1 GBP = 104.24
breaking news

പുതിയ ത്രിതല ലോക്ക്ഡൗൺ പദ്ധതികളെക്കുറിച്ച് മന്ത്രിസഭയിൽ അഭിപ്രായഭിന്നത; ഋഷി സുനകിന്റെ സമ്മർദ്ദം പതിനൊന്നാം മണിക്കൂറിൽ പ്രഖ്യാപനം മാറ്റി വച്ചു; പ്രഖ്യാപനം ഉടൻ വേണമെന്ന് സർക്കാർ മെഡിക്കൽ ഉപദേശകർ

പുതിയ ത്രിതല ലോക്ക്ഡൗൺ പദ്ധതികളെക്കുറിച്ച് മന്ത്രിസഭയിൽ അഭിപ്രായഭിന്നത; ഋഷി സുനകിന്റെ സമ്മർദ്ദം പതിനൊന്നാം മണിക്കൂറിൽ പ്രഖ്യാപനം മാറ്റി വച്ചു; പ്രഖ്യാപനം ഉടൻ വേണമെന്ന് സർക്കാർ മെഡിക്കൽ ഉപദേശകർ

ലണ്ടൻ: കൊറോണ വൈറസ് വ്യാപനം നേരിടാനുള്ള പദ്ധതികളെച്ചൊല്ലി ക്യാബിനറ്റിൽ അഭിപ്രായഭിന്നത.വിദഗ്ധ സംഘത്തിന്റെ അഭിപ്രായത്തെത്തുടർന്ന് കടുത്ത നടപടികൾ ആഗ്രഹിക്കുന്ന പ്രധാനമന്ത്രി ബോറിസ് ജോൺസൺ ക്യാബിനറ്റിൽ ഒരുമിച്ച് തീരുമാനമെടുത്തു മുന്നോട്ട് പോകാനാവാത്ത സ്ഥിതിയാണെന്നാണ് റിപ്പോർട്ട്. പുതിയ ത്രിതല ട്രാഫിക് സ്റ്റൈൽ ലോക്ക്ഡൗൺ രീതികൾ നടപ്പാക്കരുതെന്ന് വടക്കൻ നഗര നേതാക്കൾ മന്ത്രിമാരോട് അഭ്യർത്ഥിച്ചിരുന്നു.

രാത്രി 10 മണിക്ക് കോവിഡ് കർഫ്യൂ ഏർപ്പെടുത്തിയതിനെച്ചൊല്ലി ടോറി ബാക്ക് ബെഞ്ച് അഭിപ്രായ ഭിന്നത നിലനിൽക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി മുതിർന്ന മന്ത്രിമാർക്കിടയിൽ രൂക്ഷമായ ഭിന്നത നേരിടുന്നതെന്ന് പറയപ്പെടുന്നു – അവരിൽ ചിലർ സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നു, എന്നാൽ മറ്റുള്ളവർ കർശന നിയന്ത്രണങ്ങൾ ആവശ്യപ്പെടുന്നു.

കൊവിഡ് ബാധിച്ച നാല് വടക്കൻ നഗരങ്ങളായ മാഞ്ചസ്റ്റർ, ലിവർപൂൾ, ലീഡ്സ്, ന്യൂകാസിൽ എന്നിവിടങ്ങളിൽ നിന്നുള്ള നേതാക്കൾ കൊറോണ വൈറസ് നിയന്ത്രണങ്ങൾ കർശനമാക്കരുതെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി. പ്രധാനമന്ത്രി മുന്നോട്ട് പോകാൻ തീരുമാനിച്ചാൽ പ്രദേശങ്ങളിലെ പബ്ബുകളും ഷോപ്പുകളും റെസ്റ്റോറന്റുകളും അടച്ചുപൂട്ടേണ്ടിവരും..

അതേസമയം, അണുബാധയുടെ കണക്കുകളും വർദ്ധിച്ചുവരുന്ന ആശുപത്രി പ്രവേശനവും തടയാൻ മന്ത്രിമാർ അടിയന്തരവും കർശനവുമായ നടപടി സ്വീകരിക്കണമെന്ന് സർക്കാരിന്റെ ശാസ്ത്ര ഉപദേഷ്ടാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ തന്നെ സർക്കാർ പരിഗണനയിലുണ്ടായിരുന്ന ത്രിതല ട്രാഫിക് സിഗ്നൽ സ്റ്റൈൽ ലോക്ക്ഡൗൺ പദ്ധതി നടപ്പിലാക്കാനൊരുങ്ങിയ സർക്കാർ, ഇന്നലെ രാത്രി iറിഷി സുനക് പതിനൊന്നാം മണിക്കൂറിൽ നടത്തിയ ഇടപെടലാണ് പുതിയ മൂന്ന് തലങ്ങളിലുള്ള കോവിഡ് അലേർട്ട് സംവിധാനത്തിന്റെ പ്രഖ്യാപനം വൈകിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഏതെങ്കിലും പുതിയ ലോക്ക്ഡൗൺ നടപടികൾക്ക് മേൽ കർശനമായ നിയന്ത്രണം ഏർപ്പെടുത്തുന്നതിനായി, പ്രധാനമന്ത്രിയും ആരോഗ്യ സെക്രട്ടറിയുമായ മാറ്റ് ഹാൻ‌കോക്ക് അടങ്ങിയ ഒരു പുതിയ മൂന്ന് പേരെ ഉൾക്കൊള്ളുന്ന ഒരു കമ്മിറ്റി രൂപീകരിക്കാൻ ചാൻസലർ ആഗ്രഹിക്കുന്നതായും റിപ്പോർട്ടിലുണ്ട്. അത്തരമൊരു കമ്മിറ്റി തീരുമാനമെടുക്കുന്ന പ്രക്രിയയിൽ നിന്ന് മൈക്കൽ ഗോവിനെ ഒഴിവാക്കുമെന്നും , പത്രം കൂട്ടിച്ചേർക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more