- നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കും; ആദ്യപടി ഗോത്രത്തലവന്മാരുമായി ചർച്ച
- ഇന്റര്‍മീഡിയേറ്റ് പരീക്ഷയില്‍ തോല്‍വി; തെലങ്കാനയില്‍ ഏഴ് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു
- മണിപ്പൂര്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും; തൃശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ്
- ‘അന്ധമായി സംവിധാനത്തെ അവിശ്വസിക്കുന്നതും ജനാധിപത്യ വിരുദ്ധം’; വിവിപാറ്റ് ഹര്‍ജികള്‍ തള്ളിക്കൊണ്ട് സുപ്രിംകോടതി
- ഒടുവില്‍ വിജയം; ഹൈദരാബാദിനെ വീഴ്ത്തി ബെംഗളുരു
- സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു; ബൂത്തുകളിലേക്ക് കൂട്ടമായെത്തി വോട്ടർമാർ
- തൃശൂരിൽ സുരേഷ് ഗോപിയാണ് ഒന്നാമത്; വിചാരിക്കുന്നതിലും കൂടുതൽ ഭൂരിപക്ഷം കിട്ടും; പത്മജ വേണുഗോപാൽ
“Let’s Break It Together” ന്റെ തിരുവോണദിന സ്പെഷ്യൽ ലൈവ് ഷോയിൽ 6 സംഗീതോപകരണങ്ങളിൽ ഈണങ്ങളുടെ മായാജാലം തീർക്കുവാൻ വാദ്യ സംഗീതത്തിന്റെ വിസ്മയച്ചെപ്പ് തുറക്കാൻ ബാംഗ്ളൂരിൽ നിന്നും മിഖായേൽ മാക്സ് വെൽ, ഗബ്രിയേൽ മാക്സ് വെൽ, റഫായേൽ മാക്സ് വെൽ സഹോദരങ്ങൾ ഒരുമിക്കുന്നു…. കുരുന്ന് സംഗീത പ്രതിഭകളുടെ അതുല്യ പ്രകടനവുമായ് “Let’s Break It Together” ന് ഇന്ന് പ്രൗഡോജ്ജ്വല പരിസമാപ്തി …..
- Aug 31, 2020
കുര്യൻ ജോർജ്ജ്
(യുക്മ സാംസ്കാരിക വേദി നാഷണൽ കോ ഓർഡിനേറ്റർ)
“Let’s Break It Together” ന്റെ തിരുവോണദിന സ്പെഷ്യൽ ലൈവ് ഷോയിൽ 6 സംഗീതോപകരണങ്ങളിൽ ഈണങ്ങളുടെ മായാജാലം തീർക്കുവാൻ വാദ്യ സംഗീതത്തിന്റെ വിസ്മയച്ചെപ്പ് തുറക്കാൻ ബാംഗ്ളൂരിൽ നിന്നും മിഖായേൽ മാക്സ് വെൽ, ഗബ്രിയേൽ മാക്സ് വെൽ, റഫായേൽ മാക്സ് വെൽ സഹോദരങ്ങൾ ഒരുമിക്കുന്നു…. 3 കുരുന്ന് സംഗീത പ്രതിഭകളുടെ അതുല്യ പ്രകടനവുമായ് “Let’s Break It Together” ന് ഇന്ന് വൈകുന്നേരം 5 pm ന് (ഇന്ത്യൻ സമയം 9.30 PM) പ്രൗഡോജ്ജ്വലമായി പരിസമാപ്തി കുറിക്കുകയാണ്.
യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ, കോവിഡ് 19 ന് എതിരായ പ്രവർത്തനങ്ങൾക്ക് മുൻനിരയിൽ നിൽക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവർത്തകർക്ക് പിന്തുണയും ആദരവും അർപ്പിച്ച് കൊണ്ട് തുടങ്ങിയ ലൈവ് ടാലന്റ് ഷോ “LET’S BREAK IT TOGETHER” ന്റെ സമാപന ദിനമായ ഇന്ന് ആഗസ്റ്റ് 31, തിങ്കൾ5 PM ന് (ഇൻഡ്യൻ സമയം രാത്രി 9.30) തിരുവോണദിന സ്പെഷ്യൽ ലൈവിൽ എത്തുന്നത് ബാംഗ്ളൂർ നിന്നുള്ള മിഖായേൽ മാക്സ് വെൽ, ഗബ്രിയേൽ മാക്സ് വെൽ, റഫായേൽ മാക്സ് വെൽ സഹോദരങ്ങളാണ്.
ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രിയ സംഗീത വിരുന്നായ “Let’s Break It Together” ന്റെ തിരുവോണദിന സ്പെഷ്യൽ ലൈവിൽ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന മിഖായേൽ പിയാനോ, കീബോർഡ്, ഗിറ്റാർ, വയലിൻ, മെലോഡിക്ക, ഹാർമോണിക്ക എന്നീ സംഗീതോപകരണങ്ങളിൽ പെർഫോം ചെയ്യുമ്പോൾ സഹോദരൻ ഗബ്രിയേൽ കീബോർഡിലും മെലോഡിക്കയിലും ഗായിക കൂടിയായ സഹോദരി റഫായേൽ പിയാനോ, കീബോർഡ്, മെലോഡിക്ക എന്നിവയിലും പെർഫോം ചെയ്യുന്നു.
ബാംഗ്ളൂർ മലയാളികളായ മാക്സ് വെൽ പി.ജെ – ബിൻസി ജേക്കബ്ബ് ദമ്പതികളുടെ മക്കളാണ് മിഖായേൽ, ഗബ്രിയേൽ, റഫായേൽ സഹോദരങ്ങൾ. ബാംഗ്ളൂരിലെ അറിയപ്പെടുന്ന സംഗീതഞ്ജനായ മാക്സ് വെൽ നിരവധി സംഗീത സംരംഭങ്ങളിൽ പങ്കാളിയാണ്. ബാംഗ്ളൂർ ക്രൈസ്റ്റ് സ്കൂളിൽ 7-ാം സ്റ്റാന്റാർഡ് വിദ്യാർത്ഥിയായ മിഖായേൽ തന്റെ പിതാവിന്റെ പാത പിന്തുടർന്ന് നാലാമത്തെ വയസ്സ് മുതൽ സംഗീതോപകരണങ്ങളിൽ പരിശീലനം ആരംഭിച്ചു. ട്രിനിറ്റി കോളേജ് ലണ്ടനിൽ നിന്നും കീബോർഡിലും വയലിനിലും ഗ്രേഡ് 2 കരസ്ഥമാക്കിയ ഈ 12 വയസ്സ്കാരൻ ക്രൈസ്റ്റ് സ്കൂൾ, ചർച്ച് കൊയറുകളിൽ സജീവാംഗമാണ്. ബാംഗ്ളൂർ, മഡിവാള സെന്റ്. ആന്റണീസ് ഫ്രയറി ചർച്ച് കൊയറിൽ സജീവാംഗമായ മിഖായേൽ ബാംഗ്ളൂർ റിന്യൂവൽ റിട്രീറ്റ് സെന്ററിലെ കൊയറിലും സജീവാംഗമാണ്. മൾട്ടി ട്രാക്ക് റിക്കോർഡിംഗ് പോലുള്ള ജോലികൾ ഭംഗിയായി കൈകാര്യം ചെയ്യുന്ന മിഖായേൽ സ്കൂൾ, ഇന്റർ സ്കൂൾ തല മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. നിരവധി വേദികളിൽ തന്റെ മികവ് പ്രദർശിപ്പിച്ചിട്ടുള്ള മിഖായേൽ സ്പോർട്സിലും ഡ്രോയിംഗിലും തല്പരനാണ്.
മിഖായേലിന്റെ സഹോദരൻ ഗബ്രിയേൽ പിതാവിന്റേയും ചേട്ടന്റേയും പാത പിന്തുടർന്ന് സംഗീത വഴികളിലെത്തി. ബാംഗ്ളൂർ ക്രൈസ്റ്റ് സ്കൂളിൽ 5-ാം സ്റ്റാന്റാർഡിൽ പഠിക്കുന്ന ഈ 10 വയസ്സ്കാരൻ തന്റെ മൂന്നാമത്തെ വയസ്സ് മുതൽ പിതാവിൽ നിന്നും സഹോദരനിൽ നിന്നും സംഗീതത്തിന്റെ ആദ്യ പാഠങ്ങൾ പഠിച്ച് തുടങ്ങി. ലണ്ടൻ ട്രിനിറ്റി കോളേജിൽ നിന്നും കീബോർഡിലും മ്യൂസിക് തിയറിയിലും ഗ്രേഡ് 1 കരസ്ഥമാക്കിയ ഈ മിടുക്കൻ ക്രൈസ്റ്റ് സ്കൂൾ, ചർച്ച് കൊയറുകളിൽ സജീവാംഗമാണ്. പിയാനോ, വയലിൻ, ഗിറ്റാർ എന്നിവയോടൊപ്പം കർണാട്ടിക് മ്യൂസിക്കും പഠിക്കുന്ന ഗബ്രിയേൽ പഠന കാര്യങ്ങളിലും സ്പോർട്സിലും അതീവ തല്പരനാണ്.
മാക്സ് വെൽ സഹോദരങ്ങളിൽ ഇളയ ആളായ റഫായേൽ എന്ന കൊച്ച് മിടുക്കി നല്ലൊരു ഗായികയും പിയാനോ, കീബോർഡ്, മെലോഡിക്ക എന്നീ സംഗീതോപകരണങ്ങൾ വായിക്കുകയും ചെയ്യുന്നു. ബാംഗ്ളൂർ ക്രൈസ്റ്റ് സ്കൂളിൽ 1-ാം സ്റ്റാന്റാർഡ് വിദ്യാർത്ഥിനിയായ ഈ 7 വയസ്സ്കാരി നന്നേ ചെറിയ കുട്ടിയായിരിക്കുമ്പോൾ തന്നെ സംഗീതത്തിൽ അഭിരുചി പ്രകടിപ്പിച്ച് തുടങ്ങിയിരുന്നു. ഇൻഡ്യൻ ശാസ്ത്രീയ നൃത്തം, കർണാട്ടിക് മ്യൂസിക് എന്നിവ പഠിക്കുന്ന ഈ കുരുന്ന് കലാകാരി ക്രൈസ്റ്റ് സ്കൂൾ കൊയറിലും അംഗമാണ്. സംഗീതം, നൃത്തം എന്നിവയോടൊപ്പം സ്പോർട്സിലും ഡ്രോയിംഗിലും തല്പരയാണ് റഫായേൽ.
വാദ്യ സംഗീതത്തിന്റെ അനുപമ മുഹൂർത്തങ്ങളൊരുക്കാൻ സംഗീതാസ്വാദകർക്ക് മുമ്പിൽ എത്തുന്ന സഹോദരങ്ങൾ മിഖായേൽ മാക്സ് വെൽ, ഗബ്രിയേൽ മാക്സ് വെൽ, റഫായേൽ മാക്സ് വെൽ എന്നീ കുരുന്ന് പ്രതിഭകൾക്ക് പിന്തുണയേകാൻ ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരെ യുക്മ സാംസ്കാരിക വേദിയുടെ “Let’s Break It Together” ന്റെ സമാപന ദിനമായ ഇന്ന് 31/08/2020, തിങ്കൾ 5 PM ന് (ഇന്ത്യൻ സമയം രാത്രി 9.30) ആരംഭിക്കുന്ന തിരുവോണ ദിന സ്പെഷ്യൽ ലൈവ് ഷോയിലേക്ക് സസ്നേഹം സ്വാഗതം ചെയ്യുന്നു.
“LET’S BREAK IT TOGETHER” ലൈവ് ഷോയ്ക്ക് ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ നൽകി വരുന്ന പിന്തുണയ്ക്ക് യുക്മ, യുക്മ സാംസ്കാരിക വേദി പ്രവർത്തകർ ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു.
കോവിഡ് – 19 രോഗബാധിതർക്കു വേണ്ടി സ്വന്തം ജീവൻപോലും തൃണവൽഗണിച്ച് കരുതലിന്റെ സ്നേഹസ്പർശമായി, വിശ്രമരഹിതരായി യു കെ യിലെ എൻ എച്ച് എസ് ഹോസ്‌പിറ്റലുകളിലും കെയർഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ ലോകത്തിലെ മുഴുവൻ ആരോഗ്യ മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ് സംപ്രേക്ഷണം ചെയ്യുന്നത്.
വ്യത്യസ്തമായ സംഗീതോപകരണങ്ങളിൽ കലാവിരുത് പ്രകടിപ്പിക്കുവാൻ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകർഷണം.
യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്സ് ബാൻഡ് യു കെ യുടെ റെക്സ് ജോസും, ജെ ജെ ഓഡിയോസിന്റെ ജോജോ തോമസും ചേർന്ന് പരിപാടികൾ അവതരിപ്പിക്കുന്നവർക്ക് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകി വരുന്നു.
ലോകമെമ്പാടുമുള്ള ആതുരസേവകർക്ക് ആദരവ് നൽകുന്നതിനായി യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സമ്പന്നരായ കുട്ടികൾ അവതരിപ്പിക്കുന്ന “ലെറ്റ്സ് ബ്രേക്ക് ഇറ്റ് ടുഗദർ ” എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നൽകി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ് വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യൻ എന്നിവർ അഭ്യർത്ഥിച്ചു.
യുക്മ സാംസ്കാരിക വേദി രക്ഷാധികാരി സി എ ജോസഫ്, ദേശീയ കോർഡിനേറ്റർ കുര്യൻ ജോർജ്, വൈസ് ചെയർമാൻ ജോയി ആഗസ്തി, ജനറൽ കൺവീനർമാരായ ജയ്‌സൺ ജോർജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേൽനോട്ടം വഹിക്കുന്നത്.
പ്രോഗ്രാം സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602) , യുക്മ സാംസ്കാരിക വേദി നാഷണൽ കോർഡിനേറ്റർ കുര്യൻ ജോർജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.
Latest News:
നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കും; ആദ്യപടി ഗോത്രത്തലവന്മാരുമായി ചർച്ച
യമനിലെ ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നടപടികൾ ഉടൻ ആരം...ഇന്റര്‍മീഡിയേറ്റ് പരീക്ഷയില്‍ തോല്‍വി; തെലങ്കാനയില്‍ ഏഴ് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു
തെലങ്കാന സ്റ്റേറ്റ് ബോര്‍ഡ് ഓഫ് ഇന്റര്‍മിഡിയറ്റ് പരീക്ഷയില്‍ തോറ്റതിന്റെ വിഷമത്തില്‍ തെലങ്കാനയില്‍...മണിപ്പൂര്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും; തൃശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ്
മണിപ്പൂര്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് തൃശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് ത...‘അന്ധമായി സംവിധാനത്തെ അവിശ്വസിക്കുന്നതും ജനാധിപത്യ വിരുദ്ധം’; വിവിപാറ്റ് ഹര്‍ജികള്‍ തള്ളിക്കൊണ്ട് സു...
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ നിന്നുള്ള എല്ലാ വിവിപാറ്റ് സ്ലിപ്പുക...ഒടുവില്‍ വിജയം; ഹൈദരാബാദിനെ വീഴ്ത്തി ബെംഗളുരു
ഐപിഎല്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ജയം. സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 35 റണ്‍സിന് തോല്‍പ്പിച്ചു. 2...സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു; ബൂത്തുകളിലേക്ക് കൂട്ടമായെത്തി വോട്ടർമാർ
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. കേരളമുൾപ്പെടെ 13 സംസ്ഥാനങ്ങളിലായി 88...തൃശൂരിൽ സുരേഷ് ഗോപിയാണ് ഒന്നാമത്; വിചാരിക്കുന്നതിലും കൂടുതൽ ഭൂരിപക്ഷം കിട്ടും; പത്മജ വേണുഗോപാൽ
എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി തൃശൂർ മണ്ഡലത്തിൽ ഒന്നാമതെത്തുമെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാൽ. ...ഡോ ഹിക്സിന് പിന്നാലെ സുജിത് രാമചന്ദ്രനും; ഞായറാഴ്ച് രണ്ടു മണിക്ക് 'ETHICAL DILEMMAS IN NURSING' എന്‍...
ലണ്ടൻ: യുക്മ നഴ്സസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര നഴ്സസ് ദിനാചരണത്തോടനുബന്ധിച്ചു മെയ് പതി...
Post Your Comments Here ( Click here for malayalam )
Latest Updates
- നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കും; ആദ്യപടി ഗോത്രത്തലവന്മാരുമായി ചർച്ച യമനിലെ ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കും. ആദ്യപടിയായി യെമൻ ഗോത്രത്തലവന്മാരുമായി ചർച്ച നടക്കും. സേവ് നിമിഷ പ്രിയ ഫോറം അംഗങ്ങളുടെ ആഭിമുഖ്യത്തിലാവും. 12 വർഷങ്ങൾക്ക് ശേഷം നിമിഷയെ മാതാവ് പ്രേമകുമാരി ഇന്നലെ ജയിലിൽ എത്തിക്കണ്ടിരുന്നു. ആക്ഷൻ കൗൺസിൽ യോഗത്തിലും പങ്കെടുത്തു. ഗോത്രത്തലവന്മാരുമായുള്ള ചർച്ചയ്ക്ക് ശേഷമാകും തുടർനടപടികൾ സ്വീകരിക്കുക. യെമനിലെത്തിയ മാതാവ് പ്രേമകുമാരി മകളെ നേരിൽ കണ്ടിരുന്നു. 12 വർഷങ്ങൾക്കുശേഷമാണ് ഇവർ നേരിട്ടുകണ്ടത്. ഏറെ നേരം കാത്തുനിന്ന ശേഷം മകളെ കണ്ട
- ഇന്റര്‍മീഡിയേറ്റ് പരീക്ഷയില്‍ തോല്‍വി; തെലങ്കാനയില്‍ ഏഴ് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു തെലങ്കാന സ്റ്റേറ്റ് ബോര്‍ഡ് ഓഫ് ഇന്റര്‍മിഡിയറ്റ് പരീക്ഷയില്‍ തോറ്റതിന്റെ വിഷമത്തില്‍ തെലങ്കാനയില്‍ ഏഴ് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു. മരിച്ചവരില്‍ ഒരാള്‍ ആണ്‍കുട്ടിയും ആറ് പെണ്‍കുട്ടികളുമാണ്. കഴിഞ്ഞ 48 മണിക്കൂറിനുള്ളിലാണ് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തത്. വിവിധ സ്ഥലങ്ങളിലായാണ് ഏഴ് മരണങ്ങളും സംഭവിച്ചിരിക്കുന്നത്. തെലങ്കാന ബോര്‍ഡ് ഓഫ് ഇന്റര്‍മീഡിയറ്റ് പരീക്ഷകളുടെ ഒന്നാം വര്‍ഷ, രണ്ടാം വര്‍ഷ ഫലങ്ങള്‍ കഴിഞ്ഞ ബുധനാഴ്ചയാണ് പ്രഖ്യാപിച്ചത്. ഫലം വന്നതോടെ പരീക്ഷയില്‍ തോറ്റതറിഞ്ഞ് ആദ്യം മഹബൂബാദില്‍ രണ്ട് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തു. ഒരാള്‍ വീട്ടില്‍ തൂങ്ങിമരിക്കുകയും
- മണിപ്പൂര്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും; തൃശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മണിപ്പൂര്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് തൃശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. മണിപ്പൂര്‍ വേദനയായി തന്നെ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അവരോടൊപ്പം നില്ക്കാന് ആഗ്രഹിക്കുന്നുവെന്നും ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മണിപ്പൂര്‍ വിഷയം കേരളത്തിലും പ്രതിഫലിച്ചേക്കാം. ഒരുപാട് തവണ അവിടുത്തെ വിഷയങ്ങള്‍ കേന്ദ്രസര്‍ക്കാരിന് മുന്നില്‍ അവതരിപ്പിച്ചതാണ്. രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ഇല്ലെന്നും ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. മണിപ്പൂര്‍ വിഷയത്തില്‍ മാര്‍ റാഫേല്‍ തട്ടേലും തെരഞ്ഞെടുപ്പ് ദിവസം പ്രതികരിച്ചു. സഭയ്ക്ക് പ്രത്യേക പക്ഷമില്ല. എല്ലാ വിശ്വാസികളും അവരുടെ വോട്ടവകാശം ഉപയോഗിക്കണം
- ‘അന്ധമായി സംവിധാനത്തെ അവിശ്വസിക്കുന്നതും ജനാധിപത്യ വിരുദ്ധം’; വിവിപാറ്റ് ഹര്‍ജികള്‍ തള്ളിക്കൊണ്ട് സുപ്രിംകോടതി ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ നിന്നുള്ള എല്ലാ വിവിപാറ്റ് സ്ലിപ്പുകളും എണ്ണണമെന്ന ഹര്‍ജികള്‍ തള്ളി സുപ്രിംകോടതി. ബാലറ്റ് വോട്ടിലേക്ക് മടങ്ങില്ലെന്ന് കോടതി അറിയിച്ചു. അന്ധമായി സംവിധാനത്തെ അവിശ്വസിക്കുന്നതും ജനാധിപത്യ വിരുദ്ധമാണെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. തെരഞ്ഞെടുപ്പിനെ ആധുനികവത്കരിക്കാനുള്ള കമ്മിഷന് ശ്രമങ്ങള്‍ ശ്ലാഘനീയമാണ്. വിവിപാറ്റ് പൂര്‍ണമായി എണ്ണുക ഉചിത നിര്‍ദേശമല്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി. ചിന്ത, വിഞ്ജാനം, അപഗ്രഥനം , വിശകലനം ഇവയൊന്നും കൂടാതെയുള്ള ആവശ്യം അംഗീകരിക്കാനാകില്ലെന്നാണ് സുപ്രിംകോടതി വ്യക്തമാക്കിയിരിക്കുന്നത്. പേപ്പര്‍ ബാലറ്റിലേക്ക് മടങ്ങണമെന്ന നിര്‍ദേശത്തിന് ഒരു അടിസ്ഥാനവുമില്ല. ഹര്‍ജിക്കാര്‍
- ഒടുവില്‍ വിജയം; ഹൈദരാബാദിനെ വീഴ്ത്തി ബെംഗളുരു ഐപിഎല്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ജയം. സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 35 റണ്‍സിന് തോല്‍പ്പിച്ചു. 207 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് ഇന്നിങ്സ് എട്ടിന് 170ല്‍ അവസാനിച്ചു. ഉപ്പലിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ആര്‍സിബി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് നേടി. കോലിയുടെയും രജത് പട്ടീദാറിന്റെയം അര്‍ധ സെഞ്ചുറി കരുത്തിലാണ് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു മികച്ച സ്കോറിലേക്കെത്തിയത്. വിരാട് കോലി 45 പന്തില്‍
click on malayalam character to switch languages