- ശ്രീജിത്തിന്റെ കസ്റ്റഡി മരണം ദൗര്‍ഭാഗ്യകരം, പൊലീസില്‍ മൂന്നാം മുറ അനുവദിക്കില്ല; മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ആ പണിയെടുത്താൻ മതി; മുഖ്യമന്ത്രി
- വില വർധന തുടരുന്നു; പെട്രോളിന് 78.61 രൂപ, എണ്ണ വില സർവ്വകാല റെക്കോർഡിലേക്ക്
- അവസാന പന്ത് വരെ പൊരുതി; ഡെവിള്‍സിനെ തകര്‍ത്ത് ജയം പഞ്ചാബിന്
- കാശ്മീരിലെ നിയന്ത്രണ രേഖയിൽ വെടി നിറുത്തൽ കരാർ ലംഘിച്ച് പാക് പ്രകോപനം, ചുട്ടമറുപടിയുമായി ഇന്ത്യൻ പട്ടാളം; നാല് പാക് സൈനികർ കൊല്ലപ്പെട്ടു
- കോട്ടയത്ത് അമിതമായി മദ്യപിച്ച് അബോധാവസ്ഥയിലായ നാല് കുട്ടികള്‍ ആശുപത്രിയില്‍; രണ്ട് പേരുടെ നില ഗുരുതരം
- നോയിഡയില്‍ ഓടുന്ന കാറില്‍ 16 കാരിയെ കൂട്ടബലാത്സംഗം ചെയ്തു
- ആൽഫിയുടെ ജീവൻ രക്ഷിക്കാനുള്ള മാതാപിതാക്കളുടെ അവസാന ശ്രമത്തിനും തിരിച്ചടി; അപ്പീലുകൾ ഹൈക്കോടതി തള്ളി; കനത്ത പോലീസ് സുരക്ഷയിൽ ലിവർപൂളിലെ ആൽഡർ ഹേയ് ആശുപത്രി
ലോക കേരളസഭ പ്രവാസികളെ രണ്ടു തട്ടില്‍ തരംതിരിച്ചുള്ള സമ്മേളനമാണെന്ന് കെ.മുരളീധരന്
- Jan 13, 2018
തിരുവനന്തപുരം: ലോക കേരളസഭ പ്രവാസികളെ രണ്ടു തട്ടിലായി തരംതിരിച്ചു കൊണ്ടുള്ള സമ്മേളനമാണെന്ന് കെ.മുരളീധരന് എംഎല്‍എ. ലോക കേരളസഭ കൊണ്ട് സര്‍ക്കാര്‍ എന്താണ് ഉദേശിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും ഇത്രയധികം തുക ചെലവിട്ട് പരിപാടി നടത്തുന്നതിന്റെ ഉദ്ദേശം സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും മുരളീധരന് വ്യക്തമാക്കി.
നേരത്തെ, കേരളത്തിന്റെ വികസനത്തിന് ക്രിയാത്മകമായി ഇടപെടാന്‍ ലോക കേരളസഭയ്ക്കാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞിരുന്നു. കേരളീയര്‍ ഇന്ന് അന്താരാഷ്ട്ര സമൂഹമാണ്. ലോക കേരള സമൂഹത്തിന്റെ പിറവിയാണ് ലോകകേരളസഭയുടെ ലക്ഷ്യം. ലോകമെങ്ങുമുള്ള മലയാളികളുടെ നൈപുണ്യം നാടിന് പ്രയോജനപ്പെടുത്താനാകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
പ്രവാസികളുടെ നിക്ഷേപം ശരിയായി വിനിയോഗിക്കപ്പെടുന്നില്ല. പ്രവാസി മൂലധനം നാടിന്റെ വളര്‍ച്ചക്ക് പ്രയോജനപെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. പലിശക്കുള്ള വിദേശകടത്തേക്കാള്‍ എത്രയോ നല്ലതാണ് പ്രവാസി നിക്ഷേപം. ഇത്തരം സാധ്യതകള്‍ വിനിയോഗിക്കാന്‍ കേന്ദ്രത്തിനാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പ്രവാസി പുനരധിവാസത്തിന് ഒരുമിച്ചുള്ള പദ്ധതികള്‍ വേണം.ഇതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ച് നില്‍ക്കണം. പ്രവാസികള്‍ക്ക് നിക്ഷേപം നടത്താനുള്ള തടസ്സം നീക്കണം. കിഫ്ബിയെ പ്രവാസി നിക്ഷേപങ്ങള്‍ക്കായി വിനിയോഗിക്കണം. പ്രവാസി നിഷേപങ്ങള്‍ക്കുള്ള എകോപനം സാധ്യമാക്കണം. ലോകത്തെവിടെയുമുള്ള മലയാളികള്‍ക്ക് ആവേശമാകുന്നതാണ് ലോകകേരളസഭയെന്നും പിണറായി പറഞ്ഞു.
വിദേശത്തേക്ക് പോകുന്നതിനു വിശ്വാസ്യതയുള്ള റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ വേണം. സ്ത്രീ പ്രവാസികള്‍ക്ക് നേരെയുള്ള ചൂക്ഷണം തടയണം. ഗള്‍ഫിന്റെ സാധ്യതകള്‍ മങ്ങിയാല്‍ പിന്നെന്തുചെയ്യണമെന്നാലോചിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനാധിപത്യം സാമൂഹ്യമാറ്റത്തിനെന്ന് തെളിയിച്ച നേതാവാണ് എകെജിയെന്നും പാര്‍ലമെന്ററി ജനാധിപത്യത്തിന് എകെജി എന്നും വഴികാട്ടിയാണെന്നും ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യമന്ത്രി അനുസ്മരിച്ചു.
Post Your Comments Here ( Click here for malayalam )
Related news:
Latest Updates
- മനുഷ്യാവകാശ കമ്മീഷന് ആക്ടിംഗ് ചെയര്‍മാനെ ആക്ഷേപിച്ച മുഖ്യമന്ത്രിയുടെ നടപടി അപക്വവും താന്‍ വഹിക്കുന്ന സ്ഥാനത്തിന് യോജിക്കാത്തതുമാണെന്ന് സുധീരന് കൊച്ചി: മനുഷ്യാവകാശ കമ്മീഷന് ആക്ടിംഗ് ചെയര്മാന് പി മോഹന്‍ദാസിനെ ആക്ഷേപിച്ച മുഖ്യമന്ത്രിയുടെ നടപടി അപക്വവും താന്‍ വഹിക്കുന്ന സ്ഥാനത്തിന് യോജിക്കാത്തതുമാണെന്ന് വിഎം സുധീരന്. നേരത്തെ വാരാപ്പഴ കസ്റ്റഡിമരണത്തില്‍ മനുഷ്യാവകാശ കമ്മീഷന് നടത്തിയ പ്രസ്താവനകളെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. കമ്മീഷന് ചെയര്മാന് കമ്മീഷന്റെ പണി ചെയ്താല്‍ മതിയെന്നും രാഷ്ട്രീയം കളിക്കേണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ജില്ലാ ജഡ്ജി എന്ന നിലയില്‍ പ്രശസ്തമായ സേവനത്തിന് ശേഷം സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ആക്ടിംഗ് ചെയര്മാന് എന്ന നിലയില്‍ ഫലപ്രദമായി പ്രവര്‍ത്തിച്ചു വരുന്ന
- ശ്രീജിത്തിന്റെ കസ്റ്റഡി മരണം ദൗര്‍ഭാഗ്യകരം, പൊലീസില്‍ മൂന്നാം മുറ അനുവദിക്കില്ല; മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ആ പണിയെടുത്താൻ മതി; മുഖ്യമന്ത്രി തിരുവനന്തപുരം: സംസ്ഥാന പൊലീസില്‍ ഒരു തരത്തിലുമുള്ള മൂന്നാംമുറയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നടക്കാന്‍ പാടില്ലാത്ത കാര്യമാണ് വരാപ്പുഴയില്‍ സംഭവിച്ചതെന്നും ശ്രീജിത്തിന്റെ കസ്റ്റഡി മരണം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്നും മുഖ്യന്ത്രി പറഞ്ഞു. സംഭവത്തില്‍ ഇതാദ്യമായാണ് മുഖ്യമന്ത്രി പ്രതികരിക്കുന്നത്. മന്ത്രിസഭാ യോഗത്തിന് ശേഷം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംഭവം നടന്ന് പതിനഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം വന്നിരിക്കുന്നത്. ഏപ്രില്‍ ഒന്‍പതിനാണ് ശ്രീജിത്ത് പൊലീസ് കസ്റ്റഡിയില്‍ മരിക്കുന്നത്. വരാപ്പുഴയിലേത് പോലുള്ള സംഭവങ്ങളില്‍ കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാരിനില്ല
- ഓക്സ്ഫോഡ് മലയാളി സമാജം (ഓക്സ്മാസ്) , മൈക്കിൾ കുര്യന്റെ നേതൃത്വത്തിൽ പുതിയ ഭരണസമിതി അധികാരമേറ്റു സ്വന്തം ലേഖകൻ ഓക്സ്ഫോർഡ്: ഓക്സ്ഫോർഡ് മലയാളികളുടെ ആദ്യകാല സംഘടനയായ ഓക്സ്മാസിന്റെ പതിനാലാമത് പ്രസിഡന്റായി ശ്രീ. മൈക്കിൾ കുര്യനെ തിരഞ്ഞടുത്തു. സംഘടനയുടെ സ്ഥാപക വൈസ് പ്രസിഡന്റായിരുന്ന ശ്രീ. മൈക്കിൾ, ഒരു വ്യാഴവട്ടത്തിനു ശേഷമാണ് പ്രസിഡന്റായി തിരഞ്ഞടുക്കപ്പെടുന്നത്. സാമൂഹിക സാസ്കാരിക മേഖലകളിൽ തികഞ്ഞ അനുഭവ സമ്പത്തും തനത് വ്യക്തിമുദ്രയും പതിപ്പിച്ചിട്ടുള്ള ശ്രീ മൈക്കിളിന്റെ നേതൃത്വത്തിൽ ഒരു പുതിയ നേതൃനിരയാണ് ഇത്തവണ ഓക്സ് മാസ് അവതരിപ്പിച്ചിരിക്കുന്നത്. രക്ഷാധികാരിയായി ജോസ് വർക്കി, ജനറൽ സെക്രട്ടറിയായി സിബി കുര്യാക്കോസ്, ട്രഷററായി ബിമൽരാജിനെയും പൊതുയോഗം തിരഞ്ഞെടുത്തു
- വില വർധന തുടരുന്നു; പെട്രോളിന് 78.61 രൂപ, എണ്ണ വില സർവ്വകാല റെക്കോർഡിലേക്ക് ഇന്ധനവില വീണ്ടും കൂട്ടി. രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില സര്‍വകാല റെക്കോര്‍ഡിലെത്തിയിരിക്കുകയാണ്. പെട്രോളിന് 14 പൈസയും ഡീസലിനു 20 പൈസയുമാണ് കൂട്ടിയത്. ഇതോടെ പെട്രോള്‍ വില ലിറ്ററിന് 78.61 രൂപയായും ഡീസല്‍ 70.64 രൂപയുമായി. കേരളത്തിൽ പെട്രോളിന്റേയും ഡീസലിന്റേയും വില അഞ്ചു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയിരിക്കുകയാണ്. സെപ്തംബര്‍ 2013ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇന്ത്യ ഓയില്‍ കോര്പറേഷന് വെബ്സൈറ്റ് അനുസരിച്ച് കൊല്‍ക്കത്ത, മുംബൈ, ചെന്നൈ തുടങ്ങിയ നഗരങ്ങളിലും ഇന്ധനവില ഉയരുകയാണ്. ഇന്ധനവില ദിവസവും മാറുന്ന
- അവസാന പന്ത് വരെ പൊരുതി; ഡെവിള്‍സിനെ തകര്‍ത്ത് ജയം പഞ്ചാബിന് ന്യൂഡല്‍ഹി: ക്രിസ് ഗെയിലില്ലാതെ ഇറങ്ങിയ കിംഗ്സ് ഇലവന് പഞ്ചാബ് ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ വീഴ്ത്തി. നാലു റണ്‍സിനായിരുന്നു പഞ്ചാബിന്റെ വിജയം. അവസാന ഓവറില്‍ ജയിക്കാന്‍ ആവശ്യമായിരുന്ന 17 റണ്‍സ് നേടാന്‍ ക്രീസിലുണ്ടായിരുന്ന റിഷഭ് പന്തിനു കഴിഞ്ഞില്ല. ജയിക്കാന്‍ അഞ്ചു റണ്‍സ് ആവശ്യമായിരുന്ന അവസാന പന്തില്‍ പന്ത്(57) പുറത്തായി. പൃഥ്വി ഷാ(22), രാഹുല്‍ തെവാട്ടിയ(24) എന്നിവര്‍ മാത്രമാണ് ഡല്‍ഹി നിരയില്‍ പൊരുതാനെങ്കിലും ശ്രമിച്ചത്. പഞ്ചാബിനായി അങ്കിത് രജ്പുത്, ആന്‍ഡ്രൂ ടൈ, മുജീബ് ഉര് റഹ്മാന് എന്നിവര്‍ രണ്ടും വിക്കറ്റ്

യുക്മ സ്റ്റാർസിംഗർ 3 ഗ്രാൻഡ് ഫിനാലെ അവിസ്മരണീയമാക്കാൻ “വേണുഗീത”വുമായി എത്തുന്നു മലയാളികളുടെ സ്വന്തം ജി വേണുഗോപാലും സംഘവും – താരനിരയെയും നക്ഷത്ര ഗായകരെയും സ്വീകരിക്കാൻ മെയ് 26 ന് ലെസ്റ്റർ അണിഞ്ഞൊരുങ്ങും /
യുക്മ സ്റ്റാർസിംഗർ 3 ഗ്രാൻഡ് ഫിനാലെ അവിസ്മരണീയമാക്കാൻ “വേണുഗീത”വുമായി എത്തുന്നു മലയാളികളുടെ സ്വന്തം ജി വേണുഗോപാലും സംഘവും – താരനിരയെയും നക്ഷത്ര ഗായകരെയും സ്വീകരിക്കാൻ മെയ് 26 ന് ലെസ്റ്റർ അണിഞ്ഞൊരുങ്ങും
സജീഷ് ടോം (സ്റ്റാർസിംഗർ ചീഫ് പ്രോഗ്രാം കോർഡിനേറ്റർ) ഗർഷോം ടി വി – യുക്മ സ്റ്റാർസിംഗർ 3 ഗ്രാൻഡ് ഫിനാലയോട് അടുക്കുകയാണ്. 2017 സെപ്റ്റംബറിൽ യൂറോപ്പിലെ വിവിധ കേന്ദ്രങ്ങളിൽ ഒരുക്കിയ ഒഡിഷൻ വേദികളിൽനിന്നാരംഭിച്ച ഈ സംഗീത യാത്ര ഒൻപത് മാസങ്ങൾ പിന്നിടുമ്പോൾ യൂറോപ്പ് മലയാളികളുടെ സംഗീത സംസ്ക്കാരത്തിൽ പുത്തനൊരേട് എഴുതിചേർക്കപ്പെടുകയാണ്. സ്റ്റാർസിംഗർ 3 യുടെ ഗ്രാന്റ് ഫിനാലെ മെയ് 26ന് ചരിത്രം ഉറങ്ങുന്ന ലെസ്റ്റർ അഥീന തീയറ്ററിൽവച്ചാണ് സംഘടിപ്പിക്കപ്പെടുന്നത്. പ്രശസ്ത മലയാള സിനിമ പിന്നണി ഗായകൻ

യുക്മ വള്ളംകളി 2018; ആദ്യ ടീം രജിസ്ട്രേഷന് സ്വീകരിച്ചത് ബെന്നി ബെഹനാന്, അവസാന തീയതി ഏപ്രില്‍ 25 /
യുക്മ വള്ളംകളി 2018; ആദ്യ ടീം രജിസ്ട്രേഷന് സ്വീകരിച്ചത് ബെന്നി ബെഹനാന്, അവസാന തീയതി ഏപ്രില്‍ 25
എബി സെബാസ്റ്റ്യന്‍ (ജനറല്‍ കണ്‍വീനര്‍) ജൂണ്‍ 30 ശനിയാഴ്ച്ച വാറിക്ഷെയറിലെ റഗ്ബിയില്‍ അരങ്ങേറുന്ന “കേരളാ പൂരം 2018″നോട് അനുബന്ധിച്ചുള്ള പ്രധാന ഇനമായ മത്സരവള്ളംകളിയുടെ ആദ്യ ടീം രജിസ്ട്രേഷന് സ്വീകരണം ശ്രീ. ബെന്നി ബഹനാന് എക്സ് എം.എല്‍.എ നിര്‍വഹിച്ചു. യു.കെയില്‍ സ്വകാര്യ സന്ദര്‍ശനത്തിനായെത്തിയ അദ്ദേഹം യുക്മ നേതൃത്വത്തിന്റെ ക്ഷണം സ്വീകരിച്ചാണ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. യു.കെയിലെ പ്രമുഖ മലയാളി ഹോട്ടല്‍ ഗ്രൂപ്പായ കായല്‍ റസ്റ്റോറന്റിന്റെ സറേ വെസ്റ്റ് ബൈ ഫ്ലീറ്റിലുള്ള സ്ഥാപനത്തിലാണ് ആദ്യ റജിസ്ട്രേഷന് സ്വീകരണത്തിന്റെ ഹൃസ്വമായ ചടങ്ങ് സംഘടിപ്പിക്കപ്പെട്ടത്

2018 യുക്മ കലാമേളയുടെ മികച്ച നടത്തിപ്പിലേക്ക് വേണ്ടി പൊതുജന അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്ഷണിച്ചു കൊള്ളുന്നു…. /
2018 യുക്മ കലാമേളയുടെ മികച്ച നടത്തിപ്പിലേക്ക് വേണ്ടി പൊതുജന അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്ഷണിച്ചു കൊള്ളുന്നു….
വർഗീസ് ഡാനിയേൽ കേരളത്തിനുപുറത്തു നടക്കുന്ന ഏറ്റവും വലിയ കലാ മൽസരമായ യുക്മയുടെ കലാമേളകളിലെ പതിവു പരാതിയാണ് കൃത്യ സമയത്ത് തുടങ്ങുകയോ പറഞ്ഞ സമയത്ത് തീരുകയും ചെയ്യാത്തത്. എന്നാൽ പരാതിക്കിട നൽകാതെ ഇത്തവണത്തെ കലാമേള പൊതുജനപങ്കാളിത്തത്തോടെ കുറ്റമറ്റതായി നടത്തുവാനാണ് കമ്മറ്റി തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി, പ്രായോഗികമായ ബുദ്ധിമുട്ടുകൾ ഇല്ലാതെ നടത്തുവാൻ സാധിക്കുന്ന മൽസര ഇനങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുവാനാണു ഭാരവാഹികൾ ആഗ്രഹിക്കുന്നത്. ഉദാഹരണത്തിന് ഫാൻസി ഡ്രസ്സ് കാറ്റഗറി വളരെ അധികം സമയം നഷ്ടപ്പെടുത്തുന്നുവെന്നും കൂടാതെ സ്റ്റേജിൽ

യുക്മ കേരളാ പൂരം 2018: തല്‍സമയ പ്രക്ഷേപണം, കേറ്ററിങ്, സ്റ്റേജ് ഉള്‍പ്പെടെയുള്ളവയ്ക്ക് കരാറുകള്‍ ക്ഷണിക്കുന്നു /
യുക്മ കേരളാ പൂരം 2018: തല്‍സമയ പ്രക്ഷേപണം, കേറ്ററിങ്, സ്റ്റേജ് ഉള്‍പ്പെടെയുള്ളവയ്ക്ക് കരാറുകള്‍ ക്ഷണിക്കുന്നു
എബി സെബാസ്റ്റ്യൻ യൂറോപ്പില്‍ മലയാളികളുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഏക വള്ളംകളിയും കാര്‍ണിവലും പ്രദര്‍ശനസ്റ്റാളുകളും ഉള്‍പ്പെടെയുള്ള “കേരളാ പൂരം 2018″ലേയ്ക്ക് വിവിധ വിഭാഗങ്ങളില്‍ കരാറുകള്‍ ക്ഷണിക്കുന്നു. യു.കെയിലെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ യുക്മയുടെ നേതൃത്വത്തില്‍ ഇന്ത്യാ ടൂറിസം, കേരളാ ടൂറിസം എന്നിവരുടെ പിന്തുണയിലാണ് ജനകീയ പങ്കാളിത്തത്തോടെ ബൃഹത്തായ ഈ പരിപാടി സംഘടിപ്പിക്കപ്പെടുന്നത്. യൂറോപ്പില്‍ ആദ്യമായി 2017ല്‍ നടത്തിയ വള്ളംകളിയ്ക്കും കാര്ണ്ണിവലിനും വന്‍ജനകീയ പങ്കാളിത്തമാണ് ഉണ്ടായിരുന്നത്. ഏകദേശം അയ്യായിരത്തിനടുത്ത് ആളുകളാണ് 2017 ജൂലൈ 29 ശനിയാഴ്ച്ച നടന്ന പരിപാടി ആസ്വദിക്കുന്നതിനായി

യുകെയിലെ എഴുത്തുകാർക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് ജ്വാല ഇ മാഗസിന്റെ മാർച്ച് ലക്കം പുറത്തിറങ്ങി. /
യുകെയിലെ എഴുത്തുകാർക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് ജ്വാല ഇ മാഗസിന്റെ മാർച്ച് ലക്കം പുറത്തിറങ്ങി.
റെജി നന്തിക്കാട്ട് യുക്മ സാംസ്കാരിക വേദി പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ മാഗസിന്റെ മാർച്ച് ലക്കം യുകെയിലെ എഴുത്തുകാരുടെ കൂടുതൽ രചനകളാൽ സമ്പന്നമാണ്. കേരളത്തെ പിടിച്ചുലച്ച മധുവിന്റെ കൊലപാതകം കേരളത്തിന്റെ പെരുമയുടെ മുഖത്തേറ്റ അടിയാണെന്ന് എഡിറ്റോറിയലിൽ റജി നന്തികാട്ട് സൂചിപ്പിക്കുന്നു. വി കെ പ്രഭാകരൻ എഴുതിയ മലയാളന്റെ കഥ എന്ന ലേഖനത്തോടെ ആരംഭിക്കുന്ന ഇ ലക്കത്തിൽ യുകെയിലെ എഴുത്തുകാരായ സിസിലി ജോർജ്ജ് എഴുതിയ ബന്ധങ്ങൾ ഉലയാതെ , കണ്ണൻ രാമചന്ദ്രൻ എഴുതിയ ഋതുഭേദങ്ങൾ എന്നീ കഥകളും ബാസിംഗ്സ്റ്റോക്കിൽ നിന്നുള്ള

click on malayalam character to switch languages