ഡൽഹി ഹോട്ടലിൽ തീപിടിത്തത്തിൽ മരിച്ചവരുടെ മൃതദേഹത്തിന് സമീപം ജയശ്രീയുടെ മകൻ ഹരിഗോവിന്ദ്, സഹോദരൻ ശശിധരെൻറ മകൻ മനേഷ്, ജയശ്രീയുടെ ഭർത്താവ് ഉണ്ണികൃഷ്ണൻ, വിദ്യാസാഗറിെൻറ മകൻ വിഷ്ണു, ജയശ്രീയുടെ മകൻ ഗൗരീശങ്കർ എന്നിവർ
കൊച്ചി: ‘ചൊവ്വാഴ്ച പുലർച്ച ഹരിദ്വാറിലേക്ക് 6.45െൻറ ട്രെയിനിന് പോകാനായിരുന്നു പരിപാടി. ഞങ്ങൾ നാല് മണിയോടെ ഉണർന്നു. അച്ഛനും വല്യമ്മയും അതിനുമുേമ്പ ഉണർന്ന് കുളിച്ചൊരുങ്ങിയിട്ടുണ്ടാകണം. പൊടുന്നനെ വൈദ്യുതി നിലച്ചു. ചുറ്റും പുകയും ചൂടും പടരുന്നത് ഞങ്ങൾ അറിഞ്ഞു. ശ്വാസംകിട്ടാതെ വിഷമിച്ചു.
തൊട്ടപ്പുറത്തെ മുറിയിലുണ്ടായിട്ടും അവരെ ഞങ്ങൾക്ക്…..’ വിഷ്ണുവിെൻറ വാക്കുകൾ മുറിഞ്ഞു. ഡൽഹി കരോൾബാഗിലെ അർപ്പിത് ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ മരിച്ച വിദ്യാസാഗറിെൻറ ഏക മകനാണ് വിഷ്ണു. സംഭവം വിവരിക്കുേമ്പാൾ രണ്ടുദിവസമായി ഉറങ്ങാത്ത ആ കണ്ണുകളിൽ ദുരന്തത്തിെൻറ ഞെട്ടലും ഭീതിയും വിട്ടുമാറിയിട്ടില്ല.
മരിച്ച നളിനിയമ്മ, മക്കളായ വിദ്യാസാഗർ, ജയശ്രീ എന്നിവർക്ക് പുറമെ ഇവരുടെ സഹോദരങ്ങളായ സോമശേഖരൻ, സുധ, സുധയുടെ ഭർത്താവ് സുരേന്ദ്രൻ, സോമശേഖരെൻറ ഭാര്യ ബീന, വിദ്യാസാഗറിെൻറ ഭാര്യ മാധുരി, മകൻ വിഷ്ണു, ജയശ്രീയുടെ ഇളയ മകൻ ഗൗരീശങ്കർ, നളിനിയമ്മയുടെ മൂത്തസഹോദരിയുടെ മകൾ സരസ്വതി, ഇവരുടെ ഭർത്താവ് വിജയകുമാർ, മകൻ ശ്രീകേഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ജയശ്രീയുടെ മൂത്ത മകൻ ഹരിഗോവിന്ദ് മുംബൈയിൽനിന്ന് ഡൽഹിയിൽ എത്തിയിരുന്നു.
25 വർഷത്തെ പ്രവാസ ജീവിതത്തിനുശേഷം ആറ് മാസം മുമ്പ് നാട്ടിലെത്തിയ വിദ്യാസാഗറിന് യാത്രകൾ ഹരമായിരുന്നു. അങ്ങനെയാണ് നളിനിയമ്മയുടെ ഗാസിയാബാദിൽ താമസിക്കുന്ന ഇളയസഹോദരിയുടെ കൊച്ചുമകളുടെ വിവാഹത്തിൽ പെങ്കടുക്കുന്നതിനൊപ്പം ആഗ്രയും ഹരിദ്വാറും അമൃത്സറുമെല്ലാം സന്ദർശിക്കാൻ തീരുമാനിച്ചത്.
ആളിപ്പടരുന്ന തീക്കും പുകക്കുമിടയിലൂടെ തുറന്നുകിടന്ന ജനാലവഴി അഗ്നിശമനസേനയാണ് മറ്റുള്ളവരെ രക്ഷപ്പെടുത്തിയത്. കെട്ടിടത്തിന് താഴെയെത്തുേമ്പാഴാണ് മറ്റ് മൂന്നുപേരെയും കാണാനില്ലെന്ന് അറിയുന്നത്. തുടർന്ന് ആശുപത്രിയിലെത്തി മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു.
click on malayalam character to switch languages