1 GBP = 104.70
breaking news
- ലോകമെമ്പാടും ആതുരസേവന രംഗത്ത് പ്രവർത്തിക്കുന്നവരുടെ സമർപ്പണത്തിനും കഠിനാധ്വാനത്തിനും യുഎൻഎഫിന്റെ സ്നേഹാദരം; നാളെ നോട്ടിംഹാമിൽ യുഎൻഎഫ് നഴ്സസ് ഡേ ആഘോഷവും വാർഷിക കോൺഫെറെൻസിനോടും അനുബന്ധിച്ചു UNF ന്റെ തീം മ്യൂസിക് ലോഞ്ച് ചെയ്യുന്നു….
- യുക്മ നഴ്സസ് ഫോറം (UNF) ഇന്റർനാഷണൽ നഴ്സസ് ദിനാഘോഷം നാളെ നോട്ടിംഗ്ഹാമിൽ……. മുഖ്യാതിഥിയായി ട്രേസി പിൽച്ചേർ; ട്രേസി കെയ്ൻ ഹോണററി ഗസ്റ്റാകും
- യുകെയിലെ ക്നാനായ സമൂഹം പത്തൊൻപത്വർഷത്തെ സ്തുത്യർഹമായ സേവനത്തിനുശേഷം നാട്ടിലേക്ക് മടങ്ങുന്ന സജിയച്ചന് നൽകുന്ന വമ്പിച്ച യാത്രയയപ്പ് നാളെ മാഞ്ചസ്റ്ററിൽ…..
- ജോ ബൈഡന്റെ മുന്നറിയിപ്പിനിടെ ഇസ്രായേൽ ഒറ്റക്ക് നിൽക്കുമെന്ന പ്രസ്താവനയുമായി ബിന്യമിൻ നെതന്യാഹു
- ഇറാൻ പിടിച്ചെടുത്ത കപ്പലിലെ അഞ്ച് ഇന്ത്യക്കാരെ കൂടി വിട്ടയച്ചു; നയതന്ത്ര ചർച്ചകൾ തുടരുന്നതായി ഇന്ത്യ
- യുക്മ നഴ്സസ് ഫോറം (UNF) അന്താരാഷ്ട്ര നഴ്സസ് ദിനാചരണം ശനിയാഴ്ച്ച നോട്ടിംഗ്ഹാമിൽ…. പഠനക്ളാസ്സുകളോടൊപ്പം വർണ്ണപ്പകിട്ടാർന്ന കലാപരിപാടികളും…. എൻ എം സി രെജിസ്റ്റ്രാർ ആൻഡ് ചീഫ് എക്സിക്യു്ട്ടീവ് ആൻഡ്രിയ സാറ്റ്ക്ലിഫ്, ആർസിഎൻ റീജിയണൽ ഡയറക്ടർ എസ്റ്റെഫാനി ഡൺ, ആർസിഎൻ റീജിയണൽ ഓർഗനൈസർ സാം ഹാരിസ് തുടങ്ങിയവർ വിശിഷ്ടാതിഥികളാകും
- കേംബ്രിഡ്ജിൽ നിന്നുള്ള മലയാളി നേഴ്സ് മരണമടഞ്ഞു; വിട പറഞ്ഞത് കോട്ടയം സ്വദേശി മിനി മാത്യു
കേരളാപൂരം 2018 സ്പീക്കര്‍ ഉദ്ഘാടനം ചെയ്യും; യുക്മ ദശവര്‍ഷാഘോഷം ഉദ്ഘാടനം ചെയ്യാന്‍ തരൂരെത്തുന്നത് ഹെലികോപ്റ്ററില്‍
- Jun 28, 2018
എബി സെബാസ്റ്റ്യൻ
ലോകപ്രവാസി മലയാളികളുടെ അഭിമാനം വാനോളമുയര്‍ത്തുന്ന “കേരളാ പൂരം 2018” ജൂണ്‍ 30 ശനിയാഴ്ച്ച ബഹുമാനപ്പെട്ട കേരളാ നിയമസഭാ സ്പീക്കര്‍ ശ്രീ. പി ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്യുമെന്ന് യുക്മ ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് അറിയിച്ചു. കേരളാ പൂരം വേദിയില്‍ തന്നെ അന്നേ ദിവസം വൈകിട്ട് നടക്കുന്ന യുക്മ ദശവര്‍ഷാഘോഷങ്ങളുടെ ഉദ്ഘാടനം തിരുവനന്തപുരം എം.പി ശ്രീ ശശി തരൂരാണ്. ശ്രീ വി.ടി ബല്‍റാം എം.എല്‍.എ, റോഷി അഗസ്റ്റിന് എം.എല്‍.എ , ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗം ശ്രീ മാര്ട്ടിന് ഡേ, കായികലോകത്ത് യു.കെ മലയാളികളുടെ അഭിമാനം പ്രമുഖ ഫുഡ്ബോള്‍ ടീം ചെല്‍സിയുടെ വെല്‍നസ്സ് കണ്‍സള്‍ട്ടന്റ് വിനയ് മേനോന് എന്നിവര്‍ വിശിഷ്ടാതിത്ഥികളായി അന്നേ ദിവസം നടക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കും.
ഈ വര്‍ഷം നടക്കുന്ന വള്ളംകളിയ്ക്കും അനുബന്ധ പരിപാടികള്‍ക്കും “യുക്മ കേരളാ പൂരം 2018” എന്ന് നാമകരണം നല്കി ലോഗോ പ്രകാശനം നടത്തവേ കേരളാ സര്‍ക്കാരിന്റെ ക്യാബിനറ്റ് തലത്തില്‍ നിന്നുള്ള ഒരു പ്രതിനിധിയെ അതില്‍ പങ്കെടുക്കുന്നതിനായി അയയ്ക്കുമെന്ന് കേരളാ ടൂറിസം വകുപ്പ് മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന് വാഗ്ദാനം ചെയ്തിരുന്നതാണ്. കഴിഞ്ഞ വര്‍ഷം നവംബര്‍ മാസം ലണ്ടനില്‍ നടന്ന വേള്‍ഡ് ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുക്കാന്‍ ടൂറിസം മന്ത്രിയെത്തിയപ്പോള്‍ ലണ്ടനിലെ താജ് ഹോട്ടലില്‍ വച്ചായിരുന്നു ലോഗോ പ്രകാശനം നടത്തിയത്. തുടര്‍ന്ന് യുക്മ ദേശീയ ജനറല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗ്ഗീസ് ഇക്കാര്യത്തില്‍ സര്‍ക്കാരുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു. സംസ്ഥാന ധനകാര്യവകുപ്പ് മന്ത്രിയും ആലപ്പുഴയില്‍ നിന്നുള്ള ജനപ്രതിനിധിയുമായ ശ്രീ തോമസ് ഐസക്കിനെ പങ്കെടുപ്പിക്കാനായി ക്ഷണിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന് ചില വ്യക്തിപരമായ അസൗകര്യമുണ്ടായതിനാല്‍ അവസാന നിമിഷം ഒഴിവാവുകയായിരുന്നു.
സ്പീക്കറുടെ വരവ് സംബന്ധിച്ച് അനിശ്ചിതത്വം നിലനിന്നിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ വിസ ബുധനാഴ്ച്ച ലഭിച്ചതോടെ “കേരളാ പൂരം 2018″ന് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. യുക്മയുടെ പ്രത്യേക ക്ഷണപ്രകാരമാണ് അദ്ദേഹം ബ്രിട്ടണിലെത്തുന്നത്. കേരളാ നിയമസഭയുടെ 22ാമത് സ്പീക്കറാണ് പി. ശ്രീരാമകൃഷ്ണന്. രണ്ടാം തവണ പൊന്നാനിയില്‍ നിന്നും നിയമസഭയിലെത്തിയ ശ്രീരാമകൃഷ്ണന്, സ്കൂള്‍ പഠനകാലത്ത് ബാലസംഘത്തിലൂടെയാണ് പൊതുരംഗത്തത്തെിയത്. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രസ്ഥാനങ്ങളിലൂടെ പ്രവര്‍ത്തിച്ച് സി.പി.എം സംസ്ഥാന കമ്മിറ്റിയിലത്തെി. എസ്.എഫ്.ഐ പാലക്കാട് ജില്ലാ പ്രസിഡന്റ്, കാലിക്കറ്റ് സര്‍വകലാശാല യൂനിയന്‍ ചെയര്മാന്, സിന്‍ഡിക്കേറ്റംഗം, ഡി.വൈ.എഫ്.ഐ മലപ്പുറം ജില്ലാ സെക്രട്ടറി, അഖിലേന്ത്യാ പ്രസിഡന്റ്, വേള്‍ഡ് ഡെമോക്രാറ്റിക് ഫെഡറേഷന് ഏഷ്യന്‍ പസഫിക് മേഖല കണ്‍വീനര്‍, കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റംഗം, സെനറ്റംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.
കേരളാ പൂരത്തിന്റെ വേദിയില്‍ തന്നെ നടത്തപ്പെടുന്ന യുക്മ ദശവര്‍ഷാഘോഷത്തിന്റെ ഉദ്ഘാടനത്തിനായി ശ്രീ ശശി തരൂര്‍ എത്തുന്നത് ഹെലികോപ്റ്ററിലാണ്. താല്‍ക്കാലിക ഹെലിപാഡിന്റെ ഒരുക്കങ്ങള്‍ തെംസ് വാട്ടറിന്റെ തന്നെ ഉടമസ്ഥതയിലുള്ള ഫാര്‍മൂര്‍ റിസര്‍വോയര്‍ പാര്ക്കിന് സമീപമുള്ള പുല്‍മൈതാനിയില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. വൈകിട്ട് ആറ് മണിയോടെയാവും ശശി തരൂര്‍ കേരളാ പൂരം വേദിയിലെത്തുന്നത്. ലോകമറിയപ്പെടുന്ന നയതന്ത്രജ്ഞനും എഴുത്തുകാരനും പ്രഭാഷകനുമൊക്കെയായ ശശി തരൂരിന്റെ പ്രസംഗം റിപ്പോര്‍ട്ട് ചെയ്യുന്നതിനായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഉള്പ്പെടെയുണ്ടാവുമെന്ന പ്രതീക്ഷയാണ് സംഘാടകര്‍ക്കുള്ളത്.
യുവരാഷ്ട്രീയ നേതാക്കള്‍ക്കിടയില്‍ ശ്രദ്ധേയനും സാമൂഹിക മാധ്യമ രംഗത്തെ നിറസാന്നിധ്യവുമാണ് ശ്രീ. വി ടി ബല്‍റാം എം.എല്‍.എ. പഠനവും രാഷ്ട്രീയവും വിജയകരമായി എങ്ങനെ മുന്നോട്ട് കൊണ്ടുപോകാമെന്നുള്ളത് സ്വന്തം ജീവിതത്തിലൂടെ പ്രായോഗികമായി കാണിച്ചു തന്നിട്ടുള്ള വ്യക്തിയാണ് ബല്‍റാം. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ നിന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഒന്നാം റാങ്കോടെ 1998ല്‍ കെമിസ്ട്രി ബിരുദം, തൃശൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗില്‍ ബി.ടെക് ബിരുദം, കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസിലെ ഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് എം.ബി.എ. ബിരുദം, തൃശൂര്‍ ഗവ. ലോ കോളേജില്‍ നിന്ന് എല്‍.എല്‍.ബി. ബിരുദം എന്നിവയില്‍ ഉന്നതവിജയം. കുറച്ചുകാലം തൃശൂര്‍ ബാറില്‍ അഭിഭാഷകനായി പ്രാക്റ്റീസ് ചെയ്തു.
കെ.എസ്.യു. സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരണമായ ‘കലാശാല’യുടെ ചീഫ് എഡിറ്റര്‍, കാലിക്കറ്റ് സര്‍വ്വകലാശാല സെനറ്റ് അംഗം, യൂണിവേഴ്സിറ്റി യൂണിയന് കൗണ്‍സിലര്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നീ നിലകളില്‍ വിദ്യാര്‍ത്ഥി, യുവജന സംഘടനാ പ്രവര്‍ത്തന കാലത്ത് പ്രവര്‍ത്തിച്ചു. കെ.പി.സി.സി.എക്സിക്യൂട്ടീവിലെ പ്രത്യേക ക്ഷണിതാവാണ്. നിലവില്‍ തൃത്താല നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എ. കൊച്ചിന് ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല സെനറ്റ് അംഗം, സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ട്രെയിനിംഗ് അംഗം, സ്റ്റേറ്റ് ഫുഡ് അഡ്വൈസറി കൗണ്‍സില്‍ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ച് വരുന്നു.
യു.കെയിലെ പുതിയ കാലഘട്ടത്തിലെ കുടിയേറ്റ മലയാളികള്‍ക്കിടയില്‍ ഏറ്റവുമധികം ആളുകളുമായി വ്യക്തിപരമായി അടുപ്പമുള്ള രാഷ്ട്രീയ നേതാക്കളിലൊരാളാണ് റോഷി അഗസ്റ്റിന് എം.എല്‍.എ. സ്കൂള്‍ തലം മുതല്‍ മികച്ച പൊതു പ്രവര്‍ത്തകനായിരുന്നു റോഷി. ഇടക്കോലി ഗവണ്മെന്റ് ഹൈസ്കൂളിലെ ലീഡറായാണ് പ്രവര്‍ത്തനം ആരംഭിച്ചത്. പാലാ സെന്റ് തോമസ് കോളേജിലെത്തിയപ്പോള്‍ കോളേജ് യൂണിയന് ചെയര്‍മാനുമായി. കെ.എസ്.സി യുടെ സംസ്ഥാന സെക്രട്ടറി, പ്രസിഡന്റ് എന്ന നിലയില്‍ പ്രവര്‍ത്തിച്ചു. കേരളകോണ്‍ഗ്രസ് പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.
കെ എസ്.സിയുടെ സംസ്ഥാന പ്രസിഡന്റായിരുന്നപ്പോള്‍ കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ സൈക്കിളില്‍ നടത്തിയ യാത്ര രാഷ്ട്രീയ ശ്രദ്ധ പിടിച്ചു പറ്റി.അ യാത്രയിലാണ്,ഇടുക്കിയില്‍ മെഡിക്കല്‍കോളേജ് വേണമെന്ന ആവശ്യം ആദ്യമായി റോഷി ഉയര്‍ത്തിയത്.ഇടുക്കിയില്‍ മത്സരിക്കാനും എം എല്‍ എ ആകുവാനും മെഡിക്കല്‍കോളേജ് കൊണ്ടുവരുവാനും റോഷിക്ക് കഴിഞ്ഞത് വിധിയുടെ മുന്‍കാഴ്ച എന്നുവേണം കരുതാന്‍ ഇടുക്കി മണ്ഡലത്തെ തുടര്‍ച്ചയായി മൂന്നാം വട്ടമാണ് റോഷി പ്രതിനിധീകരിക്കുന്നത്. എല്ലാവരോടും സൗമ്യമായി പെരുമാറുകയും നാട്യങ്ങളില്ലാതെ ജനങ്ങളോടൊപ്പം നില്‍ക്കുകയും ചെയ്യുന്ന ജനപ്രതിനിധിയായ റോഷി നല്ലൊരു വോളിബോള്‍ കളിക്കാരനും കായികപ്രേമിയും മികച്ച സംഘാടകനും കൂടിയാണ്.
ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗമായ മാര്ട്ടിന് ഡേ എം.പിയാവും യു.കെ രാഷ്ട്രീയ രംഗത്ത് നിന്നും കേരളാപൂരത്തിന് പിന്തുണയേകാനെത്തുന്നത്. സ്ക്കോട്ടിഷ് നാഷണല്‍ പാര്‍ട്ടി നേതാവായ അദ്ദേഹം ഈസ്റ്റ് ഫാള്‍കിര്‍ക് മണ്ഡലത്തെയാണ് പാര്‍ലമെന്റില്‍ പ്രതിനിധീകരിക്കുന്നത്. സ്ക്കോട്ടിഷ് ലോക്കല്‍ കൗണ്‍സിലില്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച് ഒരു പതിറ്റാണ്ട് കാലം പ്രാദേശിക രാഷ്ട്രീയത്തില്‍ സജീവമായി പ്രവര്‍ത്തിച്ച് കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സിറ്റിങ് എംപിയെ പരാജയപ്പെടുത്തിയാണ് മാര്ട്ടിന് ഡേ പാര്‍ലമെന്റിലെത്തിയത്. മാര്‍ട്ടിന്റെ പ്രിയപത്നി മലയാളിയാണ്.
ഫുട്ബോള്‍ പ്രേമികളായ ലോകമലയാളികളുടെ ഇഷ്ട ക്ലബായ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ചെല്‍സി ടീമിലെ മലയാളിയെയാണ് കേരളാ പൂരം 2018″ ന്റെ ഭാഗമായ മത്സര വള്ളംകളിയുടെ ഗ്രാന്റ് ഫൈനലിന് ഫ്ലാഗ് ഓഫ് ചെയ്യാന്‍ ലഭിച്ചിരിക്കുന്നത്. ചെല്‍സി ഫുട്ബോള്‍ ടീമിന്റെ വെല്‍നെസ് കണ്‍സള്‍ട്ടന്റാണ് കൊച്ചിക്കാരനായ വിനയ് മേനോന്. ഫിസിക്കല്‍ എജ്യൂക്കേഷനില്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍നിന്ന് ബിരുദവും സ്പോര്‍ട്സ് സൈക്കോളജിയില്‍ എംഫിലും യോഗ സ്റ്റഡീസില്‍ പുതുച്ചേരി സര്‍വ്വകലാശാലയില്‍നിന്ന് പിജിയും നേടിയിട്ടുള്ള വിനയ് മേനോന് ജൂഡോയില്‍ കേരളത്തെ പ്രതിനിധീകരിക്കുകയും സംസ്ഥാനതലത്തില്‍ നിരവധി മെഡലുകള്‍ നേടുകയും ചെയ്തിട്ടുണ്ട്.
പുതുച്ചേരി സര്‍വ്വകലാശാലയിലെ പഠനത്തിനുശേഷം ഹിമാലയത്തിലെ റിഷികേശിലെ ഒരു റിസോര്‍ട്ടില്‍ സ്പാ മാനേജരായും ദുബായിലെ ജുമേര ഗ്രൂപ്പ് ഹോട്ടലില്‍ വെല്‍നെസ് മാനേജരായും തന്റെ കഴിവ് തെളിയിച്ച വിനയ് 2008ല്‍ കുടുംബവുമൊത്ത് ലണ്ടനിലേക്ക് താമസം മാറി. ഇംഗ്ലീഷ് ഫുട്ബോളില്‍ ചെല്‍സി കത്തിനില്‍ക്കുന്ന അക്കാലത്ത് ഒരു ദിവസം ടീം ഉടമയും റഷ്യന്‍ വ്യവസായിയുമായ റോമന്‍ അബ്രഹാമോവിച്ചിനെ കാണാന്‍ വിനയ് മേനോന് അവസരം ലഭിച്ചു. ആ കൂടിക്കാഴ്ചയ്ക്ക് ഒടുവില്‍ റോമന്‍ അബ്രഹാമോവിച്ചിന്റെ പേഴ്സണല്‍ കണ്‍സള്‍ട്ടന്റായി നിയമിച്ചുകൊണ്ടുള്ള ഉത്തരവാണ് ലഭിച്ചത്. രണ്ടുവര്‍ഷത്തോളം അബ്രഹാമോവിച്ചിന്റെ ആരോഗ്യപരിപാലകനായി ജോലി ചെയ്ത വിനയ് ലോകത്തെ വിവിധ രാജ്യങ്ങളിലേക്ക് നിരന്തരം അദ്ദേഹത്തിനൊപ്പം യാത്ര ചെയ്തു. പലപ്പോഴും കുടുംബത്തെ പിരിഞ്ഞിരിക്കേണ്ട സങ്കടം അബ്രഹാമോവിച്ചിനോട് പറഞ്ഞ വിനയ്ക്ക് മറ്റൊരു ഭാരിച്ച ഉത്തരവാദിത്വം നല്കി ലണ്ടനില്‍ തന്നെ തുടരാന്‍ അബ്രഹാമോവിച്ച് നിയോഗിക്കുകയായിരുന്നു. തന്റെ ഉടമസ്ഥതയിലുള്ള ചെല്‍സി ടീമിന്റെ വെല്‍നെസ് കണ്‍സള്‍ട്ടന്റായാണ് വിനയ് മേനോനെ നിയമിച്ചത്. ദിദിയര്‍ ദ്രോഗ്ബ, ജോണ്‍ ടെറി, ഫ്രാങ്ക് ലംപാര്‍ഡ് എന്നിവരൊക്കെ തകര്‍ത്തുകളിച്ച സീസണുകള്‍ മുതല്‍ വിനയ്, അവരുടെ ആരോഗ്യസംരക്ഷകനായി ചെല്‍സിയില്‍ ഉണ്ടായിരുന്നു. ഓരോ സീസണിലും ചെല്‍സിയില്‍ വന്നുംപോയുമിരുന്ന ലോകോത്തരതാരങ്ങളുമായി അടുത്ത ബന്ധമായിരുന്നു മലയാളികളുടെ ഈ അഭിമാനമായ വിനയ്യ്ക്കുണ്ടായത്. വിനയ് മേനോന്റെ യോഗപാഠങ്ങള്‍ ചെല്‍സിയുടെ മുന്നേറ്റത്തില്‍ നിര്‍ണായകമായിരുന്നുവെന്ന് കളിക്കാരും പരിശീലകരും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നതാണ്. ചെല്‍സി ബന്ധം കേരളത്തിലെ ഫുട്ബോള്‍ വളര്‍ച്ചയ്ക്കായി ഉപയോഗിക്കാനായി സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്നും വിനയ് മേനോന് രൂപകല്‍പ്പന ചെയ്യുന്ന പദ്ധതികള്‍ നടപ്പിലാക്കുന്നതിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.
പ്രവേശന കവാടത്തില്‍ പ്രവേശന നിരക്ക് ഈടാക്കി റിസ്റ്റ് ബാന്റ് നല്‍കുന്നതായിരിക്കും.
പ്രവേശന ഫീ: 2 പൗണ്ട് (5 വയസ്സിന് താഴെയുള്ളവര്‍ക്ക് പ്രവേശനം ഫ്രീ ആയിരിക്കും).
പാര്‍ക്കിംഗ്:
വിശാലമായ പാര്‍ക്കിങ് സൗകര്യം അന്നേ ദിവസം എത്തിച്ചേരുന്നവര്‍ക്കായി ഒരുക്കിയിട്ടുണ്ട്. 5000 കാറുകള്‍ പാര്‍ക്ക് ചെയ്യുന്നതിനായി പ്രത്യേക ഗ്രൗണ്ട് സംഘാടകസമിതി ക്രമീകരിച്ചിട്ടുണ്ട്. എത്തിച്ചേരുന്ന കാറുകള്‍ക്ക് പാര്‍ക്കിങിന് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്നതിന് 10ഓളും സെക്യുുരിറ്റിപാര്‍ക്കിങ് അറ്റന്റുമാര്‍ സ്ഥലത്ത് ഉണ്ടായിരിക്കുന്നതാണ്. സെക്യൂരിറ്റികള്‍ നല്കുന്ന നിര്‍ദ്ദേശം കാര്‍ പാര്‍ക്കിംഗിന് എത്തുന്നവര്‍ പാലിക്കേണ്ടതാണ്.
ടീമുകള്‍ എത്തിച്ചേരുന്ന ബസ്സുകളും കോച്ചുകളും പാര്‍ക്ക് ചെയ്യുന്നതിന് പ്രത്യേക സ്ഥലം ലഭ്യമാണ്. പരിപാടി നടക്കുന്ന സ്ഥലത്ത് നിന്നും അല്പദൂരം മാറിയാണ് കോച്ചുകളുടെ പാര്‍ക്കിങ് ക്രമീകരിച്ചിട്ടുള്ളത്. ഒരു കോച്ചിന് മുഴുവന്‍ ദിന പാര്‍ക്കിംഗിന് 10 പൗണ്ട് ഫീ നല്‍കേണ്ടതാണ്. കോച്ചുകളില്‍ വരുന്ന ആളുകളെ പരിപാടി നടക്കുന്ന സ്ഥലത്ത് ഇറക്കിയതിനു ശേഷമാണ് പാര്‍ക്കിംഗ് സ്ഥലത്തേയ്ക്ക് പോവേണ്ടത്.
കോച്ച് പാര്‍ക്കിംഗ് നടത്തേണ്ട സ്ഥലം:
Redbridge Park and Ride
OX1 4XG
മല്‍സരം നടക്കുന്ന വേദിയുടെ വിലാസം:
ഫാര്‍മൂര്‍ റിസര്‍വോയര്‍ ,
കുമ്നോര്‍ റോഡ്,
ഒക്സ്ഫോര്‍ഡ്
OX2 9NS
8 മണി മുതല്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം ആരംഭിക്കും. കൃത്യം 10 മണിയ്ക്ക് തന്നെ ഒന്നാം ഹീറ്റ്സ് മത്സരങ്ങള്‍ ആരംഭിക്കും. “കേരളാ പൂരം 2018”: കൂടുതല്‍ വിവരങ്ങള്‍ക്ക് മാമ്മന്‍ ഫിലിപ്പ്: 07885467034, റോജിമോന്‍ വര്‍ഗ്ഗീസ്: 07883068181 എന്നിവരെ ബന്ധപ്പെടേണ്ടതാണ്.
Latest News:
ലോകമെമ്പാടും ആതുരസേവന രംഗത്ത് പ്രവർത്തിക്കുന്നവരുടെ സമർപ്പണത്തിനും കഠിനാധ്വാനത്തിനും യുഎൻഎഫിന്റെ സ്ന...
യുക്മ നഴ്സസ് ഫോറം (UNF) ലോക നഴ്സസ് ദിനവുമായി ബന്ധപ്പെട്ടു മെയ് 11 ന് നോട്ടിംഗ്ഹാമിൽ വച്ച് നടത്തുന്...യുക്മ നഴ്സസ് ഫോറം (UNF) ഇന്റർനാഷണൽ നഴ്സസ് ദിനാഘോഷം നാളെ നോട്ടിംഗ്ഹാമിൽ……. മുഖ്യാതിഥിയായി ട്രേസി പിൽച...
അലക്സ് വർഗ്ഗീസ്(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) യുക്മ നഴ്സസ് ഫോറം (UNF) മെയ് 11 ശനിയാഴ്ച ...യുകെയിലെ ക്നാനായ സമൂഹം പത്തൊൻപത്വർഷത്തെ സ്തുത്യർഹമായ സേവനത്തിനുശേഷം നാട്ടിലേക്ക് മടങ്ങുന്ന സജിയച്ച...
യുകെയിലേക്കുള്ള ഏറ്റവും വലിയ മലയാളി കുടിയേറ്റത്തിന്റെ കാലഘട്ടത്തിൽ മലയാളി സമൂഹത്തോടൊപ്പം സഞ്ചരിക്കു...ജോ ബൈഡന്റെ മുന്നറിയിപ്പിനിടെ ഇസ്രായേൽ ഒറ്റക്ക് നിൽക്കുമെന്ന പ്രസ്താവനയുമായി ബിന്യമിൻ നെതന്യാഹു
തെൽ അവീവ്: യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ മുന്നറിയിപ്പിനിടെ ഇസ്രായേൽ ഒറ്റക്ക് നിൽക്കുമെന്ന പ്രസ്താവനയ...ഇറാൻ പിടിച്ചെടുത്ത കപ്പലിലെ അഞ്ച് ഇന്ത്യക്കാരെ കൂടി വിട്ടയച്ചു; നയതന്ത്ര ചർച്ചകൾ തുടരുന്നതായി ഇന്ത്യ
ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത ചരക്കുകപ്പലിലെ അഞ്ച് ഇന്ത്യക്കാരുൾപ്പെടെ ഏഴു ജീവനക്കാരെകൂടി മോചിപ്പിച്...യുക്മ നഴ്സസ് ഫോറം (UNF) അന്താരാഷ്ട്ര നഴ്സസ് ദിനാചരണം ശനിയാഴ്ച്ച നോട്ടിംഗ്ഹാമിൽ…. പഠനക്ളാസ്സുകളോടൊപ്പ...
അന്താരാഷ്ട്ര നഴ്സസ് ദിനാചരണത്തോട് അനുബന്ധിച്ച് യുക്മ നഴ്സസ് ഫോറം (UNF) സംഘടിപ്പിക്കുന്ന ആഘോഷ പരിപാ...കേംബ്രിഡ്ജിൽ നിന്നുള്ള മലയാളി നേഴ്സ് മരണമടഞ്ഞു; വിട പറഞ്ഞത് കോട്ടയം സ്വദേശി മിനി മാത്യു
കേംബ്രിഡ്ജിലെ മലയാളി നഴ്സ് മരണമടഞ്ഞു. കോട്ടയം കുറ്റിക്കലിലെ സൗത്ത് പാമ്പാടിയിലെ മിനി മാത്യു (46) ആ...ജീവൻ ട്രസ്റ്റിന് പുതുജീവൻ പകർന്ന് ആനുവൽ ജനറൽ ബോഡി സമാപിച്ചു. ചെയർപേഴ്സൺ ആയി സിബി തോമസ് സ്ഥാനമേറ്റു.
യുകെ മലയാളികൾക്കിടയിൽ അനുദിനം വർദ്ധിച്ചുവരുന്ന ഡൊമസ്റ്റിക് വയലൻസിനെ കുറിച്ച് അവബോധം നൽകുന്നതിനായി യ...
Post Your Comments Here ( Click here for malayalam )
Press Esc to close
Latest Updates
- യുകെയിലെ ക്നാനായ സമൂഹം പത്തൊൻപത്വർഷത്തെ സ്തുത്യർഹമായ സേവനത്തിനുശേഷം നാട്ടിലേക്ക് മടങ്ങുന്ന സജിയച്ചന് നൽകുന്ന വമ്പിച്ച യാത്രയയപ്പ് നാളെ മാഞ്ചസ്റ്ററിൽ….. യുകെയിലേക്കുള്ള ഏറ്റവും വലിയ മലയാളി കുടിയേറ്റത്തിന്റെ കാലഘട്ടത്തിൽ മലയാളി സമൂഹത്തോടൊപ്പം സഞ്ചരിക്കുകയും അവരുടെ ജീവിതത്തിന്റെ എല്ലാ അവസ്ഥകളിലും ക്രിസ്തുവിന്റെ സാന്നിധ്യം പകർന്നുനൽകുകയും ചെയ്ത റവ. ഫാ. സജി മലയിൽ പുത്തൻപുരയിൽ 19 വർഷത്തെ സ്തുത്യർഹമായ സേവനത്തിനുശേഷം നാട്ടിലേക്ക് മടങ്ങുമ്പോൾ അദ്ദേഹത്തിന് വമ്പിച്ച യാത്രയയപ്പ് നൽകാനൊരുങ്ങുകയാണ് യുകെയിലെ ക്നാനായ കത്തോലിക്കാ വിശ്വാസി സമൂഹം. ക്നാനായ സമൂഹം നേതൃത്വം കൊടുക്കുന്ന യാത്രയയപ്പ് സമ്മേളന പരിപാടിയിൽ മാഞ്ചസ്റ്ററിലെ വിവിധ മലയാളി സമൂഹത്തിൻ്റെയും പിന്തുണയും സഹകരണവുമുണ്ട്. യുകെയിലേക്കുള്ള കുടിയേറ്റത്തിന്റെ ആദ്യഘട്ടങ്ങളിൽ നിരവധി പ്രതിസന്ധികളിലൂടെയായിരുന്നു
- ഗുജറാത്തിലും ഗുജറാത്തി ഭാഷ ഒഴിവാക്കി പ്രധാനമന്ത്രി; ഹിന്ദിയിൽ പ്രസംഗിക്കുന്നതിന് കാരണവുമുണ്ട് സ്വന്തം നാടായ ഗുജറാത്തിൽ 2014 മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നത് ഹിന്ദിയിൽ. ഔദ്യോഗിക പരിപാടികളിലും തെരഞ്ഞെടുപ്പ് റാലികളിലും ഇതാണ് പതിവ്. ഈ പ്രസംഗങ്ങളെല്ലാം ദൃശ്യ മാധ്യമങ്ങൾ തത്സമയം പ്രക്ഷേപണം ചെയ്യുന്നതിനാൽ ഇവയ്ക്കെല്ലാം ദേശീയ തലത്തിൽ ശ്രദ്ധ നേടാനും സാധിക്കുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഗുജറാത്തിലെ സൗരാഷ്ട്ര മേഖലയിൽ പലപ്പോഴായി എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇവിടെ ആറ് റാലികളിൽ പങ്കെടുത്തു. ആറിടത്തും അദ്ദേഹം ഹിന്ദിയിലാണ് സംസാരിച്ചത്. ഇടയ്ക്ക് ഒന്നോ രണ്ടോ വാക്യങ്ങൾ മാത്രമേ അദ്ദേഹം ഗുജറാത്തി
- ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡ് ഫൈനലിൽ; എതിരാളി ഡോര്‍ട്ട്മുണ്ട് ആവേശ പോരാട്ടത്തിൽ ബയേൺ മ്യുണിക്കിനെ തോൽപ്പിച്ച് റയൽ മാഡ്രിഡ് യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ. സെമിഫൈനൽ രണ്ടാം പാദത്തിൽ അവസാന നിമിഷത്തെ ഗോളുകളിലൂടെ 2-1നാണ് റയലിന്റെ ജയം. ഇരുപാദങ്ങളിലുമായി 4-3ന്റെയും. 68ആം മിനിറ്റിൽ ബയേണാണ് മുന്നിലെത്തിയത് .88,91 മിനിറ്റുകളിലെ ഹോസേലുവിന്റെ ഇരട്ട ഗോളിൽ തിരിച്ചടിച്ചു റയൽ ജയിച്ചു കയറി. ഫൈനലിൽ ബൊറൂസിയ ഡോർട്മുണ്ടാണ് റയലിന്റെ എതിരാളികൾ. ജൂണ്‍ രണ്ടിന് ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം. നേരത്തേ പി.എസ്.ജിയെ സെമിയില്‍ തകര്‍ത്ത ഡോര്‍ട്ട്മുണ്ടാണ് ഫൈനലില്‍ റയല്‍ മാഡ്രിഡിന്റെ
- അബ്ദുൽ റഹീമിന്റെ മോചനം; അഭിഭാഷകന് നൽകാനുള്ള പ്രതിഫലം കേരളത്തിൽ നിന്ന് സൗദിയിലെത്തിക്കാൻ ധാരണയായി സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് വിരാമം. വാദിഭാഗം അഭിഭാഷകന് നൽകാനുള്ള പ്രതിഫലം കേരളത്തിൽ നിന്ന് സൗദിയിലെത്തിക്കാൻ ധാരണയായതായി റിയാദിലെ നിയമസഹായ സമിതി അറിയിച്ചു. അബ്ദുറഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് വാദിഭാഗം അഭിഭാഷകനാണ് പ്രതിഭാഗത്തോട് ഏഴര ലക്ഷം റിയാൽ അഥവാ 1 കോടി 66 ലക്ഷത്തോളം രൂപ പ്രതിഫലം ആവശ്യപ്പെട്ടത്. തുടർ നടപടിക്രമങ്ങളിലേക്ക് കടക്കാൻ പ്രതിഫലം കൈമാറണം എന്നായിരുന്നു നിർദേശം. ഈ തുക നാട്ടിൽ നിന്ന് അയക്കണമെന്ന് നാട്ടിലെ സഹായസമിതിയോട് റിയാദിലെ നിയമസഹായ സമിതി
- ഇരുകൈകളും നഷ്ടപ്പെട്ട ചെന്നൈ സ്വദേശിക്ക് ഒടുവിൽ ഡ്രൈവിങ് ലൈസൻസ്; തൻസീറിന് സ്വപ്നസാഫല്യം ഇരുകൈകളും നഷ്ടപ്പെട്ട ചെന്നൈ സ്വദേശിക്ക് ഒടുവിൽ ഡ്രൈവിങ് ലൈസൻസ് ലഭിച്ചു. ശാരീരിക വെല്ലുവിളികൾ നേരിടുന്നതിനാൽ രൂപമാറ്റം വരുത്തിയ വാഹനത്തിലാണ് ലൈസൻസ് എന്ന സ്വപ്നം തൻസീർ സാക്ഷാത്കരിച്ചത്. തൻസീറിന്റെ സന്തോഷത്തിൽ പങ്കുചേരുകയാണ് കുടുംബവും ചെന്നൈയിലെ ട്രാൻസ്പോർട്ട് അധികൃതരും. ഇരുകൈകളും ഇല്ലാത്ത ജിലുമോൾ എന്ന ഇടുക്കി സ്വദേശിനിക്ക് മുമ്പ് ലൈസൻസ് ലഭിച്ചിട്ടുണ്ട്. കുട്ടിക്കാലത്ത് ഉണ്ടായ അപകടത്തിലാണ് ചെന്നൈ സ്വദേശിയായ തൻസീറിന് ഇരുകൈകളും നഷ്ടമായത്. ജീവിത സാഹചര്യങ്ങളോട് മല്ലിടുമ്പോഴും തന്റെ സ്വപ്നങ്ങളെ ഉപേക്ഷിക്കാൻ തയ്യാറാല്ലായിരുന്നു ഈ മുപ്പതുകാരൻ. തന്റെ സ്വപ്നത്തിന് പിന്നാലെ
click on malayalam character to switch languages