1 GBP = 104.23
breaking news

ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് തറക്കല്ലിട്ടു

ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് തറക്കല്ലിട്ടു

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് തറക്കല്ലിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും ചേര്‍ന്നാണ് രാജ്യത്തിന്റെ സ്വപ്നപദ്ധതിക്ക് അഹമ്മദബാദില്‍ തറക്കല്ലിട്ടത്. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ സ്വപ്നപദ്ധതിയായി പ്രഖ്യാപിച്ചിരുന്നതാണ് ബുള്ളറ്റ് ട്രെയിന്‍. അഹമ്മദാബാദ് – മുംബൈ പാതയില്‍ ആറു വര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തിയാക്കുകയാണു ലക്ഷ്യം.

പതിനായിരത്തോളം ആളുകള്‍ ചടങ്ങില്‍ പങ്കെടുത്തെന്നാണ് റിപ്പോര്‍ട്ടുകള്‍. നൂറ്റിപ്പത്ത് ലക്ഷം കോടി ചെലവുവരുന്ന പദ്ധതി 81 ശതമാനം ജപ്പാന്‍ വായ്പയോടെയാണ് നടപ്പിലാക്കുന്നത്. 88000 കോടിയാണ് ജപ്പാന്‍ വായ്പ. അന്‍പത് വര്‍ഷംകൊണ്ട് തിരിച്ചടക്കേണ്ട വായ്പയ്ക്ക് 1 ശതമാനം പലിശയാണ് നല്‍കേണ്ടത്. മണിക്കൂറില്‍ 350 കിലോമീറ്റര്‍ വരെ വേഗതയുള്ള ബുള്ളറ്റ് ട്രെയിന്‍ യാതാര്‍ത്ഥ്യമായാല്‍ മുംബൈയില്‍ നിന്ന് അഹമ്മദാബാദിലേക്കുള്ള 508 കിലോമീറ്റര്‍ ദൂരം രണ്ടുമണിക്കൂര്‍ കൊണ്ട് പിന്നിടാനാകും.

468 കിലോമീറ്റര്‍ എലവേറ്റഡ് ട്രാക്കും 21 കിലോമീറ്റര്‍ സമുദ്രത്തിനടിയിലൂടെയും 13കിലോമീറ്റര്‍ ഭൂഗര്‍ഭ പാതയും അടങ്ങുന്ന പദ്ധതി 2022ല്‍ പൂര്‍ത്തിയാക്കും.12 സ്റ്റേഷനുകളാണ് ഉണ്ടാവുക. 750പേര്‍ക്ക് യാത്രചെയ്യാം. 2000 മുതല്‍ നാലായിരം വരെയയായിരിക്കും ടിക്കറ്റ് ചാര്‍ജ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more