1 GBP = 104.15
breaking news

‘വിമതരുമായി’ ചർച്ചക്ക് തയാറായി സോണിയ; ഒത്തുതീർപ്പ് നീക്കം കമൽനാഥിെൻറ നേതൃത്വത്തിൽ

‘വിമതരുമായി’ ചർച്ചക്ക് തയാറായി സോണിയ; ഒത്തുതീർപ്പ് നീക്കം കമൽനാഥിെൻറ നേതൃത്വത്തിൽ

ന്യൂഡൽഹി: മുഴുസമയ സജീവ നേതൃത്വം വേണമെന്നാവശ്യപ്പെട്ട് കത്ത് നൽകി വിവാദങ്ങളുയർത്തിയ കോൺഗ്രസ് നേതാക്കളുമായി പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധി ശനിയാഴ്ച കൂടിക്കാഴ്ച നടത്തും. നേതൃമാറ്റം അടക്കം കോൺഗ്രസിൽ അടിമുടി അഴിച്ചുപണി ആവശ്യപ്പെട്ട ‘വിമത സംഘ’ത്തിൽ നിന്നുള്ളവരാണ് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുക. മധ്യപ്രദേശ് മുൻമുഖ്യമന്ത്രി കമൽനാഥിെൻറ ഇടപെടലിനെ തുടർന്നാണ് കൂടിക്കാഴ്ചക്ക് വഴിതുറന്നത്.

അഹ്മദ് പട്ടേലിെൻറ നിര്യാണം മൂലമുള്ള ഒഴിവിലേക്ക് കമൽനാഥ് കടന്നുവരുന്നതിെൻറ സൂചനകൾക്കൊപ്പമാണ് പുതിയ സംഭവവികാസം. ട്രഷററുടെ പദവിക്കൊപ്പം നെഹ്റുകുടുംബവും പാർട്ടിയുമായുള്ള കണ്ണിയെന്നനിലയിൽ കൂടി കമൽനാഥ് മാറുെന്നന്നാണ് സൂചന. സജീവ രാഷ്ട്രീയം ഉപേക്ഷിക്കാനുള്ള താൽപര്യം കമൽനാഥ് കഴിഞ്ഞ ദിവസം പ്രകടിപ്പിച്ചിരുന്നു. 

പാർട്ടിയിലെ മാറ്റങ്ങൾക്കുവേണ്ടി കത്തെഴുതിയതിെൻറ പേരിൽ വിമതരായി ചിത്രീകരിച്ച് പ്രമുഖ നേതാക്കളെ മാറ്റിനിർത്തുന്നതു ദോഷം ചെയ്യുമെന്ന അഭിപ്രായം കമൽനാഥ് സോണിയ ഗാന്ധിയെ അറിയിെച്ചന്നാണ് വിവരം. ഡൽഹിയിലെ വർധിച്ച മലിനീകരണം മൂലം കുറച്ചു നാൾ ഗോവയിലായിരുന്നു സോണിയ. ഗോവയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ്’വിമതരെ’ ഉൾപ്പെടുത്തി കോൺഗ്രസ് അധ്യക്ഷ ഉപദേശക സമിതികൾ രൂപീകരിച്ചിരുന്നു.

ശനിയാഴ്ച നിശ്ചയിച്ചിരിക്കുന്ന യോഗത്തിൽ രാഹുൽ ഗാന്ധിയും പങ്കെടുത്തേക്കും. കത്തെഴുതിയ 23 പേരും യോഗത്തിൽ പങ്കെടുക്കില്ല. ഒത്തുതീർപ്പിെൻറ വഴിയിലാണ് ഇത്തരമൊരു യോഗം നിശ്ചയിച്ചിട്ടുള്ളത്. നേരത്തേ ഇത്തരമൊരു ചർച്ചക്ക് നേതൃത്വം വിസമ്മതിക്കുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more