മിലാൻ: ലോകം ലാ സ്കാല ഓപറ ഹൗസിലേക്ക് ഉറ്റുനോക്കിയ ആേഘാഷരാവിൽ വിശ്വഫുട്ബാളിെൻറ താരകുമാരനായി വീണ്ടും ലയണൽ മെസ്സി. ലോകത്തെ ഏറ്റവും മികച്ച ഫുട്ബാൾ താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് പുരസ്കാരത്തിലേക്ക് കളിയുടെ ചക്രവർത്തിക്ക് ഇത് ആറാമൂഴം.
ലിവർപൂളിെൻറ പ്രതിരോധത്തിൽ പടുകോട്ടകെട്ടിയ പകിട്ടുമായി നെതർലൻഡ്സ് താരം വിർജിൽ വാൻ ദെയ്ക് ഇക്കുറി ലോക ഫുട്ബാളറായേക്കുമെന്ന കണക്കുകൂട്ടലുകൾ ഡ്രിബ്ൾ ചെയ്തു കയറിയാണ് മെസ്സിയുടെ അനിതരസാധാരണമായ പന്തടക്കവും പ്രഹരശേഷിയും വീണ്ടും വിശ്വപുരസ്കാരത്തിെൻറ പ്രഭയിലേറിയത്. ബാഴ്സലോണയുടെ മുന്നണിയിൽ അസാമാന്യമായി തേരുതെളിച്ച മികവാണ് അർജൻറീനക്കാരന് തുണയായത്. ആധുനിക ഫുട്ബാളിലെ ഗോളടിവേട്ടയിൽ കടുത്ത എതിരാളിയായ ക്രിസ്റ്റ്യാനോ റൊണാൾഡോയും വാൻ ദെയ്കിനൊപ്പം മെസ്സിയുടെ മിടുക്കിന് പിന്നിലായി.
വനിതകളിൽ മികച്ച താരമായി അമേരിക്കയുടെ മേഗൻ റപീനോ തെരെഞ്ഞടുക്കപ്പെട്ടു. ലിവർപൂളിനെ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് നയിച്ച യുർഗൻ േക്ലാപ്പിനാണ് മികച്ച പരിശീലകനുള്ള പുരസ്കാരം. പെപ് ഗാർഡിയോളയെയും ആന്ദ്രേ പോഷറ്റിനോയെയും പിന്തള്ളിയാണ് േക്ലാപ്പ് ലോകത്തെ മികച്ച കോച്ചിനുള്ള പുരസ്കാരത്തിൽ മുത്തമിട്ടത്. മികച്ച ഗോളിനുള്ള പുഷ്കാസ് അവാർഡ് ഹംഗറിയുടെ കൗമാര താരം ഡാനിയേൽ സോറി സ്വന്തമാക്കി.
മികച്ച വനിതാ ഗോൾകീപ്പറായി നെതർലൻഡ്സ് ദേശീയ ടീം ഗോളി സാറി വാൻ വീനേൻഡാൽ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ഫുട്ബാൾ ആരാധകനുള്ള പുരസ്കാരം അന്ധനായ മകൻ നിേക്കാളിന് ഗാലറിയിൽ കളി വിവരിച്ചു കൊടുത്ത ബ്രസീലുകാരി സിൽവിയ ഗ്രീക്കോ സ്വന്തമാക്കി. ഫെയർേപ്ല അവാർഡ് മാഴ്സലോ ബിയൽസക്കും ലീഡ്സ് യുനൈറ്റഡ് ടീമിനുമാണ്. മികച്ച ഗോളിയായി ലിവർപൂളിെൻറ ബ്രസീലിയൻ താരം അലിസൺ തെരഞ്ഞെടുക്കപ്പെട്ടു. വനിതാ പരിശീലകക്കുള്ള പുരസ്കാരം ജിൽ എല്ലിസിനാണ്.
click on malayalam character to switch languages