ലണ്ടൻ: നാടകീയ മുഹൂർത്തങ്ങൾക്കാണ് പാർലമെന്റ് ഇന്നലെ സാക്ഷ്യം വഹിച്ചത്. പ്രധാനമന്ത്രി തെരേസാ മെയ് അവതരിപ്പിച്ച പരിഷ്ക്കരിച്ച ബ്രെക്സിറ്റ് കരാർ എം പിമാർ പരാജയപ്പെടുത്തിയതോടെ ബ്രിട്ടൻ കരാറുകളൊന്നുമില്ലാതെ യൂറോപ്യൻ യൂണിയന് പുറത്തേക്ക് പോകുമെന്ന സ്ഥിതിവിശേഷമാണ് സംജാതമായിരിക്കുന്നത്. 149 വോട്ടിനാണ് എംപിമാർ മേയുടെ ബ്രെക്സിറ്റ് കരാർ പരാജയപ്പെടുത്തിയത്. നേരത്തെ പോലെ ടോറി വിമത എംപിമാരും ടിയുപി എംപിമാരും പ്രതിപക്ഷത്തോടൊപ്പം ചേർന്നാണ് വോട്ടിനിട്ട് പരാജയപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം സ്ടാൽസ്ബർഗിൽ യൂറോപ്യൻ യൂണിയൻ കമ്മീഷൻ പ്രസിഡന്റ് ജങ്കാറുമായി നടന്ന ചർച്ചകളിൽ നിയമാനുസൃതമായ തരത്തിൽ ഭേദഗതികളോടെ അവതരിപ്പിച്ച ബ്രെക്സിറ്റ് കരാർ അംഗീകരിച്ചിരുന്നു. എന്നാൽ മെയ്ക്ക് മൂന്നാമതൊരു അവസരം നൽകില്ലെന്നും ജങ്കാർ പറഞ്ഞിരുന്നു. എന്നാൽ പാർലമെന്റിൽ മേയുടെ കരാർ എംപിമാർ തള്ളിയതോടെ നോ ഡീൽ ബ്രെക്സിറ്റ് സാധ്യമാകുമെന്ന നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. നോ ഡീൽ ബ്രെക്സിറ്റ് സാധ്യത മുന്നിൽക്കണ്ട് പാർലമെന്റിൽ ഇറക്കുമതി തീരുവകളെക്കുറിച്ചുള്ള വിശദ വിവരങ്ങൾ ഇന്ന് അവതരിപ്പിക്കും. ഐറിഷ് അതിർത്തി വിഷയങ്ങളിൽ എടുക്കേണ്ട നിലപാടുകൾ ചർച്ചയാകുമെങ്കിലും ഗുഡ് ഫ്രൈഡേ എഗ്രിമെന്റ് മാനിച്ചു കൊണ്ടുള്ളതാകും ചർച്ചകളെന്ന് മെയ് വ്യക്തമാക്കി.
അതേസമയം ആർട്ടിക്കിൾ 50 പ്രകാരം ബ്രെക്സിറ്റ് നീട്ടിവയ്ക്കുന്നത് സംബന്ധിച്ച കാര്യങ്ങളിലും വോട്ടെടുപ്പ് ഉണ്ടാകുമെന്നാണ് സൂചന.
മുമ്പ് പാർലമെൻറ് തള്ളിയ കരാറിൽ ചില മാറ്റങ്ങൾ വരുത്തിയാണ് പ്രധാനമന്ത്രി ഇത്തവണ അവതരിപ്പിച്ചത്. ജനുവരിയിൽ 230 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് എം.പിമാർ കരാർ പരാജയപ്പെടുത്തിയത്. അതിനുശേഷം മാറ്റങ്ങൾ വരുത്തി ഒരിക്കൽക്കൂടി കരാർ അവതരിപ്പിക്കാനുള്ള അവസരം മേയ് സർക്കാറിന് ലഭിക്കുകയായിരുന്നു. ബ്രെക്സിറ്റ് പ്രഖ്യാപിച്ചതു മുതൽ മേയ് സർക്കാർ യൂറോപ്യൻ യൂനിയനുമായി (ഇ.യു) നടത്തിവരുന്ന ചർച്ചകളുടെ അടിസ്ഥാനത്തിലുള്ളതാണ് കരാർ.
2016 ജൂണിൽ നടന്ന ഹിതപരിശോധനയുടെ അടിസ്ഥാനത്തിലാണ് ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടാൻ തീരുമാനിച്ചത്. കരാർ പാർലമെൻറ് തള്ളിയ സാഹചര്യത്തിൽ ഇൗ മാസം 29ന് ബ്രിട്ടൻ പിൻവാങ്ങൽ ഉടമ്പടിയില്ലാതെ യൂറോപ്യൻ യൂനിയൻ വിടും. കരാർ പാസാവുകയായിരുന്നെങ്കിൽ 29ന് തന്നെ ബ്രിട്ടൻ സാേങ്കതികമായി യൂറോപ്യൻ യൂനിയൻ വിടുമെങ്കിലും 2020 ഡിസംബർ വരെ നിലവിലെ അവസ്ഥ തുടരാമായിരുന്നു. ബ്രിട്ടനും ഇ.യുവിനുമിടയിൽ സ്ഥിരം വ്യാപാര ഉടമ്പടി രൂപപ്പെടുന്നതിനുള്ള സാവകാശം ലഭിക്കുകയും ചെയ്യുമായിരുന്നു. കരാർ തള്ളിയതോടെ ഇൗ സാഹചര്യം ഇല്ലാതായി.
click on malayalam character to switch languages