1 GBP = 104.14
breaking news

സൈബർ ആക്രമണം: ഏഴു ലക്ഷത്തോളം ബ്രിട്ടീഷുകാരുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നതായി അമേരിക്കൻ ക്രെഡിറ്റ് മോണിറ്ററിങ് കമ്പനി

സൈബർ ആക്രമണം: ഏഴു ലക്ഷത്തോളം ബ്രിട്ടീഷുകാരുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നതായി അമേരിക്കൻ ക്രെഡിറ്റ് മോണിറ്ററിങ് കമ്പനി

കഴിഞ്ഞ ജൂലായിൽ നടന്ന സൈബർ ആക്രമണത്തിൽ ഏഴു ലക്ഷത്തോളം ബ്രിട്ടീഷുകാരുടെ വിവരങ്ങൾ ചോർന്നതായി പ്രമുഖ അമേരിക്കൻ കമ്പനിയായ ഇക്യുഫാക്സ് തുറന്ന് സമ്മതിച്ചു. ഉപഭോക്താക്കളുടെ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, ഇമെയിലുകൾ, ഫോൺ നമ്പറുകൾ, ഡ്രൈവിങ് ലൈസൻസ് നമ്പറുകൾ തുടങ്ങിയവ അടക്കം പ്രധാന വിവരങ്ങളാണ് ചോർന്നിരിക്കുന്നത്. വിവരങ്ങൾ ചോർന്നാൽ എത്രയും വേഗം ഉപഭോക്താക്കളെ വിവരങ്ങൾ അറിയിച്ച് ആവശ്യമായ നടപടികൾ എടുക്കണമെന്നിരിക്കെ കഴിഞ്ഞ മാസം മാത്രമാണ് കമ്പനി ആക്രമണത്തെ സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്.

കമ്പനി നടത്തിയ അന്വേഷണത്തിൽ ഏകദേശം ഏഴു ലക്ഷം പേരുടെ വിവരങ്ങളാണ് ചോർന്നിരിക്കുന്നത്. 143 മില്യൺ അമേരിക്കക്കാരുടെ സോഷ്യൽ സെക്യൂരിറ്റി നമ്പർ അടക്കമുള്ളവ ചോർന്നുവെന്ന കമ്പനിയുടെ തുറന്ന് പറച്ചിലിന് പിന്നാലെയാണ് പുതിയ വാർത്തയും പുറത്ത് വന്നിട്ടുള്ളത്. 2011 നും 2016 നും ഇടയ്ക്കുള്ള 15.2 മില്യൺ യുകെ റിക്കോർഡുകളാണ് നഷ്ടപ്പെട്ടിട്ടുള്ളത്.

ബാങ്ക് ലോണുകൾ ക്രെഡിറ്റ് കാർഡുകൾ കാർ ലോണുകൾ മോർട്ടഗേജുകൾ തുടങ്ങിയവയൊക്കെ നൽകുന്നതിന് മുൻപ് ക്രെഡിറ്റ് സ്‌കോർ ചെക്ക് ചെയ്യുന്നതിന് ബാങ്കുകളും മറ്റുള്ളവരും ഇക്യുഫാക്സ് അടക്കമുള്ള കമ്പനികളെയാണ് ആശ്രയിക്കാറ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more