- സംസ്ഥാനത്ത് ചൂടിന് കാഠിന്യമേറും; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്
- സ്വർണവിലയിൽ വൻ ഇടിവ്; പവന് 800 രൂപ കുറഞ്ഞു
- വേണാട് എക്സ്പ്രസിന് ഇന്ന് മുതൽ എറണാകുളം സൗത്ത് സ്റ്റേഷനിൽ സ്റ്റോപ്പില്ല
- ഡൽഹിയിലെ സ്കൂളുകളിൽ ലഭിച്ച ബോംബ് ഭീഷണി വ്യാജം
- ലൈംഗികാതിക്രമ കേസ്; എൻഡിഎ സ്ഥാനാർഥി പ്രജ്വൽ രേവണ്ണക്കും പിതാവിനും ഹാജരാകാൻ നോട്ടിസ്
- ഇംഗ്ലണ്ട് ടീമിൽ ആർച്ചർ മടങ്ങിയെത്തി, മക്കർക്കിന് ഓസീസ് ടീമിൽ ഇടമില്ല, ഏകദിന നായകനില്ലാതെ അഫ്ഗാനിസ്ഥാൻ: വിവിധ ടീമുകളുടെ ലോകകപ്പ് ടീം ഇങ്ങനെ
- കിണറ്റിലകപ്പെട്ട ആടിനെ രക്ഷപ്പെടുത്താനിറങ്ങിയ യുവാവ് ശ്വാസം മുട്ടി മരിച്ചു
യുക്മ നാഷണൽ കലാമേള; കൃതജ്ഞതയോടെ തേനൂറും രണ്ട് വാക്ക്
- Nov 16, 2017
യുക്മ ന്യൂസ് ടീം
ഒക്ടോബർ 28ന് ഹെയർഫീൽഡിൽ നടന്ന നാഷണൽ കലാമേളയിൽ നാട്യമയൂരങ്ങൾ പീലി വിടർത്തി തുടങ്ങിയപ്പോൾ എവിടെ നിന്നോ ഓടികിതച്ചു വന്ന ശൈത്യം അല്പം ഭവ്യതയോടെ വഴി മാറിനിന്നു. വേദികളിൽ കനക ചിലങ്കകൾ ഉയർന്നപ്പോൾ കിഴക്കേ ചക്രവാളത്തിൽ നിന്നും അതുവരെ മടിപിടിച്ചിരുന്ന ഉദയസൂര്യനും എത്തിനോക്കാതിരിക്കാൻ കഴിഞ്ഞില്ല.
അങ്ങനെ ഒരു നല്ല ദിവസത്തിന്റെ പൂർണ്ണതയിൽ കലാഭവൻ മണി നഗറിൽ, എട്ടാമത് നാഷണൽ കലാമേളയുടെ ഉജ്ജ്വലമായ പരിസമാപ്തിയിൽ യുക്മയ്ക്ക് “നന്ദി ആരോട് ചൊല്ലേണ്ടു” എന്നൊരു സന്ദേഹമേ ഇല്ല. കാരണം നിസ്വാർത്ഥരായ ധാരാളം മനസുകളും അവരുടെ പ്രതിബദ്ധതയും മലയാണ്മയുമാണ് ഞങ്ങളുടെ മുന്നിൽ തെളിഞ്ഞു വരുന്നത്. ഈ നല്ല മനസുകളുടെ മുമ്പിൽ യുക്മ ഒത്തിരി സ്നേഹത്തോടെ കൈകൾ കൂപ്പുന്നു.
അംഗബലത്തിൽ കരുത്തരായ യുക്മ സൗത്ത് ഈസ്റ്റ് റീജിയൻ എട്ടാമത് നാഷണൽ കലാമേള നടത്താൻ ചുമതയേറ്റ അന്ന് മുതൽ ഇതേ റീജിയണിലെ അംഗമായ “അസോസിയേഷൻ ഓഫ് സ്ലവ് മലയാളീസ്” ന്റെ ആതിഥേയത്വത്തിൽ ഈ കലാമേളയ്ക്ക് വേണ്ട സ്ഥലം കണ്ടുപിടിക്കുന്നതിനും മറ്റ് ക്രമീകരണങ്ങൾ നടത്തുന്നതിനും വേണ്ടി യുക്മ നാഷണൽ എക്സിക്യൂട്ടീവിനോട് തോൾ ചേർന്ന് ശ്രീ. ജോമോൻ കുന്നേൽ വളരെ സ്ലാഘനീയമായ പ്രവർത്തനമാണ് കാഴ്ച വച്ചത്. ജോമോൻ കുന്നേൽ കൂടി ഉൾപ്പെടുന്ന സ്ലവ് മലയാളീസിന്റെ എല്ലാ കമ്മിറ്റി അംഗങ്ങളും വിശിഷ്യാ അസോസിയേഷൻ പ്രസിഡന്റ് ഡോ. അജയ് മേനോൻ, സെക്രട്ടറി മാർട്ടിൻ, ട്രഷറർ പ്രദീപ് പിള്ള, വൈസ് പ്രസിഡന്റ് ഡൊമിനിക് മാത്യു എന്നിവരും കലാമേളയുടെ നടത്തിപ്പിന് നിസ്സീമമായ പിന്തുണയാണ് നൽകിയത്. ഹെയർഫീൽഡിൽ നിന്നുള്ള ജോമോൻ മാത്യു അടക്കം ഇരുപത് വോളന്റിയേഴ്സ് സ്ലവ് മലയാളികളുടെ ഭാഗത്തു് നിന്നും കലാമേളയിൽ യുക്മയെ സഹായിച്ചു. ഷാജി വർഗീസ്, ജിജി നാട്ടാശ്ശേരി തുടങ്ങിയവരെയും എടുത്ത് പറയേണ്ടതുണ്ട്. ഇതിനോട് ചേർന്ന് നിന്ന് പ്രവർത്തിച്ച സൗത്ത് ഈസ്റ്റ് റീജിയണിലെ കരുത്തുള്ള മറ്റ് നേതാക്കളെയും നന്ദിയോടെ സ്മരിക്കുകയാണ്.
യുകെയുടെ എല്ലാ ദേശത്ത് നിന്നും, എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തു, ഒറ്റ മനസോടെ കലാമേളയ്ക്ക് എത്തിയ എല്ലാ കലാകാരന്മാരെയും കലാകാരികളെയും അവരെ നയിച്ച അസ്സോസിയേഷനുകളെയും പ്രത്യേകമായി ഇവിടെ പരാമർശിക്കേണ്ടതുണ്ട്. ഈ വലിയ ജനപങ്കാളിത്തം തന്നെയാണ് നാഷണൽ കലാമേളയെ മഹത്തരമാക്കുന്നത്. മലയാളികളായ നമ്മൾ നമ്മുടെ സംസ്കാരത്തിന്റെ വിലമതിക്കാനാവാത്ത മൂല്യങ്ങൾ മത്സര വേദികളിലും മറ്റ് പെരുമാറ്റങ്ങളിലും ഉയർത്തിപ്പിടിച്ചു എന്നത് എത്രയോ അഭിമാനാർഹമാണ്.
പ്രസിഡന്റ് മാമ്മൻ ഫിലിപ്പിന്റെയും ജനറൽ സെക്രട്ടറി റോജിമോൻ വർഗീസിന്റെയും ട്രഷറർ അലക്സ് വർഗീസിന്റെയും നേതൃത്വത്തിൽ 2018 കലാമേള വെന്നിക്കൊടി പാറിച്ചത് കലാമേള ചീഫ് കോർഡിനേറ്ററും യുക്മ നാഷണൽ ജോയിന്റ് സെക്രട്ടറിയുമായ ഓസ്റ്റിൻ അഗസ്റ്റിന്റെ അശ്രാന്ത പരിശ്രമമാണെന്ന് എടുത്ത് പറയാതിരിക്കാൻ വയ്യ. കൃത്യമായ നിർദേശങ്ങൾ നൽകി വ്യക്തമായ പ്ലാനുകൾ തയ്യാറാക്കി ഓരോ മേഖലയിലും തന്റെ സാന്നിധ്യം ഉറപ്പാക്കി കലാമേളയുടെ വിജയത്തിന് ഓസ്റ്റിൻ വഹിച്ച പങ്ക് സ്ളാഘനീയമാണ്. യുക്മയുടെ നട്ടെല്ലായ ഈ ജന സമൂഹത്തിന്റെയും അസ്സോസിയേഷനുകളുടെയും പ്രവർത്തനങ്ങൾ സമൂഹ നന്മയെ ലക്ഷ്യമാക്കി ഇനിയും മുൻപോട്ട് കുതിക്കട്ടെ.
അയ്യായിരത്തിലധികം കാണികൾ, കലയുടെ പൊൻതോണിയിലേറി, പുളകം തുഴഞ്ഞു വേദികളാവുന്ന കടവുകളിൽ ഇറങ്ങുകയും കയറുകയും ചെയ്യുന്ന മനോഹര നിമിഷങ്ങൾ. അവ പകൽ വെളിച്ചവും രാത്രിയുടെ അന്ത്യയാമങ്ങളും കടന്ന് പുലരിയുടെ ആദ്യ നാഴികകൾ പിന്നിട്ടപ്പോഴും ആലസ്യത്തിന്റെ ലാഞ്ചന പോലുമില്ലാത്ത മുഖങ്ങൾ! ഈ ഊർജ്ജം മനസ്സിൽ നിറച്ച് വീണ്ടും കാണാമെന്ന പ്രതീക്ഷയിൽ ഹെയർഫീൽഡിൽ നിന്നും യാത്ര ചൊല്ലിപ്പിരിഞ്ഞ മാതൃജനത്തിൽ യുക്മയുടെ കൃതജ്ഞത നിറഞ്ഞ പൂച്ചെണ്ടുകൾ. അഞ്ച് വേദികളിലായി ഉയർന്ന നിലവാരത്തിൽ നടന്ന മത്സരങ്ങളുടെ കൃത്യമായ വിധി നിർണ്ണയം നടത്താൻ സഹായിച്ച എല്ലാ ജഡ്ജസിനെയും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കട്ടെ.
അഞ്ച് ക്യാമറകൾ ഉപയോഗിച്ച് ബിനു ജോർജിന്റെ നേതൃത്വത്തിൽ കലാപരിപാടികളുടെ തത്സമയ സംപ്രേക്ഷണം നടത്തിയ ഗർഷോം ടിവി ഈ കലാസപര്യ ഒരു ലക്ഷത്തില്‍പരം ആളുകളുടെ സ്വീകരണമുറികളിലെത്തിച്ചു. അതു പോലെ മിഴിവാർന്ന കലാമേള ചിത്രങ്ങൾ പകർത്തി രാജേഷ് നടേപ്പിള്ളിയുടെ നേതൃത്വത്തിലുള്ള ബെറ്റർ ഫ്രെയിംസ് ടീമും കലാമേളയുടെ അഭിഭാജ്യ ഘടകമായി. ജിനു സി വർഗീസിന്റെ നേതൃത്വത്തിൽ ‘മലയാളീ എഫ് എം’ തത്സമയ വിവരണങ്ങൾ നൽകി പതിനായിരങ്ങളുടെ കാതുകളെ ഉണർത്തി. ഇവരെല്ലാം യുക്മയുടെ അഭ്യുദയകാംഷികളും സഹയാത്രികരുമാണ്…നന്ദി.
കലാമേളയുടെ നടത്തിപ്പിനായി യുക്മ നാഷണൽ കമ്മിറ്റിയും അതിനോടൊപ്പം ചേർന്നു നിന്ന് പ്രവർത്തിച്ചവരെയും മറക്കുന്നില്ല. എട്ടാമത് യുക്മ ദേശീയ കലാമേളയുടെ ഓർഗനൈസിംഗ് കമ്മിറ്റി താഴെ പറയുന്നവരായിരുന്നു.
ചെയർമാൻ: മാമ്മൻ ഫിലിപ്പ്
ജനറൽ കൺവീനർ : റോജിമോൻ വർഗീസ്
ചീഫ് കലാമേള കോർഡിനേറ്റർ : ഓസ്റ്റിൻ അഗസ്റ്റിൻ
വൈസ് ചെയർമാൻ : ലാലു ആൻ്റണി , ജോമോൻ കുന്നേൽ
ഫിനാൻസ് മാനേജർ : അലക്സ് വർഗീസ്
ജോയിന്റ് കൺവീനർ : സുജു ജോസഫ്, അജയ് മേനോൻ, മാത്യു ഡൊമിനിക്
ഓർഗനൈസിങ് കമ്മറ്റി : ഫ്രാൻസിസ് മാത്യു, സജീഷ് ടോം, ഷാജി തോമസ്
പ്രോഗ്രാം കോർഡിനേറ്റർസ് : അജിത് വെണ്മണി, ജോസ് മാർട്ടിൻ, രഞ്ജിത് കുമാർ, വർഗീസ് ചെറിയാൻ, ഡിക്സ് ജോർജ്, ഷീജോ വർഗീസ്, കിരൺ സോളമെൻ, ബിനു കുര്യാക്കോസ്
റിസപ്ഷൻ കമ്മറ്റി : ദീപ ജേക്കബ്, സിന്ധു ഉണ്ണി, നിമിഷ റോജി, ദീപ ഓസ്റ്റിൻ.
ജഡ്ജസ് കോർഡിനേഷൻ : സിന്ധു ഉണ്ണി, ദീപ ഓസ്റ്റിൻ
പബ്ലിസിറ്റി & മീഡിയ: സുജു ജോസഫ്, ബാല സജീവ് കുമാർ, ബൈജു തോമസ്, വർഗീസ് ഡാനിയേൽ, അനീഷ് ജോൺ, ജിനു സി വർഗീസ്, ബിനു ജോർജ്.
യുക്മ “യു- ഗ്രാന്റ് : ജയകുമാർ നായർ, ബിജു പെരിങ്ങത്തറ
ഇൻഫർമേഷൻ ഡെസ്ക് :ടിറ്റോ തോമസ്, എബ്രാഹം ജോർജ്, സി എ ജോസഫ്, ലാലിച്ചൻ ജോർജ്, ജോമോൻ കെ മാത്യു, ജോഷി ഹർഫീൽഡ് , ദീപ്തി സിബി
രജിസ്ട്രേഷൻ : ജയകുമാർ നായർ, സിമി സതീഷ്, പീറ്റർ താനൊലിൽ, എബ്രഹാം പൊന്നുംപുരയിടം, മനു സ്കറിയ, അഭിലാഷ് ആബേൽ, റോഷ് കുട്ടൂർ, പ്രദീപ് പിള്ള, പ്രിയ മേനോൻ, സ്മിത പിള്ള
ഓഫീസ് നിർവ്വഹണം: സുനിൽ രാജൻ, ബൈജു തോമസ്, സൂരജ് തോമസ്, അനോജ് ചെറിയാൻ, അജയ് പെരുമ്പലത്ത്, ബിജേഷ് ചാത്തോത്
അവാർഡ് കമ്മറ്റി : തമ്പി ജോസ്, ബിജു പെരിങ്ങത്തറ, സുരേഷ് കുമാർ, കുഞ്ഞുമോൻ ജോബ്
അപ്പീൽ കമ്മറ്റി : മാമ്മൻ ഫിലിപ്പ്, റോജിമോൻ വർഗീസ്, ഓസ്റ്റിൻ അഗസ്റ്റിൻ
ഹോസ്പിറ്റാലിറ്റി കമ്മറ്റി : സജീഷ് ടോം, ജോർജ് മാത്യു, മാത്യു അലക്സാണ്ടർ, ഷാജി ചാരമേൽ, ജോസ് മത്തായി
ജനറൽ കമ്മിറ്റി : നോബി ജോസ്, പോൾ ജോസഫ്, ജോമോൻ ചെറിയാൻ, ജിനോ ജോയ്, ജിജോ മത്തായി , ഹരീഷ് മേനോൻ, ജോർജ് പീറ്റർ
കോമ്പറ്റിഷൻ ഫെസിലിറ്റേറ്റേർസ്: അനിൽ വർഗീസ്, സന്തോഷ് തോമസ്, ജോജോ തെരുവൻ, പദ്മരാജ് എം.പി, തങ്കച്ചൻ എബ്രഹാം, ജസ്റ്റിൻ എബ്രഹാം
സ്റ്റേജ് മാനേജിങ് കമ്മറ്റി :ജേക്കബ് കോയിപ്പള്ളി, മനോജ് പിള്ള, ജോസ് പി എം , അജി മംഗലത്ത്, ഷിജു ജോസ്, സജിമോൻ സേതു, സെബാസ്റ്റ്യൻ മുത്തുപാറകുന്നേൽ, സൂരജ് സുധാകരൻ, ജോർജ് തോമസ്, ജിജി വിക്ടർ, നൈസ് ജോസ്, കോശിയ ജോസ്, ജിജി നട്ടാശ്ശേരി, പ്രിയ മേനോൻ, മേൽസൺ എബ്രഹാം ജോസഫ്, ജോർജ് പീറ്റർ. നിസ്വാർത്ഥ സേവനത്തിന്റെ നിലയ്ക്കാത്ത ഉറവകളാണിവർ.
എട്ടാമത് നാഷണൽ കലാമേളയ്ക്ക് ഒരു പുതുമയായി ശ്രീ. എം. ഡൊമിനിക് രചിച്ച് സ്റ്റേജിൽ അവതരിപ്പിച്ച കലാമേളയെ കുറിച്ച് തന്നെയുള്ള കവിത കാണികൾ നന്നായി ആസ്വദിച്ചു എന്ന് കരുതട്ടെ. ശ്രീ. എം. ഡൊമിനിക് അസോസിയേഷൻ ഓഫ് സ്ലവ് മലയാളീസിന്റെ വൈസ് പ്രസിഡന്റും യുക്മ സാംസ്കാരിക വേദിയംഗവുമാണ്.
അടുത്തു തന്നെ നടക്കാനിരിക്കുന്ന യുക്മ സാംസ്കാരിക വേദി സാഹിത്യമത്സരത്തിലേക്ക് സാഹിത്യ രചനകൾ ക്ഷണിക്കുന്ന വിവരം ഇതിനോടകം എല്ലാവരും അറിഞ്ഞു കാണും എന്ന് കരുതട്ടെ. നവംബർ 30 നുള്ളിൽ ഉപന്യാസ, ചെറുകഥ, കവിത എന്നിവയിൽ നിങ്ങളുടെ രചനകൾ അയച്ചു തരുന്ന കാര്യം ഓർമ്മിക്കുമല്ലോ. കലാമേളകളിൽ അവതരിക്കപ്പെടുന്ന ദൃശ്യ, ശ്രവണ കലകളിൽ നിന്ന് “എഴുത്ത്” ഒട്ടും പിന്നിലല്ല എന്ന് നാം ഓർക്കേണ്ടതുണ്ട്. ജീവിതകാലം മുഴുവൻ പരിപോഷിപ്പിക്കുവാൻ സാധിക്കുന്ന ഒരു അനശ്വര കലയാണത്. അതു കൊണ്ട് തന്നെയാണ് കഥാകാരൻ മണ്മറഞ്ഞാലും അവരുടെ കൃതികൾ നൂറ്റാണ്ടുകളിലൂടെ ജീവിക്കുനന്ത്. സാഹിത്യ മത്സരത്തിന്റെ കുറിച്ചു കൂടുതൽ വിവരങ്ങൾക്ക് യുക്മ ന്യൂസ് സന്ദർശിക്കുകയോ യുക്മ സാംസ്കാരിക വേദിയുമായിട്ട് ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.
Latest News:
സംസ്ഥാനത്ത് ചൂടിന് കാഠിന്യമേറും; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്
സംസ്ഥാനത്ത് ചൂടിന് കാഠിന്യമേറുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട്, തൃശൂര...സ്വർണവിലയിൽ വൻ ഇടിവ്; പവന് 800 രൂപ കുറഞ്ഞു
സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് ഗ്രാമിന് 100 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6555 രൂപയായി....വേണാട് എക്സ്പ്രസിന് ഇന്ന് മുതൽ എറണാകുളം സൗത്ത് സ്റ്റേഷനിൽ സ്റ്റോപ്പില്ല
വേണാട് എക്സ്പ്രസിന് ഇന്നുമുതൽ എറണാകുളം സൗത്ത് സ്റ്റേഷനിൽ സ്റ്റോപ്പില്ല. പകരം എറണാകുളം ടൗൺ സ്റ്റേഷന...ഡൽഹിയിലെ സ്കൂളുകളിൽ ലഭിച്ച ബോംബ് ഭീഷണി വ്യാജം
ഡൽഹിയിൽ 50 ൽ അധികം സ്കൂളുകളിൽ ലഭിച്ച ബോംബ് ഭീഷണി വ്യാജമെന്ന് ആഭ്യന്തര മന്ത്രാലയം. ഇമെയിൽ വഴിയാണ് ഭ...ലൈംഗികാതിക്രമ കേസ്; എൻഡിഎ സ്ഥാനാർഥി പ്രജ്വൽ രേവണ്ണക്കും പിതാവിനും ഹാജരാകാൻ നോട്ടിസ്
ലൈംഗികാതിക്രമ കേസിൽ പ്രതികളായ ഹാസൻ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി പ്രജ്വൽ രേവണ്ണക്കും, പിതാവ് എച്ച് ഡി...ഇംഗ്ലണ്ട് ടീമിൽ ആർച്ചർ മടങ്ങിയെത്തി, മക്കർക്കിന് ഓസീസ് ടീമിൽ ഇടമില്ല, ഏകദിന നായകനില്ലാതെ അഫ്ഗാനിസ്ഥാ...
ഇക്കൊല്ലം ജൂണിൽ ആരംഭിക്കാനിരിക്കുന്ന ടി-20 ലോകകപ്പിലേക്കുള്ള സംഘത്തെ പ്രഖ്യാപിച്ച് വിവിധ ടീമുകൾ. ഇന...കിണറ്റിലകപ്പെട്ട ആടിനെ രക്ഷപ്പെടുത്താനിറങ്ങിയ യുവാവ് ശ്വാസം മുട്ടി മരിച്ചു
കൊല്ലം മടത്തറയിൽ കിണറ്റിൽ അകപ്പെട്ട ആടിനെ രക്ഷപ്പെടുത്താനിറങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു. മുല്ല...‘ആര്യാ രാജേന്ദ്രൻ യുഡിഎഫ്-ബിജെപി ആക്രമണം നേരിടുന്നു, അംഗീകരിക്കാൻ കഴിയില്ല’; വി.ശിവൻ കുട്ടി
യുഡിഎഫ്-ബിജെപി ആക്രമണമാണ് മേയർ ആര്യാ രാജേന്ദ്രൻ നേരിടുന്നതെന്ന് മന്ത്രി വി.ശിവൻ കുട്ടി.ഒരു വിഭാഗം മ...
Post Your Comments Here ( Click here for malayalam )
Latest Updates
- സംസ്ഥാനത്ത് ചൂടിന് കാഠിന്യമേറും; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് സംസ്ഥാനത്ത് ചൂടിന് കാഠിന്യമേറുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട്, തൃശൂര്‍, കോഴിക്കോട് എന്നീ ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരും. സാധാരണ രേഖപ്പെടുത്തുന്നതിനേക്കാള്‍ 3 മുതല്‍ 5 വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അടുത്ത ആഴ്ചയോടെ വേനല്‍മഴ കൂടുതല്‍ മേഖലകളില്‍ സജീവമാകാന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പാലക്കാട് ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെയും തൃശൂരും 39 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, കോട്ടയം, കോഴിക്കോട് 38 ഡിഗ്രി സെല്‍ഷ്യസ്
- സ്വർണവിലയിൽ വൻ ഇടിവ്; പവന് 800 രൂപ കുറഞ്ഞു സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് ഗ്രാമിന് 100 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6555 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 800 രൂപ കുറഞ്ഞ് 52,440 രൂപയായി. 18 കാരറ്റിന്റെ സ്വർണം ഗ്രാമിന് 90 രൂപ കുറഞ്ഞ് 5465 രൂപയായി. 2024 ഒന്നാം പാദത്തിൽ, ഇന്ത്യയുടെ മൊത്തം സ്വർണ ആവശ്യം 136.7 ടണ്ണായിരുന്നു, 2023 ലെ ഒന്നാം പാദത്തിലെ 126.3 ടണ്ണുമായി താരതമ്യം ചെയ്യുമ്പോൾ 8% വർധനവ് ഇന്ത്യക്കാർക്ക് സ്വർണവുമായുള്ള ബന്ധം
- വേണാട് എക്സ്പ്രസിന് ഇന്ന് മുതൽ എറണാകുളം സൗത്ത് സ്റ്റേഷനിൽ സ്റ്റോപ്പില്ല വേണാട് എക്സ്പ്രസിന് ഇന്നുമുതൽ എറണാകുളം സൗത്ത് സ്റ്റേഷനിൽ സ്റ്റോപ്പില്ല. പകരം എറണാകുളം ടൗൺ സ്റ്റേഷനിലാണ് ട്രെയിൻ നിർത്തുക. സൗത്ത് സ്റ്റേഷനിൽ എത്തേണ്ട യാത്രക്കാർ തൃപ്പൂണിത്തുറയിലോ ടൗൺ സ്റ്റേഷനിലോ ഇറങ്ങി യാത്രയ്ക്കായി ബദൽ മാർഗ്ഗം ഉപയോഗിക്കേണ്ടിവരും. എൻജിൻ മാറ്റാൻ വേണ്ടിവരുന്ന അധികസമയം സൗത്ത് റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകളുടെ ലഭ്യതക്കുറവ് എന്നിവയാണ് വേണാട് എക്സ്പ്രസ് നോർത്ത് വഴി മാത്രമാക്കാനുള്ള കാരണം. എന്നാൽ സൗത്ത് സ്റ്റേഷനിലെ സ്റ്റോപ്പ് ഒഴിവാക്കിയത് ജോലിക്കും മറ്റും എറണാകുളത്തെത്തുന്ന സ്ഥിരം യാത്രക്കാരെ ദുരിതത്തിൽ ആക്കുന്നുണ്ട്
- ഡൽഹിയിലെ സ്കൂളുകളിൽ ലഭിച്ച ബോംബ് ഭീഷണി വ്യാജം ഡൽഹിയിൽ 50 ൽ അധികം സ്കൂളുകളിൽ ലഭിച്ച ബോംബ് ഭീഷണി വ്യാജമെന്ന് ആഭ്യന്തര മന്ത്രാലയം. ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. സന്ദേശമയച്ചത് റഷ്യയിൽ നിന്നാണെന്ന നിഗമനത്തിലാണ് പൊലീസ്. നിലവിൽ ആശങ്ക വേണ്ടെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഡൽഹി, നോയിഡ് മേഖലയിലെ 50ലധികം സ്കൂളുകളിൽ ബോംബ് ഭീഷണി രാജ്യ തലസ്ഥാനത്തെ മുൾമുനയിലാക്കിയിരുന്നു. ചാണക്യപുരിയിലെ സംസ്കൃതി സ്കൂൾ, കിഴക്കൻ ഡൽഹിയിലെ മയൂർ വിഹാറിലെ മദർ മേരി സ്കൂൾ, ദ്വാരകയിലെ ഡൽഹി പബ്ലിക് സ്കൂൾ എന്നിവടങ്ങളിലേക്കാണ് ഇന്നു പുലർച്ചെ 4.15 ന്
- ലൈംഗികാതിക്രമ കേസ്; എൻഡിഎ സ്ഥാനാർഥി പ്രജ്വൽ രേവണ്ണക്കും പിതാവിനും ഹാജരാകാൻ നോട്ടിസ് ലൈംഗികാതിക്രമ കേസിൽ പ്രതികളായ ഹാസൻ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി പ്രജ്വൽ രേവണ്ണക്കും, പിതാവ് എച്ച് ഡി രേവണ്ണക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടിസ്. കേസെടുത്തതിന് പിന്നാലെ രാജ്യംവിട്ട പ്രജ്വലിനെ നാട്ടിലെത്തിക്കാൻ ഊർജിതമായ ശ്രമമാണ് പൊലീസ് നടത്തുന്നത്. അതേസമയം വിഷയത്തിൽ ബിജെപി സംസ്ഥാന നേതൃത്വം മൗനം തുടരുകയാണ്. കർണാടകയിൽ രാഷ്ട്രീയ ചലനങ്ങൾക്ക് വഴിയൊരുക്കിയ കേസിന്റെ അന്വേഷണത്തിൽ പുരോഗതിയുണ്ടാകണമെങ്കിൽ പ്രജ്വലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം. വിദേശത്തുള്ള പ്രജ്വലിനെ നാട്ടിലെത്തിക്കുകയാണ് അന്വേഷണ സംഘത്തിന് മുന്നിലുള്ള കടമ്പ. ഇതിനായാണ് പൊലീസ് നോട്ടീസ് നൽകിയത്
click on malayalam character to switch languages