ന്യൂഡൽഹി: ഹാദിയയെ ഇന്ന് തന്നെ സേലത്തെത്തിക്കാനുള്ള നടപടികൾ തുടങ്ങി. കേരളഹൗസ് അധികൃതർ ന്യൂഡൽഹിയിൽ നിന്നും കോയമ്പത്തൂരിലേക്കുള്ള വിമാന ടിക്കറ്റ് ബുക്ക് ചെയ്തു. ഉച്ചക്ക് 1.20നുള്ള ഇൻഡിഗോ വിമാനത്തിലാണ് ഹാദിയ കോയമ്പത്തൂരിലേക്ക് പോകുക. തുടർന്ന് റോഡ് മാർഗം സേലത്തെത്തിക്കും. മുഖ്യമന്തിയുടെ ഓഫിസിൽ നിന്നും നടപടികൾ വേഗത്തിലാക്കാൻ കേരള ഹൗസ് അധികൃതർക്ക് നിർദേശം നൽകിയതിനെ തുടർന്നാണ് ഹാദിയയെ ഇന്ന് തന്നെ സേലത്തെത്തിക്കുന്നത്.
പഠനം പൂർത്തിയാക്കാനും ഡൽഹിയിൽനിന്നു നേരെ സേലത്തെ മെഡിക്കൽ കോളജിലേക്കു പോകാനും തിങ്കളാഴ്ച ഹാദിയയോട് സുപ്രീംകോടതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹാദിയയെ ഇന്ന് തന്നെ സേലത്തെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചത്.
കേരള ഹൈകോടതി വിവാഹം റദ്ദാക്കിയ വിധി നിലനിൽക്കുന്നതിനാൽ, ഭർത്താവ് ശഫിൻ ജഹാെൻറ കൂടെ പോകണമെന്നും ഭർത്താവിെന കോളജിലെ രക്ഷിതാവായി പരിഗണിക്കണമെന്നുമുള്ള ഹാദിയയുടെ ആവശ്യം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് അനുവദിച്ചില്ല. നേരത്തെ പുറപ്പെടുവിച്ച ഉത്തരവിലെ എല്ലാ വിഷയങ്ങളും നിലനിൽക്കുമെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി, വിവാഹം റദ്ദാക്കിയ ഹൈകോടതി വിധിക്കെതിരെ ശഫിൻ ജഹാൻ നൽകിയ അപ്പീൽ ജനുവരി മൂന്നാം വാരം വീണ്ടും പരിഗണിക്കും.
പൊലീസിെൻറ സംരക്ഷണത്തിൽ മാതാപിതാക്കൾക്കൊപ്പം കോടതിമുറിയിലെത്തിയ ഹാദിയ തനിക്ക് സ്വാതന്ത്ര്യം വേണമെന്നും സ്വന്തം വിശ്വാസവും പഠനവുമായി മുന്നോട്ടുപോകണമെന്നും ഭർത്താവ് ശഫിൻ ജഹാനൊപ്പം ജീവിക്കണമെന്നും മൂന്നംഗ ബെഞ്ചിന് മുമ്പാകെ വ്യക്തമാക്കിയിരുന്നു. മനുഷ്യനെന്ന പരിഗണനയാണ് പ്രഥമമായി വേണ്ടതെന്നും 11 മാസത്തെ നിയമവിരുദ്ധമായ കസ്റ്റഡി അവസാനിപ്പിക്കണമെന്നുമുള്ള ഹാദിയയുടെ ആവശ്യം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു.
click on malayalam character to switch languages