1 GBP = 104.30
breaking news

കുവൈത്തില്‍ പൊതുമാപ്പ് പ്രാബല്യത്തില്‍; ആദ്യദിനം ഇന്ത്യൻ എംബസിയിലെത്തിയത് നാലായിരത്തോളം പേർ

കുവൈത്തില്‍ പൊതുമാപ്പ് പ്രാബല്യത്തില്‍; ആദ്യദിനം ഇന്ത്യൻ എംബസിയിലെത്തിയത് നാലായിരത്തോളം പേർ

കുവൈത്ത് സിറ്റി: അനധികൃത താമസക്കാര്‍ക്കു പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടുന്നതിനുള്ള പൊതുമാപ്പ് ആരംഭിച്ചു. ആദ്യ ദിവസമായ തിങ്കളാഴ്ചപൊതുമാപ്പിന്റെ ആനുകൂല്യം തേടി ഇന്ത്യന്‍ എംബസിയില്‍ നാലായിരത്തിലേറെ പേര്‍ എത്തി.

ഫെബ്രുവരി 22 വരെയാണു കാലാവധി. ഈ സമയപരിധിക്കുള്ളില്‍ അനധികൃത താമസക്കാര്‍ രാജ്യംവിടുകയോ താമസാനുമതി രേഖ സാധുതയുള്ളതാക്കുകയോ വേണം. ഇഖാമ കാലാവധി കഴിഞ്ഞശേഷമുള്ള ഓരോ ദിവസത്തേക്കും രണ്ടു ദിനാറാണ് പിഴ. കൂടിയ പിഴ 600 ദിനാറും. അതേസമയം, രാജ്യംവിടുന്നവര്‍ക്കു പിഴ ബാധകമാകില്ല.

അനധികൃതമായി രാജ്യത്തു കഴിയുന്ന വിദേശികള്‍ ഇളവുകാലം പ്രയോജനപ്പെടുത്തണമെന്ന് ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ എത്തുന്നവര്‍ക്ക് നടപടികള്‍ എളുപ്പത്തില്‍ പൂര്‍ത്തീകരിച്ചു നല്‍കണമെന്ന് ഇഖാമ വകുപ്പ് ഓഫിസുകള്‍ക്കും അധികൃതര്‍ നിര്‍ദേശം നല്‍കി. അവധിയിലുള്ള ജീവനക്കാരോട് ജോലിക്ക് ഹാജരാകാനും നിര്‍ദേശമുണ്ട്.

താമസകാര്യ വകുപ്പിന്റെ സര്‍ക്കുലര്‍ പ്രകാരം ഇഖാമ കാലാവധി കഴിഞ്ഞതിനാല്‍ നിയമലംഘകരായി മാറിയവര്‍ താമസകാര്യ മന്ത്രാലയത്തെയാണ് സമീപിക്കേണ്ടത്. ഇത്തരക്കാരുടെ വിവരങ്ങള്‍ ക്രിമിനല്‍ എവിഡന്‍സ് വകുപ്പുകളിലേക്കയച്ച് കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന് ഉറപ്പുവരുത്തിയശേഷം താമസകാര്യ വകുപ്പ് ഒരു മാസത്തെ താല്‍ക്കാലിക ഇഖാമ അനുവദിക്കും. ഇതിനുശേഷം പുതിയ സ്‌പോണ്‍സറുടെ കീഴിലേക്ക് മാറുകയോ പിഴകൂടാതെ നാട്ടിലേക്ക് പോകുകയോ ചെയ്യാം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more