- അരുൺ എൻ കുഞ്ഞപ്പന് ശനിയാഴ്ച്ച യുകെ മലയാളികളുടെ അന്ത്യയാത്രാമൊഴി
- ബ്രിട്ടീഷ് കബഡി ലീഗിന് തുടക്കമായി
- തമിഴ്നാട്ടിൽ കനത്ത ചൂട്; ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
- ചെപ്പോക്കില്‍ വീണ് ചെന്നൈ; പഞ്ചാബിന്റെ ജയം 7 വിക്കറ്റിന്
- സൂര്യാഘാതമേറ്റ് വീണ്ടും മരണം; മലപ്പുറം സ്വദേശി മരിച്ചു
- മലപ്പുറത്ത് പ്ലസ് വൺ സീറ്റുകളുടെ എണ്ണം കൂട്ടി
- ‘മനുഷ്യ ജീവനാണ് വലുത്, മിന്നൽ വേഗത്തിലുള്ള ടെസ്റ്റ് ആളെ കൊല്ലാനുള്ള ലൈസൻസ് നൽകൽ’: കെ ബി ഗണേഷ് കുമാർ
വാട്ട്സ്ആപ്പ് നയം മാറ്റങ്ങളിലെ വാസ്തവങ്ങളും വസ്തുതകളും….നവമാധ്യമങ്ങളെക്കുറിച്ച് യുക്മ ഒരുക്കുന്ന വിജ്ഞാനപ്രദമായ ഓണ്‍ലൈന്‍ സംവാദം….. ഉദ്ഘാടനം: വേണു രാജാമണി ഐ.എഫ്.എസ്; മുഖ്യപ്രഭാഷണം: സംഗമേശ്വരന് അയ്യര്‍ (യു.എസ്.എ)…..
- Jan 20, 2021
സജീഷ് ടോം
(യുക്മ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
വാട്ട്സ്ആപ്പിലെ നയങ്ങള്‍ മാറുന്നത് ഉള്‍പ്പെടെ സ്വകാര്യതയും വ്യക്തിവിവരങ്ങളും അടക്കമുള്ള വിവിധ വിഷയങ്ങളില്‍ ഡിജിറ്റല്‍ ലോകത്ത് സാധാരണക്കാര്‍ക്കിടയില്‍ ആശങ്ക പടരുമ്പോള്‍ സങ്കീര്‍ണ്ണമായ ഡിജിറ്റല്‍ നയങ്ങളെയും നിലപാടുകളെയുമെല്ലാം ലളിതവത്കരിച്ച് ഓണ്‍ലൈന്‍ മേഖലയില്‍ കൂടുതല്‍ ആത്മവിശ്വാസം പകരുന്നതിന് വിജ്ഞാനപ്രദമായ ഓണ്‍ലൈന്‍ സംവാദം യുക്മ യു.കെ മലയാളികള്‍ക്കായി ഒരുക്കുന്നു. സൈബര്‍ ലോകത്തെ പ്രമുഖ വ്യക്തിത്വങ്ങളാണ് മുഖ്യപ്രഭാഷണത്തിനും ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിനുള്ള പാനല്‍ അംഗങ്ങളായും എത്തുന്നത്. ഡിജിറ്റല്‍ മീഡിയയും സാങ്കേതിക വിദ്യയും മനസ്സിനെ അതിവേഗം കീഴടക്കുന്ന വേഗതയില്‍ വികസിച്ചുകൊണ്ടിരിക്കുന്ന ആധുനിക ലോകത്തില്‍ അസാധാരണമായ തരത്തില്‍ പല അവസരങ്ങളും കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം നല്‍കുന്നുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ വലിയ അപകട സാധ്യതകളും ഇവ സൃഷ്ടിക്കുന്നുണ്ട്. സൈബര്‍ സ്പേസ്, മൊബൈല്‍ ടെക്നോളജീസ് എന്നിവയുടെ അപാരമായ സാധ്യതകള്‍ ഉപയോഗിച്ച് പൊതുജനങ്ങള്‍ പരസ്പരം ബന്ധപ്പെടാനും അവസരങ്ങളെ പര്യവേക്ഷണം ചെയ്യാനും പഠിക്കാനും മുമ്പൊരിക്കലും ചിന്തിച്ചിട്ടില്ലാത്ത വിധത്തില്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന ഈ ലോക്ഡൗണ്‍ കാലഘട്ടത്തില്‍ കാലികപ്രസക്തമായ ഒരു വിഷയം എന്ന നിലയിലാണ് യുക്മ ഈ ക്ലാസ്സ് സംഘടിപ്പിച്ചിരിക്കുന്നത്. 2021 ജനുവരി 23 ശനിയാഴ്ച്ച യു.കെ സമയം വൈകിട്ട് 4.30 (ഇന്ത്യന്‍ സമയം രാത്രി 10 മണി) ആണ് പരിപാടി.
ലോകമറിയുന്ന മലയാളി നയതന്ത്രജ്ഞനായിരുന്ന ശ്രീ. വേണു രാജാമണി ഐ.എഫ്.എസാണ് “ഡിജിറ്റല്‍ ലോകത്ത് ലളിതമായി ആത്മവിശ്വാസം പകരുന്നു” എന്ന പേരില്‍ സംഘടിപ്പിക്കുന്ന ഈ പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. മൂന്ന് പതിറ്റാണ്ടിലേറെ നയതന്ത്രജ്ഞന് എന്ന നിലയില്‍ അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ ബന്ധങ്ങള്‍ വിവിധ ലോകരാഷ്ട്രങ്ങളുമായി ഊട്ടിയുറപ്പിക്കുന്നതില്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ചിട്ടുള്ള മഹദ്വ്യക്തിത്വമാണ് അദ്ദേഹം. മുന്‍ പത്രപ്രവര്ത്തകന് കൂടിയായിരുന്ന അദ്ദേഹം ശ്രീ. പ്രണാബ് മുഖര്‍ജി ഇന്ത്യന്‍ രാഷ്ട്രപതിയായിരുന്നപ്പോള്‍ പ്രസ് സെക്രട്ടറി എന്ന നിലയിലും ശ്രദ്ധേയമായ പങ്ക് വഹിച്ചു. 2017 ജൂണ്‍ മുതല്‍ നെതര്‍ലാന്‍ഡിലെ ഇന്ത്യയുടെ അംബാസഡറായി പ്രവര്‍ത്തിച്ച അദ്ദേഹം കഴിഞ്ഞ മാസമാണ് ഔദ്യോഗിക ചുമതലകളില്‍ നിന്നും വിരമിച്ചത്.
പരിപാടിയില്‍ മുഖ്യപ്രഭാഷകനായി ക്ലാസ്സുകള്‍ നയിക്കുവാനെത്തുന്നത് ‘സംഗം’ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന സംഗമേശ്വരന് മാണിക്യം അയ്യരാണ്. അമേരിക്കയിലെ കൊളറാഡോയിലുള്ള ഡെന്‍വര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അറിയപ്പെടുന്ന ഒരു അന്താരാഷ്ട്ര സൈബര്‍-സുരക്ഷാ വിദഗ്ദ്ധനാണ് അദ്ദേഹം. ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷനില്‍ എഞ്ചിനീയറിംഗ് ബിരുദവും സിസ്റ്റംസ് & മാര്‍ക്കറ്റിംഗില്‍ എംബിഎയും നേടി 25 വര്‍ഷത്തിലേറെ ഈ രംഗത്ത് പരിചയമുള്ള ഇദ്ദേഹം സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രമുഖ സര്‍ട്ടിഫിക്കേഷനുകളായ ജി.എസ്..ഇസി, സി.ഐ.എസ്.പി, സി.ഐ.എസ്.എം, സി.ആര്.എസ്.സി, സി.സി.എസ്.കെ, വി.ടി.എസ്.പി എന്നിവയില്‍ യോഗ്യതയും നേടിയിട്ടുണ്ട്. ന്യൂഡല്‍ഹിയില്‍ ഇന്റര്‍പോള്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര സൈബര്‍ സുരക്ഷാ സമ്മേളനം ഉള്‍പ്പെടെ വിവിധ വേദികളില്‍ വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. 2016 ല്‍ കാനഡയിലെ ഒന്റാറിയോയിലെ വിവിധ സ്കൂളുകളിലായി ആയിരക്കണക്കിന് കുട്ടികള്‍ക്കായി സൈബര്‍ സുരക്ഷാ ബോധവല്‍ക്കരണവും ഡിജിറ്റല്‍ സ്വകാര്യതാ കാമ്പെയ്നും നയിക്കുന്നതില്‍ അദ്ദേഹം നടത്തിയ സമഗ്ര ശ്രമങ്ങളെ പരിഗണിച്ച് ഒന്റാറിയോ പ്രവിശ്യാ പാര്‍ലമെന്റ് ആയ ഹൗസ് ഓഫ് കോമണ്‍സ് പ്രത്യേകം അഭിനന്ദിച്ചു. വ്യവസായ കണ്‍സോര്‍ഷ്യങ്ങള്‍ ഉള്‍പ്പെടെ നിരവധി കമ്പനികളുടെ സൈബര്‍ സുരക്ഷാ ഉപദേശക സമിതിയില്‍ അദ്ദേഹം പങ്കാളിയാണ്. ശ്രോതാക്കളെ കൂടി പങ്കാളികളാക്കിയുള്ള അദ്ദേഹത്തിന്റെ ക്ലാസ്സ് ശൈലി പൊതുവേ ആളുകള്‍ ഏറെ ഇഷ്ടപ്പെടുന്നതാണ്.
നിരവധി പരിപാടികളില്‍ സജീവ പങ്കാളിയായ സംഗം വിവിധ സൈബര്‍ സുരക്ഷാ വശങ്ങളെക്കുറിച്ച് കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവര്‍ക്ക് ഉപദേശം നല്‍കുകയും തന്റെ സാമൂഹിക നിരീക്ഷണങ്ങളില്‍ നിന്ന് വിവിധ ബ്ലോഗുകളും ലേഖനങ്ങളും ജനനന്മയ്ക്കായി എഴുതുകയും ചെയ്യുന്നു. പൊതുപ്രഭാഷണം, ഫോട്ടോഗ്രഫി, സ്പോര്‍ട്സ്, പെയിന്റിംഗ്, ജ്യോതിശാസ്ത്രം, വേദഗണിതശാസ്ത്രം എന്നിവ അദ്ദേഹത്തിന്റെ വൈവിധ്യമാര്‍ന്ന താല്‍പ്പര്യങ്ങളാണ്. പരിശീലനം ലഭിച്ച കര്‍ണാടക സംഗീതജ്ഞന് കൂടിയായ അദ്ദേഹം വയലിന്, കീബോര്‍ഡ്, കസൂ തുടങ്ങിയ ഉപകരണങ്ങള്‍ വായിക്കുന്നു. ഇടയ്ക്കിടെ കോമഡി ഷോയും ചെയ്യുന്നുണ്ട്. മുമ്പ് വിവിധ റേഡിയോ സ്റ്റേഷനുകളില്‍ വിവിധ ടോക്ക് ഷോകള്‍ അവതരിപ്പിച്ച അദ്ദേഹം യുഎസ്എ, കാനഡ, ഇന്ത്യ, ജര്‍മ്മനി, സിംഗപ്പൂര്‍, യുഎഇ എന്നിവിടങ്ങളിലായി വിവിധ ടെലിവിഷന്‍, റേഡിയോ അഭിമുഖങ്ങളില്‍ പങ്കെടുത്തിരുന്നു. അദ്ദേഹത്തിന്റെ ചില കഥകള്‍ “ഫ്രം എല്ലിസ് ഐലന്റ്” എന്ന പുസ്തകത്തില്‍ പ്രസിദ്ധ എഴുത്തുകാരന് സി. രാധാകൃഷ്ണനോടൊപ്പം 2020 ജൂലൈയില്‍ പ്രസിദ്ധീകരിച്ചു.
ബാംഗ്ളൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അറിയപ്പെടുന്ന വിദ്യാഭ്യാസ വിദഗ്ധയായ അപര്‍ണ വിശ്വനാഥന് സംരംഭക, മാധ്യമ പ്രവര്‍ത്തക, മോട്ടിവേഷണല്‍ സ്പീക്കര്‍, മെന്റര്‍, കണ്‍സള്‍ട്ടന്റ് ട്രെയിനര്‍ എന്നീ നിലകളിലും നിറഞ്ഞ് നില്ക്കുന്ന വ്യക്തിത്വമാണ്. സാമൂഹ്യ-വൈകാരിക പഠന സ്ഥലത്ത് ശ്രദ്ധേയമായി പ്രവര്‍ത്തിക്കുന്ന ‘സോഷ്യോ’ എന്ന സംഘടനയുടെ സ്ഥാപകയാണ്. ആശയവിനിമയം, ലിംഗഭേദം, ലൈംഗികത, മാനസികാരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കുട്ടികള്‍, അധ്യാപകര്‍, പൊതുജനങ്ങള്‍, പ്രൊഫഷണലുകള്‍ എന്നിവരുമായി അടുത്ത് പ്രവര്‍ത്തിക്കുന്നു. കോവിഡ് ബാധിത സമയങ്ങളില്‍ നിരവധി ഇടപെടലുകളിലൂടെ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ വിഷമതയനുഭവിക്കുന്നവര്ക്ക് ആരോഗ്യ സഹായം സുഗമമാക്കി. മാധ്യമ പ്രവര്‍ത്തക കൂടിയായ അവര്‍ മാതൃഭൂമി പത്രത്തിലും ഇക്കണോമിക്സ് ഡെയ്ലിയിലും കോളം എഴുതുന്നുണ്ട്. വിവിധ ബിസിനസ്, ജേര്‍ണലിസം സ്കൂളുകളിലും ഗസ്റ്റ് ഫാക്കല്‍റ്റി എന്ന നിലയില്‍ സേവനം അനുഷ്ഠിക്കുന്നു.
ബിരുദാനന്തര ബിരുദധാരിയായ അപര്‍ണ വിശ്വനാഥന് ജേര്‍ണലിസം ആന്റ് കമ്മ്യൂണിക്കേഷനില്‍ സ്വര്‍ണ്ണ മെഡല്‍ ജേതാവുമാണ്. വനിതാ സംരംഭകത്വ പദ്ധതിയെ മുന്‍നിര്‍ത്തി സമര്‍പ്പിച്ച ബിസിനസ്സ് മോഡലിന് പ്രത്യേക അംഗീകാരം ലഭിച്ച് രണ്ടാം റാങ്കോടെയാണ് ഐ.ഐ.എം ബാംഗ്ലൂരില്‍ നിന്ന് പാസായത്. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് സംരംഭകത്വത്തില്‍ എംബിഎ നേടി. വിദ്യാഭ്യാസരംഗത്തോടുള്ള അഭിനിവേശം ഇപ്പോള്‍ ഗവേഷണ രംഗത്തേയ്ക്ക് നയിച്ചിരിക്കുകയാണ്. കോളേജ് പഠന സമയത്ത് ദൂരദര്ശന് ‘രംഗോളി’ ഹോസ്റ്റു ചെയ്യുന്നതിലൂടെ ആരംഭിച്ച് പിന്നീട് സ്വകാര്യ ടിവി ചാനലുകളിലേക്ക് മാറി, അക്കാലത്തെ ഏറ്റവും പ്രായം കുറഞ്ഞ ന്യൂസ് റീഡറായി. സംരംഭകത്വത്തിലേയ്ക്ക് മാറിയ ശേഷവും തനിക്ക് താല്‍പ്പര്യമുള്ള ഷോകള്‍ ഹോസ്റ്റുചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്തു കൊണ്ട് ടെലിവിഷന്‍ രംഗത്ത് സജീവമാണ്.
ഇംഗ്ലണ്ടിലെ സ്വിന്ഡന് ബറോ കൗണ്‍സിലില്‍ 20 വര്‍ഷത്തിലധികമായി ഐ.ടി ടെക്നിക്കല്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുന്ന റെയ്മോള്‍ നിധീരി എഞ്ചിനീയറിംഗ്, വിദ്യാഭ്യാസ, കലാ-കായിക, സംഘാടക രംഗത്ത് വളരെ സജീവമായി പ്രവര്‍ത്തിച്ച് വരുന്നു. സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദവും സോഫ്റ്റ്വെയര് എക്സ്പോര്‍ട്ട് ടെക്നോളജി, മൈക്രോസോഫ്റ്റ് ടെക്നോളജി സ്പെഷ്യലിസ്റ്റ്, ഡേറ്റബേസ് അഡ്മിനിസ്ട്രേറ്റര്‍, ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലൈബ്രറി, പ്രൊജക്ട് മാനേജ്മെന്റ്, ബിസ്സിനസ്സ് മാനേജ്മെന്റ് എന്നിവയില്‍ യോഗ്യതകളും നേടിയിട്ടുണ്ട്. സൗത്ത് വെസ്റ്റിലെ പ്രമുഖ ഗ്രാമര്‍ സ്കൂള്‍ ട്യൂഷന് സ്ഥാപനമായ 11പ്ലസ് ലീപ് സ്ക്കൂളിന്റെ പ്രിന്‍സിപ്പല്‍ സ്ഥാനവും വഹിക്കുന്നു. ഇന്ത്യന്‍ വുമണ്‍ എഞ്ചിനിയേഴ്സ് – സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട്, വില്‍ഷെയര്‍ മലയാളി അസോസിയേഷന് എന്നിവയുടെ സ്ഥാപക നേതാക്കളിലൊരാളാണ്. വില്‍ഷെയറിലെ ഒന്നാം ലീഗില്‍ കളിക്കുന്ന സ്വിന്ഡന് സ്മാഷ് ലേഡീസ് ബാറ്റ്മിന്റണ്‍ ടീമിന്റെ ക്യാപ്റ്റനാണ്. നര്‍ത്തകി, ഗായിക, അവതാരക എന്നീ നിലകളില്‍ കലാരംഗത്തും സജീവമായ റെയ്മോള്‍ കൊച്ചിന് കലാഭവന്‍ ലണ്ടന്‍ സംഘടിപ്പിക്കുന്ന ‘വീ ഷാല്‍ ഓവര്‍കം’ ഓണ്‍ലൈന്‍ കലാപരിപാടികളുടെ സംഘാടകരില്‍ ഒരാളുമാണ്.
യുക്മ സംഘടിപ്പിച്ച വിവിധ വെര്‍ച്വല്‍ പരിപാടികളുടെ അവതാരകയായി തിളങ്ങിയ ദീപാ നായര്‍ തന്നെയാണ് ഡിജിറ്റല്‍ മേഖലയെക്കുറിച്ച് യുക്മ ഒരുക്കുന്നപരിപാടികളുടേയും അവതാരക. പ്രമുഖ ബ്രിട്ടീഷ് ഹെല്‍ത്ത് ആന്‍ഡ് ബ്യൂട്ടി റീട്ടെയിലര്‍, ഫാര്‍മസി ചെയിന്‍ കമ്പനിയായ ‘ബൂട്ട്സ്’ന്റെ ഹെഡ്ഓഫീസില്‍ ഐ.ടി പ്രൊജക്ട് മാനേജ്മെന്റ് ടീമില്‍ ജോലി ചെയ്തിരുന്ന ദീപയുടെ അനുഭവസമ്പത്ത് വിവരസാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയുള്ള ഈ പരിപാടിയെ കൂടുതല്‍ മെച്ചപ്പെട്ടതാക്കും. സൂര്യ ടി.വിയുടെ അവതാരകയായിരുന്ന ദീപ യു.കെയിലെ അറിയപ്പെടുന്ന നര്‍ത്തകിയും അവതാരകയും യുക്മയുടെ കലാഭൂഷണം അവാര്‍ഡ് ജേതാവുമാണ്.
യുക്മ ഫേസ്ബുക്ക് പേജിലൂടെയാവും ജനുവരി 23 ശനിയാഴ്ച്ച വൈകുന്നേരം യു.കെ സമയം 4.30 (ഇന്ത്യന്‍ സമയം രാത്രി 10 മണി) മുതല്‍ ലൈവ് പ്രോഗ്രാം നടത്തപ്പെടുന്നത്. കാലിക പ്രസക്തമായ ഈ പരിപാടി വിജയിപ്പിക്കുന്നതിന് എല്ലാവരുടേയും സഹകരണം ഉണ്ടാവണമെന്ന് യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗീസ്, വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
Privacy and ReputationIndicators of Malware & HackingCyber Crime & MobileSocial Networking SafetySecuring Home NetworkPasswords & E-mail SecurityRansomware & Consumer ScamsCyber Bullying
എന്നീ വിഷയങ്ങളാവും സംവാദത്തില്‍ കൂടുതലായി ചര്‍ച്ച ചെയ്യപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ചോദിക്കണം എന്ന് ആഗ്രഹമുള്ളവര്‍ക്ക് ലൈവ് പ്രോഗ്രാമിനിടെ അത് ചോദിക്കുന്നതിനായുള്ള അവസരമുണ്ടായിരിക്കും. അതിനായി യുക്മ ജനറല്‍ സെക്രട്ടറിയുടെ [email protected] ഇ-മെയിലിലോ 07985641921 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടേണ്ടതാണ്.
Latest News:
അരുൺ എൻ കുഞ്ഞപ്പന് ശനിയാഴ്ച്ച യുകെ മലയാളികളുടെ അന്ത്യയാത്രാമൊഴി
ലണ്ടൻ: ലണ്ടനിലെ ഹാർലോയിൽ മരണമടഞ്ഞ അരുൺ എൻ കുഞ്ഞപ്പന് ശനിയാഴ്ച്ച യുകെ മലയാളികൾ യാത്രാ മൊഴിയേകും. അടു...ബ്രിട്ടീഷ് കബഡി ലീഗിന് തുടക്കമായി
ബ്രിട്ടീഷ് കബഡി ലീഗിന് തുടക്കമായിBBC സംപ്രേഷണം ചെയ്യുന്ന മെയ് നാലാം തിയതി Coventry യിൽ വച്ച് നടക്കു...തമിഴ്നാട്ടിൽ കനത്ത ചൂട്; ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തമിഴ്നാട്ടിൽ കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന...ചെപ്പോക്കില്‍ വീണ് ചെന്നൈ; പഞ്ചാബിന്റെ ജയം 7 വിക്കറ്റിന്
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ 7 വിക്കറ്റിന് പരാജയപ്പെടുത്തി പഞ്ചാബ് കിങ്സിന് ജയം. ചെപ്പോക്...സൂര്യാഘാതമേറ്റ് വീണ്ടും മരണം; മലപ്പുറം സ്വദേശി മരിച്ചു
സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെ വീണ്ടും സൂര്യാഘാതമേറ്റ് മരണം. മലപ്പുറം സ്വദേശിയാണ് സൂര്യാഘാത...മലപ്പുറത്ത് പ്ലസ് വൺ സീറ്റുകളുടെ എണ്ണം കൂട്ടി
മലപ്പുറം ജില്ലയിൽ പ്ലസ് വൺ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാൻ സർക്കാർ തീരുമാനം. എയ്ഡഡ് സ്കൂളുകളിൽ 20 ശ...‘മനുഷ്യ ജീവനാണ് വലുത്, മിന്നൽ വേഗത്തിലുള്ള ടെസ്റ്റ് ആളെ കൊല്ലാനുള്ള ലൈസൻസ് നൽകൽ’: കെ ബി ഗണേഷ് കുമാർ
കേരളത്തിൽ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ പ്രതിഷേധം തുടരുന്നതിനിടെ ഡ്രൈവിങ് സ്കൂളുകാര്ക്കെതിര...ചന്ദ്രനിൽ വെള്ളമുണ്ടെന്ന് ISRO; 5 മുതൽ 8 മീറ്റർ താഴ്ചയിൽ മഞ്ഞ് കട്ടകളായാണ് ജലമുള്ളത്
ചന്ദ്രനിലെ ധ്രുവപ്രദേശങ്ങളിൽ വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന് ISRO. 5 മുതൽ 8 മീറ്റർ താഴ്ചയി...
Post Your Comments Here ( Click here for malayalam )
Latest Updates
- തമിഴ്നാട്ടിൽ കനത്ത ചൂട്; ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തമിഴ്നാട്ടിൽ കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഏഴ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. എട്ട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. തമിഴ്നാട്ടിൽ ആദ്യമായാണ് ചൂടിന് മുന്നറിയിപ്പായി ഓറഞ്ച് അലേർട്ട് പ്രഖ്യാപിയ്ക്കുന്നത്. കൃഷ്ണഗിരി, ധർമ്മപുരി, കള്ളക്കുറിച്ചി, പെരമ്പലൂർ, കരൂർ, ഈറോഡ്, നാമക്കൽ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. റാണിപ്പേട്ട്, വെല്ലൂർ, തിരുപ്പത്തൂർ, തിരുവണ്ണാമലൈ, സേലം, ട്രിച്ചി, തിരുപ്പൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 40 ഡിഗ്രി സെൽസ്യഷിനു
- ചെപ്പോക്കില്‍ വീണ് ചെന്നൈ; പഞ്ചാബിന്റെ ജയം 7 വിക്കറ്റിന് ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ 7 വിക്കറ്റിന് പരാജയപ്പെടുത്തി പഞ്ചാബ് കിങ്സിന് ജയം. ചെപ്പോക്കില്‍ വച്ചുനടന്ന മത്സരത്തില്‍ ബെയര്‍സ്റ്റോയും റുസോയും ചേര്‍ന്ന് പഞ്ചാബിന് ശക്തമായ തുടക്കം നല്കി. ഒരു സിക്സും ഏഴ് ഫോറും അടിച്ച് 30 പന്തില്‍ 46 റണ്‍സെടുത്താമണ് ബെയര്‍സ്റ്റോ പുറത്തായത്. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് നേടി. തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും അര്‍ധസെഞ്ചുറി നേടിയ ഋതുരാജ് ഗെയിക്വാദ് ആണ് ടോപ് സ്കോറര്‍
- സൂര്യാഘാതമേറ്റ് വീണ്ടും മരണം; മലപ്പുറം സ്വദേശി മരിച്ചു സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടെ വീണ്ടും സൂര്യാഘാതമേറ്റ് മരണം. മലപ്പുറം സ്വദേശിയാണ് സൂര്യാഘാതമേറ്റ് മരിച്ചത്. മലപ്പുറം പടിഞ്ഞാറ്റുമുറി സ്വദേശി മുഹമ്മദ് ഹനീഫയാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. വയലിൽ ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഇന്നലെയാണ് സൂര്യതപമേറ്റത്. ഇന്നലെ ഉച്ചയ്ക്ക് കുഴഞ്ഞുവീണ ഹനീഫയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.വ്യാഴാഴ്ച രാവിലെയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും
- മലപ്പുറത്ത് പ്ലസ് വൺ സീറ്റുകളുടെ എണ്ണം കൂട്ടി മലപ്പുറം ജില്ലയിൽ പ്ലസ് വൺ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാൻ സർക്കാർ തീരുമാനം. എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനം സീറ്റുകൾ വർധിപ്പിക്കും. സർക്കാർ സ്കൂളുകളിൽ 30 ശതമാനം സീറ്റുകൾ വർധിപ്പിക്കാനുമാണ് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായത്. മലപ്പുറം ജില്ലയിൽ പ്ലസ് വൺ സീറ്റുകളുടെ എണ്ണം കുറവാണെന്ന പരാതി മുൻ വർഷങ്ങളിലും ഉയർന്നിരുന്നു. കഴിഞ്ഞവർഷം നിരവധി വിദ്യാർഥികൾക്ക് സീറ്റ് ലഭിക്കുന്നതിൽ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ഇതോടെ പ്ലസ് വൺ സീറ്റുകളുടെ എണ്ണം വർധിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം മലപ്പുറത്തിന്
- ‘മനുഷ്യ ജീവനാണ് വലുത്, മിന്നൽ വേഗത്തിലുള്ള ടെസ്റ്റ് ആളെ കൊല്ലാനുള്ള ലൈസൻസ് നൽകൽ’: കെ ബി ഗണേഷ് കുമാർ കേരളത്തിൽ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ പ്രതിഷേധം തുടരുന്നതിനിടെ ഡ്രൈവിങ് സ്കൂളുകാര്‍ക്കെതിരെ മന്ത്രി കെബി ഗണേഷ് കുമാര്‍. ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും പ്രതിഷേധം കണ്ട് പിന്മാറില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. പരിഷ്കരണത്തിൽ നിന്നും പിന്മാറ്റം കോടതി പറഞ്ഞാൽ മാത്രം. മനുഷ്യ ജീവനാണ് വലുത്. നാല് മിനിറ്റ് കൊണ്ട് ലൈസൻസ് നൽകണമെന്ന് കോടതി പറഞ്ഞാൽ അനുസരിക്കും. ഇക്കാര്യത്തിൽ ഈഗോ ഇല്ല. മിന്നൽ വേഗത്തിലുള്ള ടെസ്റ്റ് ആളെ കൊല്ലാനുള്ള ലൈസൻസ് നൽകൽ. ഇലക്ട്രോണിക് വാഹനത്തിനായി ഇന്ത്യയിൽ പ്രത്യേക ലൈസൻസില്ലെന്നും
click on malayalam character to switch languages