചും മറിച്ചും ഇട്ട് വേവിച്ചു. അതിന്റെ ചൂട് ആറുന്നതുവരെ നോക്കിയിരുന്നു. ഭക്തിയോടെ കപ്പയെ നോക്കി. വിശപ്പടക്കുന്ന ഭക്ഷണത്തെയും ദൈവത്തെപോലെ ആരാധിക്കണം. അടുപ്പിലെ തീ അണച്ചിട്ട് കാടിയുടെ മുകള്ഭാഗം മൂടിവെച്ചിട്ട് എഴുന്നേറ്റ് പോയി പൈപ്പില്‍ നിന്ന് കുറെ വെള്ളം കുടിച്ച് കൈയും മുഖവും കഴുകി ഉറങ്ങാനായി കിടന്നു. പെട്ടെന്ന് ഉറങ്ങുകയും ചെയ്തു.
രാവിലെ ഉണര്‍ന്ന് സൈക്കിളില്‍ ടൗണിലേക്ക് യാത്ര തിരിച്ചു. ഗ്രാമവഴികളെല്ലാം വിജനമായിരുന്നൂ. സൈക്കിളില്‍ മുന്നോട്ട് പോകുമ്പോള്‍ അവനൊന്ന് പാടണമെന്ന് തോന്നി. സ്വരസ്ഥാനങ്ങള്‍ അറിയാതെ പാടിയിട്ട് എന്തു ഫലം. എന്നിരുന്നാലും ചെറുതായൊന്ന് പാടി നോക്കി.
പിറന്ന മണ്ണിന് വീട്ടുപടിക്കല്‍
ആരുമറിയാതെ അടുത്തു വന്നു
ഒരു വിരുന്നുകാരന് ചോദിച്ചു.
നീ മനുഷ്യരെ കണ്ടിട്ടുണ്ടോ? (പി)
സ്വര്‍ഗ്ഗസ്ഥനാം പിതാവിന് നാട്ടില്‍
നീ യേശു രക്ഷകനെ കണ്ടോ?
വൃന്ദാവനത്തില്‍ വാഴ്ത്തിപാടാന്‍
നീ കാര്‍മുകില്‍ വര്‍ണ്ണനെ കണ്ടോ?
വഴിയറിയാതെ വിശന്നവയറുമായി
മരുഭൂമിയിലെങ്ങോ നടന്നു
കരഞ്ഞു കരഞ്ഞു തളര്‍ന്ന കുഞ്ഞിന്
ഉറവയൊരുക്കിയെന്നമ്മയെ കണ്ടോ? (പി)
പാടിക്കൊണ്ടിരിക്കെ പിശാചുപോലൊരു അടുത്ത വീട്ടില്‍ നിന്നും നായ് ഓടി കുരച്ച ചാര്‍ളിയുടെ പിറകെയെത്തി. അവന് സൈക്കിള്‍ വേഗത്തില്‍ ചവിട്ടി. ടൗണില്‍ ചെന്ന് പത്രത്തിന് മുന്നിലിരിക്കുമ്പോള്‍ ഒരു കഷണ്ടിക്കാരന് ചാര്‍ളിയോട് പറഞ്ഞു:
“എടാ കൊച്ചനേ നെനക്ക് തലേല് ഒരു തോര്‍ത്ത് കെട്ടിക്കൂടെ? രാവിലെ എന്തൊരു തണുപ്പാ.’ ചാര്‍ളി ആ മദ്ധ്യവയസ്ക്കനെ സൂക്ഷിച്ചു നോക്കി. അദ്ദേഹത്തിന്റെ തലയിലും ഒരു വെളള മുണ്ട് തലയെ പൂര്‍ണ്ണമായി മറച്ചിട്ടുണ്ട്. മനസ്സില്‍ നിശ്ചയിച്ചു. തനിക്കും ഒരു തോര്‍ത്ത് വാങ്ങണം. പേപ്പറുകള്‍ എണ്ണുമ്പോഴും അവന്റെ മനസ്സ് നിറയെ പാട്ടുകളും, ചിത്രരചനയും വായനയുമായിരുന്നു.
ഓരോ വീടുകളിലും പത്രം കൊടുത്തു കൊണ്ടിരിക്കെ വല്യപ്പന് പുതിയതായി കൊടുത്ത വീടിന്റെ മേല്‍വിലാസം ഉടുപ്പിന്റെ പോക്കറ്റില്‍ നിന്ന് എടുത്തു നോക്കി. ഓരോ വീടിന്റെ പേരുകള്‍ നോക്കി വായിച്ച് നടന്നു. ഭിത്തികളില്‍ ചില തറവാട്ടുകാരുടെ പേരുകളുണ്ട്. നോക്കി നോക്കി നടന്നപ്പോള്‍ ആ പേര് ഭിത്തിക്കടുത്തുള്ള വലിയ ഇരുമ്പ് വാതിലില്‍ കണ്ടു. വാതിലിന്റെ അടുത്തായി കാളയെപ്പോലുള്ള ഒരു നായ് ആരെയോ പ്രതീക്ഷിച്ച് നില്ക്കുന്നു. അകത്തോട്ട് കയറാന്‍ ഭയപ്പെട്ടു. ചാര്‍ളി പേപ്പര്‍ ഗേറ്റിനുള്ളിലേക്കിട്ടു. ഉടനടി നായ് ആ പേപ്പര്‍ കടിച്ച് പിടിച്ച് മുന്നിലുള്ള പടുകൂറ്റന്‍ ബംഗ്ലാവിലേക്ക് ഓടി.ചാര്‍ളി ആ കാഴ്ച ആശ്ചര്യത്തോടെ കണ്ടു നിന്നു.
വീട്ടിലെത്തി സൈക്കിള്‍ സ്റ്റാന്‍ഡില്‍ വെച്ചിട്ട് മടങ്ങുമ്പോള്‍ മുന്നിലേക്ക് അപ്പന് നടന്നു വരുന്നു. ചാര്‍ളി അപ്പനെ കണ്ട് അന്ധാളിച്ചു നിന്നു.
(തുടരും)
Latest News:
സ്കോട്ലൻഡിൽ മലയാളി നേഴ്സ് മരണമടഞ്ഞു; വിട പറഞ്ഞത് റാന്നി സ്വദേശി ജേക്കബ് ചാക്കോ
ഷാജി കൊറ്റിനാട്ട് സ്കോട്ട്ലൻ്റി ലെ ഫാല്കിർക്കിൽ ആദ്യ കാല പ്രവാസിയും, കഴിഞ്ഞ 23 വര്‍ഷമായി ആരോഗ്യ ...അരുൺ എൻ കുഞ്ഞപ്പന് ശനിയാഴ്ച്ച യുകെ മലയാളികളുടെ അന്ത്യയാത്രാമൊഴി
ലണ്ടൻ: ലണ്ടനിലെ ഹാർലോയിൽ മരണമടഞ്ഞ അരുൺ എൻ കുഞ്ഞപ്പന് ശനിയാഴ്ച്ച യുകെ മലയാളികൾ യാത്രാ മൊഴിയേകും. അടു...ബ്രിട്ടീഷ് കബഡി ലീഗിന് തുടക്കമായി
ബ്രിട്ടീഷ് കബഡി ലീഗിന് തുടക്കമായിBBC സംപ്രേഷണം ചെയ്യുന്ന മെയ് നാലാം തിയതി Coventry യിൽ വച്ച് നടക്കു...തമിഴ്നാട്ടിൽ കനത്ത ചൂട്; ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തമിഴ്നാട്ടിൽ കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന...ചെപ്പോക്കില്‍ വീണ് ചെന്നൈ; പഞ്ചാബിന്റെ ജയം 7 വിക്കറ്റിന്
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ 7 വിക്കറ്റിന് പരാജയപ്പെടുത്തി പഞ്ചാബ് കിങ്സിന് ജയം. ചെപ്പോക്...സൂര്യാഘാതമേറ്റ് വീണ്ടും മരണം; മലപ്പുറം സ്വദേശി മരിച്ചു
സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെ വീണ്ടും സൂര്യാഘാതമേറ്റ് മരണം. മലപ്പുറം സ്വദേശിയാണ് സൂര്യാഘാത...മലപ്പുറത്ത് പ്ലസ് വൺ സീറ്റുകളുടെ എണ്ണം കൂട്ടി
മലപ്പുറം ജില്ലയിൽ പ്ലസ് വൺ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാൻ സർക്കാർ തീരുമാനം. എയ്ഡഡ് സ്കൂളുകളിൽ 20 ശ...‘മനുഷ്യ ജീവനാണ് വലുത്, മിന്നൽ വേഗത്തിലുള്ള ടെസ്റ്റ് ആളെ കൊല്ലാനുള്ള ലൈസൻസ് നൽകൽ’: കെ ബി ഗണേഷ് കുമാർ
കേരളത്തിൽ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ പ്രതിഷേധം തുടരുന്നതിനിടെ ഡ്രൈവിങ് സ്കൂളുകാര്ക്കെതിര...
Post Your Comments Here ( Click here for malayalam )
Latest Updates
- തമിഴ്നാട്ടിൽ കനത്ത ചൂട്; ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തമിഴ്നാട്ടിൽ കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഏഴ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. എട്ട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. തമിഴ്നാട്ടിൽ ആദ്യമായാണ് ചൂടിന് മുന്നറിയിപ്പായി ഓറഞ്ച് അലേർട്ട് പ്രഖ്യാപിയ്ക്കുന്നത്. കൃഷ്ണഗിരി, ധർമ്മപുരി, കള്ളക്കുറിച്ചി, പെരമ്പലൂർ, കരൂർ, ഈറോഡ്, നാമക്കൽ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. റാണിപ്പേട്ട്, വെല്ലൂർ, തിരുപ്പത്തൂർ, തിരുവണ്ണാമലൈ, സേലം, ട്രിച്ചി, തിരുപ്പൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 40 ഡിഗ്രി സെൽസ്യഷിനു
- ചെപ്പോക്കില്‍ വീണ് ചെന്നൈ; പഞ്ചാബിന്റെ ജയം 7 വിക്കറ്റിന് ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ 7 വിക്കറ്റിന് പരാജയപ്പെടുത്തി പഞ്ചാബ് കിങ്സിന് ജയം. ചെപ്പോക്കില്‍ വച്ചുനടന്ന മത്സരത്തില്‍ ബെയര്‍സ്റ്റോയും റുസോയും ചേര്‍ന്ന് പഞ്ചാബിന് ശക്തമായ തുടക്കം നല്കി. ഒരു സിക്സും ഏഴ് ഫോറും അടിച്ച് 30 പന്തില്‍ 46 റണ്‍സെടുത്താമണ് ബെയര്‍സ്റ്റോ പുറത്തായത്. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് നേടി. തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും അര്‍ധസെഞ്ചുറി നേടിയ ഋതുരാജ് ഗെയിക്വാദ് ആണ് ടോപ് സ്കോറര്‍
- സൂര്യാഘാതമേറ്റ് വീണ്ടും മരണം; മലപ്പുറം സ്വദേശി മരിച്ചു സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെ വീണ്ടും സൂര്യാഘാതമേറ്റ് മരണം. മലപ്പുറം സ്വദേശിയാണ് സൂര്യാഘാതമേറ്റ് മരിച്ചത്. മലപ്പുറം പടിഞ്ഞാറ്റുമുറി സ്വദേശി മുഹമ്മദ് ഹനീഫയാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. വയലിൽ ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഇന്നലെയാണ് സൂര്യതപമേറ്റത്. ഇന്നലെ ഉച്ചയ്ക്ക് കുഴഞ്ഞുവീണ ഹനീഫയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.വ്യാഴാഴ്ച രാവിലെയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും
- മലപ്പുറത്ത് പ്ലസ് വൺ സീറ്റുകളുടെ എണ്ണം കൂട്ടി മലപ്പുറം ജില്ലയിൽ പ്ലസ് വൺ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാൻ സർക്കാർ തീരുമാനം. എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനം സീറ്റുകൾ വർധിപ്പിക്കും. സർക്കാർ സ്കൂളുകളിൽ 30 ശതമാനം സീറ്റുകൾ വർധിപ്പിക്കാനുമാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായത്. മലപ്പുറം ജില്ലയിൽ പ്ലസ് വൺ സീറ്റുകളുടെ എണ്ണം കുറവാണെന്ന പരാതി മുൻ വർഷങ്ങളിലും ഉയർന്നിരുന്നു. കഴിഞ്ഞവർഷം നിരവധി വിദ്യാർഥികൾക്ക് സീറ്റ് ലഭിക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ഇതോടെ പ്ലസ് വൺ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം മലപ്പുറത്തിന്
- ‘മനുഷ്യ ജീവനാണ് വലുത്, മിന്നൽ വേഗത്തിലുള്ള ടെസ്റ്റ് ആളെ കൊല്ലാനുള്ള ലൈസൻസ് നൽകൽ’: കെ ബി ഗണേഷ് കുമാർ കേരളത്തിൽ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ പ്രതിഷേധം തുടരുന്നതിനിടെ ഡ്രൈവിങ് സ്കൂളുകാര്‍ക്കെതിരെ മന്ത്രി കെബി ഗണേഷ് കുമാര്‍. ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും പ്രതിഷേധം കണ്ട് പിന്മാറില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. പരിഷ്കരണത്തിൽ നിന്നും പിന്മാറ്റം കോടതി പറഞ്ഞാൽ മാത്രം. മനുഷ്യ ജീവനാണ് വലുത്. നാല് മിനിറ്റ് കൊണ്ട് ലൈസൻസ് നൽകണമെന്ന് കോടതി പറഞ്ഞാൽ അനുസരിക്കും. ഇക്കാര്യത്തിൽ ഈഗോ ഇല്ല. മിന്നൽ വേഗത്തിലുള്ള ടെസ്റ്റ് ആളെ കൊല്ലാനുള്ള ലൈസൻസ് നൽകൽ. ഇലക്ട്രോണിക് വാഹനത്തിനായി ഇന്ത്യയിൽ പ്രത്യേക ലൈസൻസില്ലെന്നും
click on malayalam character to switch languages