1 GBP = 104.15
breaking news
- കാൻസർ ചികിത്സയിൽ പുരോഗതി; ചാൾസ് രാജാവ് പൊതു ചുമതലകൾ പുനരാരംഭിക്കും
- റഷ്യൻ രഹസ്യാന്വേഷണ വിഭാഗത്തിന് സഹായം; രണ്ടു ബ്രിട്ടീഷ് യുവാക്കൾക്കെതിരെ കുറ്റം ചുമത്തി; മൂന്നുപേർ കസ്റ്റഡിയിൽ
- യു.എസിൽ ഇന്ത്യൻ വിദ്യാർഥികൾ സുരക്ഷിതരെന്ന് അംബാസിഡർ
- ഗസ്സയിൽ നിന്ന് ബോംബുകൾ ഉൾപ്പടെയുള്ള അവശിഷ്ടങ്ങൾ നീക്കണമെങ്കിൽ 14 വർഷമെടുക്കുമെന്ന് വിദഗ്ധർ
- നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കും; ആദ്യപടി ഗോത്രത്തലവന്മാരുമായി ചർച്ച
- ഇന്റര്‍മീഡിയേറ്റ് പരീക്ഷയില്‍ തോല്‍വി; തെലങ്കാനയില്‍ ഏഴ് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു
- മണിപ്പൂര്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും; തൃശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ്
ചുട്ടുപഴുപ്പിക്കുന്ന വോട്ടുപെട്ടിയന്ത്രങ്ങളിലെ മുദ്രാവാക്യങ്ങൾ. കാരൂർ സോമൻ
- Mar 31, 2019
ചുട്ടുപൊള്ളുന്ന വെയിലിൽ ചൂടപ്പം പോലെ വിറ്റഴിച്ചുകൊണ്ടിരിക്കുന്ന രണ്ട് ഉത്പന്നങ്ങളാണ് നമ്മുടെ ശാസ്ത്രജ്ഞന്മാർ വികസിപ്പിച്ചെടുത്ത വെളുത്ത മേഘങ്ങളിലൂടെ പാഞ്ഞുപോയ അമൂല്യ നിധിയായ ഉപഗ്രഹമിസൈൽ പരീക്ഷണം. മറ്റൊന്ന് ബാലക്കോട്ടേ ആക്രമണം. ഇത് ഭീകര താവളമോ, മലയോ, മരുഭൂമിയോ, മരിച്ചവരുടെ എണ്ണമോ അതെല്ലാം ഇപ്പോഴും സംശയത്തിന്റ നിഴലിലാണ്. അധികാര മരത്തണലിലിരുന്ന് മരത്തിലെ കായ്‌കനി പറിച്ചെടുത്തു വിശപ്പടക്കിയതുപോലെയായി കാര്യങ്ങൾ. രാജ്യ൦ ചുട്ടുപൊള്ളുന്ന പ്രശ്നങ്ങളിൽ നിൽക്കുമ്പോഴാണ് ഒരല്പം ആശ്വാസത്തിനായി മരത്തണലിൽ പോയത്. ആരും കരുതിയില്ല മരത്തിന്റ ചുവട്ടിലിരുന്ന ആൾ പെട്ടെന്ന് മരമുകളിൽ കയറുമെന്ന്. കോലാടുമ്പോൾ കുരങ്ങാടും എന്നൊരു ചൊല്ലുണ്ട്. ഇത് കണ്ടിട്ടാണോ പ്രതിപക്ഷ പാർട്ടി പറഞ്ഞത് നാടക ദിനത്തിലെ ഏറ്റവും വലിയ കോമാളി വേഷം ജനങ്ങൾ കണ്ടുവെന്ന്. സിനിമയിൽ കോമാളി വേഷങ്ങൾ കെട്ടിയാടുന്നവർ എന്തിന് പാർലമെന്റിൽ പോകുന്നുവെന്ന് ഒരു നേതാവ് ചോദിച്ചപ്പോൾ തണുത്ത മരവിച്ചിരുന്ന ചിലരുടെ രക്തഞ്ഞരമ്പുകൾ മുറുകിയതും നമ്മൾ കണ്ടു.
മനുഷ്യർക്ക് പ്രായം കൂടുന്തോറും അനുഭവപാഠങ്ങൾ ധാരാളമെന്നാണ് നമ്മൾ ധരിച്ചിരിക്കുന്നത്. മരണക്കുഴിയിലേക്കു കാലും നീട്ടിയിരിക്കുന്നവർ അധികാരത്തിലെത്തിയാൽ അവരുടെ മനസ്സ് വയസ്സാകുന്തോറും കുട്ടികളുടെതെന്ന് ഇപ്പോഴാണ് മനസ്സിലായത്. അതിനെ നമുക്ക് മീശ നരച്ചാലും ആശ നശിക്കില്ല എന്ന പ്രയോഗംകൊണ്ട് നേരിടാം. എന്നാലും നമ്മുടെ ശാസ്ത്രജ്ഞർ കണ്ടുപിടിച്ചു് ആകാശമേഘങ്ങളിലയച്ച ഉപഗ്രഹ മിസൈൽ മടങ്ങി വരുമോ, പൊട്ടിത്തകരുമോ എന്ന നിരാശ അവരിലെ നിശ്വാസവായുവിലും കാണാമായിരുന്നു. ആ വിജയ നിമിഷങ്ങൾ സന്തോഷകരമായിരുന്നു. അപ്പോഴിതാ നമ്മുടെ പ്രധാനമന്ത്രി ആ മേഘപാളികളിൽ നിന്നും ഒരു കഷണം വലിച്ചെടുത്തിട്ട് യൂ.പിയിലെ ഒരു തെരഞ്ഞെടുപ്പ് ഗോദയിലേക് വലിച്ചു നീട്ടി ആർത്തട്ടഹസിച്ചു പറഞ്ഞു. “രാജ്യ രക്ഷ തൻ്റെ കൈകളിൽ സുരക്ഷിതമാണ്. കാവൽക്കാരനാണ്. നിങ്ങൾ വോട്ടു തരണം”. അഞ്ചു് വർഷങ്ങൾ ഭരിച്ചിട്ടും പത്തു ലക്ഷത്തിന്റ കോട്ടണിഞ്ഞിട്ടും, ലോകം മുഴുവൻ ചുറ്റിയിട്ടും ആശ മാറിയില്ല. മറ്റൊരാൾക്ക് കസേര കൊടുക്കാനും തയ്യാറല്ല. ആ വാക്കുകൾ വിടർന്ന നേത്രങ്ങളോടെ ജനങ്ങൾ കേട്ടു. ജനങ്ങൾ ഉത്കണ്ഠകുലരും ദുരിതത്തിലുമെന്ന് ഈ പ്രധാനമന്ത്രിയറിഞ്ഞില്ല. അദ്ദേഹം തന്നെ സമ്മതിക്കുന്നു ജനം അരഷിതരാണ്. പഠിച്ച പണി പതിനെട്ട് നോക്കിയിട്ടും കഴിഞ്ഞ അഞ്ചു വർഷങ്ങൾ ഭരിച്ചിട്ടും ജനത്തെ രക്ഷപെടുത്താൻ സാധിച്ചില്ല. രക്ഷപെട്ടത് വൻകിട കച്ചവട മുതാളിമാരും, മാധ്യമ മുതലാളിമാരും അവർക്ക് കൂലിപ്പണി ചെയ്‌ത അധികാരികളുമാണ്. ഒരു തെരെഞ്ഞടുപ്പ് വേളയിൽ പ്രധാനമന്ത്രിക്ക് പെരുമാറ്റ ചട്ടങ്ങൾ ബാധകമല്ലേ? ഈ കമ്മീഷൻ എന്താണ് നോക്കുകുത്തിയാകുന്നത്?
സാധാരണ ജനം ചോദിക്കുന്നത് ശാസ്ത്രജ്ഞർ സുരക്ഷിതമായി വികസിപ്പിച്ചെടുത്ത ഉപഗ്രഹമിസൈൽ പുറം ലോകത്തോട് പറയുമ്പോൾ എന്താണ് ഒരു ശാസ്ത്രജ്ഞനെപ്പോലും ആ വേദിയിൽ കാണാതിരുന്നത്? അത് അവരോടുള്ള അവഗണനയല്ലേ? അവർ കണ്ടത്തിയ ഉപഗ്രഹമിസൈലിനു വോട്ടു ചോദിക്കുന്ന ഒരു പ്രധാനമന്ത്രിയെ ആദ്യമായി കാണുകയാണ്. ഈ വ്യക്തിയാണോ രാജ്യരക്ഷയെപ്പറ്റി പറയുന്നത്? ഒരു കർഷകൻ വിത്തും വളവുമിറക്കി രാപകൽ കഷ്ടപ്പെട്ടു വളർത്തിയെടുത്ത കാര്ഷികവിളവ് ഒരു കൊടുംകാറ്റിൽ തകരുന്നതുപോലെയായിരുന്നു ഈ ശാസ്ത്രജ്ഞന്മാരുടെ അവസ്ഥ.. വോട്ടിനുവേണ്ടിയുള്ള ഓരോരോ അജണ്ടകൾ. ഇതുപോലെ ചുട്ടു പഴുപ്പിക്കുന്ന രാഷ്ട്രീയ അജണ്ടകൾ കാലാകാലങ്ങളിലായി ഈ കൂട്ടർ ജനമധ്യത്തിൽ കത്തിക്കാറുണ്ട്. യൂ.പിയെ പോലെ മത ഭ്രാന്തുള്ള, മതത്തിന്റ പേരിൽ മനുഷ്യനെ കൊല്ലുന്ന സ്ഥലങ്ങളിൽ ഇതൊക്കെ കുറെ വിജയിക്കും. വിവേകമുള്ള ഒരു ജനം ഒരിക്കലും ഈ അജണ്ടകളിൽ വിഴുന്നവരല്ല. മതങ്ങളുടെ സനാതനമൂല്യങ്ങളെ തല്ലിത്തകർത്താണ് മതമേധവിയും രാഷ്ട്രീയ മേധാവിയും അരമനകളിൽ കൈകോർക്കുന്നത്. നല്ലൊരു ഭരണകർത്താവിനെ ജനം കാണേണ്ടത് സംശയത്തോടെ അവിശ്വാസത്തോടെ ആയിരിക്കരുത്.
രാജ്യ രക്ഷ സുരക്ഷിതമായ കൈകളിൽ ആയിരിന്നിട്ടാണോ നാല്പത് രാജ്യ രക്ഷ ഭടന്മാർ ഭീകരവാദികളാൽ കൊല്ലപ്പെട്ടത്? പട്ടാളക്കാരുടെ എത്രയോ താവളങ്ങളിൽ ഇവർ കടന്നു കയറുന്നു? ആരാണ് ഇവരെ അയച്ചത്? ഇതിൽ അധികാരത്തിലുള്ളവരുടെ പങ്ക് എന്താണ്? വീരമൃത്വ വരിച്ച തീരാദുഃഖത്തിൽ കഴിയുന്ന ആ കുടുംബങ്ങൾക്ക് എന്ത് ലഭിച്ചു? ഇതുപോലെ കാശ്മീരിൽ ദൈനംദിനം സുരക്ഷ ഭടന്മാർ കൊല്ലപ്പെടുകയല്ലേ? എന്നിട്ട് വീമ്പിളക്കുന്നു തൻ്റെ കൈകളിൽ രാജ്യ൦ സുരക്ഷിതമെന്ന്. ഇതിന് മുൻപും ഇതുപോലുള്ള നാടകങ്ങൾ രാജ്യ൦ കണ്ടിട്ടുണ്ട്. അത് “ബുദ്ധൻ ചിരിക്കുന്നു ” എന്ന പേരിൽ നടന്ന പൊക്രാൻ ആണവ പരീക്ഷണമാണ്. അന്നും സമരങ്ങളാലും മറ്റും രാജ്യ൦ പ്രതിസന്ധി നേരിട്ട സമയമായിരുന്നു. മുൻപുള്ള പരീക്ഷണങ്ങൾ, വിജയങ്ങൾ രാജ്യസുരക്ഷയുമായി ബന്ധപ്പെടുത്തി ആരും രാഷ്ട്രീയ അജണ്ടയായി ചുട്ടുപഴുപ്പിച്ചില്ല. ഈ പരിഷണങ്ങളെ രാഷ്ട്രീയ അജണ്ടയാക്കുന്നത് പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടാൻ വേണ്ടി മാത്രമാണ്. രാഷ്ട്രീയത്തിലെ കുതന്ത്രങ്ങൾ. കർത്തവ്യബോധമുള്ള ഒരു പ്രധാനമന്ത്രിക്ക് ചേർന്നതാണോ ഈ വാക്കുകൾ? അത് അദ്ദേഹത്തെ ദുർബലനാക്കുക്കുകയല്ലേ ചെയുന്നത്? ഒരു ശാസ്ത പരീക്ഷണത്തിൽ വിജയിച്ചതിന് അല്ലെങ്കിൽ മറ്റൊന്നിന്റ പേരിൽ വോട്ടു ചോദിക്കുന്നത് എത്ര ദയനീയമാണ്. ചുരുക്കത്തിൽ പട്ടാളക്കാരന്റെ രക്തവും, ശാസ്ത്രജ്ഞന്മാരുടെ കഠിനാധ്വാനവും മുദ്രാവാക്യങ്ങളാക്കി വോട്ടുപെട്ടി യന്ത്രം നിറക്കുന്ന ഇന്ത്യയിലെ ആദ്യ തെരഞ്ഞെടുപ്പ്. ഒരു പട്ടാളക്കാരനുപോലും സുരക്ഷിതത്വ൦ കൊടുക്കാൻ കഴിവില്ലാത്ത ആ പേരിൽ വോട്ടുപെട്ടി നിറക്കുന്ന പ്രധാനമന്ത്രി ഇന്ത്യയിലെ ജനത്തിന് എന്ത് സുരക്ഷ കൊടുക്കുമെന്നാണ് പറയുന്നത്?
രാജ്യസുരക്ഷ ഒരിക്കലും സമൂഹത്തിൽ അരക്ഷിതത്വ൦ വളർത്തുന്നവർക്ക് നടപ്പാക്കാൻ സത്യമല്ല. പാവങ്ങളുടെ ഉയർച്ചക്ക് വേണ്ടി, പട്ടിണി, ദാരിദ്ര്യം, തൊഴിലില്ലായ്‌മ, വിലക്കയറ്റം, ആത്മഹത്യകൾ, കൈക്കൂലി ഇങ്ങനെ സമൂഹത്തിൽ ചുട്ടു പൊള്ളുന്ന ധാരാളം വിഷയങ്ങളുണ്ട്. ഇതിനെയൊന്നും തുടച്ചുമാറ്റാനോ, അഭിസംബോധന ചെയ്യാനൊ കരുത്തില്ലാത്തവർ ഏത് പാർട്ടിക്കാരനായാലും ചുമലിലിരുന്ന് പാവങ്ങളുടെ ചെവി തിന്നുന്നവരാണ്. ഇന്ത്യയെ ലോകത്തെ നാലാമത്തെ മിസൈൽവേധ ശക്തിയാക്കി മാറ്റിയത് ഇന്ത്യൻ ശാസ്ത്രജ്ഞരാണ്. അവർക്കാവശ്യം ഭരണത്തിലുള്ളവരുടെ കരുതലും, പിന്തുണയുമാണ്. അവർക്ക് ചിലവാക്കുന്ന പണം ഇന്ത്യൻ ജനതയുടേതാണ് അല്ലാതെ ഒരു ഭരണാധികാരിയുടേതല്ല. അതിനപ്പുറം ശാസ്ത്രജ്ഞന്മാരിലെ ശാസ്ത്രജ്ഞനാകരുത്. വരികൾക്കിടയിൽ വായിക്കുമ്പോൾ എല്ലാം രംഗത്തും കാണുന്ന അധികാരാധിപത്യം ശാസ്ത്ര രംഗത്തും കണ്ടുവരുന്നു.
ഇന്ത്യൻ ദേശീയതക്കും ജനാധിപത്യത്തിനും മുറിവുണ്ടായിട്ട് കാലങ്ങൾ ഏറെയായി. ആ മുറിവ് ഉണങ്ങണമെങ്കിൽ നിലവിലുള്ള വ്യവസ്ഥിതിക്ക് മാറ്റമുണ്ടാകണം. ഒരു മാറ്റവും ആഗ്രഹിക്കാത്ത നമ്മുടെ പരമ്പരാഗതമായ വിശ്വാസം പോലെ നമ്മുടെ ജനാധിപത്യമൂല്യങ്ങൾ കാറ്റിൽ പരത്തുന്നതും അതിലെ സമ്പന്നരായ മുഖംമൂടികളാണ്. ഇവർ പാവങ്ങളുടെ രക്ഷകരായി വേഷംകെട്ടുമെങ്കിലും, ഇവർ ഏതു ജാതി മതത്തിൽ ജനിച്ചാലും ഇവരുടെ മനസ്സ് നിറയെ സവർണ്ണ വർഗ്ഗിയ-ഫാസിസമാണ്. ആകാശച്ചെരുവിൽ നിന്നും വലിച്ചെടുത്തു നാട്ടുകാർക്ക് കൊടുത്ത ആ ഒരു തുണ്ടു മിസൈൽ പാവങ്ങളുടെ വിശപ്പ് മാറ്റില്ല. ആദ്യം അവരുടെ വിശപ്പും പട്ടിണിയും മാറ്റു. എന്നിട്ട് പോരായോ ഈ പുരപ്പുറത്തെ പ്രസംഗം. അന്തഃപുരത്തിലെ സുഖഭോഗങ്ങളിൽ കഴിയുന്നവർ മറ്റുള്ളവർക്ക് വഴിമാറികൊടുക്കുന്നത് ഇന്ത്യയുടെ ഭാവിക്ക് നല്ലത്. എല്ലാം ശാസ്ത്രജ്ഞമാർക്കും അഭിനന്ദങ്ങൾ.
Karoor Soman
Latest News:
ഗ്രേറ്റ് ബ്രിട്ടൻ രൂപത വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നേതൃത്വ പരിശീലന ക്യാമ്പ്
ഷൈമോൻ തോട്ടുങ്കൽ ബിർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ...കാൻസർ ചികിത്സയിൽ പുരോഗതി; ചാൾസ് രാജാവ് പൊതു ചുമതലകൾ പുനരാരംഭിക്കും
ലണ്ടൻ: കാൻസർ ചികിത്സയിൽ കാര്യമായ പുരോഗതി കൈവരുന്നു, ചാൾസ് രാജാവ് അടുത്ത ആഴ്ച പൊതു ഇടപഴകലുകൾ പുനരാരം...റഷ്യൻ രഹസ്യാന്വേഷണ വിഭാഗത്തിന് സഹായം; രണ്ടു ബ്രിട്ടീഷ് യുവാക്കൾക്കെതിരെ കുറ്റം ചുമത്തി; മൂന്നുപേർ കസ...
ലണ്ടൻ: ലണ്ടനിലെ ഉക്രെയ്നുമായി ബന്ധപ്പെട്ട ഒരു ബിസിനസ് സ്ഥാപനത്തിലുണ്ടായ തീപിടുത്ത ആക്രമണത്തിന് ശേഷ...യു.എസിൽ ഇന്ത്യൻ വിദ്യാർഥികൾ സുരക്ഷിതരെന്ന് അംബാസിഡർ
വാഷിങ്ടൺ: യു.എസിൽ ഇന്ത്യൻ വിദ്യാർഥികൾ സുരക്ഷിതരാണെന്ന് ഇന്ത്യയിലെ യു.എസ് അംബാസിഡർ എറിക് ഗാർസെറ്റി. ...ഗസ്സയിൽ നിന്ന് ബോംബുകൾ ഉൾപ്പടെയുള്ള അവശിഷ്ടങ്ങൾ നീക്കണമെങ്കിൽ 14 വർഷമെടുക്കുമെന്ന് വിദഗ്ധർ
ഗസ്സ: ഇസ്രായേൽ ആക്രമണം മൂലം തകർന്ന് പോയ ഗസ്സയിൽ നിന്നും ബാക്കിയായ അവശിഷ്ടങ്ങൾ നീക്കണമെങ്കിൽ 14 വർഷമ...സൗത്ത് വെയിൽസിലെ ന്യൂപോർട്ട് സെന്റ് ജോസഫ് പ്രോപോസ്ഡ് മിഷനിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളും, മിഷൻ...
(ജീസൺ പീറ്റർ പിട്ടാപ്പിള്ളിൽ ,PRO,ന്യൂപോർട്ട് സെന്റ് ജോസഫ്സ് മിഷൻ ) കാത്തോലിക് സിറോ മലബാർ എപ്പാർ...നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കും; ആദ്യപടി ഗോത്രത്തലവന്മാരുമായി ചർച്ച
യമനിലെ ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നടപടികൾ ഉടൻ ആരം...ഇന്റര്‍മീഡിയേറ്റ് പരീക്ഷയില്‍ തോല്‍വി; തെലങ്കാനയില്‍ ഏഴ് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു
തെലങ്കാന സ്റ്റേറ്റ് ബോര്‍ഡ് ഓഫ് ഇന്റര്‍മിഡിയറ്റ് പരീക്ഷയില്‍ തോറ്റതിന്റെ വിഷമത്തില്‍ തെലങ്കാനയില്‍...
Post Your Comments Here ( Click here for malayalam )
Press Esc to close
Latest Updates
- ഗ്രേറ്റ് ബ്രിട്ടൻ രൂപത വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നേതൃത്വ പരിശീലന ക്യാമ്പ് ഷൈമോൻ തോട്ടുങ്കൽ ബിർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ലീഡർഷിപ് ക്യാമ്പ് സംഘടിപ്പിക്കുന്നു . മെയ് മാസം പത്താം തീയതി ആറ് മണി ക്ക് ആരംഭിച്ച് പന്ത്രണ്ടാം തീയതി 2 മണിക്ക് സമാപിക്കുന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്ന ലീഡർഷിപ്പ് ഡവലപ്മെന്റ് പ്രോഗ്രാം രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉത്ഘാടനം ചെയ്യും. നേതൃത്വ പരിശീലന രംഗത്ത് വ്യക്തി മുദ്ര പതിപ്പിക്കുകയും കാലങ്ങളായി ഈ മേഖലയിൽ പ്രവർത്തിക്കുകയും ചെയ്യുന്ന ഡോ ജാക്കി ജെഫ്റി, രൂപതാ പ്രോട്ടോ
- സൗത്ത് വെയിൽസിലെ ന്യൂപോർട്ട് സെന്റ് ജോസഫ് പ്രോപോസ്ഡ് മിഷനിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളും, മിഷൻ പ്രഖ്യാപനവും, സുവനീർ പ്രകാശനവും 2024 മെയ് 5 ന്. (ജീസൺ പീറ്റർ പിട്ടാപ്പിള്ളിൽ ,PRO,ന്യൂപോർട്ട് സെന്റ് ജോസഫ്സ് മിഷൻ ) കാത്തോലിക് സിറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടൺ രൂപതയിലെ ,സൗത്ത് വെയിൽസിലെ പ്രഥമ കത്തോലിക്കാ കമ്മ്യൂണിറ്റിയായ ന്യൂപോർട്ട് സെന്റ് ജോസഫ്സ് പ്രോപോസ്ഡ് മിഷൻ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളും, മിഷൻ പ്രഖ്യാപനവും, സുവനീർ പ്രകാശനവും 5 മെയ് 2024 നു ഭക്ത്യാദരപൂർവ്വം ന്യൂപോർട്ട് സെയിന്റ് ഡേവിഡ്സ് R.C പള്ളിയിൽ വച്ച് നടത്തപ്പെടുന്നു. തിരുനാളിനു മുന്നോടിയായി ഏപ്രിൽ 26 മുതൽ ഒൻപതു ദിവസത്തെ യൗസേപ്പിതാവിന്റെ നൊവേനയും ,
- നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കും; ആദ്യപടി ഗോത്രത്തലവന്മാരുമായി ചർച്ച യമനിലെ ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കും. ആദ്യപടിയായി യെമൻ ഗോത്രത്തലവന്മാരുമായി ചർച്ച നടക്കും. സേവ് നിമിഷ പ്രിയ ഫോറം അംഗങ്ങളുടെ ആഭിമുഖ്യത്തിലാവും. 12 വർഷങ്ങൾക്ക് ശേഷം നിമിഷയെ മാതാവ് പ്രേമകുമാരി ഇന്നലെ ജയിലിൽ എത്തിക്കണ്ടിരുന്നു. ആക്ഷൻ കൗൺസിൽ യോഗത്തിലും പങ്കെടുത്തു. ഗോത്രത്തലവന്മാരുമായുള്ള ചർച്ചയ്ക്ക് ശേഷമാകും തുടർനടപടികൾ സ്വീകരിക്കുക. യെമനിലെത്തിയ മാതാവ് പ്രേമകുമാരി മകളെ നേരിൽ കണ്ടിരുന്നു. 12 വർഷങ്ങൾക്കുശേഷമാണ് ഇവർ നേരിട്ടുകണ്ടത്. ഏറെ നേരം കാത്തുനിന്ന ശേഷം മകളെ കണ്ട
- ഇന്റര്‍മീഡിയേറ്റ് പരീക്ഷയില്‍ തോല്‍വി; തെലങ്കാനയില്‍ ഏഴ് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു തെലങ്കാന സ്റ്റേറ്റ് ബോര്‍ഡ് ഓഫ് ഇന്റര്‍മിഡിയറ്റ് പരീക്ഷയില്‍ തോറ്റതിന്റെ വിഷമത്തില്‍ തെലങ്കാനയില്‍ ഏഴ് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു. മരിച്ചവരില്‍ ഒരാള്‍ ആണ്‍കുട്ടിയും ആറ് പെണ്‍കുട്ടികളുമാണ്. കഴിഞ്ഞ 48 മണിക്കൂറിനുള്ളിലാണ് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തത്. വിവിധ സ്ഥലങ്ങളിലായാണ് ഏഴ് മരണങ്ങളും സംഭവിച്ചിരിക്കുന്നത്. തെലങ്കാന ബോര്‍ഡ് ഓഫ് ഇന്റര്‍മീഡിയറ്റ് പരീക്ഷകളുടെ ഒന്നാം വര്‍ഷ, രണ്ടാം വര്‍ഷ ഫലങ്ങള്‍ കഴിഞ്ഞ ബുധനാഴ്ചയാണ് പ്രഖ്യാപിച്ചത്. ഫലം വന്നതോടെ പരീക്ഷയില്‍ തോറ്റതറിഞ്ഞ് ആദ്യം മഹബൂബാദില്‍ രണ്ട് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തു. ഒരാള്‍ വീട്ടില്‍ തൂങ്ങിമരിക്കുകയും
- മണിപ്പൂര്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും; തൃശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മണിപ്പൂര്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് തൃശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. മണിപ്പൂര്‍ വേദനയായി തന്നെ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അവരോടൊപ്പം നില്ക്കാന് ആഗ്രഹിക്കുന്നുവെന്നും ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മണിപ്പൂര്‍ വിഷയം കേരളത്തിലും പ്രതിഫലിച്ചേക്കാം. ഒരുപാട് തവണ അവിടുത്തെ വിഷയങ്ങള്‍ കേന്ദ്രസര്‍ക്കാരിന് മുന്നില്‍ അവതരിപ്പിച്ചതാണ്. രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ഇല്ലെന്നും ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. മണിപ്പൂര്‍ വിഷയത്തില്‍ മാര്‍ റാഫേല്‍ തട്ടേലും തെരഞ്ഞെടുപ്പ് ദിവസം പ്രതികരിച്ചു. സഭയ്ക്ക് പ്രത്യേക പക്ഷമില്ല. എല്ലാ വിശ്വാസികളും അവരുടെ വോട്ടവകാശം ഉപയോഗിക്കണം
click on malayalam character to switch languages