1 GBP = 104.15
breaking news

“എനിക്ക് നഷ്ടമായത് എന്റെ ബാല്യകാല സുഹൃത്തിനെയാണ്” വിതുമ്പിക്കരഞ്ഞു കൊണ്ട് ബിജു പറഞ്ഞു…. ജോംലാല്‍ പെരുമ്പിള്ളച്ചിറക്ക് കണ്ണീരോടെ മാഞ്ചസ്റ്റര്‍ നിവാസികള്‍ ഇന്നലെ യാത്രാമൊഴിയേകി….

“എനിക്ക് നഷ്ടമായത് എന്റെ ബാല്യകാല സുഹൃത്തിനെയാണ്” വിതുമ്പിക്കരഞ്ഞു കൊണ്ട് ബിജു പറഞ്ഞു…. ജോംലാല്‍ പെരുമ്പിള്ളച്ചിറക്ക് കണ്ണീരോടെ മാഞ്ചസ്റ്റര്‍ നിവാസികള്‍ ഇന്നലെ യാത്രാമൊഴിയേകി….

ടോം ജോസ് തടിയംപാട്

കഴിഞ്ഞ മാസം 24ാം തിയതി വൈകുന്നേരം ഹൃദയാഘാതം മൂലം മരിച്ച ജോംലാല്‍ പെരുമ്പിള്ളച്ചിറക്ക് ഇന്നലെ മാഞ്ചസ്റ്റര്‍ സമൂഹം കണ്ണിരില്‍ കുതിര്‍ന്ന വിടവാങ്ങല്‍ നല്‍കി.

“എന്റെ ബാലൃകാല സുഹൃത്തായിരുന്ന ബോബന്റെ (ജോംലാല്‍) മരണം എനിക്ക് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു” എന്ന് മാഞ്ചസ്റ്റര്‍ മലയാളി സമൂഹത്തെ പ്രതിനിധികരിച്ചു സംസാരിച്ച ബിജു ആന്റണി കരഞ്ഞു കൊണ്ടു പറഞ്ഞു. ആര്‍ക്ക് എന്ത് സഹായം ചെയ്യാനും ജോംലാല്‍ മുന്‍പില്‍ ഉണ്ടായിരുന്നു. മാഞ്ചസ്റ്റര്‍ വിശ്വാസി സമൂഹത്തില്‍ വരുന്ന പുരോഹിതരെ എവിടെ കൊണ്ടു പോയി വിടുന്നതിനും ജോംലാല്‍ ഒരിക്കലും മടികാണിച്ചിരുന്നില്ലായെന്ന് ബിജു പറഞ്ഞു .

ജോംലാലിന്റെ കുടുബത്തെ പ്രതിനിധീകരിച്ചു സംസാരിച്ച കസിന്‍ എലിസബത്ത് കുടുംബത്തിനു ഒരു നല്ല മനുഷ്യനെയും, ഫാമിലിമാനെയുമാണ് നഷ്ടമായത് എന്ന് പറഞ്ഞു. സ്ഥിരമായി പള്ളിയില്‍ പോകുകയും പള്ളിയുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കുകയും ചെയ്യുന്ന ആളായിരുന്നു ജോംലാല്‍ പെരുമ്പിള്ളച്ചിറയെന്നു ഫാദര്‍ തോമസ് തൈകൂട്ടം പ്രസംഗത്തില്‍ അനുസ്മരിച്ചു .

കഴിഞ്ഞ ജൂലൈ മാസത്തില്‍ ജോംലാലും കുടുബവും ലൂര്‍ദ്ദിനു തീര്‍ത്ഥയാത്ര പോയിരുന്നു. ഇംഗ്ലണ്ടിന്റെ പല പ്രദേശങ്ങളില്‍ ഉള്ളവര്‍ ആ യാത്രയില്‍ ജോംലാലിനോടൊപ്പം ഉണ്ടായിരുന്നു. ആ പോയ സുഹൃത്തുക്കള്‍ എല്ലാം തന്നെ ജോംലാലിനു വിട നല്‍കാന്‍ എത്തിയിരുന്നു.

വൈകുന്നരം 5 മണിക്ക് ജോംലാലിന്റെ മൃതദേഹവും വഹിച്ചു കൊണ്ട് ഫ്യൂണറല്‍ ഡയറക്ടറിന്റെ വാഹനം മാഞ്ചസ്റ്റര്‍ സെന്റ് ആന്റണിസ് പള്ളിയില്‍ എത്തിയപ്പോള്‍ തന്നെ പള്ളിയും പരിസരവും ആളുകളെ കൊണ്ട് നിറഞ്ഞിരുന്നു. പിന്നിട് നടന്ന കുര്‍ബാനക്കും മറ്റു ചടങ്ങുകള്‍ക്കും ഫാദര്‍ ലോനപ്പന്‍ അരങ്ങാശ്ശേരി നേതൃത്വം കൊടുത്തു. 6 പുരോഹിതര്‍ സഹ കാര്‍മ്മികന്‍മാരായി ഉണ്ടായിരുന്നു. വിവിധ സംഘടനകള്‍ മൃതദേഹത്തില്‍ റീത്ത് സമര്‍പ്പിച്ചു ആദരിച്ചു. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെയ്ക്ക് വേണ്ടിയും റീത്ത് സമര്‍പ്പിച്ചു .

മൃതദേഹം ഇന്ന് രാവിലെ നാട്ടിലേക്കു കൊണ്ടു പോകും പിന്നിട് സ്വദേശമായ കോതമംഗലം ചെലാട് പള്ളിയില്‍ സംസ്‌കരിക്കും. ജോംലാലിന് ഭാര്യയും മൂന്നു വയസുള്ള കുട്ടിയുമുണ്ട്. ഒരു സഹോദരനും അപ്പനും അമ്മയും അടങ്ങുന്ന കുടുംബമാണ് ജോംലാലിന്റേത്.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more