1 GBP = 104.22
breaking news

നടിയ്‌ക്കെതിരെ നടന്നത് കൂട്ടമാനഭംഗം, ദിലീപിന് ദൃശ്യങ്ങള്‍ നല്‍കരുതെന്ന് ആവര്‍ത്തിച്ച് പ്രോസിക്യൂഷന്‍

നടിയ്‌ക്കെതിരെ നടന്നത് കൂട്ടമാനഭംഗം, ദിലീപിന് ദൃശ്യങ്ങള്‍ നല്‍കരുതെന്ന് ആവര്‍ത്തിച്ച് പ്രോസിക്യൂഷന്‍

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍. നടിയ്‌ക്കെതിരെയുണ്ടായിരിക്കുന്നത് കൂട്ടമാനഭംഗമാണെന്നാണ് ഇന്ന് കോടതിയില്‍ പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരിക്കുന്നത്. നടിയെ ആക്രമിച്ച് നീലചിത്രം പകര്‍ത്താനായിരുന്നു പ്രതികളുടെ ശ്രമമെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു.

അങ്കമാലി കോടതിയില്‍ വെച്ച് പ്രതിഭാഗത്തെ ദൃശ്യങ്ങള്‍ കാണാന്‍ അനുവദിച്ചതല്ലേയെന്നും കോടതി ചോദിച്ചു. പീഡിപ്പിക്കാന്‍ ക്വട്ടേഷന്‍ കൊടുത്ത ശേഷം ദൃശ്യങ്ങള്‍ ആവശ്യപ്പെടുന്നത് ക്രൂരമാണ്. പ്രതിയുടെ ആവശ്യത്തേക്കാള്‍ വലുതാണ് ഇരയുടെ സ്വകാര്യത. ദിലീപ് ദൃശ്യങ്ങള്‍ ആവശ്യപ്പെടുന്നത് മാധ്യമങ്ങളില്‍ ചര്‍ച്ചയാക്കാനാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

അതേസമയം ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതായി സംശയിക്കുന്നുണ്ടെന്നും അവ പരിശോധിക്കാനാണ് ദൃശ്യങ്ങള്‍ ആവശ്യപ്പെടുന്നതെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. വീഡിയോയില്‍ സ്ത്രീ ശബ്ദമുണ്ട്. അതാരുടേതാണെന്ന് പരിശോധിച്ചിട്ടില്ല. പുരുഷ സ്ത്രീ ശബ്ദങ്ങളുടെ തീവ്രത തമ്മില്‍ വ്യത്യാസമുണ്ടെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി.

ദൃശ്യങ്ങളുടെ പകര്‍പ്പ് വേണമെന്ന ദിലീപിന്റെ ആവശ്യം നേരത്തെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. ദൃശ്യങ്ങള്‍ നല്‍കുന്നത് നടിയെ പ്രതികൂലമായി ബാധിക്കുമെന്ന പ്രോസിക്യൂഷന്റെ വാദം പരിഗണിച്ചായിരുന്നു കോടതി നടപടി. തുടര്‍ന്നാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം വൈദ്യ പരിശോധനാ റിപ്പോര്‍ട്ടുകള്‍ അടക്കം പ്രതിഭാഗത്തിന് ആവശ്യമായ രേഖകളുടെ പട്ടിക സമര്‍പ്പിക്കാന്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ദൃശ്യങ്ങളൊഴികെയുളള എല്ലാ തെളിവുകളും പ്രതിഭാഗത്തിന് നല്‍കിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more