ലണ്ടൻ: തങ്ങളുടെ ട്വിറ്റർ, യൂട്യൂബ് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടതിനെ തുടർന്ന് അന്വേഷണം നടത്തുകയാണെന്ന് ബ്രിട്ടീഷ് സൈന്യം അറിയിച്ചു. കോടീശ്വരനായ വ്യവസായി എലോൺ മസ്‌കിന്റെ ചിത്രങ്ങൾ ഉപയോഗിച്ചുള്ള ക്രിപ്‌റ്റോകറൻസിയുടെ വീഡിയോകൾ ബ്രിട്ടീഷ്സൈന്യത്തിന്റെ യൂട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ടു.
നിക്ഷേപവുമായി ബന്ധപ്പെട്ട നിരവധി പോസ്റ്റുകൾ റീട്വീറ്റ് ചെയ്യാൻ ട്വിറ്റർ ഫീഡ് പ്രത്യക്ഷപ്പെട്ടു. അതേസമയം വിവര സുരക്ഷയെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും പ്രശ്‌നം പരിഹരിക്കുകയാണെന്നും സൈന്യം പറഞ്ഞു. രണ്ട് അക്കൗണ്ടുകളും ഇപ്പോൾ പുനഃസ്ഥാപിച്ചിട്ടുണ്ട്.
പ്രശ്നം പരിഹരിച്ചുവെന്നും, അന്വേഷണം കാര്യക്ഷമമായി നടക്കുന്നുവെന്നും കൂടുതൽ അഭിപ്രായമിടുന്നത് അനുചിതമാണെന്നും ഒരു കരസേനാ വക്താവ് അഭിപ്രായപ്പെട്ടു.
അതേസമയം അക്കൗണ്ടുകളുടെ പേരുമാറ്റിയ ഹാക്കിംഗ് സംഭവങ്ങൾക്ക് പിന്നിൽ ആരാണെന്ന് വ്യക്തമല്ല.
ഒരു ഘട്ടത്തിൽ, ട്വിറ്റർ അക്കൗണ്ടിന്റെ പേര് ബാപ്‌സ്‌ക്ലാൻ എന്നാക്കി മാറ്റി, ഒപ്പം ഒരു കോമാളിയെ അനുകരിക്കുന്ന മേക്കപ്പോടുകൂടിയ കുരങ്ങിനെപ്പോലെയുള്ള ഒരു കാർട്ടൂൺ ചിത്രം ഉൾക്കൊള്ളുന്ന പ്രൊഫൈൽ ചിത്രവും ഉണ്ടായിരുന്നു. ഞായറാഴ്ച വൈകുന്നേരത്തോടെ തന്നെ അക്കൗണ്ട് സാധാരണ നിലയിലായി.
തങ്ങളുടെ ഫീഡിന് താൽക്കാലിക തടസ്സമുണ്ടായതിൽ ക്ഷമ ചോദിക്കുന്നുവെന്നും, പൂർണ്ണമായ അന്വേഷണം നടത്തുകയാണെന്നും തടസ്സങ്ങൾ ഉണ്ടായതിൽ ഖേദിക്കുന്നുവെന്നും സൈന്യം പിന്നീട് ട്വീറ്റ് ചെയ്തു. എന്നാൽ സംഭവിച്ചത് ഗുരുതരമായ തെറ്റാണെന്ന് കോമൺസ് പ്രതിരോധ സെലക്ട് കമ്മിറ്റി ചെയർമാനായ കൺസർവേറ്റീവ് എംപി തോബിയാസ് എൽവുഡ് പറഞ്ഞു
ട്വിറ്ററിൽ ഒരു ഉന്നത അക്കൗണ്ട് ലക്ഷ്യമിടുന്നത് ഇതാദ്യമല്ല. 2020 ജൂലൈയിൽ യുഎസിലെ പ്രധാന അക്കൗണ്ടുകൾ ഹാക്കർമാർ ഹാക്ക് ചെയ്തിരുന്നു. എലോൺ മസ്‌ക്, ജെഫ് ബെസോസ്, ബിൽ ഗേറ്റ്‌സ്, ബരാക് ഒബാമ, ജോ ബൈഡൻ, കാനി വെസ്റ്റ് എന്നിവരുടേതായിരുന്നു ഹാക്ക് ചെയ്ത അക്കൗണ്ടുകൾ.
click on malayalam character to switch languages