- സംസ്ഥാനത്ത് ചൂടിന് കാഠിന്യമേറും; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്
- സ്വർണവിലയിൽ വൻ ഇടിവ്; പവന് 800 രൂപ കുറഞ്ഞു
- വേണാട് എക്സ്പ്രസിന് ഇന്ന് മുതൽ എറണാകുളം സൗത്ത് സ്റ്റേഷനിൽ സ്റ്റോപ്പില്ല
- ഡൽഹിയിലെ സ്കൂളുകളിൽ ലഭിച്ച ബോംബ് ഭീഷണി വ്യാജം
- ലൈംഗികാതിക്രമ കേസ്; എൻഡിഎ സ്ഥാനാർഥി പ്രജ്വൽ രേവണ്ണക്കും പിതാവിനും ഹാജരാകാൻ നോട്ടിസ്
- ഇംഗ്ലണ്ട് ടീമിൽ ആർച്ചർ മടങ്ങിയെത്തി, മക്കർക്കിന് ഓസീസ് ടീമിൽ ഇടമില്ല, ഏകദിന നായകനില്ലാതെ അഫ്ഗാനിസ്ഥാൻ: വിവിധ ടീമുകളുടെ ലോകകപ്പ് ടീം ഇങ്ങനെ
- കിണറ്റിലകപ്പെട്ട ആടിനെ രക്ഷപ്പെടുത്താനിറങ്ങിയ യുവാവ് ശ്വാസം മുട്ടി മരിച്ചു
ലണ്ടന്‍ ഹിന്ദുഐക്യവേദി: വിവേകാനന്ദജയന്തിയും, സംഗീതാര്‍ച്ചനയും – ബ്രഹ്മശ്രീ സൂര്യന് സുബ്രഹ്മണ്യന് ഭട്ടത്തിരിപ്പാട് പങ്കെടുക്കുന്നു.
- Jan 27, 2017
രഞ്ജിത്ത് കൊല്ലം
ഭാരതത്തിന്റെ പുണ്യസംസ്കാരത്തില് ഗംഗാനദിക്ക് എത്രത്തോളംതന്നെ പ്രാധ്യാനമുണ്ടോ അത്രത്തോളം തന്നെ പ്രാധ്യാനംകല്പിച്ചു നല്കിയ നദിയാണ് ഭാരതപ്പുഴ.ആ നദിയും നമ്മുടെ കേരളസംസ്കാരത്തിനും ഹൈന്ദവ പാരമ്പര്യത്തിനും ധാരാളം സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.ധാരാളം വേദപഠനശാലകള്‍ക്കും യജ്ഞങ്ങള്‍ക്കും ബ്രാഹ്മണ ഗൃഹങ്ങളെ കൊണ്ടും ഭാരതപ്പുഴയുടെ കൈവഴികള്‍ സമ്പന്നമായി തീര്‍ന്നിട്ടുമുണ്ട്. അങ്ങനെ ഭാരതപുഴയുടെ കൈവഴിയില്‍ പിറവിയെടുത്ത സൂര്യകാലടിമന നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും വളരെ അധികം പ്രാധാന്യത്തോടെ ഹൈന്ദവാചാര രഹസ്യങ്ങളുടെ ഒരു കലവറയായി നിലകൊള്ളുകയാണ്. ഹൈന്ദവ സംസ്ക്കാരത്തിന്റെ പാരമ്പര്യത്തിനും അതിന്റെ വളര്‍ച്ചക്കും ഒരു പുതുസംസ്കാരത്തെ നല്കിയതും അതിനോടൊപ്പം താന്ത്രിക വിദ്യയുടെയും, ക്ഷേത്രാചാരങ്ങളുടെയും, ഭക്തിയുടെയും, ആത്മീയതയുടെയും, മാന്ത്രികതയുടെയും പുതിയ പാഠങ്ങളാണ് സൂര്യകാലടി മനയും അവിടുത്തെ ആചാര്യന്മാരും ഹൈന്ദവ സംസ്ക്കാരത്തിന് തുറന്നു നല്‍കിയത്.
സൂര്യകാലടി മനയുടെ ചരിത്രം അന്വേഷിക്കുകയാണെങ്കില്‍ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യ മാലയുടെ ഏടുകളില്‍ നിന്നും നമ്മുക്ക് ലഭിക്കുന്നതാണ്. പരശുരാമന്റെ കേരള സൃഷ്ടിയുടെ കാലം മുതല്ക്കേ എന്നു പറയുന്നതാകും ഔചിത്യം.അത്രയധികം പ്രാചീനതകള്‍ അര്‍ഹിക്കുന്നതും ചരിത്രത്തിന്റെ മാത്രം അല്ല നമ്മുടെ ഹൈന്ദവ സംസ്കാരത്തിന്റെ തന്നെ പാരമ്പര്യത്തിനു ഒഴിച്ചുകൂടാന്‍ കഴിയാത്ത താന്ത്രിക മാന്ത്രിക കര്‍മ്മങ്ങള്‍ക്കും തനതായ സംഭാവനകള്‍ നല്‍കിയതെന്ന ശ്രേഷ്ഠതയും സൂര്യകാലടി മനയ്ക്കുതന്നെ സ്വന്തമെന്ന് കരുതാം.ഹൈന്ദവ താന്ത്രിക കര്‍മ്മങ്ങളും അതോടൊപ്പം തന്നെ മാന്ത്രിക കര്‍മ്മങ്ങളും ഒരു പോലെ കൊണ്ട് പോകുവാന്‍ കഴിയുന്നു എന്നൊരു പ്രത്യേകതയും ഈ മനക്കുണ്ട്.
കാലാതീതമായ മാറ്റങ്ങള്‍ കൊണ്ട് നാവാമുകുന്ദന്റെ മണ്ണില്‍ നിന്നും തെക്കുംകൂര്‍ രാജവംശത്തിന്റെ ആസ്ഥാനമായ കോട്ടയത്തേക്ക് മാറ്റപ്പെട്ടു. ഇവയെല്ലാം തന്നെ വ്യക്തമാക്കുന്ന രേഖകള്‍ ഇന്നും കേരളചരിത്രത്തിന്റെ ഏടുകളില്‍ തെളിഞ്ഞു കാണുക തന്നെ ചെയ്യുന്നു.
സൂര്യകാലടി മനയും അതിലെ ഓരോ അംഗങ്ങളെയും വിഘ്നേശ്വര പ്രസാദത്തില്‍ നിറഞ്ഞു നില്ക്കുന്നതായി കാണാം.ഭഗവാന്റെ തുണ എപ്പോഴും മനക്കും കുടുംബത്തിനും കാവലായി തന്നെയുണ്ട്. ഇത്രയധികം പാരമ്പര്യം അവകാശപ്പെടുന്ന ആ മനയിലെ താന്ത്രിക ആചാര്യനായ ബ്രഹ്മ ശ്രീ സൂര്യന് സുബ്രമണ്യഭട്ടതിരിപാടിന്റെ സാന്നിധ്യം ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ജനുവരി 28 തീയതി നടക്കുന്ന സദ്സംഗത്തില്‍ എത്തുന്നതിലൂടെ ഈ മണ്ണിനെയും പവിത്രമാക്കി തീര്‍ക്കുകയാണ്.
സൂര്യന് സൂര്യന് ഭട്ടതിരിപാടിന്റെ മൂത്ത പുത്രനായ സൂര്യന് സുബ്രമണ്യന്‍ ഭട്ടത്തിരിപ്പാട് ആണ് ഇപ്പോള്‍ സൂര്യകാലടി മനയുടെ താന്ത്രിക സ്ഥാനം വഹിക്കുന്നത്. അദ്ദേഹത്തിന്റെ സാന്നിധ്യ0 ലണ്ടന്‍ ഹിന്ദു ഐക്യവേദി യുടെ ഈ മാസത്തെ സത്സംഗത്തിന്റെ പ്രത്യേകതയാണ്.
1972ല്‍ ഉപനയനത്തിനു ശേഷം തുടര്‍ച്ചയായി മൂന്നുവര്‍ഷം ബ്രഹ്മചാര്യത്തോടെ വേദാധ്യയനം ചെയ്തു.അതിനു ശേഷം അച്ഛനില്‍ നിന്നും ആദ്യദീക്ഷ സ്വീകരിച്ചു.മനയുടെ പാരമ്പര്യം അനുസരിച്ചു മൂത്ത പുത്രനാണ് താന്ത്രിക, മാന്ത്രികവിദ്യകളുടെ നേതൃസ്ഥാനം ലഭിക്കുന്നത്.
കേരളത്തിലുടനീളം ധാരാളം ക്ഷേത്രങ്ങളുടെ താന്ത്രിക സ്ഥാനം ഇന്നും സൂര്യകാലടി മനക്ക് സ്വന്തമാണ് .അതിനോടൊപ്പം തന്നെ ഭാരതത്തിലെ പല സ്ഥലങ്ങളും ഈ ലോകത്തിന്റെ തന്നെ പല ഭാഗങ്ങളിലും ധാരാളം ക്ഷേത്രങ്ങളുടെ പ്രതിഷ്ഠയും ക്ഷേത്ര പുനരുദ്ധാരണ കര്‍മ്മങ്ങളുടെ പ്രവര്‍ത്തങ്ങളും ഇപ്പോള്‍ ബ്രഹ്മശ്രീ സൂര്യന് സുബ്രമണ്യന്‍ ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തില്‍ ചെയ്തു വരുന്നു
ഇപ്പോഴും ജാതിയുടെയും വര്‍ണ്ണ്യ വ്യവസ്ഥിതിയുടെ ചില എടുങ്ങളെങ്കിലും മനുഷ്യ മനസ്സുകളില്‍ അവശേഷിക്കുമ്പോഴും അവിടെയും ഒരു മാര്‍ഗ്ഗ ദീപമായി നിലകൊള്ളുകയാണ് ബ്രഹ്മശ്രീ സൂര്യന് സുബ്രമണ്യന്‍ ഭട്ടതിരിപ്പാട് .അതിനു വേണ്ടിയുള്ള വലിയ മാറ്റത്തിന്റെ തുടക്കം തന്നെയാണ് ചാതുര്‍വര്‍ണ്യ വിവേചനമില്ലാതെ ഏതൊരുത്തര്ക്കും ആശ്രയിക്കുവാന്‍ കഴിയുന്ന കേന്ദ്രമാക്കി സൂര്യകാലടി മനയെ മാറ്റിയത് ബ്രഹ്മശ്രീ സൂര്യന് സുബ്രമണ്യന്‍ ഭട്ടതിരിപ്പാടാണ്
ഇതില്‍ മാത്രം ഒതുങ്ങുന്നില്ല അദ്ദേഹത്തിന്റെ വ്യക്തി പ്രഭാവം 2004ല്‍ അദ്ദേഹം ആരംഭിച്ച സൂര്യകാലടി ഗംഗ പ്രവാഹം വളരെ അധികം പ്രാധാന്യമേറിയ ഒരു പ്രവര്‍ത്തനത്തിനാണ് അദ്ദേഹം ഇതിലൂടെ തുടക്കം കുറിച്ചത്. ഭാരതത്തിന്റെ പുണ്യ നദികളായ ഗംഗ ,യമുന .ഗോദാവരി ,സരസ്വതി ,നര്‍മദാ ,സിന്ധു .കാവേരിയിലെയും മനസസരോവറിലെയും ജലത്തെ മന്ത്രോച്ചാരണത്താല്‍ പൂജ ചെയ്ത പവിത്ര ജലമാണ് വിനായക ചതുര്‍ഥി ദിവസം സൂര്യകാലടി മനയുടെ ഉപാസന മൂര്‍ത്തിയായ ഗണപതി ഭഗവാന് കലശപൂജ ചെയ്ത അഭിഷേകത്തിനായി ഉപയോഗിക്കുന്നത്.ഈ പ്രവര്‍ത്തനത്തിലൂടെ കേരളത്തിലെ മാത്രമല്ല ഭാരതത്തിലെ തന്നെ എല്ലാ നദികളുടെയും മലിനീകരണത്തിനെതിരേയും ജലശുദ്ധികരണത്തിന്റെയും ആവശ്യകതയോടൊപ്പം ഹൈന്ദവ സംസ്ക്കാരത്തില്‍ നമ്മുടെ പൂര്‍വികര്‍ അനുഷ്ഠിച്ചുവന്ന ആചാരങ്ങളെ പുതുതലമുറക്ക് പകര്‍ന്നു നല്‍കുകകൂടിയാണ്. അദ്ദേഹത്തിനോടൊപ്പമുള്ള ഈ ഒരവസരം ലണ്ടന്‍ മലയാളികള്‍ക്കു ശ്രീ ഗുരുവായൂരപ്പന് നല്കിയ അനുഗ്രഹം തന്നെയാണ്.
വിവേകാനന്ദസ്വാമികള്‍ ഭാരത സംസ്കാരത്തിന്റെയും ഹൈന്ദവതയുടെയും നവോദ്ധാന ശില്പികളില് പ്രമുഖനാണ്.വരും തലമുറക്ക് ആ വ്യകതി പ്രഭാവം ഒരു പ്രചോദനം തന്നെയാണ.അദ്ദേഹത്തിന്റെ ജനനം മുതല്‍ സമാധി വരെയുള്ള ജീവിത കാലഘട്ടം പുതു തലമുറക്ക് പഠനമാക്കുന്നതിനുള്ള അവസരമായിട്ടാണ് ലണ്ടന്‍ ഹിന്ദു ഐക്യവേദി 2017 ലെ വിവേകാനന്ദ ജയന്തിയെ മാറ്റിതീര്‍ക്കുന്നത്. കുട്ടികള്‍ തന്നെ മുഖ്യ വേഷത്തില്‍ എത്തുന്ന ഈ നാടകത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ശ്രീമതി ആര്യ അനൂപാണ്.അതിനോട്ടൊപ്പം തന്നെ കുട്ടികള്‍ക്ക് വേണ്ടുന്ന മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിനായി ക്രോയ്ഡോണിലേ അനുഗ്രഹീത കലാകാരനും ,പ്രശസ്ത നാടകനടനും ആയ ശ്രീ പ്രേം കുമാറും , ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടേ പല സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍പ് നേതൃത്വം വഹിച്ചിട്ടുള്ള ശ്രീമതി രമണി പന്തല്ലൂരുംകൂടി ചേരുമ്പോള്‍ ഈ മാസത്തെ ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ കുട്ടികളുടെ നാടകമായ സ്വാമി വിവേകാനന്ദന് ഒരു പുത്തന്‍ അനുഭവം നല്‍കുമെന്ന പ്രതീക്ഷയിലാണ് ലണ്ടന്‍ മലയാളികള്‍.
ഇതിനോടകം തന്നെ തന്നെ യൂ.കെ യിലെ നിരവധി വേദികളില്‍ സംഗീതപരിപാടികള്‍ നടത്തി പ്രശംസപിടിച്ചുപറ്റിയ ഒരുകൂട്ടം കലാകാരന്മാരുടെ ഒരു കൂട്ടായ്മ ആണ് ഗ്രേസ് മെലോഡീസ് .ശ്രീ ഉണ്ണികൃഷ്ണന് നേതൃത്വം നല്കുന്ന ഈ സംരഭത്തില്‍ യു.കെ യിലെ തന്നെ ഒരു പറ്റം നല്ലകാലകാരന്മാര് ഉണ്ട് ശ്രീ ഉല്ലാസ് ,ശ്രീ അനീഷ് , ശ്രീമതി അനിത ,ശ്രീ ജിലു ,ശ്രീ ടെസ്സ ,ശ്രീ ജോജോ എന്നിവരാണ്. ശ്രീ ഗുരുവായൂരപ്പന്റെ മുന്പില് ഗാനാര്‍ച്ചനയുമായി ഹാംപ്ഷയറില്‍ നിന്നുള്ള ഗ്രേസ് മേലോഡീസ്ന്റെ കലാകാരന്മാരും കൂടി ഒന്നിച്ചു ചേരുമ്പോള്‍ 2017 എന്ന വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഈ മാസത്തെ സദ്സംഗം ഒരു ചരിത്ര നിമിഷമാക്കുവാനുള്ള പ്രവര്‍ത്തങ്ങള്‍ അണിയറയില്‍ പുരോഗമിക്കുകയാണ്…….
ശ്രീ ഗുരുവായൂരപ്പന്റെ ചൈതന്യം നിറഞ്ഞു നില്ക്കുന്ന ഈ ധന്യ മുഹൂര്‍ത്തത്തിന് സാക്ഷിയാകുവാന്‍ എല്ലാ യു .കെ മലയാളികളെയും ലണ്ടന്‍ ഹിന്ദുഐക്യവേദി ചെയര്‍മാനായ ശ്രീ തെക്കുംമുറി ഹരിദാസ് ഭഗവദ് നാമത്തില്‍ സ്വാഗതം ചെയുന്നു ……….
കുടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനുമായി………
07828137478, 07519135993, 07932635935.
Date: 28/01/2017
Venue Details: 731-735, London Road, Thornton Heath, Croydon. CR76AU
Email: [email protected]
Facebook.com/londonhinduaikyavedi
Latest News:
സംസ്ഥാനത്ത് ചൂടിന് കാഠിന്യമേറും; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്
സംസ്ഥാനത്ത് ചൂടിന് കാഠിന്യമേറുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട്, തൃശൂര...സ്വർണവിലയിൽ വൻ ഇടിവ്; പവന് 800 രൂപ കുറഞ്ഞു
സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് ഗ്രാമിന് 100 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6555 രൂപയായി....വേണാട് എക്സ്പ്രസിന് ഇന്ന് മുതൽ എറണാകുളം സൗത്ത് സ്റ്റേഷനിൽ സ്റ്റോപ്പില്ല
വേണാട് എക്സ്പ്രസിന് ഇന്നുമുതൽ എറണാകുളം സൗത്ത് സ്റ്റേഷനിൽ സ്റ്റോപ്പില്ല. പകരം എറണാകുളം ടൗൺ സ്റ്റേഷന...ഡൽഹിയിലെ സ്കൂളുകളിൽ ലഭിച്ച ബോംബ് ഭീഷണി വ്യാജം
ഡൽഹിയിൽ 50 ൽ അധികം സ്കൂളുകളിൽ ലഭിച്ച ബോംബ് ഭീഷണി വ്യാജമെന്ന് ആഭ്യന്തര മന്ത്രാലയം. ഇമെയിൽ വഴിയാണ് ഭ...ലൈംഗികാതിക്രമ കേസ്; എൻഡിഎ സ്ഥാനാർഥി പ്രജ്വൽ രേവണ്ണക്കും പിതാവിനും ഹാജരാകാൻ നോട്ടിസ്
ലൈംഗികാതിക്രമ കേസിൽ പ്രതികളായ ഹാസൻ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി പ്രജ്വൽ രേവണ്ണക്കും, പിതാവ് എച്ച് ഡി...ഇംഗ്ലണ്ട് ടീമിൽ ആർച്ചർ മടങ്ങിയെത്തി, മക്കർക്കിന് ഓസീസ് ടീമിൽ ഇടമില്ല, ഏകദിന നായകനില്ലാതെ അഫ്ഗാനിസ്ഥാ...
ഇക്കൊല്ലം ജൂണിൽ ആരംഭിക്കാനിരിക്കുന്ന ടി-20 ലോകകപ്പിലേക്കുള്ള സംഘത്തെ പ്രഖ്യാപിച്ച് വിവിധ ടീമുകൾ. ഇന...കിണറ്റിലകപ്പെട്ട ആടിനെ രക്ഷപ്പെടുത്താനിറങ്ങിയ യുവാവ് ശ്വാസം മുട്ടി മരിച്ചു
കൊല്ലം മടത്തറയിൽ കിണറ്റിൽ അകപ്പെട്ട ആടിനെ രക്ഷപ്പെടുത്താനിറങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു. മുല്ല...‘ആര്യാ രാജേന്ദ്രൻ യുഡിഎഫ്-ബിജെപി ആക്രമണം നേരിടുന്നു, അംഗീകരിക്കാൻ കഴിയില്ല’; വി.ശിവൻ കുട്ടി
യുഡിഎഫ്-ബിജെപി ആക്രമണമാണ് മേയർ ആര്യാ രാജേന്ദ്രൻ നേരിടുന്നതെന്ന് മന്ത്രി വി.ശിവൻ കുട്ടി.ഒരു വിഭാഗം മ...
Post Your Comments Here ( Click here for malayalam )
Latest Updates
- സംസ്ഥാനത്ത് ചൂടിന് കാഠിന്യമേറും; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് സംസ്ഥാനത്ത് ചൂടിന് കാഠിന്യമേറുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട്, തൃശൂര്‍, കോഴിക്കോട് എന്നീ ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരും. സാധാരണ രേഖപ്പെടുത്തുന്നതിനേക്കാള്‍ 3 മുതല്‍ 5 വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അടുത്ത ആഴ്ചയോടെ വേനല്‍മഴ കൂടുതല്‍ മേഖലകളില്‍ സജീവമാകാന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പാലക്കാട് ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെയും തൃശൂരും 39 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, കോട്ടയം, കോഴിക്കോട് 38 ഡിഗ്രി സെല്‍ഷ്യസ്
- സ്വർണവിലയിൽ വൻ ഇടിവ്; പവന് 800 രൂപ കുറഞ്ഞു സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് ഗ്രാമിന് 100 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6555 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 800 രൂപ കുറഞ്ഞ് 52,440 രൂപയായി. 18 കാരറ്റിന്റെ സ്വർണം ഗ്രാമിന് 90 രൂപ കുറഞ്ഞ് 5465 രൂപയായി. 2024 ഒന്നാം പാദത്തിൽ, ഇന്ത്യയുടെ മൊത്തം സ്വർണ ആവശ്യം 136.7 ടണ്ണായിരുന്നു, 2023 ലെ ഒന്നാം പാദത്തിലെ 126.3 ടണ്ണുമായി താരതമ്യം ചെയ്യുമ്പോൾ 8% വർധനവ് ഇന്ത്യക്കാർക്ക് സ്വർണവുമായുള്ള ബന്ധം
- വേണാട് എക്സ്പ്രസിന് ഇന്ന് മുതൽ എറണാകുളം സൗത്ത് സ്റ്റേഷനിൽ സ്റ്റോപ്പില്ല വേണാട് എക്സ്പ്രസിന് ഇന്നുമുതൽ എറണാകുളം സൗത്ത് സ്റ്റേഷനിൽ സ്റ്റോപ്പില്ല. പകരം എറണാകുളം ടൗൺ സ്റ്റേഷനിലാണ് ട്രെയിൻ നിർത്തുക. സൗത്ത് സ്റ്റേഷനിൽ എത്തേണ്ട യാത്രക്കാർ തൃപ്പൂണിത്തുറയിലോ ടൗൺ സ്റ്റേഷനിലോ ഇറങ്ങി യാത്രയ്ക്കായി ബദൽ മാർഗ്ഗം ഉപയോഗിക്കേണ്ടിവരും. എൻജിൻ മാറ്റാൻ വേണ്ടിവരുന്ന അധികസമയം സൗത്ത് റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകളുടെ ലഭ്യതക്കുറവ് എന്നിവയാണ് വേണാട് എക്സ്പ്രസ് നോർത്ത് വഴി മാത്രമാക്കാനുള്ള കാരണം. എന്നാൽ സൗത്ത് സ്റ്റേഷനിലെ സ്റ്റോപ്പ് ഒഴിവാക്കിയത് ജോലിക്കും മറ്റും എറണാകുളത്തെത്തുന്ന സ്ഥിരം യാത്രക്കാരെ ദുരിതത്തിൽ ആക്കുന്നുണ്ട്
- ഡൽഹിയിലെ സ്കൂളുകളിൽ ലഭിച്ച ബോംബ് ഭീഷണി വ്യാജം ഡൽഹിയിൽ 50 ൽ അധികം സ്കൂളുകളിൽ ലഭിച്ച ബോംബ് ഭീഷണി വ്യാജമെന്ന് ആഭ്യന്തര മന്ത്രാലയം. ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. സന്ദേശമയച്ചത് റഷ്യയിൽ നിന്നാണെന്ന നിഗമനത്തിലാണ് പൊലീസ്. നിലവിൽ ആശങ്ക വേണ്ടെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഡൽഹി, നോയിഡ് മേഖലയിലെ 50ലധികം സ്കൂളുകളിൽ ബോംബ് ഭീഷണി രാജ്യ തലസ്ഥാനത്തെ മുൾമുനയിലാക്കിയിരുന്നു. ചാണക്യപുരിയിലെ സംസ്കൃതി സ്കൂൾ, കിഴക്കൻ ഡൽഹിയിലെ മയൂർ വിഹാറിലെ മദർ മേരി സ്കൂൾ, ദ്വാരകയിലെ ഡൽഹി പബ്ലിക് സ്കൂൾ എന്നിവടങ്ങളിലേക്കാണ് ഇന്നു പുലർച്ചെ 4.15 ന്
- ലൈംഗികാതിക്രമ കേസ്; എൻഡിഎ സ്ഥാനാർഥി പ്രജ്വൽ രേവണ്ണക്കും പിതാവിനും ഹാജരാകാൻ നോട്ടിസ് ലൈംഗികാതിക്രമ കേസിൽ പ്രതികളായ ഹാസൻ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി പ്രജ്വൽ രേവണ്ണക്കും, പിതാവ് എച്ച് ഡി രേവണ്ണക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടിസ്. കേസെടുത്തതിന് പിന്നാലെ രാജ്യംവിട്ട പ്രജ്വലിനെ നാട്ടിലെത്തിക്കാൻ ഊർജിതമായ ശ്രമമാണ് പൊലീസ് നടത്തുന്നത്. അതേസമയം വിഷയത്തിൽ ബിജെപി സംസ്ഥാന നേതൃത്വം മൗനം തുടരുകയാണ്. കർണാടകയിൽ രാഷ്ട്രീയ ചലനങ്ങൾക്ക് വഴിയൊരുക്കിയ കേസിന്റെ അന്വേഷണത്തിൽ പുരോഗതിയുണ്ടാകണമെങ്കിൽ പ്രജ്വലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം. വിദേശത്തുള്ള പ്രജ്വലിനെ നാട്ടിലെത്തിക്കുകയാണ് അന്വേഷണ സംഘത്തിന് മുന്നിലുള്ള കടമ്പ. ഇതിനായാണ് പൊലീസ് നോട്ടീസ് നൽകിയത്
click on malayalam character to switch languages