1 GBP = 104.61
breaking news

നടിയെ ആക്രമിച്ച കേസ്; വിചാരണ ഇന്ന് തുടരും

നടിയെ ആക്രമിച്ച കേസ്; വിചാരണ ഇന്ന് തുടരും

 

കൊച്ചി: കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍ നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസുമായി ബന്ധപ്പെട്ട് നടന്‍ ദീലീപ് അടക്കമുള്ള പ്രതികളുടെ വിചാരണ ഇന്ന് തുടരും. ആലുവ കോടതിയിലാണ് വിചാരണ നടക്കുക. ദിലീപ് അടക്കം പതിനൊന്ന് പേരാണ് കേസിലെ പ്രതികള്‍. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി അടക്കം ആറുപ്രതികള്‍ ഇപ്പോഴും റിമാന്‍ഡിലാണ്. എട്ടാം പ്രതിയായ ദിലീപ് അടക്കം അഞ്ച് പ്രതികള്‍ ജാമ്യത്തിലുമാണ്. കേസില്‍ രണ്ടുപേര്‍ മാപ്പു സാക്ഷികളാണ്.

കേസിന്റെ വിചാരണ തുടങ്ങാനിരിക്കെ നടിയെ അക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് കോടതിയെ സമീപിച്ചിരുന്നു. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും അതുമായി ബന്ധപ്പെട്ട മറ്റ് തെളിവുകളും വേണമെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകന്റെ ആവശ്യം. എന്നാല്‍ ദൃശ്യങ്ങള്‍ നല്‍കുന്നത് പെണ്‍കുട്ടിയുടെ സ്വകാര്യതയെയും സുരക്ഷിതത്വത്തെയും ബാധിക്കുമെന്നതിനാല്‍ ദൃശ്യങ്ങള്‍ നല്‍കരുതെന്നാണ് പൊലീസ് നിലപാട്.

എന്നാല്‍ ദിലീപ് നല്‍കിയ ഹര്‍ജി പരിഗണിക്കവെ നടിയെ അക്രമിച്ച സംഭവത്തിന്റെ ദൃശ്യങ്ങള്‍ എന്തിനാണ് ദിലീപിനെന്ന് കോടതി ചോദിച്ചു. ദൃശ്യങ്ങളിലെ സ്ത്രീ ശബ്ദം പരിശോധിക്കാന്‍ ആണെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകന്റെ മറുപടി. ദൃശ്യങ്ങള്‍ നേരത്തെ കോടതിയില്‍ വെച്ച് പരിശോധിച്ചതല്ലെയെന്നും വീണ്ടും ആവശ്യപ്പെടുന്നത് എന്തിനാണെന്നും കോടതി ചോദിച്ചിരുന്നു. എന്നാല്‍ ദൃശ്യങ്ങളില്‍ എഡിറ്റിംഗ് നടന്നതായും നടിയുടെ ശബ്ദത്തിന്റെ തീവ്രത കുറച്ചതായും സംശയം ഉണ്ടെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

ദൃശ്യങ്ങളുടെ പകര്‍പ്പ് വേണമെന്ന ദിലീപിന്റെ ആവശ്യം നേരത്തെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. ദൃശ്യങ്ങള്‍ നല്‍കുന്നത് നടിയെ പ്രതികൂലമായി ബാധിക്കുമെന്ന പ്രോസിക്യൂഷന്റെ വാദം പരിഗണിച്ചായിരുന്നു കോടതി നടപടി. തുടര്‍ന്നാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more