ലണ്ടൻ: യുകെയുടെ വാക്സിൻ ഡ്രൈവ് ശക്തിപ്പെടുത്തുന്നതിനായി സൈന്യത്തിന്റെ സഹായം തേടുമെന്ന് പ്രധാനമന്ത്രി. അതിരൂക്ഷമായ കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ പദ്ധതികളുടെ ഭാഗമായി അടുത്ത വെള്ളിയാഴ്ചയോടെ എല്ലാ ദിവസവും 200,000 ജാബുകൾ നൽകാൻ കഴിയുമെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. ഫെബ്രുവരി പകുതിയോടെ എല്ലാ മുൻഗണനാ ഗ്രൂപ്പുകളും പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നതിന് ആവശ്യമായ അളവിൽ വാക്സിൻ ലഭ്യമാണെന്ന് പ്രധാനമന്ത്രി ജനങ്ങൾക്ക് ഉറപ്പ് നൽകി.
എല്ലാ കെയർ ഹോം ജീവനക്കാർക്കും ജനുവരി അവസാനത്തോടെ വാക്സിൻ നൽകുമെന്നും അദ്ദേഹം പ്രതിജ്ഞയെടുത്തു. വാക്സിൻ സ്വീകരിക്കുന്നതിന് പുതിയ ദേശീയ ഓൺലൈൻ ബുക്കിംഗ് സംവിധാനം പ്രഖ്യാപിക്കുകയും ചെയ്തു. എൻഎച്ച്എസ് ഇംഗ്ലണ്ട് മേധാവി സർ സൈമൺ സ്റ്റീവൻസ് യുകെയുടെ ശക്തമായ തുടക്കത്തെ പ്രശംസിച്ചുവെങ്കിലും ആഴ്ചയിൽ ദശലക്ഷക്കണക്കിന് ആളുകൾക്ക് രോഗപ്രതിരോധ കുത്തിവയ്പ് നൽകാൻ ‘ബുദ്ധിമുട്ടുകൾ’ ഉണ്ടാകുമെന്നും സമ്മതിച്ചു. ഫെബ്രുവരി പകുതിയോടെ 13 മില്യൺ ആളുകൾക്ക് വാക്സിനേഷൻ നൽകാനാണ് യുകെ ലക്ഷ്യമിടുന്നത്,
വാക്സിൻ എടുക്കുന്നതിനുമുമ്പ് രോഗം പിടിപെട്ട ഗുരുതരമായ രോഗികൾക്ക് ചികിത്സിക്കാൻ രണ്ട് സാധാരണ ആർത്രൈറ്റിസ് മരുന്നുകൾ ടോസിലിസുമാബ്, സരിലുമാബ് എന്നിവ ഉപയോഗിക്കുമെന്ന് ജോൺസൺ പ്രഖ്യാപിച്ചു. മരണ സാധ്യത ഇരുപത്തിനാല് ശതമാനം വരെ കുറയ്ക്കാൻ ഈ മരുന്നുകൾക്ക് കഴിഞ്ഞതായി ശാസ്ത്രജ്ഞർ അവകാശപ്പെട്ടിരുന്നു.
പാൻഡെമിക്കിന്റെ കാലയളവിലെ രണ്ടാമത്തെ മോശം ദിനമായ ഇന്നലെ ബ്രിട്ടൻ 1,162 കോവിഡ് മരണങ്ങൾ രേഖപ്പെടുത്തിയിരുന്നു. ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ഏപ്രിൽ 21 ന് മാത്രമാണ് ഇന്നത്തേതിനേക്കാൾ മോശമായ മരണസംഖ്യ ഉണ്ടായിട്ടുള്ളത്, 1,224 മരണങ്ങളാണ് അന്ന് രേഖപ്പെടുത്തിയത്.
click on malayalam character to switch languages