ലോസ്ആഞ്ജലസ്: ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങൾ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിന് പണമടക്കണമെന്ന് ‘മാധ്യമ രാജാവ്’ റൂപർട് മർഡോക്. സത്യസന്ധമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ ശ്രദ്ധപുലർത്തുന്നതിന് നടപടി സ്വീകരിക്കുമെന്ന് ഫേസ്ബുക്ക് തലവൻ മാർക് സുക്കർബർഗ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ലോകത്തെ പ്രധാന മാധ്യമങ്ങളുടെ ഉടമയായ മർഡോകിെൻറ പ്രസ്താവന. ചാനലുകൾക്ക് േകബ്ൾ ഒാപറേറ്റർമാർ ഫീസ് നൽകുന്നതുപോലെ സമൂഹമാധ്യമങ്ങൾ വാർത്തമാധ്യമങ്ങൾക്ക് പണം നൽകണമെന്നാണ് അദ്ദേഹത്തിെൻറ ആവശ്യം. മാധ്യമങ്ങൾക്ക് അവരുടെ സേവനത്തിനുള്ള പ്രതിഫലം ലഭിക്കുന്നില്ല. വാർത്തകൾക്ക് പണമടക്കുന്നത് ഫേസ്ബുക്കിെൻറ ലാഭത്തിൽ ചെറിയ മാറ്റം മാത്രമേ ഉണ്ടാക്കൂ. എന്നാൽ, ഇത് പ്രസിദ്ധീകരണങ്ങൾക്കും പത്രപ്രവർത്തകർക്കും വലിയ ഗുണം ചെയ്യും -അദ്ദേഹം പറഞ്ഞു.
ലോകത്ത് പരസ്യവരുമാനത്തിെൻറ ഭീമമായ ഭാഗവും ഇപ്പോൾ ലഭിക്കുന്നത് ഗൂഗിളിനും ഫേസ്ബുക്കിനുമാണ്. വാർത്തകൾ പ്രസിദ്ധീകരിക്കുന്ന സാമ്പ്രദായിക മാധ്യമങ്ങൾ നേടിയിരുന്ന വരുമാനമാണ് ഇത്തരം നവമാധ്യമങ്ങൾ പിടിച്ചെടുത്തത്. ഫോക്സ് ന്യൂസ്, ന്യൂസ് കോർപറേഷൻ, സ്കൈ ന്യൂസ്, ദ ടൈംസ്, ദ സൺ അടക്കം യൂറോപ്പിലെയും അമേരിക്കയിലെയും മിക്ക മാധ്യമങ്ങളും നിയന്ത്രിക്കുന്ന മർഡോക്കിെൻറ വരുമാനത്തിൽ ഇത് വൻ തിരിച്ചടിയാണുണ്ടാക്കിയത്. 2017 സാമ്പത്തിക വർഷത്തിൽ മാത്രം കനത്ത നഷ്ടം മർഡോകിെൻറ കമ്പനിക്കുണ്ടായതായി റിപ്പോർട്ടുണ്ടായിരുന്നു.
ഇതാണ് മർഡോകിെൻറ പ്രസ്താവനക്ക് കാരണമെന്നാണ് കരുതപ്പെടുന്നത്. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതിലൂടെ സാമൂഹിക മാധ്യമങ്ങൾ ജനാധിപത്യത്തിന് ഭീഷണിയാകുന്നതായും വാർത്ത ഉറവിടങ്ങളുടെ വിശ്വാസ്യത ഉറപ്പുവരുത്താൻ നടപടിയെടുക്കുമെന്നും സുക്കർ ബർഗ് ദിവസങ്ങൾക്ക് മുമ്പാണ് വ്യക്തമാക്കിയത്.
click on malayalam character to switch languages