1 GBP = 104.15
breaking news

മഹാരാജാസിലെ എസ്എഫ്‌ഐയെ ഒരു പാഠം പഠിപ്പിക്കുക എന്നത് ഉദ്ദേശം; കൊലപാതകം ചെയ്യുന്നതില്‍ വിദഗ്ധരെ വിട്ടുതരാന്‍ പോപുലര്‍ ഫ്രണ്ടിനോട് ആവശ്യപ്പെട്ടു; മുഹമ്മദിന്റെ മൊഴി ഇങ്ങനെ

മഹാരാജാസിലെ എസ്എഫ്‌ഐയെ ഒരു പാഠം പഠിപ്പിക്കുക എന്നത് ഉദ്ദേശം; കൊലപാതകം ചെയ്യുന്നതില്‍ വിദഗ്ധരെ വിട്ടുതരാന്‍ പോപുലര്‍ ഫ്രണ്ടിനോട് ആവശ്യപ്പെട്ടു; മുഹമ്മദിന്റെ മൊഴി ഇങ്ങനെ

കൊച്ചി: അഭിമന്യുവിന്റെ കൊലപാതകത്തിലെ ഒന്നാം പ്രതിയായ മുഹമ്മദിന്റെ മൊഴി പുറത്ത്. മഹാരാജാസ് കോളെജിലെ ചുവരെഴുത്ത് നടത്താന്‍ ക്യാമ്പസ് ഫ്രണ്ട് തീരുമാനിച്ചിരുന്നു. എന്ത് വിലകൊടുത്തും അത് നടത്തണമെന്നുറച്ചു. ഇതേത്തുടര്‍ന്ന് കൊലപാതകം നടത്തുന്നതില്‍ വിദഗ്ധരെ പോപ്പുലര്‍ ഫ്രണ്ടിനോട് മുഹമ്മദ് ആവശ്യപ്പെട്ടു.

അഭിമന്യുവിനെ കൊല്ലുന്നതിന് മൂന്ന് ദിവസം മുമ്പുതന്നെ ആരെയെല്ലാം ആക്രമിക്കാം എന്നതിനേക്കുറിച്ച് തീരുമാനിച്ചു. ആരെല്ലാം എതിര്‍ത്താലും ആക്രമണം ഉണ്ടാകുമെന്ന് ഉറപ്പിച്ചു. വര്‍ഗീയ ചുവരെഴുത്ത് തുടരാന്‍ അഭിമന്യു അനുവദിക്കാത്തതിനേത്തുടര്‍ന്ന് രാത്രി ഒരുമണിയോടെ കൊലപാതകമാണ് എസ്എഫ്‌ഐയെ നിലയ്ക്ക് നിര്‍ത്താന്‍ മാര്‍ഗം എന്ന് കണ്ടെത്തിയത്. താന്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് കൂടുതല്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ എത്തിയത്. മറ്റൊരു മുഹമ്മദാണ് അഭിമന്യുവിന്റെ നെഞ്ചിലേക്ക് കത്തിയാഴ്ത്തിയത് എന്നും ഒന്നാം പ്രതിയായ മുഹമ്മദ് എന്ന മുഹമ്മദ്അലി പറഞ്ഞു.

ഇനിയും ഒമ്പത് ആളുകള്‍കൂടി പിടിയിലാകാനുണ്ട്. ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ പ്രതികളേക്കുറിച്ച് വിവരം ലഭിക്കുമെന്നും പൊലീസ് പ്രതീക്ഷിക്കുന്നു. ഇന്ന് രാവിലെയാണ് മഞ്ചേശ്വരത്തുനിന്ന് ഇയാള്‍ പിടിയിലാകുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more