1 GBP = 104.38
breaking news
- നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കും; ആദ്യപടി ഗോത്രത്തലവന്മാരുമായി ചർച്ച
- ഇന്റര്‍മീഡിയേറ്റ് പരീക്ഷയില്‍ തോല്‍വി; തെലങ്കാനയില്‍ ഏഴ് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു
- മണിപ്പൂര്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും; തൃശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ്
- ‘അന്ധമായി സംവിധാനത്തെ അവിശ്വസിക്കുന്നതും ജനാധിപത്യ വിരുദ്ധം’; വിവിപാറ്റ് ഹര്‍ജികള്‍ തള്ളിക്കൊണ്ട് സുപ്രിംകോടതി
- ഒടുവില്‍ വിജയം; ഹൈദരാബാദിനെ വീഴ്ത്തി ബെംഗളുരു
- സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു; ബൂത്തുകളിലേക്ക് കൂട്ടമായെത്തി വോട്ടർമാർ
- തൃശൂരിൽ സുരേഷ് ഗോപിയാണ് ഒന്നാമത്; വിചാരിക്കുന്നതിലും കൂടുതൽ ഭൂരിപക്ഷം കിട്ടും; പത്മജ വേണുഗോപാൽ
ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറാൾ ഫാ.സജി മലയിൽ പുത്തൻപുരയിൽ ജൂബിലിയുടെ നിറവിൽ; ക്നാനായ സമുദായത്തിന് ഇത് അഭിമാന മുഹൂർത്തം; ആഘോഷങ്ങൾ 22 ന് ബോൾട്ടണിൽ…
- Apr 17, 2019
മാഞ്ചസ്റ്റർ:- ഭാരത ക്രൈസ്തവ സമൂഹത്തിന്റെ വളർച്ചയിൽ ക്നാനായക്കാർ ചരിത്രത്തിനു മുൻപേ സഞ്ചരിച്ചവരാണ്. ഇന്ത്യയിലെ ക്രൈസ്തവ വിശ്വാസത്തിന്റെ കാര്യത്തിൽ മാത്രമല്ല, ജാതിമത ഭേദമില്ലാതെ കേരളത്തിലെ എല്ലാ ജനങ്ങൾക്കും സാമൂഹ്യനീതി ഉറപ്പുവരുത്തുന്നതിനും, മെച്ചപ്പെട്ട ജീവിതസമ്പ്രദായം രൂപകൽപന ചെയ്യുന്നതിനും ക്നായിതൊമ്മനും അദ്ദേഹത്തിനെ അനുയായികളും നൽകിയ സംഭാവനകൾക്ക് ചരിത്രം സാക്ഷിയാണ്. ഇരുപതാം നൂറ്റാണ്ടിൽ ആരംഭിച്ച കുടിയേറ്റത്തിന്റെ കാര്യത്തിലും ക്നാനായ സമൂദായം എല്ലാ മലയാളി സമൂഹങ്ങൾക്കും മാതൃകയും വഴികാട്ടിയുമായിരുന്നു.
ക്നാനായ സമൂദായത്തിന്റെ ഹൃദയവിശാലതയുടെയും നന്മയുടെയും ഉദാഹരണമായി, യുകെയിലെ മലയാളികത്തോലിക്കാ സമൂഹത്തിനു മുഴുവൻ വഴികാട്ടിയാവുകയും, കുടിയേറ്റത്തിന്റെ ആദ്യ കാലഘട്ടങ്ങളിൽ അവരുടെ വേദനകളിലും കഷ്ടപ്പാടുകളിലും അവരോടൊപ്പം സഞ്ചരിക്കുകയും ചെയ്ത ഫാ. സജി മലയിൽപുത്തൻപുരയിൽ തന്റെ പൗരോഹിത്യത്തിന്റെ ഇരുപത്തഞ്ചു വർഷം പിന്നിടുമ്പോൾ അത് യുകെയിലെ മലയാളി സമൂഹത്തിനു മുഴുവൻ ആഹ്ളാദത്തിന്റെയും അഭിമാനത്തിന്റെയും നിമിഷമാണ്.
1969 ജൂൺ 23ന്, മലയിൽപുത്തൻപുരയിൽ കുര്യൻ, ഏലിക്കുട്ടി ദമ്പതികളുടെ മകനായി സജിയച്ചൻ ജനിച്ചു. ക്രിസ്തുവിനുവേണ്ടിയും അവിടുത്തെ സഭയ്ക്കു വേണ്ടിയും ശുശ്രൂഷ ചെയ്യാൻ, ഒരു വൈദികനായി തീരണമെന്ന ആഗ്രഹവുമായി അദ്ദേഹം തന്റെ സ്‌കൂൾ വിദ്യാഭ്യാസം പിന്നിട്ടു. വെളിയന്നൂർ വന്ദേമാതരം ഹൈസ്‌കൂളിൽ നിന്നും SSLC പാസ്സായശേഷം തന്റെ ദൈവവിളി തിരിച്ചറിഞ്ഞുകൊണ്ട് അദ്ദേഹം St. Stanislaus മൈനർ സെമിനാരിയിൽ ചേർന്നു. തുടർന്ന് ആലുവ പൊന്തിഫിക്കൽ സെമിനാരി, ബാംഗ്ലൂർ ധർമ്മാരാം വിദ്യാക്ഷേത്ര എന്നിവിടങ്ങളിൽ നിന്ന് വൈദിക പഠനം പൂർത്തിയാക്കി.
1995 ഏപ്രിൽ 19ന് മടമ്പം ഫൊറോനാ പള്ളിയിൽ വച്ച്, ദിവംഗതനായ മാർ കുര്യാക്കോസ് കുന്നശ്ശേരി മെത്രാപ്പോലീത്തായിൽ നിന്ന് വൈദികപട്ടം സ്വീകരിച്ച് അദ്ദേഹത്തിന്റെ സ്വന്തം ഇടവകയായ പയ്യാവൂർ ടൗൺ പള്ളിയിൽ പ്രഥമദിവ്യബലി അർപ്പിച്ച് തന്റെ പൗരോഹിത്യ ജീവിതത്തിനു തുടക്കം കുറിച്ചു. പിന്നീട് കൈപ്പുഴ, തോട്ടറ, മംഗലംഡാം, കരിപ്പാടം, പടമുഖം, തിരൂർ, എന്നീ ഇടവകളിൽ സേവനം ചെയ്തതിനു ശേഷം 2005 സെപ്തംബറിൽ യുകെയിലെ മാഞ്ചസ്റ്ററിലേക്ക് സഭാശുശ്രൂഷകൾക്കായി നിയോഗിക്കപ്പെട്ടു.
2006-ലെ ദുക്റാന തിരുനാൾ ദിനത്തിൽ St. Thomas RC centre-ന് തുടക്കം കുറിക്കുകയും, St. Mary’s Sunday School സ്ഥാപിക്കുകയും ചെയ്ത അദ്ദേഹം, 2008-ൽ യുവജനങ്ങൾക്കായി Santhom Youth എന്ന യുവജനസംഘടന രൂപീകരിച്ചു. St. Thomas RC centre-ന്റെ കീഴിൽ 7 മാസ്സ് സെന്ററുകൾ ആരംഭിക്കുകയും അവിടെയെല്ലാം വിശുദ്ധ കുർബ്ബാനയും, വേദപാഠക്ലാസ്സുകളും ആരംഭിക്കുകയും ചെയ്തുകൊണ്ട് നോർത്ത് വെസ്റ്റിലെ മലയാളികളായ കത്തോലിക്കാസമൂഹത്തിന്റെ വിശ്വാസജീവിതത്തിന് ശക്തമായ അടിത്തറ സ്ഥാപിച്ചു.
യുകെയിലെ നാനാഭാഗങ്ങളിൽ നിന്നും വിശ്വാസികൾ ഒന്നിച്ചുകൂട്ടുന്ന, യുകെയിലെ ഏറ്റവും വലിയ തിരുനാളായി മാറിയ മാഞ്ചെസ്റ്റർ തിരുനാളിനു തുടക്കം കുറിച്ചത് സജിയച്ചനായിരുന്നു. ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് പിന്നീട് യുകെയിലെ വിശ്വാസി സമൂഹങ്ങൾ ബ്രിട്ടനിലെ വിവിധ ഭാഗങ്ങളിലായി ആഘോഷമായി നടത്തിയ തിരുന്നാളുകൾ ഈ രാജ്യത്തെ തദ്ദേശവാസികളുടെ ഇടയിൽ ക്രൈസ്തവവിശ്വാസത്തിന്റെ മഹത്വവും ആനന്ദവും പ്രഘോഷിച്ചുകൊണ്ട് ഇന്നും തുടർന്നു പോരുന്നു എന്നത് അദ്ദേഹം പാകിയ നന്മയുടെ വിത്തുകൾ സമുദായത്തിന്റെയോ റീത്തുകളുടെയോ വ്യത്യാസമില്ലാതെ ബ്രിട്ടനിൽ എക്കാലവും വളർന്നുകൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവാണ്. 2013-ൽ യൂറോപ്പിലെ ഏറ്റവും വലിയ ആത്മീയ വിരുന്നായിരുന്ന മാഞ്ചസ്റ്റർ അഭിഷ്കാഗ്നി കൺവെൻഷൻ അടക്കം സജിയച്ചന്റെ മേൽനോട്ടത്തിൽ നടത്തപ്പെട്ട നിരവധി ആത്മീയ സമ്മേളനങ്ങൾ അദ്ദേഹത്തിന്റെ അസാമാന്യമായ സംഘാടക പാടവത്തിന്റെ തെളിവാണ്.
യൂറോപ്പിലെ ഏറ്റവും വലിയ സമുദായ സംഘടനയായ UKKCA യുടെ Spiritual Advisor ആയ സജിയച്ചൻ 2011-ൽ UKKCYL-ന് തുടക്കം കുറിച്ചു. ബ്രിട്ടനിൽ സീറോമലബാർ സഭയ്ക്ക് സ്വന്തമായി രൂപത സ്ഥാപിക്കുന്നതിനു മുൻപുതന്നെ, 2014-ൽ ബ്രിട്ടനിലെ കത്തോലിക്കാ സഭയിൽ നിന്നും ഷൂഷ്ബറി രൂപതയുടെ കീഴിൽ ക്നാനായ സമൂദായത്തിന് സ്വന്തമായി ചാപ്ലൻസി അനുവദിച്ചുകിട്ടിയത് സജിയച്ചന്റെ കഠിനാധ്വാനത്തിന്റെയും സമുദായസ്നേഹത്തിന്റെയും ഫലമായിട്ടായിരുന്നു. St. Mary’s Knanaya Chaplancy എന്ന യൂറോപ്പിലെ ഈ പ്രഥമ ക്നാനായ ചാപ്ലൻസിയെ നയിക്കാൻ സഭ അദ്ദേഹത്തെ നിയോഗിച്ചു. 2015-ൽ St John Paul II Sunday School സ്ഥാപിച്ചുകൊണ്ട് അദ്ദേഹം ക്നാനായസമുദായത്തിന്റെ പുതിയ തലമുറയുടെ വിശ്വാസവളർച്ചക്ക് അടിസ്ഥാനമിട്ടു.
2016-ൽ ഗ്രേറ്റ് ബ്രിട്ടൺ സീറോമലബാർ രൂപത സ്ഥാപിതമായപ്പോൾ, രൂപതാധ്യക്ഷനായ അഭിവന്ദ്യ ജോസഫ് സ്രാമ്പിക്കൽ യുകെയിലെ ക്നാനായ സമുദായത്തിന്റെ മുഴുവൻ അധികച്ചുമതല നൽകിക്കൊണ്ട് സജിയച്ചനെ രൂപതയുടെ വികാരിജനറാളായി നിയമിച്ചു. 2018 ഡിസംബറിൽ സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി യുകെയിലെ ആദ്യത്തെ ക്നാനായ മിഷനായ St. Marys Knanaya Mission പ്രഖ്യാപിക്കുകയും സജിയച്ചനെ മിഷൻ ഡയറക്ടറായി നിയമിക്കുകയും ചെയ്തു.
യുകെയിലെ മലയാളി കുടിയേറ്റത്തിന്റെ ആദ്യ കാലഘട്ടങ്ങളിൽ മലയാളി കത്തോലിക്കാ സമൂഹത്തിന്റെ വളർച്ചയിൽ സമുദായ, റീത്ത് വ്യത്യാസമില്ലാതെ എല്ലാ വിശ്വാസികളുടെയും ആത്മീയ വളർച്ചക്ക് ശക്തമായ അടിത്തറ പാകുന്നതിൽ സജിയച്ചൻ സുപ്രധാന പങ്കു വഹിച്ചു, പിന്നീട് ക്നാനായ സമുദായത്തിന്റെ അമരക്കാരനായി നിയമിതനായതുമുതൽ ഈ സമുദായത്തിന്റെ വിശ്വാസപരവും സാമുദായികവുമായ വളർച്ചയ്ക്കും, പിന്നീട് ക്നാനായ സമുദായത്തിനുവേണ്ടി 15 മിഷനുകൾക്കുള്ള അനുവാദം സഭയിൽ നിന്നും നേടിയെടുക്കുന്നതിനും അദ്ദേഹം വഹിച്ച പങ്ക് വാക്കുകൾക്ക് അതീതമാണ്.
വിശ്വാസികളുടെ ആത്മീയ വളർച്ചയിൽ ദീർഘവീക്ഷണത്തോടെ പദ്ധതികൾ രൂപീകരിക്കുന്നതിനും, കാര്യക്ഷമമായി അതു നടപ്പിൽ വരുത്തുന്നതിനും അദ്ദേഹത്തിനുള്ള കഴിവും, യുകെയിലെ ഏറ്റവും മികച്ച സംഘാടകരിൽ ഒരാളായ സജിയച്ചൻ ആധുനിക കാലഘട്ടത്തിലെ അജപാലന മേഖലയിലെ വെല്ലുവിളികൾ ക്രിസ്തുവിൽ ആശ്രയിച്ചുകൊണ്ട്, പ്രാർത്ഥനയിലൂടെയും സഹനത്തിലൂടെയും ത്യാഗോജ്വലമായി അതിജീവിക്കുന്നതും പുതിയ തലമുറയിലെ വൈദികർക്ക് മാതൃകയാക്കാവുന്നതാണ്.
യുകെയിലെ വിശ്വാസിസമൂഹത്തിന്റെ ജീവിതത്തിൽ അവരോടൊപ്പം വിശ്രമമില്ലാതെ സഞ്ചരിക്കുന്ന ആടുകളുടെ മണമുള്ള ഈ ഇടയന്, ഏപ്രിൽ 22-ന് മാഞ്ചസ്റ്ററിൽ വച്ചു നടക്കുന്ന അദ്ദേഹത്തിന്റെ പൗരോഹിത്യ ജൂബിലി ആഘോഷവേളയിൽ യുകെയിലുള്ള മുഴുവൻ വിശ്വാസിസമൂഹത്തിന്റെയും ലോകം മുഴുവനുമുള്ള ക്നാനായ സമൂഹത്തിന്റെയും പ്രാർത്ഥനാ നിർഭരമായ ആശംസകൾ.
മാഞ്ചസ്റ്റർ ബോൾട്ടണിലെ ഔർ ലേഡി ഓഫ് ലൂർദ്ദസ് ദേവാലയത്തിൽ നടക്കുന്ന കൃതജ്ഞതാ ബലിയോടെയാണ് സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിയ്ക്കുന്നത്. ദിവ്യബലിയെ തുടർന്ന് നടക്കുന്ന സ്വീകരണ ചടങ്ങുകൾ ബോൾട്ടിലെ 3D സെന്ററിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.
ദേവാലയത്തിന്റെ വിലാസം:-
Our Lady of Lourdes Church,
275 Plodder Lane,
Farnworth,
BL4 0BR,
Bolton.
പരിപാടി നടക്കുന്ന ഹാളിന്റെ വിലാസം:-
3D Centre,
Bella St,
Bolton,
BL3 4DU.
Latest News:
നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കും; ആദ്യപടി ഗോത്രത്തലവന്മാരുമായി ചർച്ച
യമനിലെ ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നടപടികൾ ഉടൻ ആരം...ഇന്റര്‍മീഡിയേറ്റ് പരീക്ഷയില്‍ തോല്‍വി; തെലങ്കാനയില്‍ ഏഴ് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു
തെലങ്കാന സ്റ്റേറ്റ് ബോര്‍ഡ് ഓഫ് ഇന്റര്‍മിഡിയറ്റ് പരീക്ഷയില്‍ തോറ്റതിന്റെ വിഷമത്തില്‍ തെലങ്കാനയില്‍...മണിപ്പൂര്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും; തൃശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ്
മണിപ്പൂര്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് തൃശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് ത...‘അന്ധമായി സംവിധാനത്തെ അവിശ്വസിക്കുന്നതും ജനാധിപത്യ വിരുദ്ധം’; വിവിപാറ്റ് ഹര്‍ജികള്‍ തള്ളിക്കൊണ്ട് സു...
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ നിന്നുള്ള എല്ലാ വിവിപാറ്റ് സ്ലിപ്പുക...ഒടുവില്‍ വിജയം; ഹൈദരാബാദിനെ വീഴ്ത്തി ബെംഗളുരു
ഐപിഎല്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ജയം. സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 35 റണ്‍സിന് തോല്‍പ്പിച്ചു. 2...സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു; ബൂത്തുകളിലേക്ക് കൂട്ടമായെത്തി വോട്ടർമാർ
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. കേരളമുൾപ്പെടെ 13 സംസ്ഥാനങ്ങളിലായി 88...തൃശൂരിൽ സുരേഷ് ഗോപിയാണ് ഒന്നാമത്; വിചാരിക്കുന്നതിലും കൂടുതൽ ഭൂരിപക്ഷം കിട്ടും; പത്മജ വേണുഗോപാൽ
എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി തൃശൂർ മണ്ഡലത്തിൽ ഒന്നാമതെത്തുമെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാൽ. ...ഡോ ഹിക്സിന് പിന്നാലെ സുജിത് രാമചന്ദ്രനും; ഞായറാഴ്ച് രണ്ടു മണിക്ക് 'ETHICAL DILEMMAS IN NURSING' എന്‍...
ലണ്ടൻ: യുക്മ നഴ്സസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര നഴ്സസ് ദിനാചരണത്തോടനുബന്ധിച്ചു മെയ് പതി...
Post Your Comments Here ( Click here for malayalam )
Press Esc to close
Latest Updates
- നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കും; ആദ്യപടി ഗോത്രത്തലവന്മാരുമായി ചർച്ച യമനിലെ ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കും. ആദ്യപടിയായി യെമൻ ഗോത്രത്തലവന്മാരുമായി ചർച്ച നടക്കും. സേവ് നിമിഷ പ്രിയ ഫോറം അംഗങ്ങളുടെ ആഭിമുഖ്യത്തിലാവും. 12 വർഷങ്ങൾക്ക് ശേഷം നിമിഷയെ മാതാവ് പ്രേമകുമാരി ഇന്നലെ ജയിലിൽ എത്തിക്കണ്ടിരുന്നു. ആക്ഷൻ കൗൺസിൽ യോഗത്തിലും പങ്കെടുത്തു. ഗോത്രത്തലവന്മാരുമായുള്ള ചർച്ചയ്ക്ക് ശേഷമാകും തുടർനടപടികൾ സ്വീകരിക്കുക. യെമനിലെത്തിയ മാതാവ് പ്രേമകുമാരി മകളെ നേരിൽ കണ്ടിരുന്നു. 12 വർഷങ്ങൾക്കുശേഷമാണ് ഇവർ നേരിട്ടുകണ്ടത്. ഏറെ നേരം കാത്തുനിന്ന ശേഷം മകളെ കണ്ട
- ഇന്റര്‍മീഡിയേറ്റ് പരീക്ഷയില്‍ തോല്‍വി; തെലങ്കാനയില്‍ ഏഴ് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു തെലങ്കാന സ്റ്റേറ്റ് ബോര്‍ഡ് ഓഫ് ഇന്റര്‍മിഡിയറ്റ് പരീക്ഷയില്‍ തോറ്റതിന്റെ വിഷമത്തില്‍ തെലങ്കാനയില്‍ ഏഴ് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു. മരിച്ചവരില്‍ ഒരാള്‍ ആണ്‍കുട്ടിയും ആറ് പെണ്‍കുട്ടികളുമാണ്. കഴിഞ്ഞ 48 മണിക്കൂറിനുള്ളിലാണ് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തത്. വിവിധ സ്ഥലങ്ങളിലായാണ് ഏഴ് മരണങ്ങളും സംഭവിച്ചിരിക്കുന്നത്. തെലങ്കാന ബോര്‍ഡ് ഓഫ് ഇന്റര്‍മീഡിയറ്റ് പരീക്ഷകളുടെ ഒന്നാം വര്‍ഷ, രണ്ടാം വര്‍ഷ ഫലങ്ങള്‍ കഴിഞ്ഞ ബുധനാഴ്ചയാണ് പ്രഖ്യാപിച്ചത്. ഫലം വന്നതോടെ പരീക്ഷയില്‍ തോറ്റതറിഞ്ഞ് ആദ്യം മഹബൂബാദില്‍ രണ്ട് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തു. ഒരാള്‍ വീട്ടില്‍ തൂങ്ങിമരിക്കുകയും
- മണിപ്പൂര്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും; തൃശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മണിപ്പൂര്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് തൃശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. മണിപ്പൂര്‍ വേദനയായി തന്നെ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും അവരോടൊപ്പം നില്ക്കാന് ആഗ്രഹിക്കുന്നുവെന്നും ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മണിപ്പൂര്‍ വിഷയം കേരളത്തിലും പ്രതിഫലിച്ചേക്കാം. ഒരുപാട് തവണ അവിടുത്തെ വിഷയങ്ങള്‍ കേന്ദ്രസര്‍ക്കാരിന് മുന്നില്‍ അവതരിപ്പിച്ചതാണ്. രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ഇല്ലെന്നും ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. മണിപ്പൂര്‍ വിഷയത്തില്‍ മാര്‍ റാഫേല്‍ തട്ടേലും തെരഞ്ഞെടുപ്പ് ദിവസം പ്രതികരിച്ചു. സഭയ്ക്ക് പ്രത്യേക പക്ഷമില്ല. എല്ലാ വിശ്വാസികളും അവരുടെ വോട്ടവകാശം ഉപയോഗിക്കണം
- ‘അന്ധമായി സംവിധാനത്തെ അവിശ്വസിക്കുന്നതും ജനാധിപത്യ വിരുദ്ധം’; വിവിപാറ്റ് ഹര്‍ജികള്‍ തള്ളിക്കൊണ്ട് സുപ്രിംകോടതി ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ നിന്നുള്ള എല്ലാ വിവിപാറ്റ് സ്ലിപ്പുകളും എണ്ണണമെന്ന ഹര്‍ജികള്‍ തള്ളി സുപ്രിംകോടതി. ബാലറ്റ് വോട്ടിലേക്ക് മടങ്ങില്ലെന്ന് കോടതി അറിയിച്ചു. അന്ധമായി സംവിധാനത്തെ അവിശ്വസിക്കുന്നതും ജനാധിപത്യ വിരുദ്ധമാണെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. തെരഞ്ഞെടുപ്പിനെ ആധുനികവത്കരിക്കാനുള്ള കമ്മിഷന് ശ്രമങ്ങള്‍ ശ്ലാഘനീയമാണ്. വിവിപാറ്റ് പൂര്‍ണമായി എണ്ണുക ഉചിത നിര്‍ദേശമല്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി. ചിന്ത, വിഞ്ജാനം, അപഗ്രഥനം , വിശകലനം ഇവയൊന്നും കൂടാതെയുള്ള ആവശ്യം അംഗീകരിക്കാനാകില്ലെന്നാണ് സുപ്രിംകോടതി വ്യക്തമാക്കിയിരിക്കുന്നത്. പേപ്പര്‍ ബാലറ്റിലേക്ക് മടങ്ങണമെന്ന നിര്‍ദേശത്തിന് ഒരു അടിസ്ഥാനവുമില്ല. ഹര്‍ജിക്കാര്‍
- ഒടുവില്‍ വിജയം; ഹൈദരാബാദിനെ വീഴ്ത്തി ബെംഗളുരു ഐപിഎല്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ജയം. സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 35 റണ്‍സിന് തോല്‍പ്പിച്ചു. 207 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് ഇന്നിങ്സ് എട്ടിന് 170ല്‍ അവസാനിച്ചു. ഉപ്പലിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ആര്‍സിബി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് നേടി. കോലിയുടെയും രജത് പട്ടീദാറിന്റെയം അര്‍ധ സെഞ്ചുറി കരുത്തിലാണ് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു മികച്ച സ്കോറിലേക്കെത്തിയത്. വിരാട് കോലി 45 പന്തില്‍
click on malayalam character to switch languages